ഞെട്ടലില്‍ കേരളം.. കൊച്ചിയിൽ ‘നരബലി’, രണ്ട് സ്ത്രീകളുടെ തലയറുത്തു

എറണാകുളം പൊന്നുരുന്നി സ്വദേശി പത്മം, ഇടുക്കി സ്വദേശിയും കാലടിയില്‍ താമസക്കാരിയുമായ റോസ്ലി എന്നിവരെയാണ് തിരുവല്ലയില്‍ ബലിനല്‍കിയത്. സ്ത്രീകളെ കൊലപ്പെടുത്തിയ സംഭവം നരബലിയെന്ന് പോലീസ് സ്ഥിരീകരിച്ചു .

കൊച്ചി: എറണാകുളം സ്വദേശികളായ രണ്ട് സ്ത്രീകളെ ആഭിചാര പൂജയ്ക്കായി തിരുവല്ലയിലെത്തിച്ച് നരബലി നൽകി. പെരുമ്പാവൂർ സ്വദേശിയായ മുഹമ്മദ് ഷാഫിയാണ് തിരുവല്ല ഇലന്തൂർ സ്വദേശിയായ വൈദ്യൻ ഭഗവൽസിംഗ്, ഭാര്യ ലൈല എന്നിവർക്ക് വേണ്ടി സ്ത്രീകളെ എറണാകുളത്ത് നിന്ന് തിരുവല്ലയിലേക്ക് എത്തിക്കുകയായിരുന്നു. ഇരുവരെയും കൊച്ചിയില്‍നിന്ന് കടത്തിക്കൊണ്ടുപോയ ശേഷം തിരുവല്ലയില്‍ എത്തിച്ച് തലയറുത്ത് കൊലപ്പെടുത്തുകയും മൃതദേഹം കഷണങ്ങളാക്കി കുഴിച്ചിടുകയുമായിരുന്നു. ഷിഹാബിന് നേരിട്ട് പരിചയമുള്ള സ്ത്രീകളാണ് കൊല്ലപ്പെട്ടവർ എന്നാണ് സംശയം. ആഭിചാരക്രിയകൾ ചെയ്യുന്നയാളാണ് ഭഗവന്ത്. ഇയാൾക്കും കുടുംബത്തിനും ഐശ്വര്യവും സമ്പത്തും ലഭിക്കാനായി സ്ത്രീകളെ തിരുവല്ലയിലേക്ക് എത്തിച്ച് കൊലപ്പെടുത്തുകയായിരുന്നു.

പെരുമ്പാവൂർ സ്വദേശിയായ ഏജന്റാണ് ഇതിന്റെ മുഖ്യ ആസൂത്രകനെന്നാണ് വിവരം. ഇയാൾ വ്യാജ ഫേയ്സ്ബുക്ക് അക്കൗണ്ട് ഉണ്ടാക്കി. തിരുവല്ല സ്വദേശിയായ വൈദ്യരെ ആദ്യം പരിചയപ്പെട്ടു. വൈദ്യരോട് പെരുമ്പാവൂർ സ്വദേശിയായ ഒരാളെ(തന്നെത്തന്നെ) പ്രീതിപ്പെടുത്തിയാൽ ജീവിതത്തിൽ വലിയ നേട്ടങ്ങളുണ്ടാകുമെന്ന് ഇയാൾ തന്നെ ഫെയ്സ്ബുക്ക് വഴി വൈദ്യരെ പറഞ്ഞ് വിശ്വസിപ്പിച്ചു. പിന്നീട് ഷിഹാബ് തന്നെയാണ് സ്ത്രീകളെ മറ്റ് കാരണങ്ങൾ പറഞ്ഞ് തിരുവല്ലയിലേക്ക് എത്തിച്ചത്.

സെപ്റ്റംബര്‍ 26-നാണ് കടവന്ത്രയിലെ ലോട്ടറി കച്ചവടക്കാരിയായ പത്മത്തെ കാണാതായത്. സെപ്റ്റംബര്‍ 27-ന് ബന്ധുക്കള്‍ ഇതുസംബന്ധിച്ച് പോലീസില്‍ പരാതി നല്‍കി. കടവന്ത്ര പോലീസ് നടത്തിയ അന്വേഷണത്തില്‍ പത്മത്തിന്റെ മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ അവസാനമായി തിരുവല്ലയിലാണെന്ന് കണ്ടെത്തി. തുടര്‍ന്ന് തിരുവല്ല കേന്ദ്രീകരിച്ച് പോലീസ് നടത്തിയ അന്വേഷണത്തിലാണ് പത്മത്തെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം കുഴിച്ചിട്ടതായി വ്യക്തമായത്.

നരബലിയുടെ ഭാഗമായി ആദ്യകൊലപാതകം നടത്തിയത് ജൂണ്‍ മാസത്തിലാണെന്നാണ് പോലീസിന്റെ നിഗമനം. ജൂണ്‍ മാസത്തില്‍ കാലടിയില്‍നിന്ന് കടത്തിക്കൊണ്ടുപോയ റോസ്ലിയെയാണ് അന്ന് കൊലപ്പെടുത്തിയത്. ഓഗസ്റ്റ് മാസത്തിലാണ് റോസ്ലിയെ കാണാനില്ലെന്ന പരാതി പോലീസിന് ലഭിച്ചത്. തുടര്‍ന്ന് പോലീസ് അന്വേഷണം നടത്തിവരുന്നതിനിടെയാണ് കടവന്ത്രയില്‍നിന്ന് സെപ്റ്റംബര്‍ 26-ന് പത്മത്തെയും കാണാതായത്. ഈ പരാതിയില്‍ നടത്തിയ അന്വേഷണത്തിലാണ് കൊലപാതകങ്ങളുടെ ചുരുളഴിഞ്ഞത്.

പത്മം കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചതിന് പിന്നാലെയാണ് ഭഗവന്ത്-ലൈല ദമ്പതിമാരെ പോലീസ് കസ്റ്റഡിയിലെടുത്തത്. പിന്നാലെ ഇവര്‍ക്ക് സ്ത്രീയെ എത്തിച്ചുനല്‍കിയ ഷാഫിയും പിടിയിലായി. ഇവരെ ചോദ്യംചെയ്തതോടെ കേരളത്തെ ഞെട്ടിച്ച നരബലിയുടെ ചുരുളഴിയുകയായിരുന്നു.

പ്രവേശനോത്സവത്തിൽ മുഖ്യാതിഥി പോക്സോ കേസ് പ്രതിയായ വ്‌ളോഗര്‍; വിദ്യാഭ്യാസമന്ത്രി റിപ്പോർട്ട് തേടി

തിരുവനന്തപുരം: പോക്‌സോ കേസ് പ്രതിയായ വ്‌ളോഗര്‍ എം. മുകേഷ് നായരെ സ്‌കൂള്‍ പ്രവേശനോത്സവത്തില്‍ പങ്കെടുപ്പിച്ച സംഭവം വിവാദമാവുന്നു. പോക്സോ കേസ് പ്രതിയായ മുകേഷ് എം. നായരാണ് തിരുവനന്തപുരം ഫോർട്ട് ഹൈസ്കൂളിൽ നടന്ന പ്രവേശനോത്സവത്തിൽ...

രാജ്യത്ത് 4026 കോവിഡ് കേസുകള്‍; ഏറ്റവും കൂടുതൽ കേരളത്തിൽ, മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി ആരോഗ്യവകുപ്പ്

രാജ്യത്ത് സജീവ കോവിഡ് രോഗികളുടെ എണ്ണം 4000 കടന്നു. ഇന്ന് രാവിലെവരെയുള്ള കണക്കനുസരിച്ച് 4,026 കോവിഡ് രോഗികളാണ് രാജ്യത്തുള്ളത്. 4 മണിക്കൂറിനിടെ അഞ്ച് കോവിഡ് മരണങ്ങളും രാജ്യത്ത് റിപ്പോർട്ട് ചെയ്തു. സംസ്ഥാനത്തും കോവിഡ്...

പ്രതിഷ്ഠാദിന പൂജകൾക്കായി ശബരിമലനട നാളെ തുറക്കും

പ്രതിഷ്ഠാദിന പൂജകള്‍ക്കായി ശബരിമലനട നാളെ തുറക്കും. വൈകീട്ട് അഞ്ചിന് മേല്‍ശാന്തി അരുണ്‍ കുമാര്‍ നമ്പൂതിരി ശ്രീകോവില്‍ തുറന്നു ദീപം തെളിയിക്കും. തുടര്‍ന്നു ഭക്തര്‍ക്ക് ദര്‍ശനം നടത്താം. നാളെ മറ്റ് പ്രത്യേക പൂജകളില്ല. വ്യാഴാഴ്ചയാണ്...

കർണാടകയിലെ കാനറ ബാങ്ക് ബ്രാഞ്ചിൽ വൻ കവർച്ച, 52 കോടിയുടെ സ്വർണ്ണം മോഷണം പോയി

ബംഗളൂരു: കർണാടകയിൽ വിജയപുരയിലെ കാനറ ബാങ്ക് ബ്രാഞ്ചിൽ നിന്ന് 52 കോടി രൂപയുടെ സ്വർണ്ണം കൊള്ളയടിച്ചു. വിജയപുര ജില്ലയിലെ മണാഗുല ബാങ്കിന്റെ ശാഖയിലെ ലോക്കറില്‍ സൂക്ഷിച്ച 51 കിലോഗ്രാം പണയ സ്വര്‍ണ്ണവും അഞ്ചരലക്ഷം...

മൊബൈൽ നമ്പർ ലിങ്ക് ചെയ്യാതെ XChat ഉപയോഗിക്കാം, പുതിയ ചാറ്റിംഗ് ഫീച്ചർ അവതരിപ്പിച്ച് ഇലോൺ മസ്ക്

മെസ്സേജിംഗ് ലോകത്തേക്ക് ഒരു പുതിയ എതിരാളിയായി XChat. എൻക്രിപ്റ്റ് ചെയ്ത മെസ്സേജിംഗ് സേവനമാണ്. ടെസ്‌ല സിഇഒ ഇലോൺ മസ്‌ക് ആണ് XChat ആരംഭിച്ചത്. ഉപയോക്താക്കളുടെ സൗകര്യാർത്ഥം ഇതിന് നിരവധി പ്രത്യേക സവിശേഷതകൾ ഉണ്ട്....

പ്രവേശനോത്സവത്തിൽ മുഖ്യാതിഥി പോക്സോ കേസ് പ്രതിയായ വ്‌ളോഗര്‍; വിദ്യാഭ്യാസമന്ത്രി റിപ്പോർട്ട് തേടി

തിരുവനന്തപുരം: പോക്‌സോ കേസ് പ്രതിയായ വ്‌ളോഗര്‍ എം. മുകേഷ് നായരെ സ്‌കൂള്‍ പ്രവേശനോത്സവത്തില്‍ പങ്കെടുപ്പിച്ച സംഭവം വിവാദമാവുന്നു. പോക്സോ കേസ് പ്രതിയായ മുകേഷ് എം. നായരാണ് തിരുവനന്തപുരം ഫോർട്ട് ഹൈസ്കൂളിൽ നടന്ന പ്രവേശനോത്സവത്തിൽ...

രാജ്യത്ത് 4026 കോവിഡ് കേസുകള്‍; ഏറ്റവും കൂടുതൽ കേരളത്തിൽ, മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി ആരോഗ്യവകുപ്പ്

രാജ്യത്ത് സജീവ കോവിഡ് രോഗികളുടെ എണ്ണം 4000 കടന്നു. ഇന്ന് രാവിലെവരെയുള്ള കണക്കനുസരിച്ച് 4,026 കോവിഡ് രോഗികളാണ് രാജ്യത്തുള്ളത്. 4 മണിക്കൂറിനിടെ അഞ്ച് കോവിഡ് മരണങ്ങളും രാജ്യത്ത് റിപ്പോർട്ട് ചെയ്തു. സംസ്ഥാനത്തും കോവിഡ്...

പ്രതിഷ്ഠാദിന പൂജകൾക്കായി ശബരിമലനട നാളെ തുറക്കും

പ്രതിഷ്ഠാദിന പൂജകള്‍ക്കായി ശബരിമലനട നാളെ തുറക്കും. വൈകീട്ട് അഞ്ചിന് മേല്‍ശാന്തി അരുണ്‍ കുമാര്‍ നമ്പൂതിരി ശ്രീകോവില്‍ തുറന്നു ദീപം തെളിയിക്കും. തുടര്‍ന്നു ഭക്തര്‍ക്ക് ദര്‍ശനം നടത്താം. നാളെ മറ്റ് പ്രത്യേക പൂജകളില്ല. വ്യാഴാഴ്ചയാണ്...

കർണാടകയിലെ കാനറ ബാങ്ക് ബ്രാഞ്ചിൽ വൻ കവർച്ച, 52 കോടിയുടെ സ്വർണ്ണം മോഷണം പോയി

ബംഗളൂരു: കർണാടകയിൽ വിജയപുരയിലെ കാനറ ബാങ്ക് ബ്രാഞ്ചിൽ നിന്ന് 52 കോടി രൂപയുടെ സ്വർണ്ണം കൊള്ളയടിച്ചു. വിജയപുര ജില്ലയിലെ മണാഗുല ബാങ്കിന്റെ ശാഖയിലെ ലോക്കറില്‍ സൂക്ഷിച്ച 51 കിലോഗ്രാം പണയ സ്വര്‍ണ്ണവും അഞ്ചരലക്ഷം...

മൊബൈൽ നമ്പർ ലിങ്ക് ചെയ്യാതെ XChat ഉപയോഗിക്കാം, പുതിയ ചാറ്റിംഗ് ഫീച്ചർ അവതരിപ്പിച്ച് ഇലോൺ മസ്ക്

മെസ്സേജിംഗ് ലോകത്തേക്ക് ഒരു പുതിയ എതിരാളിയായി XChat. എൻക്രിപ്റ്റ് ചെയ്ത മെസ്സേജിംഗ് സേവനമാണ്. ടെസ്‌ല സിഇഒ ഇലോൺ മസ്‌ക് ആണ് XChat ആരംഭിച്ചത്. ഉപയോക്താക്കളുടെ സൗകര്യാർത്ഥം ഇതിന് നിരവധി പ്രത്യേക സവിശേഷതകൾ ഉണ്ട്....

‘ഓപറേഷൻ സിന്ദൂർ’ പ്രതിനിധി സംഘം അടുത്ത ആഴ്ച പ്രധാനമന്ത്രിയെ കാണും

പഹൽഗാം ഭീകരാക്രമണത്തിനും ഓപ്പറേഷൻ സിന്ദൂരിനും ശേഷം ഇന്ത്യയുടെ നയതന്ത്ര ഇടപെടലുകളുടെ ഭാഗമായി 33 രാജ്യങ്ങളിലേക്ക് അയച്ച ബഹുകക്ഷി പ്രതിനിധി സംഘത്തിലെ അംഗങ്ങളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തുമെന്ന് പ്രതീക്ഷിക്കുന്നു. ജൂൺ 9...

ടിഎംസി സ്ഥാനാർത്ഥിയായി പി വി അൻവർ സമർപ്പിച്ച പത്രിക തള്ളി, സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കാം

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ ടിഎംസി സ്ഥാനാര്‍ത്ഥിയായ പി വി അൻവർ സമർപ്പിച്ച പത്രിക തള്ളി. അന്‍വര്‍ സമര്‍പ്പിച്ച ഒരു പത്രികയാണ് തള്ളിയത്. സാങ്കേതിക പ്രശ്നത്തെ തുടര്‍ന്നാണ് പത്രികെ തള്ളിയതെന്നാണ് വിവരം. ടി എംസി ദേശീയ...

സൈനിക നീക്കങ്ങൾ ഐഎസ്ഐക്ക് പങ്കുവെച്ചു; പഞ്ചാബ് സ്വദേശി അറസ്റ്റിൽ

ഓപറേഷൻ സിന്ദൂറിനിടെ പാകിസ്ഥാൻ ചാര ഏജൻസിയായ ഐഎസ്‌ഐയുമായി ശക്തമായ ബന്ധമുള്ള ഒരാൾ അറസ്റ്റിൽ. അതിർത്തിക്കപ്പുറത്തുള്ള സൈനിക നീക്കങ്ങളെക്കുറിച്ചുള്ള നിർണായക വിവരങ്ങൾ വർഷങ്ങളായി ഏജന്റുമാർക്ക് കൈമാറിയതായി ആരോപിക്കപ്പെടുന്ന ഒരു ചാരനെ പഞ്ചാബ് പോലീസ് അറസ്റ്റ്...