തൃണമൂല്‍ കോണ്‍ഗ്രസ് എംപി മെഹുവ മൊയ്ത്രയെ ലോക്‌സഭയില്‍നിന്ന് പുറത്താക്കി

കൈക്കൂലി ആരോപണത്തിന്റെ പശ്ചാത്തലത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്രയെ ലോക്‌സഭയില്‍ നിന്ന് പുറത്താക്കി. പരാതി അന്വേഷിച്ച പാര്‍ലമെന്റ് എത്തിക്‌സ് കമ്മിറ്റി മെഹുവയെ പുറത്താക്കാന്‍ ശുപാര്‍ശ ചെയ്ത് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഈ റിപ്പോര്‍ട്ട് പരിഗണിച്ച് പ്രമേയം അവതരിപ്പിച്ചാണ് ലോക്‌സഭയില്‍ നിന്ന് മെഹുവയെ പുറത്താക്കിയത്. പാര്‍ലമെന്റില്‍ ചോദ്യങ്ങള്‍ ചോദിച്ചതിന് എംപി വ്യവസായി ദര്‍ശന്‍ ഹിരാനന്ദാനിയില്‍ നിന്ന് കൈക്കൂലി വാങ്ങിയെന്നായിരുന്നു ആരോപണം.

എത്തിക്‌സ് കമ്മിറ്റി റിപ്പോര്‍ട്ട് പഠിക്കാന്‍ സമയം അനുവദിക്കണമെന്ന് കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷം ആവശ്യപ്പെട്ടെങ്കിലും സ്പീക്കര്‍ ഓം ബിര്‍ള സമ്മതിച്ചില്ല. മെഹുവയ്ക്ക് പാര്‍ലമെന്റില്‍ പ്രതികരിക്കാന്‍ അവസരം നല്‍കണമെന്ന ആവശ്യവും അംഗീകരിച്ചില്ല.

കൈക്കൂലി ആരോപണത്തിന്റെ പശ്ചാത്തലത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്രയെ പുറത്താക്കണമെന്ന് എത്തിക്സ് കമ്മിറ്റി റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. ലോക്‌സഭയുടെ മേശപ്പുറത്ത് വെച്ച റിപ്പോര്‍ട്ടിലാണ് മൊയ്ത്രയെ ലോക്സഭാ അംഗത്വത്തില്‍ നിന്ന് പുറത്താക്കണമെന്ന് ശുപാര്‍ശ ചെയ്തത്. എംപിയുടേത് അങ്ങേയറ്റം ആക്ഷേപകരവും ഹീനവുമായ നടപടിയാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. സമയബന്ധിതമായി ഈ വിഷയത്തില്‍ സര്‍ക്കാര്‍ അന്വേഷണം നടത്തണമെന്നും കമ്മറ്റി ശുപാര്‍ശ ചെയ്തു. ബിജെപി എംപി വിനോദ് കുമാര്‍ സോങ്കറിന്റെ നേതൃത്വത്തിലുള്ള എത്തിക്സ് കമ്മിറ്റിയാണ് ആരോപണം അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.

‘മഹുവ മൊയ്ത്രയുടെ ഭാഗത്തുനിന്നുള്ള ഗുരുതരമായ തെറ്റുകള്‍ കഠിനമായ ശിക്ഷ അര്‍ഹിക്കുന്നതാണ്. അതിനാല്‍, എംപിയായ മൊയ്ത്രയെ പതിനേഴാം ലോക്സഭയുടെ അംഗത്വത്തില്‍ നിന്ന് പുറത്താക്കാന്‍ സമിതി ശുപാര്‍ശ ചെയ്യുന്നു. മൊയ്ത്രയുടെ അങ്ങേയറ്റം ആക്ഷേപകരവും അനീതിപരവും ഹീനവും ക്രിമിനല്‍ പെരുമാറ്റവും കണക്കിലെടുത്ത് സമയബന്ധിതമായി കേന്ദ്ര സര്‍ക്കാര്‍ അന്വേഷണം നടത്തണമെന്നും കമ്മിറ്റി ശുപാര്‍ശ ചെയ്യുന്നു’, റിപ്പോര്‍ട്ടില്‍ പറയുന്നു.

നവംബര്‍ 9-ന് നടന്ന യോഗത്തില്‍, മൊയ്ത്രയെ ലോക്സഭയില്‍ നിന്ന് പുറത്താക്കാന്‍ ശുപാര്‍ശ ചെയ്യുന്ന റിപ്പോര്‍ട്ട് കമ്മറ്റി അംഗീകരിച്ചിരുന്നു. പാര്‍ട്ടിയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്യപ്പെട്ട കോണ്‍ഗ്രസ് എംപി പ്രണീത് കൗര്‍ ഉള്‍പ്പെടെയുള്ള ആറ് അംഗങ്ങള്‍ എത്തിക്സ് കമ്മിറ്റിയുടെ ശുപാര്‍ശ അടങ്ങുന്ന റിപ്പോര്‍ട്ടിന് അനുകൂലമായി വോട്ട് ചെയ്തിരുന്നു. അതേസമയം പ്രതിപക്ഷ പാര്‍ട്ടികളിലെ നാല് അംഗങ്ങള്‍ വിയോജിപ്പ് രേഖപ്പെടുത്തി. പിന്നാലെ ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ളയ്ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ഡിസംബര്‍ നാലിലെ ലോക്‌സഭയുടെ അജണ്ടയില്‍ റിപ്പോര്‍ട്ട് പട്ടികപ്പെടുത്തിയിരുന്നുവെങ്കിലും മേശപ്പുറത്ത് വച്ചിരുന്നില്ല.

ട്രംപിനും നെതന്യാഹുവിനുമെതിരെ ഫത്‌വ പുറപ്പെടുവിച്ച് ഇറാൻ്റെ പരമോന്നത നേതാവ്

ഇറാൻ്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിക്കും മറ്റ് മുതിർന്ന ഷിയാ പുരോഹിതന്മാർക്കും എതിരായ ഭീഷണികളെ അപലപിച്ചുകൊണ്ട് ഇറാനിയൻ ഗ്രാൻഡ് ആയത്തുള്ള മകരേം ഷിരാസി തിങ്കളാഴ്ച മതവിധി (ഫത്‌വ) പുറപ്പെടുവിച്ചു. ജെറുസലേം പോസ്റ്റിന്റെ...

ഇന്ത്യ-യുഎസ് ഇടക്കാല വ്യാപാര കരാർ; ജൂലൈ 8 നകം പ്രഖ്യാപിക്കാൻ സാധ്യത

ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഇന്ത്യ-യുഎസ് ഇടക്കാല വ്യാപാര കരാർ ജൂലൈ 8 നകം പ്രഖ്യാപിക്കാൻ സാധ്യതയെന്ന് റിപ്പോർട്ട്. എല്ലാ നിബന്ധനകളും ഇരുപക്ഷവും അംഗീകരിച്ചതായി വൃത്തങ്ങൾ പറയുന്നു. ചർച്ചകൾക്ക് അന്തിമരൂപം നൽകുന്നതിനായി ചീഫ് നെഗോഷ്യേറ്ററും...

രവാഡ ചന്ദ്രശേഖർ പുതിയ സംസ്ഥാന പൊലീസ് മേധാവി

തിരുവനന്തപുരം: സംസ്ഥാനത്തെ പുതിയ പൊലീസ് മേധാവിയായി സീനിയർ ഐപിഎസ് ഉദ്യോഗസ്ഥനായ രവാഡ ചന്ദ്രശേഖറിനെ നിയമിച്ചു. ഇന്ന് ചേർന്ന പ്രത്യേക മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. 1991 കേരള കേഡർ ഐ പി എസ് ഉദ്യോഗസ്ഥനാണ്...

വി എസ് അച്യുതാനന്ദന്റെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നു

മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നു. ഇന്നും മെഡിക്കൽ ബോർഡ് ആരോഗ്യസ്ഥിതി വിലയിരുത്തും. മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്ന് മകൻ വിഎ അരുൺ കുമാർ അറിയിസിച്ചിരുന്നു. കഴിഞ്ഞ ദിവസം നടത്തിയ ഇസിജി പരിശോധനയ്ക്ക്...

രാജ്യമെമ്പാടും മൺസൂൺ വ്യാപിച്ചു, ഉത്തരേന്ത്യൻ സംസ്ഥാനങ്ങളില്‍ മഴക്കെടുതി രൂക്ഷം

ദില്ലി: രാജ്യമെമ്പാടും മൺസൂൺ വ്യാപിച്ചു. രാജ്യത്തിൻ്റെ പല ഭാഗങ്ങളിലും കനത്ത മഴ നാശം വിതയ്ക്കുന്നതുപോലെ പെയ്യുകയാണ്.ഉത്തരേന്ത്യൻ സംസ്ഥാനങ്ങളില്‍ മഴക്കെടുതി രൂക്ഷമായി. ഹിമാചല്‍ പ്രദേശിലും ഉത്തരാഖണ്ഡിലും അതീവ ജാഗ്രത. ഇരു സംസ്ഥാനങ്ങളിലുമായി 17 ജില്ലകളില്‍...

ട്രംപിനും നെതന്യാഹുവിനുമെതിരെ ഫത്‌വ പുറപ്പെടുവിച്ച് ഇറാൻ്റെ പരമോന്നത നേതാവ്

ഇറാൻ്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിക്കും മറ്റ് മുതിർന്ന ഷിയാ പുരോഹിതന്മാർക്കും എതിരായ ഭീഷണികളെ അപലപിച്ചുകൊണ്ട് ഇറാനിയൻ ഗ്രാൻഡ് ആയത്തുള്ള മകരേം ഷിരാസി തിങ്കളാഴ്ച മതവിധി (ഫത്‌വ) പുറപ്പെടുവിച്ചു. ജെറുസലേം പോസ്റ്റിന്റെ...

ഇന്ത്യ-യുഎസ് ഇടക്കാല വ്യാപാര കരാർ; ജൂലൈ 8 നകം പ്രഖ്യാപിക്കാൻ സാധ്യത

ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഇന്ത്യ-യുഎസ് ഇടക്കാല വ്യാപാര കരാർ ജൂലൈ 8 നകം പ്രഖ്യാപിക്കാൻ സാധ്യതയെന്ന് റിപ്പോർട്ട്. എല്ലാ നിബന്ധനകളും ഇരുപക്ഷവും അംഗീകരിച്ചതായി വൃത്തങ്ങൾ പറയുന്നു. ചർച്ചകൾക്ക് അന്തിമരൂപം നൽകുന്നതിനായി ചീഫ് നെഗോഷ്യേറ്ററും...

രവാഡ ചന്ദ്രശേഖർ പുതിയ സംസ്ഥാന പൊലീസ് മേധാവി

തിരുവനന്തപുരം: സംസ്ഥാനത്തെ പുതിയ പൊലീസ് മേധാവിയായി സീനിയർ ഐപിഎസ് ഉദ്യോഗസ്ഥനായ രവാഡ ചന്ദ്രശേഖറിനെ നിയമിച്ചു. ഇന്ന് ചേർന്ന പ്രത്യേക മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. 1991 കേരള കേഡർ ഐ പി എസ് ഉദ്യോഗസ്ഥനാണ്...

വി എസ് അച്യുതാനന്ദന്റെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നു

മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നു. ഇന്നും മെഡിക്കൽ ബോർഡ് ആരോഗ്യസ്ഥിതി വിലയിരുത്തും. മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്ന് മകൻ വിഎ അരുൺ കുമാർ അറിയിസിച്ചിരുന്നു. കഴിഞ്ഞ ദിവസം നടത്തിയ ഇസിജി പരിശോധനയ്ക്ക്...

രാജ്യമെമ്പാടും മൺസൂൺ വ്യാപിച്ചു, ഉത്തരേന്ത്യൻ സംസ്ഥാനങ്ങളില്‍ മഴക്കെടുതി രൂക്ഷം

ദില്ലി: രാജ്യമെമ്പാടും മൺസൂൺ വ്യാപിച്ചു. രാജ്യത്തിൻ്റെ പല ഭാഗങ്ങളിലും കനത്ത മഴ നാശം വിതയ്ക്കുന്നതുപോലെ പെയ്യുകയാണ്.ഉത്തരേന്ത്യൻ സംസ്ഥാനങ്ങളില്‍ മഴക്കെടുതി രൂക്ഷമായി. ഹിമാചല്‍ പ്രദേശിലും ഉത്തരാഖണ്ഡിലും അതീവ ജാഗ്രത. ഇരു സംസ്ഥാനങ്ങളിലുമായി 17 ജില്ലകളില്‍...

ഗൾഫിൽ യുവാക്കൾക്ക് തൊഴിൽ ഉറപ്പാക്കാൻ യുഎഇയിലെത്തി ‘വിജ്ഞാന കേരള’ സംഘം പ്രതിനിധികൾ

കേരള സർക്കാറിന്റെ വിജ്ഞാനകേരളം പദ്ധതിയിൽ നൈപുണ്യം നേടുന്ന യുവാക്കൾക്ക് ഗൾഫിൽ തൊഴിൽ ഉറപ്പാക്കാൻ 'വിജ്ഞാന കേരള' സംഘം പ്രതിനിധികൾ യു എ ഇയിലെത്തി. ഗൾഫ് മേഖലകളിലെ ജോലിക്ക് കേരളത്തിലെ ചെറുപ്പക്കാരെ യോഗ്യരാക്കുന്നതിനുള്ള നൈപുണ്യ...

ഉത്തരാഖണ്ഡിലെ ഉത്തരകാശിയിൽ മേഘവിസ്ഫോടനം

ഉത്തരാഖണ്ഡിലെ ഉത്തരകാശി ജില്ലയിലെ ബാർകോട്ട്-യമുനോത്രി റോഡിലെ ബാലിഗഡിൽ ഞായറാഴ്ച രാവിലെ ഉണ്ടായ പെട്ടെന്നുള്ള മേഘവിസ്ഫോടനത്തിൽ നിർമ്മാണത്തിലിരുന്ന ഒരു ഹോട്ടൽ സൈറ്റിന് സാരമായ കേടുപാടുകൾ സംഭവിച്ചു. ഒമ്പത് തൊഴിലാളികളെ കാണാതായതാണ് റിപ്പോർട്ട്. ഉത്തരകാശി ജില്ലാ...

ഡൽഹി ഉൾപ്പെടെ രാജ്യമെമ്പാടും കാലവർഷം എത്തി; കാലാവസ്ഥാ വകുപ്പ്

ഞായറാഴ്ച, ഡൽഹി ഉൾപ്പെടെ രാജ്യമെമ്പാടും മൺസൂൺ ഒമ്പത് ദിവസം മുമ്പേ എത്തിയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് (IMD) പ്രഖ്യാപിച്ചു. ജൂൺ 29 വരെ, രാജസ്ഥാന്റെ ശേഷിക്കുന്ന ഭാഗങ്ങൾ, പശ്ചിമ ഉത്തർപ്രദേശ്, ഹരിയാന, ഡൽഹി...