റഷ്യ – യുക്രൈൻ യുദ്ധം തുടങ്ങിയിട്ട് ഇന്ന്‌ ഒരു വർഷം

ആഗോള തലത്തിൽ തന്നെ സാമൂഹിക സാമ്പത്തിക രാഷ്ട്രീയ മേഖലകളെ വലിയ രീതിയിൽ ബാധിച്ച റഷ്യൻ യുക്രൈൻ യുദ്ധം തുടങ്ങിയിട്ട് ഇന്നേക്ക് ഒരു വർഷം. യുദ്ധത്തിൽ നിന്ന് പിന്മാറാൻ തയ്യാറാവാതെ റഷ്യയും കീഴടങ്ങില്ലെന്ന് യുക്രെയിനും പറയുമ്പോൾ ഇനിയെന്ത് എന്ന ചോദ്യത്തിന് അപ്പുറം അവശേഷിക്കുന്നത് ലക്ഷക്കണക്കിന് ജനങ്ങളുടെ കണ്ണുനീരും ദുരിതങ്ങളും മാത്രമാണ്. സാധാരണക്കാരായ ജനങ്ങൾക്ക് പുറമേ യുദ്ധത്തിൽ പങ്കെടുത്ത സൈനികരുടെ കാര്യവും പരിതാപകരമാണ്. ഒരു വർഷത്തോളം നീണ്ട യുദ്ധത്തിൽ ഇതുവരെയായി മരിക്കുകയും പരിക്കേറ്റുകയും ചെയ്തവരായി 2 ലക്ഷത്തിൽ പരം സൈനികർ ഉണ്ടാകുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. ലോക മനസാക്ഷിയെ ഞെട്ടിക്കുന്ന ഈ കണക്കുകൾ മുന്നോട്ട് പോയാൽ ഉണ്ടായേക്കാവുന്ന ഭവിഷ്യത്ത് വളരെ വലുതായിരിക്കുമെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. യുദ്ധം അവസാനിപ്പിക്കാൻ സൂചനനൽകാതെ റഷ്യൻ പ്രസിഡണ്ട് വ്ലാഡിമിർ പുട്ടിൻ ഒരുവശത്തും യുക്രൈന്റെ മണ്ണിൽ കാട്ടിക്കൂട്ടിയ എല്ലാ ക്രൂരതകൾക്കും റഷ്യയെക്കൊണ്ട് ഉത്തരം പറയിക്കുമെന്നാണ് യുക്രൈൻ പ്രസിഡണ്ട് വ്ലാദിമിർ സെലൻസ്കിയും ഇന്നലെ രാജ്യത്തോടായി നടത്തിയ അഭിസംബോധനയിൽ പറയുന്നത്

നിരപരാധികളായ ജനങ്ങളിൽ കൊല്ലപ്പെട്ടവർ ആകട്ടെ എണ്ണായിരത്തിന് പുറത്തുവരും എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. രണ്ടാം ലോകമഹായുദ്ധത്തിനുശേഷം യൂറോപ്പ് കണ്ട ഏറ്റവും വലിയ യുദ്ധങ്ങളിൽ ഒന്നായി മാറിക്കൊണ്ടിരിക്കുകയാണ് റഷ്യയും യൂക്രൈനും തമ്മിലുള്ള യുദ്ധം.

റഷ്യ പോലൊരു രാജ്യത്തിന് മുന്നിൽ പിടിച്ചുനിൽക്കാൻ യുക്രൈനെ സഹായിച്ചത് അമേരിക്കയും യൂറോപ്പ്യൻ രാജ്യങ്ങളും യുക്രെയിന് എത്തിച്ചു നൽകിയ ആയുധങ്ങൾ കൊണ്ടാണ്. ഈ ഒരു വർഷത്തിനിടയിൽ വൻ ആയുധശേഖരങ്ങളാണ് ഈ രണ്ടു രാജ്യങ്ങൾ യുക്രൈയിനിനായി നൽകിയത്. ഇതിനുപുറമേ ഏറ്റവും അത്യാധുനിക 31 എംബ്രാംസ് യുദ്ധ ടാങ്കുകൾ കൂടി അമേരിക്ക നൽകുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ഒരുകോടി അമേരിക്കൻ ഡോളറോളം വിലവരുന്ന ടാങ്കാണിത്. ഇതിന്റെ ഉപയോഗ രീതിയിലും യുക്രൈൻ സൈന്യത്തിന് പരിശീലനം നൽകുമെന്ന് അമേരിക്ക അറിയിച്ചിട്ടുണ്ട്. റഷ്യയുമായി യുദ്ധം ആരംഭിക്കുന്നതിന് മുമ്പ് നാമ മാത്രമായ ചില ആയുധങ്ങൾ മാത്രമാണ് യുക്രൈനിന്റെ കയ്യിൽ ഉണ്ടായിരുന്നത്. ഇപ്പോഴാകട്ടെ അത്യാധുനിക രീതിയിലുള്ള പല രാജ്യങ്ങളിൽ നിന്നായി ലഭിച്ച വൻ ആയുധശേഖരമാണ് യുക്രൈനിന്റെ നിന്റെ കൈവശമുള്ളത്. സ്ട്രൈക്കർ കവചിത വാഹനങ്ങളും, മിസൈലുകളും ഉൾപ്പെടെയുള്ള ആയുധങ്ങൾ 46 ലോക രാജ്യങ്ങളാണ് യുക്രൈന് സഹായമായി എത്തിച്ചു നൽകിയിട്ടുള്ളത്. അമേരിക്കയും ഓസ്ട്രേലിയയും കാനഡയും നൽകിയ ദീർഘദൂര റോക്കറ്റുകളും, റോക്കറ്റ് ലോഞ്ചറുകളും ഇവയിൽ പ്രധാനപ്പെട്ടതാണ്.

റഷ്യ യുക്രൈനിന്മേൽ യുദ്ധം തുടങ്ങുമ്പോൾ ആ ചെറിയ രാജ്യത്തെ എത്രയും പെട്ടെന്ന് കീഴടക്കി തിരികെ പോകാം എന്നുള്ള കണക്കുകൂട്ടലായിരുന്നു റഷ്യയ്ക്ക്. എന്നാൽ ലോകരാജ്യങ്ങളിൽ നിന്നും കണക്കില്ലാത്ത സഹായവും അത്യാധുനിക ആയുധങ്ങൾ ഉൾപ്പെടെ യുക്രൈനിലേക്ക് എത്താൻ തുടങ്ങിയതോടെ റഷ്യയുടെ കണക്കുകൂട്ടലുകളും തെറ്റാൻ തുടങ്ങി. യുക്രൈനിലെ ചില പ്രദേശങ്ങൾ യുദ്ധാരംഭത്തിൽ റഷ്യയ്ക്ക് പിടിച്ചടക്കാൻ കഴിഞ്ഞെങ്കിലും യുക്രൈൻ തന്റെ ചെറുത്തുനിൽപ്പ് ശക്തമായി തന്നെ തുടർന്നു. ഇരു വിഭാഗവും തമ്മിലുള്ള യുദ്ധം രൂക്ഷമായി മാറിയതോടെ പല യൂറോ പ്യൻ രാജ്യങ്ങൾ തങ്ങളുടെ സുരക്ഷയിലും ആശങ്കപ്പെടാൻ തുടങ്ങി. അവർ യുക്രൈന് സഹായം അഭ്യർത്ഥിച്ചു. ഇതോടെ പ്രധാനമായും അമേരിക്ക ഉൾപ്പെടെയുള്ള ലോകരാജ്യങ്ങൾ ശക്തമായ പിന്തുണയുമായി എത്തി. അമേരിക്കയുടെ സൈനികോപദേശവും ആയുധബലവും കൊണ്ട് നഷ്ടപ്പെട്ട ചില പ്രവിശ്യകൾ അടക്കം യുക്രൈൻ തിരിച്ചുപിടിച്ചു. കണക്കില്ലാത്ത രീതിയിൽ ആയുധ ശേഖരങ്ങൾ നൽകി അമേരിക്ക ഇന്നും യുക്രൈനെ സഹായിക്കുന്നുണ്ട്. എന്നാൽ യുക്രൈന്റെ ആവശ്യമായ അത്യാധുനിക യുദ്ധവിമാനം മാത്രം നൽകാൻ അമേരിക്ക തയ്യാറായിട്ടില്ല. യുദ്ധം മറ്റൊരു തലത്തിൽ പോകാതിരിക്കാൻ ആണ് അമേരിക്കയുടെ ഈ മുൻകരുതൽ.

റഷ്യ – യുക്രൈൻ യുദ്ധത്തിൽ ഇന്ത്യ ഇതുവരെയും പ്രത്യേകമായി ഒരുപക്ഷത്ത് നിൽക്കുന്നില്ല. നിലവിൽ റഷ്യയുമായുള്ള ബന്ധം നിലനിർത്തി തന്നെയാണ് ഇന്ത്യ മുന്നോട്ട് പോകുന്നത് എന്നാൽ ഒരുപക്ഷം മാത്രം നിൽക്കാൻ പാശ്ചാത്യ രാജ്യങ്ങളിൽ നിന്നും ഇന്ത്യക്കും സമ്മർദ്ദം ഉണ്ടാകുന്നുണ്ട്. റഷ്യയും യുക്രൈനും വിട്ടുവീഴ്ചയ്ക്ക് തയ്യാറാകാതെ ഇരിക്കുന്നത് ലോകരാജ്യങ്ങളെ മുഴുവനായും സമ്മർദ്ദത്തിൽ ആക്കുന്നുണ്ട് . ഇരു രാജ്യങ്ങളും തമ്മിലുള്ള യുദ്ധം അവസാനിപ്പിക്കുന്നതിനായി ഇതുവരെ യാതൊരു തരത്തിലുള്ള നയതന്ത്ര നീക്കങ്ങളും നടക്കുന്നില്ല എന്നാണ് മറ്റൊരു വസ്തുത.

60 രാജ്യങ്ങൾക്ക് അധിക നികുതി ചുമത്താൻ അമേരിക്കൻ നീക്കം, ഇന്ത്യയ്ക്ക് 12.5% അധിക തീരുവ വന്നേക്കും

ഇന്ത്യ ഉൾപ്പെടെയുള്ള 54 രാജ്യങ്ങൾക്ക് മേൽ 12.5% അധിക തീരുവ ചുമത്താൻ അമേരിക്ക തയ്യാറെടുക്കുന്നതായി റിപ്പോർട്ട്. ഇന്ത്യയും ചൈനയും ഉൾപ്പെടെ 60 രാജ്യങ്ങളിൽ നിന്നുള്ള ഇറക്കുമതികൾക്ക് അമേരിക്ക 12.5% ​​വരെ തീരുവ ചുമത്തിയേക്കും....

വാണിജ്യ എൽപിജി സിലിണ്ടറുകളുടെ വില 42 രൂപ കൂട്ടി, ഗാർഹിക പാചകവാതക സിലിണ്ടറുകളുടെ വിലയിൽ മാറ്റമില്ല

രാജ്യത്ത് പാചകവാതക വിലയിൽ വീണ്ടും വർധനവ്. വാണിജ്യ സിലണ്ടറിന് കൂട്ടിയത് 42 രൂപ. എന്നാൽ ഗാർഹിക ആവശ്യങ്ങൾക്കുള്ള പാചകവാതക സിലിണ്ടറുകളുടെ വിലയിൽ മാറ്റമൊന്നും വരുത്തിയിട്ടില്ല. പുതുക്കിയ നിരക്കുകൾ ഇന്ന് മുതൽ പ്രാബല്യത്തിൽ വന്നു....

ജി7 ഉച്ചകോടിയിൽ മോദി-ട്രംപ് കൂടിക്കാഴ്ചയ്ക്ക് സാധ്യത

ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും തമ്മിലുള്ള നിർണ്ണായക കൂടിക്കാഴ്ച അടുത്ത മാസം നടന്നേക്കുമെന്ന് സൂചന. കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ വൈറ്റ് ഹൗസിൽ വെച്ച് നടന്ന ചരിത്രപരമായ കൂടിക്കാഴ്ചയ്ക്ക്...

റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനും ചൈനീസ് പ്രസിഡന്റ്ഷി ജിൻപിങ്ങും ഇന്ത്യ സന്ദർശനത്തിന്

സെപ്റ്റംബറിൽ ലോക നേതാക്കളുടെ ശക്തമായ യോഗത്തിന് വേദിയാകാൻ ഇന്ത്യ ഒരുങ്ങുകയാണ്. ബ്രിക്സ് ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കുന്ന ഇന്ത്യയിലേക്ക് റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ എത്തുമെന്ന് ഏതാണ്ട് ഉറപ്പായിക്കഴിഞ്ഞു. ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്...

ഇന്ത്യൻ മഹാസമുദ്രത്തിൽ ഇറാൻ എണ്ണക്കപ്പൽ പിടിച്ചെടുത്ത് യുഎസ്

അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം രൂക്ഷമാവുകയാണ്. സംഘർഷം ഹോർമുസ് കടലിടുക്കിന് പുറത്തേക്കും വ്യാപിക്കുകയാണ്. ഇന്ത്യൻ മഹാസമുദ്രത്തിൽ ഇറാനുമായി ബന്ധമുള്ള ഒരു എണ്ണ ടാങ്കർ യുഎസ് പിടിച്ചെടുത്തതായി യുഎസ് ഉദ്യോഗസ്ഥർ പറഞ്ഞു. യുഎസ് പ്രസിഡന്റ്...

60 രാജ്യങ്ങൾക്ക് അധിക നികുതി ചുമത്താൻ അമേരിക്കൻ നീക്കം, ഇന്ത്യയ്ക്ക് 12.5% അധിക തീരുവ വന്നേക്കും

ഇന്ത്യ ഉൾപ്പെടെയുള്ള 54 രാജ്യങ്ങൾക്ക് മേൽ 12.5% അധിക തീരുവ ചുമത്താൻ അമേരിക്ക തയ്യാറെടുക്കുന്നതായി റിപ്പോർട്ട്. ഇന്ത്യയും ചൈനയും ഉൾപ്പെടെ 60 രാജ്യങ്ങളിൽ നിന്നുള്ള ഇറക്കുമതികൾക്ക് അമേരിക്ക 12.5% ​​വരെ തീരുവ ചുമത്തിയേക്കും....

വാണിജ്യ എൽപിജി സിലിണ്ടറുകളുടെ വില 42 രൂപ കൂട്ടി, ഗാർഹിക പാചകവാതക സിലിണ്ടറുകളുടെ വിലയിൽ മാറ്റമില്ല

രാജ്യത്ത് പാചകവാതക വിലയിൽ വീണ്ടും വർധനവ്. വാണിജ്യ സിലണ്ടറിന് കൂട്ടിയത് 42 രൂപ. എന്നാൽ ഗാർഹിക ആവശ്യങ്ങൾക്കുള്ള പാചകവാതക സിലിണ്ടറുകളുടെ വിലയിൽ മാറ്റമൊന്നും വരുത്തിയിട്ടില്ല. പുതുക്കിയ നിരക്കുകൾ ഇന്ന് മുതൽ പ്രാബല്യത്തിൽ വന്നു....

ജി7 ഉച്ചകോടിയിൽ മോദി-ട്രംപ് കൂടിക്കാഴ്ചയ്ക്ക് സാധ്യത

ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും തമ്മിലുള്ള നിർണ്ണായക കൂടിക്കാഴ്ച അടുത്ത മാസം നടന്നേക്കുമെന്ന് സൂചന. കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ വൈറ്റ് ഹൗസിൽ വെച്ച് നടന്ന ചരിത്രപരമായ കൂടിക്കാഴ്ചയ്ക്ക്...

റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനും ചൈനീസ് പ്രസിഡന്റ്ഷി ജിൻപിങ്ങും ഇന്ത്യ സന്ദർശനത്തിന്

സെപ്റ്റംബറിൽ ലോക നേതാക്കളുടെ ശക്തമായ യോഗത്തിന് വേദിയാകാൻ ഇന്ത്യ ഒരുങ്ങുകയാണ്. ബ്രിക്സ് ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കുന്ന ഇന്ത്യയിലേക്ക് റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ എത്തുമെന്ന് ഏതാണ്ട് ഉറപ്പായിക്കഴിഞ്ഞു. ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്...

ഇന്ത്യൻ മഹാസമുദ്രത്തിൽ ഇറാൻ എണ്ണക്കപ്പൽ പിടിച്ചെടുത്ത് യുഎസ്

അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം രൂക്ഷമാവുകയാണ്. സംഘർഷം ഹോർമുസ് കടലിടുക്കിന് പുറത്തേക്കും വ്യാപിക്കുകയാണ്. ഇന്ത്യൻ മഹാസമുദ്രത്തിൽ ഇറാനുമായി ബന്ധമുള്ള ഒരു എണ്ണ ടാങ്കർ യുഎസ് പിടിച്ചെടുത്തതായി യുഎസ് ഉദ്യോഗസ്ഥർ പറഞ്ഞു. യുഎസ് പ്രസിഡന്റ്...

പ്രോ ടെം സ്പീക്കറായി ജി. സുധാകരൻ സത്യപ്രതിജ്ഞ ചെയ്തു

പതിനാറാം കേരള നിയമസഭയുടെ പ്രോ ടെം സ്പീക്കറായി മുതിർന്ന എം.എൽ.എ ജി. സുധാകരൻ ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്തു. ലോക്ഭവനിൽ ഹ്രസ്വമായ ചടങ്ങിലായിരുന്നു സത്യപ്രതിജ്ഞ. മുഖ്യമന്ത്രി വി ഡി സതീശന്റെയും സംസ്ഥാന മന്ത്രിസഭയിലെ അംഗങ്ങളുടെയും...

പിഎസ് സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി മൂന്നു മാസത്തേക്ക് നീട്ടി: മുഖ്യമന്ത്രി വി ഡി സതീശൻ

പിഎസ് സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി മൂന്നു മാസത്തേക്ക് നീട്ടി. 2026 ഓഗസ്റ്റ് 31ന് അവസാനിക്കുന്ന എല്ലാ റാങ്ക് ലിസ്റ്റുകളുടെയും കാലാവധി നവംബർ 30 വരെ നീട്ടിയതായി മുഖ്യമന്ത്രി അറിയിച്ചു. മന്ത്രിസഭാ യോഗത്തിന്...

മിൽമ പാൽ വിലകൂട്ടി; ലിറ്ററിന് കൂട്ടിയത് 4 രൂപ

സംസ്ഥാനത്ത് മിൽമ പാൽ വിലകൂട്ടി. ലിറ്ററിന് 4 രൂപയാണ് കൂട്ടിയത്. ജൂൺ ഒന്നുമുതൽ വില പ്രാബല്യത്തിൽ വരും. ഇന്ന് ചേർന്ന മിൽമ ഡയറക്ടർ ബോർഡിലാണ് തീരുമാനം. മിൽമയുടെ നിരന്തര ആവശ്യം പരിഗണിച്ചാണ് പാൽവില...