പതഞ്ജലി ആയുർവേദിന്റെ തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങളിന്മേലുള്ള കേസിൽ രണ്ടാഴ്ചയ്ക്കുള്ളിൽ നേരിട്ട് ഹാജരാകണമെന്ന് യോഗാ ഗുരു ബാബാ രാംദേവിനോട് സുപ്രീം കോടതി. പതഞ്ജലി ആയുർവേദിന്റെ മാനേജിംഗ് ഡയറക്ടർ ആചാര്യ ബാലകൃഷ്ണയോടും ഹാജരാകാൻ ആവശ്യപ്പെട്ടിട്ടുണ്ട്. പതഞ്ജലി ആയുർവേദിനെ തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ പ്രചരിപ്പിച്ചതിനെതിരെ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐഎംഎ) നൽകിയ ഹർജിയെ തുടർന്നാണ് കോടതിയലക്ഷ്യ നോട്ടീസ്.
ഫെബ്രുവരി 27 ന് രക്തസമ്മർദ്ദം, പ്രമേഹം, സന്ധിവാതം, ആസ്ത്മ, പൊണ്ണത്തടി തുടങ്ങിയ രോഗങ്ങൾക്കായി പതഞ്ജലി ആയുർവേദ് നിർമ്മിക്കുന്ന മരുന്നുകളുടെ പരസ്യം പ്രസിദ്ധീകരിക്കുന്നതിൽ നിന്ന് സുപ്രീം കോടതി വിലക്കിയിരുന്നു. പതഞ്ജലി ആയുർവേദിനും അതിന്റെ മാനേജിംഗ് ഡയറക്ടർ ആചാര്യ ബാലകൃഷ്ണനുമെതിരെ കോടതി അലക്ഷ്യ നോട്ടീസ് നൽകി. പതഞ്ജലി ആയുർവേദിനെ തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ പ്രചരിപ്പിച്ചതിനെതിരെ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐഎംഎ) നൽകിയ ഹർജിയെ തുടർന്നാണ് കോടതിയലക്ഷ്യ നോട്ടീസ്.
നിർദ്ദേശങ്ങൾ നൽകിയിട്ടും കേസിൽ പ്രതികരണം ഫയൽ ചെയ്യാത്തത് ചൊവ്വാഴ്ച ജസ്റ്റിസുമാരായ ഹിമ കോഹ്‌ലിയുടെയും അമാനുല്ലയുടെയും ബെഞ്ച് ശ്രദ്ധയിൽപ്പെടുത്തി. ഇതോടെ കോടതി ബാബാ രാംദേവിനോട് നേരിട്ട് ഹാജരാകാൻ ആവശ്യപ്പെടുക മാത്രമല്ല, കോടതിയലക്ഷ്യത്തിന് അദ്ദേഹത്തെ എന്തുകൊണ്ട് പ്രോസിക്യൂട്ട് ചെയ്യരുതെന്ന് ചോദിച്ച് നോട്ടീസ് നൽകുകയും ചെയ്തു. കോടതിയലക്ഷ്യ നോട്ടീസിന് ഇതുവരെ മറുപടി നൽകാത്തത് എന്തുകൊണ്ടെന്ന് ബാബ രാംദേവിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ മുകുൾ റോഹത്ഗിയോട് വാദത്തിനിടെ കോടതി ചോദിച്ചു.