കേരളത്തിൽ അധികാരമേറ്റതിന് തൊട്ടുപിന്നാലെ ചേർന്ന ആദ്യ മന്ത്രിസഭാ യോഗത്തിൽ വമ്പൻ ജനക്ഷേമ പ്രഖ്യാപനങ്ങളുമായി വി.ഡി സതീശൻ സർക്കാർ. സാധാരണക്കാരായ വിവിധ മേഖലകളിലെ താൽക്കാലിക-ഓണറേറിയം ജീവനക്കാർക്ക് വലിയ ആശ്വാസം നൽകുന്ന പ്രഖ്യാപനങ്ങളാണ് ആദ്യ കാബിനറ്റിൽ ഉണ്ടായത്. സംസ്ഥാനത്തെ ആശാ വർക്കർമാരുടെ ഓണറേറിയം ആദ്യഘട്ടമെന്ന നിലയിൽ 3,000 രൂപ വർദ്ധിപ്പിച്ചു. ഇതോടെ നിലവിൽ ലഭിച്ചിരുന്ന 9,000 രൂപയിൽ നിന്നും ഇവരുടെ മാസ വരുമാനം 12,000 രൂപയായി ഉയരും.
ഇതിന് പുറമെ സംസ്ഥാനത്തെ അങ്കണവാടി വർക്കർമാർ, സ്കൂളുകളിലെ പാചക തൊഴിലാളികൾ, പ്രീ-പ്രൈമറി സ്കൂൾ ടീച്ചർമാർ, ആയമാർ എന്നിവരുടെ വേതനത്തിലും ഓണറേറിയത്തിലും 1,000 രൂപയുടെ വർദ്ധനവ് വരുത്താനും മന്ത്രിസഭാ യോഗം തീരുമാനിച്ചു. പാചകതൊഴിലാളികള്‍ക്കും 1000 രൂപ വര്‍ധിപ്പിച്ചു. സാമ്പത്തിക സ്ഥിതി മെച്ചപ്പെടുമ്പോള്‍ കൂടുതൽ സഹായമുണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രീ പ്രൈമറി ടീച്ചര്‍മാര്‍ക്കും ആയമാര്‍ക്കും 1000 രൂപ കൂട്ടി. സാമ്പത്തിക സ്ഥിതിയിൽ ധവള പത്രം ഇറക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. സെക്രട്ടറിയേറ്റിലെ മാധ്യമവിലക്കും പുനഃപരിശോധിക്കും.
