പതിനാറാം കേരള നിയമസഭയിൽ ഇത്തവണ 11 വനിതാ എംഎൽഎമാരാണ് ഉണ്ടാവുക. തിരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ യുഡിഎഫ് വനിതാ സ്ഥാനാർത്ഥികളായ ഒൻപത് പേരും എൽഡിഎഫിലെ രണ്ട് പേരും വിജയിച്ചു. കോൺഗ്രസ് നേതൃത്വത്തിലുള്ള യുഡിഎഫിനാണ് പുതിയ നിയമസഭയിൽ ഏറ്റവും കൂടുതൽ വനിതാ പ്രതിനിധികളുള്ളത്. ഇത്തവണത്തെ തിരഞ്ഞെടുപ്പിൽ മൂന്ന് മുന്നണികളിൽ നിന്നുമായി ആകെ 48 വനിതകളാണ് ജനവിധി തേടിയത്. ഇതിൽ ഏറ്റവും കൂടുതൽ വനിതാ സ്ഥാനാർത്ഥികളെ മത്സരരംഗത്തിറക്കിയത് എൽഡിഎഫും എൻഡിഎയുമാണ്. 18 വനിതകളെ വീതമാണ് ഇരുകൂട്ടരും മത്സരിപ്പിച്ചത്. യുഡിഎഫ് 12 വനിതകളെയും ഇത്തവണ രംഗത്തിറക്കി.
അരൂരിൽ നിന്നും ഷാനിമോൾ ഉസ്മാനും, ചിറയിൻകീഴിൽ നിന്നും രമ്യ ഹരിദാസും എലത്തൂരിൽ വിദ്യ ബാലകൃഷ്ണൻ, കൊല്ലത്ത് ബിന്ദു കൃഷ്ണ, കോങ്ങാട് മണ്ഡലത്തിൽ തുളസി, തൃക്കാക്കരയിൽ ഉമാ തോമസ്, ആറ്റിങ്ങലിൽ ഒ എസ് അംബിക, നാട്ടിക ഗീതാ ഗോപി മാനന്തവാടിയിൽ ഉഷാ വിജയൻ എന്നിവരും യുഡിഎഫ് ഘടകകക്ഷിയായ ആർഎംപി നേതാവ് കെ.കെ. രമ വടകരയിൽ നിന്നും നിയമസഭയിലെത്തും. മുസ്ലിം ലീഗിനും ഇത്തവണ വനിതാ എംഎൽഎയുണ്ട്. പേരാമ്പ്രയിൽ നിന്നും ഫാത്തിമ തഹ്ലിയയാണ് ലീഗ് പ്രതിനിധി. കഴിഞ്ഞ നവംബറിൽ അന്തരിച്ച കാനത്തിൽ ജമീല ഉൾപ്പെടെയുള്ള 12 വനിതാ എംഎൽഎമാരായിരുന്നു മുൻ സഭയിലുണ്ടായിരുന്നത്.
