പശ്ചിമ ബംഗാളിൽ വോട്ടെടുപ്പ് തുടരുന്നു. ഉച്ചവരെ 60ശതമാനത്തിലധികം പോളിങ് ആണ് നാടകരേഖപ്പെടുത്തിയത്. 152 മണ്ഢലങ്ങളിലും കനത്ത പോളിങ് ആണ് രേഖപ്പെടുത്തുന്നത്. നിയമസഭാ തിരഞ്ഞെടുപ്പിനുള്ള വോട്ടെടുപ്പ് രാവിലെ 7 മണിക്ക് ആരംഭിച്ചപ്പോൾ മുതൽ നല്ല തിരക്കാണ് പല ബൂത്തുകളിലും കാണുന്നത്. പശ്ചിമ ബംഗാൾ തിരഞ്ഞെടുപ്പിന്റെ ഒന്നാം ഘട്ടത്തിൽ നന്ദിഗ്രാം, ഡാർജിലിംഗ്, സിലിഗുരി, കൂച്ച് ബെഹാർ, ജൽപായ്ഗുരി തുടങ്ങിയ പ്രധാന സീറ്റുകൾ ഉൾപ്പെടെ ആകെ 152 മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് നടക്കുന്നത്. പശ്ചിമ ബംഗാളിൽ ഏപ്രിൽ 29 വരെ ഒരു ഘട്ടം കൂടി വോട്ടെടുപ്പ് ബാക്കിയുണ്ട്.
പശ്ചിമ ബംഗാളിൽ 16 ജില്ലകളിലെ 152 സീറ്റുകളിലേക്കാണ് വോട്ടെടുപ്പ് നടക്കുന്നത് . ശേഷിക്കുന്ന 142 മണ്ഡലങ്ങളിൽ ഏപ്രിൽ 29നാണ് തെരെഞ്ഞെടുപ്പ് നടക്കുക. 1,478 സ്ഥാനാർത്ഥികളുടെ രാഷ്ടീയവിധി ഇന്ന് തീരുമാനിക്കും. മുഖ്യമന്ത്രി മമതാ ബാനർജിയും ബിജെപി നേതാവ് സുവേന്ദു അധികാരിയും തമ്മിലുള്ള പ്രധാന പോരാട്ടങ്ങളിലൊന്ന് ഭവാനിപ്പൂരിലാണ് നടക്കുന്നത്. 2021-ൽ മമതാ ബാനർജിയെ പരാജയപ്പെടുത്തിയ നന്ദിഗ്രാം സീറ്റിൽ നിന്നും സുവേന്ദു അധികാരി ഇത്തവണ മത്സരിക്കുന്നുണ്ട്.
ബംഗാളിൽ കുടിയേറ്റ പ്രശ്നവും വോട്ടർ പട്ടികയുടെ പ്രത്യേക തീവ്ര പരിഷ്കരണവുമാണ് ബിജെപിയും തൃണമൂൽ കോൺഗ്രസും തമ്മിലുള്ള പ്രധാന തർക്കവിഷയം. തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിൽ ആയിരക്കണക്കിന് പേരുകൾ വോട്ടർ പട്ടികയിൽ നിന്ന് നീക്കം ചെയ്തതായുള്ള റിപ്പോർട്ടുകൾ ബംഗാളിൽ വലിയ രാഷ്ട്രീയ വിവാദങ്ങൾക്ക് കാരണമായിരുന്നു

