കാമുകൻ കഴുത്തറുത്ത് കൊന്ന സംഗീതയുടെ മൃതദേഹം സംസ്കരിച്ചു, നോവായി സംഗീത

വർക്കല വടശ്ശേരി കോണത്ത് കാമുകൻ കഴുത്തറുത്ത് കൊന്ന സംഗീതയുടെ സംസ്കാര ചടങ്ങുകൾ നടന്നു. മൃതദേഹം പാരിപ്പള്ളി മെഡിക്കൽകോളേജിൽ പോസ്മോർട്ടം ചെയ്തശേഷം ഇന്നലെ വൈകുന്നേരത്തോടെ വീട്ടിലെത്തിച്ചു. അവസാനമായി സംഗീതയെ ഒരുനോക്ക് കാണാൻ നൂറുകണക്കിന് ആളുകളാണ് വീട്ടിൽ തടിച്ചുകൂടിയത്. കൊലപാതകം നടത്തിയ പ്രതി പ്ലാച്ചിവിള കുന്നുംപുറത്ത് വീട്ടിൽ ഗോപുവിനെ ഇന്നലെ രാവിലെ തന്നെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. സിസിടിവി മൊബൈൽ ഫോൺ ടവർ എന്നിവ വഴി നടത്തിയ അന്വേഷണവും നാട്ടുകാർ നൽകിയ വിവരങ്ങളുമാണ് എത്രയുംവേഗം പ്രതിയെ കണ്ടെത്താൻ സഹായിച്ചത്.

വർക്കലയിൽ സംഗീത ഒരു നോവായി മാറുകയാണ്. ഗോപുവും അഖിലും ഒരാളാണെന്ന് അറിയാതെ സംഗീത നടന്നുകയറിയത് മരണത്തിലേക്ക് ആയിരുന്നു. സംഗീതയെ ഗോപു വകവരുത്തിയത് ആസൂത്രിതമായ നീക്കത്തിലൂടെയാണ്. പ്രണയനൈരാശ്യവും അതുവഴിയുണ്ടായ സംശയവും പകയും ആണ് കൊലപാതകത്തിലേക്ക് നയിച്ചത് എന്നാണ് പോലീസ് പറയുന്നത്. തന്നോട് അടുപ്പം പുലർത്തിയിരുന്ന സംഗീത അകന്നുമാറാൻ തുടങ്ങിയത് ഗോപുവിൽ സംശയത്തിനും വൈരാഗ്യത്തിനും വഴിവച്ചു. പുതിയ നമ്പർ സംഘടിപ്പിച്ച പ്രതി ചാറ്റിങ്ങിലൂടെ സംഗീതമായി അഖിൽ എന്നപേരിൽ സൗഹൃദം സ്ഥാപിക്കുകയായിരുന്നു. പെൺകുട്ടിയുടെ വിശ്വാസം വളരെ വേഗത്തിൽതന്നെ നേടിയെടുത്ത പ്രതി പെൺകുട്ടിയെ രാത്രിമുറ്റത്തേക്ക് വിളിച്ചു ഇറക്കുകയായിരുന്നു. അഖിൽ എന്ന ധാരണയിൽ ഗോപുവിനോട് സംസാരിച്ചു നിൽക്കുന്നതിനിടയിൽ സംശയം തോന്നിയ പെൺകുട്ടി ഹെൽമെറ്റ്‌ മാറ്റാൻ ആവശ്യപ്പെട്ടു. അഖിലല്ല സംസാരിക്കുന്നത് ഗോപു ആണെന്ന് തിരിച്ചറിഞ്ഞ് പന്തികേട് മണത്ത പെൺകുട്ടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും അതിനു മുന്നേ തന്നെ ഗോപു കൃത്യം നടപ്പാക്കി കഴിഞ്ഞിരുന്നു. വെട്ടേറ്റ സംഗീത ഓടി വീട്ടിൽ കയറുകയും കതകിൽ തട്ടി വിളിക്കുകയും ആയിരുന്നു. മകളുടെ നിലവിളി കേട്ട് കതകുതുറന്ന അച്ഛൻ കാണുന്നത് രക്തത്തിൽ കുളിച്ച മകളെയായിരുന്നു. ഉടൻതന്നെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും സംഗീതയെ രക്ഷിക്കാനായില്ല. മകളും ഗോപുവും തമ്മിലുള്ള ബന്ധമറിഞ്ഞശേഷം സജീവും ബന്ധുക്കളും കൂടിഗോപുവിന്റെ വീട്ടിൽ പോയി സംസാരിച്ച് വിലക്കിയിരുന്നു. പ്രശ്നം പരിഹരിച്ചുവെന്ന് കരുതിയിരിക്കുമ്പോഴാണ് ഇങ്ങനൊരു ദുരന്തം ഇവരെ തേടിയെത്തിയത്.

കൃത്യം നടത്തി കടന്നുകളഞ്ഞ ഗോപു വീട്ടിലെത്തി സ്വന്തം ഫോണിലെ ചാറ്റുകൾ മായ്ച്ചു കളഞ്ഞു. ഗോപുവിനെ രാവിലെ അഞ്ചുമണിയോടെ പോലീസ് വീട്ടിലെത്തി കസ്റ്റഡിയിൽ എടുത്തു . പ്രതി യാതൊരു മനസ്താപവുമില്ലാതെയാണ് പെരുമാറിയതെന്ന് പോലീസ് പറഞ്ഞു. ഫോറെൻസിക് വിദഗ്ധർ സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി. റൂറൽ എസ്. പി. ഡി.ശിൽപയുടെ നിർദേശപ്രകാരം വർക്കല ഡി.വൈ.എസ്.പി നിയാസ്, ഇൻസ്പെക്ടർ സനോജ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.

ലൈംഗികപീഡന പരാതി; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യാപേക്ഷ തള്ളി കോടതി

ബലാത്സംഗ കേസിൽ പ്രതിയായ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിന് ജാമ്യമില്ല. രാഹുൽ മാങ്കൂട്ടത്തിലിന്‍റെ മുൻകൂര്‍ ജാമ്യാപേക്ഷ തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതി തള്ളി. ഇന്ന് ഉച്ചക്ക് 2.25 നാണ് നിർണ്ണായക വിധി വന്നത്....

ശബരിമല സ്വർണക്കൊള്ള; രണ്ടു പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി

ശബരിമല സ്വർണക്കൊള്ള കേസിലെ ആറാം പ്രതിയായ മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ശ്രീകുമാറിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി സിംഗിൾ ബെഞ്ച് തള്ളി. സ്വർണപ്പാളികൾ അറ്റകുറ്റപ്പണികൾക്കായി ഉണ്ണികൃഷ്ണൻ പോറ്റിയ്ക്ക് കൈമാറാൻ 2019ൽ ഉത്തരവിറക്കിയിരുന്നു. ഇതുമായി ബന്ധപ്പെട്ട...

ഷാഫിക്കെതിരെ പറഞ്ഞു, പിന്നാലെ ഷഹനാസിനെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽനിന്ന് പുറത്താക്കി, പിന്നീട് തിരിച്ചെടുത്തു

കോഴിക്കോട്: ലൈംഗികപീഡന കേസിൽ രാഹുൽ മാങ്കൂട്ടത്തിനെതിരെ പരാതി ഉയർന്നതോടെ, ഷാഫിക്കെതിരെയും വിമർശനം ഉന്നയിച്ചതിനെ തുടർന്ന് കെപിസിസി സംസ്‌കാര സാഹിതിയുടെ കോഴിക്കോട്ടെ ഔദ്യോഗിക വാട്‌സ്ആപ്പ് ഗ്രൂപ്പിൽ നിന്ന് എം എ ഷഹനാസിനെ പുറത്താക്കി. സംസ്‌കാര...

ഫ്ലാറ്റിൽ നിന്ന് ചാടുമെന്ന് ഭീഷണിപ്പെടുത്തി ഗുളിക കഴിപ്പിച്ചു, രാഹുലിനെതിരെ നിർണ്ണായക മൊഴി

ലൈംഗിക പീഡനക്കേസിൽ ഒളിവിലിരിക്കുന്ന രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എക്കെതിരെ നിർണ്ണായക വെളിപ്പെടുത്തലുകളുമായി പ്രോസിക്യൂഷൻ കോടതിയിൽ. യുവതിയുടെ ഫ്ലാറ്റിൽ എത്തി രാഹുൽ ആത്മഹത്യാ ഭീഷണി മുഴക്കിയെന്നും, ഗർഭഛിദ്രത്തിനുള്ള ഗുളിക കഴിക്കാൻ നിർബന്ധിച്ചെന്നും പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചു. രാഹുലിന്റെ...

ശബരിമല സ്വര്‍ണ കൊള്ള; കട്ടിളപ്പാളിക്ക് പിന്നാലെ ദ്വാരപാലക ശിൽപ്പപാളി കേസിലും പ്രതി, എ പത്മകുമാര്‍ വീണ്ടും റിമാന്‍ഡില്‍

ശബരിമല സ്വര്‍ണ കൊള്ളയിൽ മുൻ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് എ പത്മകുമാറിനെ വീണ്ടും പ്രതി ചേര്‍ത്തു. ശബരിമലയിലെ ദ്വാരപാലക ശിൽപ്പ പാളി കേസിലാണ് സിപിഎം നേതാവ് കൂടിയായ എ പത്മകുമാറിനെ എസ്ഐടി...

ലൈംഗികപീഡന പരാതി; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യാപേക്ഷ തള്ളി കോടതി

ബലാത്സംഗ കേസിൽ പ്രതിയായ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിന് ജാമ്യമില്ല. രാഹുൽ മാങ്കൂട്ടത്തിലിന്‍റെ മുൻകൂര്‍ ജാമ്യാപേക്ഷ തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതി തള്ളി. ഇന്ന് ഉച്ചക്ക് 2.25 നാണ് നിർണ്ണായക വിധി വന്നത്....

ശബരിമല സ്വർണക്കൊള്ള; രണ്ടു പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി

ശബരിമല സ്വർണക്കൊള്ള കേസിലെ ആറാം പ്രതിയായ മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ശ്രീകുമാറിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി സിംഗിൾ ബെഞ്ച് തള്ളി. സ്വർണപ്പാളികൾ അറ്റകുറ്റപ്പണികൾക്കായി ഉണ്ണികൃഷ്ണൻ പോറ്റിയ്ക്ക് കൈമാറാൻ 2019ൽ ഉത്തരവിറക്കിയിരുന്നു. ഇതുമായി ബന്ധപ്പെട്ട...

ഷാഫിക്കെതിരെ പറഞ്ഞു, പിന്നാലെ ഷഹനാസിനെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽനിന്ന് പുറത്താക്കി, പിന്നീട് തിരിച്ചെടുത്തു

കോഴിക്കോട്: ലൈംഗികപീഡന കേസിൽ രാഹുൽ മാങ്കൂട്ടത്തിനെതിരെ പരാതി ഉയർന്നതോടെ, ഷാഫിക്കെതിരെയും വിമർശനം ഉന്നയിച്ചതിനെ തുടർന്ന് കെപിസിസി സംസ്‌കാര സാഹിതിയുടെ കോഴിക്കോട്ടെ ഔദ്യോഗിക വാട്‌സ്ആപ്പ് ഗ്രൂപ്പിൽ നിന്ന് എം എ ഷഹനാസിനെ പുറത്താക്കി. സംസ്‌കാര...

ഫ്ലാറ്റിൽ നിന്ന് ചാടുമെന്ന് ഭീഷണിപ്പെടുത്തി ഗുളിക കഴിപ്പിച്ചു, രാഹുലിനെതിരെ നിർണ്ണായക മൊഴി

ലൈംഗിക പീഡനക്കേസിൽ ഒളിവിലിരിക്കുന്ന രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എക്കെതിരെ നിർണ്ണായക വെളിപ്പെടുത്തലുകളുമായി പ്രോസിക്യൂഷൻ കോടതിയിൽ. യുവതിയുടെ ഫ്ലാറ്റിൽ എത്തി രാഹുൽ ആത്മഹത്യാ ഭീഷണി മുഴക്കിയെന്നും, ഗർഭഛിദ്രത്തിനുള്ള ഗുളിക കഴിക്കാൻ നിർബന്ധിച്ചെന്നും പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചു. രാഹുലിന്റെ...

ശബരിമല സ്വര്‍ണ കൊള്ള; കട്ടിളപ്പാളിക്ക് പിന്നാലെ ദ്വാരപാലക ശിൽപ്പപാളി കേസിലും പ്രതി, എ പത്മകുമാര്‍ വീണ്ടും റിമാന്‍ഡില്‍

ശബരിമല സ്വര്‍ണ കൊള്ളയിൽ മുൻ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് എ പത്മകുമാറിനെ വീണ്ടും പ്രതി ചേര്‍ത്തു. ശബരിമലയിലെ ദ്വാരപാലക ശിൽപ്പ പാളി കേസിലാണ് സിപിഎം നേതാവ് കൂടിയായ എ പത്മകുമാറിനെ എസ്ഐടി...

നവംബറിൽ 1,232 ഇൻഡിഗോ വിമാന സർവീസുകൾ റദ്ദാക്കി; ഇൻഡിഗോയെ വിളിച്ചുവരുത്തി ഡി.ജി.സി.എ

നവംബർ മാസത്തിൽ ഇൻഡിഗോ എയർലൈൻസിന്റെ 1,232 വിമാന സർവീസുകൾ റദ്ദാക്കുകയും സമയബന്ധിതമായി പറന്നുയരുന്നതിൽ വീഴ്ച വരുത്തുകയും ചെയ്തതിനെ തുടർന്ന് വ്യോമയാന റെഗുലേറ്ററായ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡി.ജി.സി.എ.) എയർലൈൻസിന്റെ പ്രവർത്തനത്തെക്കുറിച്ച്...

രാഹുൽ മാങ്കൂട്ടത്തിലിന്റെ മുൻ‌കൂർ ജാമ്യാപേക്ഷയിൽ വിധി നാളെ

യുവതിയുടെ ലൈംഗിക പീഡന പരാതിയിൽ ഒളിവിൽ കഴിയുന്ന പാലക്കാട് എം.എൽ.എ. രാഹുൽ മാങ്കൂട്ടത്തിലിന്റെ മുൻ‌കൂർ ജാമ്യാപേക്ഷയിൽ വിധിപറയൽ വ്യാഴാഴ്ചത്തേക്ക് മാറ്റി. തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതിയിൽ വാദം പൂർത്തിയായി. നീണ്ട വാദപ്രതിവാദങ്ങൾക്ക് ശേഷം...

ഡിറ്റ് വാ ചുഴലിക്കാറ്റ്, ശ്രീലങ്കയിൽ മരണസംഖ്യ 410 ആയി

ഡിറ്റ് വാ ചുഴലിക്കാറ്റ് ഒട്ടനവധി നാശങ്ങൾ വിതച്ച് മുന്നോട്ടു പോകുകയാണ്. ഡിറ്റ് വാ ചുഴലിക്കാറ്റിന് പിന്നാലെ ദുരിതത്തിലായത് നിരവധി ജീവനുകളാണ്. ശ്രീലങ്കയിൽ മരണസംഖ്യ 410 ആയി ഉയർന്നു. 336 പേരെ കാണാതാകുകയും ചെയ്തിട്ടുണ്ട്....