തൃണമൂല്‍ കോണ്‍ഗ്രസ് എംപി മെഹുവ മൊയ്ത്രയെ ലോക്‌സഭയില്‍നിന്ന് പുറത്താക്കി

കൈക്കൂലി ആരോപണത്തിന്റെ പശ്ചാത്തലത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്രയെ ലോക്‌സഭയില്‍ നിന്ന് പുറത്താക്കി. പരാതി അന്വേഷിച്ച പാര്‍ലമെന്റ് എത്തിക്‌സ് കമ്മിറ്റി മെഹുവയെ പുറത്താക്കാന്‍ ശുപാര്‍ശ ചെയ്ത് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഈ റിപ്പോര്‍ട്ട് പരിഗണിച്ച് പ്രമേയം അവതരിപ്പിച്ചാണ് ലോക്‌സഭയില്‍ നിന്ന് മെഹുവയെ പുറത്താക്കിയത്. പാര്‍ലമെന്റില്‍ ചോദ്യങ്ങള്‍ ചോദിച്ചതിന് എംപി വ്യവസായി ദര്‍ശന്‍ ഹിരാനന്ദാനിയില്‍ നിന്ന് കൈക്കൂലി വാങ്ങിയെന്നായിരുന്നു ആരോപണം.

എത്തിക്‌സ് കമ്മിറ്റി റിപ്പോര്‍ട്ട് പഠിക്കാന്‍ സമയം അനുവദിക്കണമെന്ന് കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷം ആവശ്യപ്പെട്ടെങ്കിലും സ്പീക്കര്‍ ഓം ബിര്‍ള സമ്മതിച്ചില്ല. മെഹുവയ്ക്ക് പാര്‍ലമെന്റില്‍ പ്രതികരിക്കാന്‍ അവസരം നല്‍കണമെന്ന ആവശ്യവും അംഗീകരിച്ചില്ല.

കൈക്കൂലി ആരോപണത്തിന്റെ പശ്ചാത്തലത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്രയെ പുറത്താക്കണമെന്ന് എത്തിക്സ് കമ്മിറ്റി റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. ലോക്‌സഭയുടെ മേശപ്പുറത്ത് വെച്ച റിപ്പോര്‍ട്ടിലാണ് മൊയ്ത്രയെ ലോക്സഭാ അംഗത്വത്തില്‍ നിന്ന് പുറത്താക്കണമെന്ന് ശുപാര്‍ശ ചെയ്തത്. എംപിയുടേത് അങ്ങേയറ്റം ആക്ഷേപകരവും ഹീനവുമായ നടപടിയാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. സമയബന്ധിതമായി ഈ വിഷയത്തില്‍ സര്‍ക്കാര്‍ അന്വേഷണം നടത്തണമെന്നും കമ്മറ്റി ശുപാര്‍ശ ചെയ്തു. ബിജെപി എംപി വിനോദ് കുമാര്‍ സോങ്കറിന്റെ നേതൃത്വത്തിലുള്ള എത്തിക്സ് കമ്മിറ്റിയാണ് ആരോപണം അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.

‘മഹുവ മൊയ്ത്രയുടെ ഭാഗത്തുനിന്നുള്ള ഗുരുതരമായ തെറ്റുകള്‍ കഠിനമായ ശിക്ഷ അര്‍ഹിക്കുന്നതാണ്. അതിനാല്‍, എംപിയായ മൊയ്ത്രയെ പതിനേഴാം ലോക്സഭയുടെ അംഗത്വത്തില്‍ നിന്ന് പുറത്താക്കാന്‍ സമിതി ശുപാര്‍ശ ചെയ്യുന്നു. മൊയ്ത്രയുടെ അങ്ങേയറ്റം ആക്ഷേപകരവും അനീതിപരവും ഹീനവും ക്രിമിനല്‍ പെരുമാറ്റവും കണക്കിലെടുത്ത് സമയബന്ധിതമായി കേന്ദ്ര സര്‍ക്കാര്‍ അന്വേഷണം നടത്തണമെന്നും കമ്മിറ്റി ശുപാര്‍ശ ചെയ്യുന്നു’, റിപ്പോര്‍ട്ടില്‍ പറയുന്നു.

നവംബര്‍ 9-ന് നടന്ന യോഗത്തില്‍, മൊയ്ത്രയെ ലോക്സഭയില്‍ നിന്ന് പുറത്താക്കാന്‍ ശുപാര്‍ശ ചെയ്യുന്ന റിപ്പോര്‍ട്ട് കമ്മറ്റി അംഗീകരിച്ചിരുന്നു. പാര്‍ട്ടിയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്യപ്പെട്ട കോണ്‍ഗ്രസ് എംപി പ്രണീത് കൗര്‍ ഉള്‍പ്പെടെയുള്ള ആറ് അംഗങ്ങള്‍ എത്തിക്സ് കമ്മിറ്റിയുടെ ശുപാര്‍ശ അടങ്ങുന്ന റിപ്പോര്‍ട്ടിന് അനുകൂലമായി വോട്ട് ചെയ്തിരുന്നു. അതേസമയം പ്രതിപക്ഷ പാര്‍ട്ടികളിലെ നാല് അംഗങ്ങള്‍ വിയോജിപ്പ് രേഖപ്പെടുത്തി. പിന്നാലെ ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ളയ്ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ഡിസംബര്‍ നാലിലെ ലോക്‌സഭയുടെ അജണ്ടയില്‍ റിപ്പോര്‍ട്ട് പട്ടികപ്പെടുത്തിയിരുന്നുവെങ്കിലും മേശപ്പുറത്ത് വച്ചിരുന്നില്ല.

അരുണാചൽ പ്രദേശിലെ സേല തടാകത്തിൽ വീണ് രണ്ട് മലയാളികൾ മരിച്ചു

അരുണാചൽ പ്രദേശിലെ തവാങ്ങിൽ വിനോദയാത്രയ്ക്കെത്തിയ രണ്ട് മലയാളികൾ മുങ്ങിമരിച്ചു. കൊല്ലം സ്വദേശി ദിനു (26) വിന്റെ മൃദദേഹം കണ്ടെത്തി. കൂടെയുണ്ടായിരുന്ന മാധവ് മഹാദേവിന്റെ (24) മൃദദേഹത്തിനായി തടാകത്തിൽ തിരച്ചിൽ തുടരുകയാണ്. ഗുവാഹത്തി വഴി...

ഡൽഹിയിൽ കനത്ത മൂടൽമഞ്ഞ്; വിമാന സർവീസുകൾ വൈകി

ഡൽഹി-എൻസിആറിൽ കനത്ത മൂടൽമഞ്ഞ് അനുഭവപ്പെട്ടതിനാൽ ഇന്ന് പുറപ്പെടേണ്ടിയിരുന്ന വിമാനങ്ങൾ എല്ലാം തന്നെ വൈകി. കൊടും തണുപ്പ്, അപകടകരമായ വായു നിലവാരം എന്നിവയുടെ വിഷാംശം കലർന്നത് ദൃശ്യപരത വളരെ താഴ്ന്ന നിലയിലേക്ക് നയിച്ചതും വിമാന...

അണയാത്ത പ്രതിഷേധം, ഇറാനിൽ നിന്ന് ഇന്ത്യക്കാർ മടങ്ങുന്നു

വർദ്ധിച്ചുവരുന്ന പ്രതിഷേധങ്ങളുടെയും അസ്ഥിരമായ സുരക്ഷാ സാഹചര്യങ്ങളുടെയും പശ്ചാത്തലത്തിൽ ന്യൂഡൽഹി തങ്ങളുടെ പൗരന്മാരോട് രാജ്യം വിടാൻ ആവശ്യപ്പെട്ടതിന് ദിവസങ്ങൾക്ക് ശേഷം ഇറാനിൽ നിന്ന് നിരവധി ഇന്ത്യൻ പൗരന്മാർ എത്തിയപ്പോൾ വെള്ളിയാഴ്ച വൈകി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര...

ഫ്രാങ്കോ മുളയ്ക്കൽ പ്രതിയായ ബലാത്സംഗ കേസ്; ‘സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിച്ചതിൽ നന്ദി: സിസ്റ്റർ റാണിറ്റ്

ഫ്രാങ്കോ മുളയ്ക്കൽ ബലാത്സംഗ കേസിലെ തുടർ നടപടികൾക്കായി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിച്ചതിനെതിരെ പ്രതികരിച്ച് സിസ്റ്റർ റാണിറ്റ്. ആവശ്യം അംഗീകരിച്ചതിന് നന്ദിയുണ്ടെന്ന് സിസ്റ്റർ റാണിറ്റ് പ്രതികരിച്ചു. സർക്കാരിനും മുഖ്യമന്ത്രിക്കും പൊതുജനങ്ങൾക്കും നന്ദി. ആവശ്യപ്പെട്ട...

മൂന്നാം ബലാത്സം​ഗ കേസ്; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യാപേക്ഷ തള്ളി തിരുവല്ല മജിസ്ട്രേറ്റ് കോടതി

പത്തനംതിട്ട: മൂന്നാം ബലാത്സംഗ കേസിൽ അറസ്റ്റിലായി ജയിലിൽ കഴിയുന്ന രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്ക് ജാമ്യം ഇല്ല. തിരുവല്ല മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യാപേക്ഷയിൽ വിധി പറഞ്ഞ് രാഹുലിന്റെ ജാമ്യാപേക്ഷ കോടതി തള്ളിയത്. രാ​ഹുലിനെ പാലക്കാട്ടെ...

അരുണാചൽ പ്രദേശിലെ സേല തടാകത്തിൽ വീണ് രണ്ട് മലയാളികൾ മരിച്ചു

അരുണാചൽ പ്രദേശിലെ തവാങ്ങിൽ വിനോദയാത്രയ്ക്കെത്തിയ രണ്ട് മലയാളികൾ മുങ്ങിമരിച്ചു. കൊല്ലം സ്വദേശി ദിനു (26) വിന്റെ മൃദദേഹം കണ്ടെത്തി. കൂടെയുണ്ടായിരുന്ന മാധവ് മഹാദേവിന്റെ (24) മൃദദേഹത്തിനായി തടാകത്തിൽ തിരച്ചിൽ തുടരുകയാണ്. ഗുവാഹത്തി വഴി...

ഡൽഹിയിൽ കനത്ത മൂടൽമഞ്ഞ്; വിമാന സർവീസുകൾ വൈകി

ഡൽഹി-എൻസിആറിൽ കനത്ത മൂടൽമഞ്ഞ് അനുഭവപ്പെട്ടതിനാൽ ഇന്ന് പുറപ്പെടേണ്ടിയിരുന്ന വിമാനങ്ങൾ എല്ലാം തന്നെ വൈകി. കൊടും തണുപ്പ്, അപകടകരമായ വായു നിലവാരം എന്നിവയുടെ വിഷാംശം കലർന്നത് ദൃശ്യപരത വളരെ താഴ്ന്ന നിലയിലേക്ക് നയിച്ചതും വിമാന...

അണയാത്ത പ്രതിഷേധം, ഇറാനിൽ നിന്ന് ഇന്ത്യക്കാർ മടങ്ങുന്നു

വർദ്ധിച്ചുവരുന്ന പ്രതിഷേധങ്ങളുടെയും അസ്ഥിരമായ സുരക്ഷാ സാഹചര്യങ്ങളുടെയും പശ്ചാത്തലത്തിൽ ന്യൂഡൽഹി തങ്ങളുടെ പൗരന്മാരോട് രാജ്യം വിടാൻ ആവശ്യപ്പെട്ടതിന് ദിവസങ്ങൾക്ക് ശേഷം ഇറാനിൽ നിന്ന് നിരവധി ഇന്ത്യൻ പൗരന്മാർ എത്തിയപ്പോൾ വെള്ളിയാഴ്ച വൈകി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര...

ഫ്രാങ്കോ മുളയ്ക്കൽ പ്രതിയായ ബലാത്സംഗ കേസ്; ‘സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിച്ചതിൽ നന്ദി: സിസ്റ്റർ റാണിറ്റ്

ഫ്രാങ്കോ മുളയ്ക്കൽ ബലാത്സംഗ കേസിലെ തുടർ നടപടികൾക്കായി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിച്ചതിനെതിരെ പ്രതികരിച്ച് സിസ്റ്റർ റാണിറ്റ്. ആവശ്യം അംഗീകരിച്ചതിന് നന്ദിയുണ്ടെന്ന് സിസ്റ്റർ റാണിറ്റ് പ്രതികരിച്ചു. സർക്കാരിനും മുഖ്യമന്ത്രിക്കും പൊതുജനങ്ങൾക്കും നന്ദി. ആവശ്യപ്പെട്ട...

മൂന്നാം ബലാത്സം​ഗ കേസ്; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യാപേക്ഷ തള്ളി തിരുവല്ല മജിസ്ട്രേറ്റ് കോടതി

പത്തനംതിട്ട: മൂന്നാം ബലാത്സംഗ കേസിൽ അറസ്റ്റിലായി ജയിലിൽ കഴിയുന്ന രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്ക് ജാമ്യം ഇല്ല. തിരുവല്ല മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യാപേക്ഷയിൽ വിധി പറഞ്ഞ് രാഹുലിന്റെ ജാമ്യാപേക്ഷ കോടതി തള്ളിയത്. രാ​ഹുലിനെ പാലക്കാട്ടെ...

കേന്ദ്രമന്ത്രി സുരേഷ് ഗോപി സകുടുംബം മൂകാംബികയിൽ, മോദിയുടെ പേരിൽ 10 ടൺ അരി ക്ഷേത്രത്തിന് സമർപ്പിച്ചു

കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിൽ ദർശനം നടത്തി കേന്ദ്രമന്ത്രി സുരേഷ് ഗോപി. ഭാര്യ രാധികയ്ക്കും മക്കളായ മാധവ്, ഗോകുൽ, ഭാഗ്യ, ഭാവ്നി, മരുമകൻ ശ്രേയസ് മോഹൻ എന്നിവർക്കൊപ്പമാണ് കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിൽ ദർശനം നടത്താൻ...

സംസ്ഥാന പൊലീസ് സേനയുടെ തലപ്പത്ത് അഴിച്ചുപണി, കൊച്ചി സിറ്റി പൊലീസ് കമ്മീഷണറെ മാറ്റി

സംസ്ഥാന പൊലീസ് സേനയുടെ തലപ്പത്ത് പതിനാറോളം ഐപിഎസ് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റിക്കൊണ്ട് സർക്കാർ പുതിയ ഉത്തരവ് പുറത്തിറക്കി. ഈ അഴിച്ചുപണിയിൽ ഏറ്റവും ശ്രദ്ധേയമായത് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ സ്ഥാനത്തെ മാറ്റമാണ്. കഴിഞ്ഞ...

ഇറാനിൽ പ്രതിഷേധം രൂക്ഷം; മരണസംഖ്യ 3,500 കടന്നു, അന്താരാഷ്ട്ര തലത്തിൽ ആശങ്ക

ഇറാനിൽ ഭരണകൂടത്തിനെതിരായ പ്രക്ഷോഭം അതീവ രൂക്ഷമായി തുടരുന്നതിനിടെ മരണസംഖ്യ 3,500 കടന്നതായി റിപ്പോർട്ടുകൾ. രാജ്യത്ത് വ്യാപകമായ അക്രമവും മനുഷ്യാവകാശ ലംഘനങ്ങളും അന്താരാഷ്ട്ര തലത്തിൽ ആശങ്ക ഉയർത്തുകയാണ്. സംഭവവികാസങ്ങളിൽ പ്രതികരണവുമായി ചൈനയും ന്യൂസിലാൻഡും രംഗത്തെത്തി....