അരൂരിലെ യുഡിഎഫ് സ്ഥാനാർത്ഥി ഷാനിമോൾ ഉസ്മാനെതിരെ പൊലീസ് കേസെടുത്തു. പോളിങ്ങ് ബൂത്തിൽ നിരോധന ഉത്തരവ് ലംഘിച്ചതിനാണ് ഷാനിമോൾക്കെതിരെ പൊലീസ് കേസെടുത്തത്. പൂച്ചാക്കൽ പൊലീസ് ആണ് കേസെടുത്തത്. എൽഡിഎഫ്, എൻഡിഎ പ്രവർത്തകർക്കെതിരെയും കേസെടുത്തിട്ടുണ്ട്. വോട്ടെടുപ്പ് സമയം കഴിഞ്ഞതിന് ശേഷം പോളിങ് ബൂത്തിൽ പ്രവേശിക്കാൻ ശ്രമിക്കുകയും നിരോധന ഉത്തരവ് ലംഘിക്കുകയും ചെയ്തതിനാണ് നടപടി.
വൈകിട്ട് 6 മണിക്ക് പോളിങ് സമയം അവസാനിച്ചതിന് ശേഷം ബൂത്തിനകത്തേക്ക് പ്രവേശിക്കാൻ അനുവാദമില്ലെന്ന തിരഞ്ഞെടുപ്പ് കമ്മീഷന്റെ കർശന നിർദ്ദേശം ഷാനിമോൾ ലംഘിച്ചതായി പോലീസ് ചൂണ്ടിക്കാട്ടി. ആറുമണിക്ക് ശേഷം ബൂത്ത് കോമ്പൗണ്ടിന് പുറത്തുള്ളവരെ അകത്തേക്ക് പ്രവേശിപ്പിക്കാനാവില്ലെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കിയതോടെയാണ് തർക്കം ആരംഭിച്ചത്.
പോളിങ് സമയം കഴിഞ്ഞ ശേഷം ബൂത്തിൽ കയറാൻ ആർക്കും അനുവാദം ഇല്ല എന്ന തെരഞ്ഞെടുപ്പ് ചട്ടം ലംഘിക്കുകയായിരുന്നു. പോളിങ് സമയത്തിന് ശേഷം പോളിങ് ബൂത്തിൽ കയറാൻ അനുവദിക്കാത്തതിനെ തുടർന്ന് കുത്തിയിരുന്ന് ഷാനിമോൾ പ്രതിഷേധിച്ചിരുന്നു.

