ബിജെപി എം.പി സുരേഷ് ഗോപിയുടെ മന്ത്രി സ്ഥാനം എൻഎസ്എസ്സിനുള്ള അംഗീകാരമാണെന്ന് പറയുന്നില്ലെന്ന് ജനറൽ സെക്രട്ടറി സുകുമാരൻ നായർ. രണ്ട് കേന്ദ്ര മന്ത്രിമാരെ കേരളത്തിന് ലഭിച്ചതിൽ സന്തോഷമുണ്ടെന്നും സുരേഷ് ഗോപിയുടെ മന്ത്രി സ്ഥാനത്തിനായി എൻഎസ്എസ് മധ്യസ്ഥത വഹിച്ചിട്ടില്ലെന്നും സുകുമാരൻ നായർ പറഞ്ഞു.
പ്രതിപക്ഷത്തെ കൂടി കണക്കിലെടുത്ത് മുന്നോട്ട് പോകുന്ന രീതി വരണമെന്നും നല്ല ഭൂരിപക്ഷം ഉണ്ടെങ്കിൽ പ്രതിപക്ഷവുമായി സഹകരിച്ച് പ്രവർത്തിക്കണമെന്നും തെരഞ്ഞെടുപ്പിൻ്റെ അവസാനഘട്ടത്തിൽ അതാണ് പ്രതിഫലിച്ചതെന്നും അദ്ദേഹം പറഞ്ഞു. “കേന്ദ്രത്തിനെതിരെ ഭരണവിരുദ്ധ വികാരമുണ്ടായിരുന്നു, സംസ്ഥാന സർക്കാർ പ്രതിപക്ഷത്തെ കൂടി വിലയ്ക്ക് എടുത്ത് ജനങ്ങൾക്ക് നല്ലത് ചെയ്യാൻ തയ്യാറാകണം, അല്ലെങ്കിൽ കേന്ദ്രത്തിൽ സംഭവിച്ചതുപോലെ ഉണ്ടാകും” സുകുമാരൻ നായർ പറഞ്ഞു.
മുഖ്യമന്ത്രിയുടെ ഏറ്റവും അടുത്ത ആളായിരുന്നു യാക്കോബായ സഭയിലെ പുരോഹിതൻ മാർ കൂറിലോസ്. ആവശ്യമില്ലാതെ കാൽ പിടിക്കാൻ പോയാൽ ഇതൊക്കെ കേൾക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.