കാമുകൻ കഴുത്തറുത്ത് കൊന്ന സംഗീതയുടെ മൃതദേഹം സംസ്കരിച്ചു, നോവായി സംഗീത

വർക്കല വടശ്ശേരി കോണത്ത് കാമുകൻ കഴുത്തറുത്ത് കൊന്ന സംഗീതയുടെ സംസ്കാര ചടങ്ങുകൾ നടന്നു. മൃതദേഹം പാരിപ്പള്ളി മെഡിക്കൽകോളേജിൽ പോസ്മോർട്ടം ചെയ്തശേഷം ഇന്നലെ വൈകുന്നേരത്തോടെ വീട്ടിലെത്തിച്ചു. അവസാനമായി സംഗീതയെ ഒരുനോക്ക് കാണാൻ നൂറുകണക്കിന് ആളുകളാണ് വീട്ടിൽ തടിച്ചുകൂടിയത്. കൊലപാതകം നടത്തിയ പ്രതി പ്ലാച്ചിവിള കുന്നുംപുറത്ത് വീട്ടിൽ ഗോപുവിനെ ഇന്നലെ രാവിലെ തന്നെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. സിസിടിവി മൊബൈൽ ഫോൺ ടവർ എന്നിവ വഴി നടത്തിയ അന്വേഷണവും നാട്ടുകാർ നൽകിയ വിവരങ്ങളുമാണ് എത്രയുംവേഗം പ്രതിയെ കണ്ടെത്താൻ സഹായിച്ചത്.

വർക്കലയിൽ സംഗീത ഒരു നോവായി മാറുകയാണ്. ഗോപുവും അഖിലും ഒരാളാണെന്ന് അറിയാതെ സംഗീത നടന്നുകയറിയത് മരണത്തിലേക്ക് ആയിരുന്നു. സംഗീതയെ ഗോപു വകവരുത്തിയത് ആസൂത്രിതമായ നീക്കത്തിലൂടെയാണ്. പ്രണയനൈരാശ്യവും അതുവഴിയുണ്ടായ സംശയവും പകയും ആണ് കൊലപാതകത്തിലേക്ക് നയിച്ചത് എന്നാണ് പോലീസ് പറയുന്നത്. തന്നോട് അടുപ്പം പുലർത്തിയിരുന്ന സംഗീത അകന്നുമാറാൻ തുടങ്ങിയത് ഗോപുവിൽ സംശയത്തിനും വൈരാഗ്യത്തിനും വഴിവച്ചു. പുതിയ നമ്പർ സംഘടിപ്പിച്ച പ്രതി ചാറ്റിങ്ങിലൂടെ സംഗീതമായി അഖിൽ എന്നപേരിൽ സൗഹൃദം സ്ഥാപിക്കുകയായിരുന്നു. പെൺകുട്ടിയുടെ വിശ്വാസം വളരെ വേഗത്തിൽതന്നെ നേടിയെടുത്ത പ്രതി പെൺകുട്ടിയെ രാത്രിമുറ്റത്തേക്ക് വിളിച്ചു ഇറക്കുകയായിരുന്നു. അഖിൽ എന്ന ധാരണയിൽ ഗോപുവിനോട് സംസാരിച്ചു നിൽക്കുന്നതിനിടയിൽ സംശയം തോന്നിയ പെൺകുട്ടി ഹെൽമെറ്റ്‌ മാറ്റാൻ ആവശ്യപ്പെട്ടു. അഖിലല്ല സംസാരിക്കുന്നത് ഗോപു ആണെന്ന് തിരിച്ചറിഞ്ഞ് പന്തികേട് മണത്ത പെൺകുട്ടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും അതിനു മുന്നേ തന്നെ ഗോപു കൃത്യം നടപ്പാക്കി കഴിഞ്ഞിരുന്നു. വെട്ടേറ്റ സംഗീത ഓടി വീട്ടിൽ കയറുകയും കതകിൽ തട്ടി വിളിക്കുകയും ആയിരുന്നു. മകളുടെ നിലവിളി കേട്ട് കതകുതുറന്ന അച്ഛൻ കാണുന്നത് രക്തത്തിൽ കുളിച്ച മകളെയായിരുന്നു. ഉടൻതന്നെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും സംഗീതയെ രക്ഷിക്കാനായില്ല. മകളും ഗോപുവും തമ്മിലുള്ള ബന്ധമറിഞ്ഞശേഷം സജീവും ബന്ധുക്കളും കൂടിഗോപുവിന്റെ വീട്ടിൽ പോയി സംസാരിച്ച് വിലക്കിയിരുന്നു. പ്രശ്നം പരിഹരിച്ചുവെന്ന് കരുതിയിരിക്കുമ്പോഴാണ് ഇങ്ങനൊരു ദുരന്തം ഇവരെ തേടിയെത്തിയത്.

കൃത്യം നടത്തി കടന്നുകളഞ്ഞ ഗോപു വീട്ടിലെത്തി സ്വന്തം ഫോണിലെ ചാറ്റുകൾ മായ്ച്ചു കളഞ്ഞു. ഗോപുവിനെ രാവിലെ അഞ്ചുമണിയോടെ പോലീസ് വീട്ടിലെത്തി കസ്റ്റഡിയിൽ എടുത്തു . പ്രതി യാതൊരു മനസ്താപവുമില്ലാതെയാണ് പെരുമാറിയതെന്ന് പോലീസ് പറഞ്ഞു. ഫോറെൻസിക് വിദഗ്ധർ സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി. റൂറൽ എസ്. പി. ഡി.ശിൽപയുടെ നിർദേശപ്രകാരം വർക്കല ഡി.വൈ.എസ്.പി നിയാസ്, ഇൻസ്പെക്ടർ സനോജ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.

മഹിള കോൺഗ്രസ്‌ ജനറൽ സെക്രട്ടറി ആർ രശ്മി ബിജെപിയിൽ ചേർന്നു

മഹിള കോൺഗ്രസ്‌ ജനറൽ സെക്രട്ടറി ആർ രശ്മി ബിജെപിയിൽ ചേർന്നു. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖരിൽ നിന്നാണ് രശ്മി അംഗത്വം സ്വീകരിച്ചത്. രാർജി ഭവനിൽ നടന്ന ചടങ്ങിൽ ബിജെപി സംസ്ഥാന ജനറൽ...

എഐ ഇംപാക്ട് ഉച്ചകോടി; അബുദാബി കിരീടാവകാശി പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി

ഫെബ്രുവരി 18 മുതൽ 19 വരെ ന്യൂഡൽഹിയിൽ നടന്ന എഐ ഇംപാക്ട് ഉച്ചകോടിയിൽ പങ്കെടുക്കാൻ അബുദാബി കിരീടാവകാശി ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ഇന്ത്യയിൽ എത്തി. ഉച്ചകോടിക്കിടെ...

സുനിത വില്യംസ്‌ ബഹിരാകാശ നിലയത്തിൽ കുടുങ്ങിയത് അതീവ ഗുരുതരമായ സുരക്ഷാ വീഴ്ചയെന്ന് നാസ

2024 ജൂണിൽ എട്ട് ദിവസത്തെ ചെറിയൊരു യാത്രയ്ക്കായി അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് തിരിച്ച ഇന്ത്യൻ വംശജ സുനിത വില്യംസിനും ബഹിരാകാശ സഞ്ചാരി ബുച്ച് വിൽമോറിനും ഒൻപത് മാസത്തോളം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ കുടുങ്ങിക്കിടക്കേണ്ടിവന്ന...

മെഡിക്കൽ കോളേജ് ശസ്ത്രക്രിയ വീഴ്ച; ഉഷാ ജോസഫിനെ കൊച്ചി അമൃത ആശുപത്രിയിലേക്ക് മാറ്റി, ശസ്ത്രക്രിയ നാളെ

ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളേജിലെ ചികിത്സാ പിഴവിന് ഇരയായ ഉഷാ ജോസഫിനെ ചികിത്സയ്ക്കായി കൊച്ചി അമൃത ആശുപത്രിയിലേക്ക് മാറ്റി. ഉഷാ ജോസഫിന്‍റെ ശസ്ത്രക്രിയ നാളെ നടക്കും. ആരോഗ്യമന്ത്രി വീണ ജോര്‍ജ് ഉഷയുടെ മകൻ...

അമിത് ഷായ്‌ക്കെതിരായ അപകീർത്തി പരാമർശം; മാനനഷ്ടക്കേസിൽ രാഹുൽ ഗാന്ധി കോടതിയിൽ ഹാജരായി

ലഖ്നൗ: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കെതിരെ അപകീർത്തികരമായ ‘കൊലയാളി’ പരാമർശം നടത്തിയെന്ന മാനനഷ്ടക്കേസിൽ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഇന്ന് സുൽത്താൻപൂർ കോടതിയിൽ ഹാജരായി. രാജ്യസഭാ എം.പി പ്രമോദ് തിവാരി, യുപി...

മഹിള കോൺഗ്രസ്‌ ജനറൽ സെക്രട്ടറി ആർ രശ്മി ബിജെപിയിൽ ചേർന്നു

മഹിള കോൺഗ്രസ്‌ ജനറൽ സെക്രട്ടറി ആർ രശ്മി ബിജെപിയിൽ ചേർന്നു. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖരിൽ നിന്നാണ് രശ്മി അംഗത്വം സ്വീകരിച്ചത്. രാർജി ഭവനിൽ നടന്ന ചടങ്ങിൽ ബിജെപി സംസ്ഥാന ജനറൽ...

എഐ ഇംപാക്ട് ഉച്ചകോടി; അബുദാബി കിരീടാവകാശി പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി

ഫെബ്രുവരി 18 മുതൽ 19 വരെ ന്യൂഡൽഹിയിൽ നടന്ന എഐ ഇംപാക്ട് ഉച്ചകോടിയിൽ പങ്കെടുക്കാൻ അബുദാബി കിരീടാവകാശി ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ഇന്ത്യയിൽ എത്തി. ഉച്ചകോടിക്കിടെ...

സുനിത വില്യംസ്‌ ബഹിരാകാശ നിലയത്തിൽ കുടുങ്ങിയത് അതീവ ഗുരുതരമായ സുരക്ഷാ വീഴ്ചയെന്ന് നാസ

2024 ജൂണിൽ എട്ട് ദിവസത്തെ ചെറിയൊരു യാത്രയ്ക്കായി അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് തിരിച്ച ഇന്ത്യൻ വംശജ സുനിത വില്യംസിനും ബഹിരാകാശ സഞ്ചാരി ബുച്ച് വിൽമോറിനും ഒൻപത് മാസത്തോളം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ കുടുങ്ങിക്കിടക്കേണ്ടിവന്ന...

മെഡിക്കൽ കോളേജ് ശസ്ത്രക്രിയ വീഴ്ച; ഉഷാ ജോസഫിനെ കൊച്ചി അമൃത ആശുപത്രിയിലേക്ക് മാറ്റി, ശസ്ത്രക്രിയ നാളെ

ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളേജിലെ ചികിത്സാ പിഴവിന് ഇരയായ ഉഷാ ജോസഫിനെ ചികിത്സയ്ക്കായി കൊച്ചി അമൃത ആശുപത്രിയിലേക്ക് മാറ്റി. ഉഷാ ജോസഫിന്‍റെ ശസ്ത്രക്രിയ നാളെ നടക്കും. ആരോഗ്യമന്ത്രി വീണ ജോര്‍ജ് ഉഷയുടെ മകൻ...

അമിത് ഷായ്‌ക്കെതിരായ അപകീർത്തി പരാമർശം; മാനനഷ്ടക്കേസിൽ രാഹുൽ ഗാന്ധി കോടതിയിൽ ഹാജരായി

ലഖ്നൗ: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കെതിരെ അപകീർത്തികരമായ ‘കൊലയാളി’ പരാമർശം നടത്തിയെന്ന മാനനഷ്ടക്കേസിൽ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഇന്ന് സുൽത്താൻപൂർ കോടതിയിൽ ഹാജരായി. രാജ്യസഭാ എം.പി പ്രമോദ് തിവാരി, യുപി...

രോഗിയുടെ വയറ്റിൽ കത്രിക കുടങ്ങിയ സംഭവം; രൂക്ഷ വിമർശനവുമായി ആരോഗ്യവകുപ്പ് മന്ത്രി, വായ്ത്താരിയെന്ന് രോഗികൾ

ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജിൽ നടത്തിയ ശസ്ത്രക്രിയയിൽ രോഗിയുടെ വയറ്റിൽ കത്രിക കുടങ്ങിയ സംഭവത്തിൽ പ്രാഥമിക അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കുറ്റക്കാർക്കെതിരെ ദാക്ഷിണ്യമില്ലാത്ത നടപടിയുണ്ടാകുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണ ജോർജ് അറിയിച്ചു. വീഴ്ചവരുത്തിയ...

‘ആരോഗ്യ കേരളം വെന്റിലേറ്ററിൽ’ ചികിത്സാപിഴവിൽ സർക്കാരിനെതിരെ വിമർശനവുമായി വി ഡി സതീശൻ

സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിലെ തുടർച്ചയായുണ്ടാകുന്ന ചികിത്സാപിഴവുകളിൽ സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. വണ്ടാനം മെഡിക്കൽ കോളേജിലുണ്ടായ ഗുരുതരമായ വീഴ്ച ആരോഗ്യവകുപ്പിന്റെ അനാസ്ഥയാണ് വെളിപ്പെടുത്തുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ‘ആരോഗ്യ കേരളം വെന്റിലേറ്ററിലാണെന്ന’...

“തന്നെ കുടുക്കിയത് യുവതി പ്രവേശനത്തെ എതിർത്തതിനാൽ”: സർക്കാറിനെതിരെ തുറന്നടിച്ച് തന്ത്രി കണ്ഠരര് രാജീവര്

ശബരിമല സ്വർണ്ണക്കൊള്ള കേസിൽ തനിക്കെതിരെയുള്ള പോലീസ് നടപടി സർക്കാരിന്റെ പ്രതികാരമാണെന്ന് തന്ത്രി കണ്ഠരര് രാജീവര്. യുവതീ പ്രവേശന സമയത്ത് ആചാര ലംഘനത്തെ എതിർത്തതിലുള്ള വിരോധമാണ് തന്നെ കേസിൽ കുടുക്കാൻ കാരണമെന്നും അദ്ദേഹം ആരോപിക്കുന്നു....