തൃണമൂല്‍ കോണ്‍ഗ്രസ് എംപി മെഹുവ മൊയ്ത്രയെ ലോക്‌സഭയില്‍നിന്ന് പുറത്താക്കി

കൈക്കൂലി ആരോപണത്തിന്റെ പശ്ചാത്തലത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്രയെ ലോക്‌സഭയില്‍ നിന്ന് പുറത്താക്കി. പരാതി അന്വേഷിച്ച പാര്‍ലമെന്റ് എത്തിക്‌സ് കമ്മിറ്റി മെഹുവയെ പുറത്താക്കാന്‍ ശുപാര്‍ശ ചെയ്ത് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഈ റിപ്പോര്‍ട്ട് പരിഗണിച്ച് പ്രമേയം അവതരിപ്പിച്ചാണ് ലോക്‌സഭയില്‍ നിന്ന് മെഹുവയെ പുറത്താക്കിയത്. പാര്‍ലമെന്റില്‍ ചോദ്യങ്ങള്‍ ചോദിച്ചതിന് എംപി വ്യവസായി ദര്‍ശന്‍ ഹിരാനന്ദാനിയില്‍ നിന്ന് കൈക്കൂലി വാങ്ങിയെന്നായിരുന്നു ആരോപണം.

എത്തിക്‌സ് കമ്മിറ്റി റിപ്പോര്‍ട്ട് പഠിക്കാന്‍ സമയം അനുവദിക്കണമെന്ന് കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷം ആവശ്യപ്പെട്ടെങ്കിലും സ്പീക്കര്‍ ഓം ബിര്‍ള സമ്മതിച്ചില്ല. മെഹുവയ്ക്ക് പാര്‍ലമെന്റില്‍ പ്രതികരിക്കാന്‍ അവസരം നല്‍കണമെന്ന ആവശ്യവും അംഗീകരിച്ചില്ല.

കൈക്കൂലി ആരോപണത്തിന്റെ പശ്ചാത്തലത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്രയെ പുറത്താക്കണമെന്ന് എത്തിക്സ് കമ്മിറ്റി റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. ലോക്‌സഭയുടെ മേശപ്പുറത്ത് വെച്ച റിപ്പോര്‍ട്ടിലാണ് മൊയ്ത്രയെ ലോക്സഭാ അംഗത്വത്തില്‍ നിന്ന് പുറത്താക്കണമെന്ന് ശുപാര്‍ശ ചെയ്തത്. എംപിയുടേത് അങ്ങേയറ്റം ആക്ഷേപകരവും ഹീനവുമായ നടപടിയാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. സമയബന്ധിതമായി ഈ വിഷയത്തില്‍ സര്‍ക്കാര്‍ അന്വേഷണം നടത്തണമെന്നും കമ്മറ്റി ശുപാര്‍ശ ചെയ്തു. ബിജെപി എംപി വിനോദ് കുമാര്‍ സോങ്കറിന്റെ നേതൃത്വത്തിലുള്ള എത്തിക്സ് കമ്മിറ്റിയാണ് ആരോപണം അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.

‘മഹുവ മൊയ്ത്രയുടെ ഭാഗത്തുനിന്നുള്ള ഗുരുതരമായ തെറ്റുകള്‍ കഠിനമായ ശിക്ഷ അര്‍ഹിക്കുന്നതാണ്. അതിനാല്‍, എംപിയായ മൊയ്ത്രയെ പതിനേഴാം ലോക്സഭയുടെ അംഗത്വത്തില്‍ നിന്ന് പുറത്താക്കാന്‍ സമിതി ശുപാര്‍ശ ചെയ്യുന്നു. മൊയ്ത്രയുടെ അങ്ങേയറ്റം ആക്ഷേപകരവും അനീതിപരവും ഹീനവും ക്രിമിനല്‍ പെരുമാറ്റവും കണക്കിലെടുത്ത് സമയബന്ധിതമായി കേന്ദ്ര സര്‍ക്കാര്‍ അന്വേഷണം നടത്തണമെന്നും കമ്മിറ്റി ശുപാര്‍ശ ചെയ്യുന്നു’, റിപ്പോര്‍ട്ടില്‍ പറയുന്നു.

നവംബര്‍ 9-ന് നടന്ന യോഗത്തില്‍, മൊയ്ത്രയെ ലോക്സഭയില്‍ നിന്ന് പുറത്താക്കാന്‍ ശുപാര്‍ശ ചെയ്യുന്ന റിപ്പോര്‍ട്ട് കമ്മറ്റി അംഗീകരിച്ചിരുന്നു. പാര്‍ട്ടിയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്യപ്പെട്ട കോണ്‍ഗ്രസ് എംപി പ്രണീത് കൗര്‍ ഉള്‍പ്പെടെയുള്ള ആറ് അംഗങ്ങള്‍ എത്തിക്സ് കമ്മിറ്റിയുടെ ശുപാര്‍ശ അടങ്ങുന്ന റിപ്പോര്‍ട്ടിന് അനുകൂലമായി വോട്ട് ചെയ്തിരുന്നു. അതേസമയം പ്രതിപക്ഷ പാര്‍ട്ടികളിലെ നാല് അംഗങ്ങള്‍ വിയോജിപ്പ് രേഖപ്പെടുത്തി. പിന്നാലെ ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ളയ്ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ഡിസംബര്‍ നാലിലെ ലോക്‌സഭയുടെ അജണ്ടയില്‍ റിപ്പോര്‍ട്ട് പട്ടികപ്പെടുത്തിയിരുന്നുവെങ്കിലും മേശപ്പുറത്ത് വച്ചിരുന്നില്ല.

മൂന്നാറിലെ സ്കൈ ഡൈനിങ്ങിൽ കുടുങ്ങിയ വിനോദ സഞ്ചാരികളെ സുരക്ഷിതമായി താഴെയിറക്കി

ഇടുക്കി; മൂന്നാറിലെ ആനച്ചാലിനു സമീപം സ്വകാര്യ കമ്പനിയുടെ സ്കൈ ഡൈനിങ്ങിൽ കുടുങ്ങിയ വിനോദ സഞ്ചാരികലെ താഴെയിറക്കി ഫയർ ഫോഴ്‌സ്. രണ്ടു കുട്ടികളെയും പിന്നീട് അവരുടെ മാതാപിതാക്കളെയും തുടർന്ന് ജീവനക്കാരെയും സുരക്ഷിതമായി താഴെയിറക്കി. കണ്ണൂരിൽ...

ലൈം​ഗിക പീഡന കേസ്, മുൻകൂർ ജാമ്യ ഹർജി നൽകി രാഹുല്‍ മാങ്കൂട്ടത്തില്‍

തിരുവനന്തപുരം: ലൈം​ഗിക പീഡന കേസിൽ മുൻകൂർ ജാമ്യ ഹർജി നൽകി പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തില്‍. തിരുവനന്തപുരം ജില്ലാ കോടതിയിലാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്. പരാതി നല്‍കിയ യുവതിയുമായി ദീര്‍ഘകാലമായി സൗഹൃദ ബന്ധമുണ്ടെന്ന് ഹര്‍ജിയില്‍...

മൂന്നാറിലെ സ്കൈ ഡൈനിങ്ങിൽ വിനോദ സഞ്ചാരികൾ കുടുങ്ങി

ഇടുക്കി; മൂന്നാറിലെ ആനച്ചാലിനു സമീപം സ്വകാര്യ കമ്പനിയുടെ സ്കൈ ഡൈനിങ്ങിൽ ( ആകാശ ഭക്ഷണശാല) വിനോദ സഞ്ചാരികൾ കുടുങ്ങി. കണ്ണൂരിൽ നിന്നുള്ള ഒരു കുടുംബവും ഒരു ജീവനക്കാരനും രണ്ടു മണിക്കൂറിലേറെ നേരമായി സ്കൈ...

ശബരിമലയില്‍ തീര്‍ഥാടകര്‍ക്ക് ചൊവ്വാഴ്ച മുതല്‍ ഏഴ് വിഭവങ്ങളോടെ സദ്യ

പത്തനംതിട്ട: ശബരിമലയിലെ പുതുക്കിയ മെനു പ്രകാരമുള്ള അന്നദാന സദ്യ ചൊവ്വാഴ്ച മുതൽ വിതരണം ചെയ്യുമെന്ന് ദേവസ്വം ബോർഡ് പ്രസിഡൻ്റ് കെ. ജയകുമാർ. സദ്യ നടപ്പാക്കാനുള്ള പ്രായോഗിക ബുദ്ധിമുട്ടുകൾ പരിശോധിച്ചുവെന്നും, അതുമായി ബന്ധപ്പെട്ട് പ്രാഥമിക...

ഫസൽ ഗഫൂറിന്റെ വിദേശയാത്ര ഇഡി തടഞ്ഞു; സാമ്പത്തിക ക്രമക്കേടുകളിൽ‌ അന്വേഷണത്തിന് ഹാജരാകാൻ നിർദേശം

കൊച്ചി: എംഇഎസ് പ്രസിഡന്റ് ഡോ. ഫസൽ ഗഫൂറിന്റെ വിദേശയാത്ര എൻഫോഴ്സ്‌മെൻ്റ് ഡയറക്ടറേറ്റ് (ഇഡി) തടഞ്ഞു. കുടുംബസമേതം ഓസ്‌ട്രേലിയയിലേക്ക് പോകാൻ നെടുമ്പാശേരി വിമാനത്താവളത്തിൽ എത്തിയപ്പോഴാണ് നാടകീയ നീക്കങ്ങളുണ്ടായത്. ചോദ്യം ചെയ്യലിന് ഹാജരാകാത്തതിനെത്തുടർന്നാണ് നടപടി. ചോദ്യം ചെയ്യലിനായി...

മൂന്നാറിലെ സ്കൈ ഡൈനിങ്ങിൽ കുടുങ്ങിയ വിനോദ സഞ്ചാരികളെ സുരക്ഷിതമായി താഴെയിറക്കി

ഇടുക്കി; മൂന്നാറിലെ ആനച്ചാലിനു സമീപം സ്വകാര്യ കമ്പനിയുടെ സ്കൈ ഡൈനിങ്ങിൽ കുടുങ്ങിയ വിനോദ സഞ്ചാരികലെ താഴെയിറക്കി ഫയർ ഫോഴ്‌സ്. രണ്ടു കുട്ടികളെയും പിന്നീട് അവരുടെ മാതാപിതാക്കളെയും തുടർന്ന് ജീവനക്കാരെയും സുരക്ഷിതമായി താഴെയിറക്കി. കണ്ണൂരിൽ...

ലൈം​ഗിക പീഡന കേസ്, മുൻകൂർ ജാമ്യ ഹർജി നൽകി രാഹുല്‍ മാങ്കൂട്ടത്തില്‍

തിരുവനന്തപുരം: ലൈം​ഗിക പീഡന കേസിൽ മുൻകൂർ ജാമ്യ ഹർജി നൽകി പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തില്‍. തിരുവനന്തപുരം ജില്ലാ കോടതിയിലാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്. പരാതി നല്‍കിയ യുവതിയുമായി ദീര്‍ഘകാലമായി സൗഹൃദ ബന്ധമുണ്ടെന്ന് ഹര്‍ജിയില്‍...

മൂന്നാറിലെ സ്കൈ ഡൈനിങ്ങിൽ വിനോദ സഞ്ചാരികൾ കുടുങ്ങി

ഇടുക്കി; മൂന്നാറിലെ ആനച്ചാലിനു സമീപം സ്വകാര്യ കമ്പനിയുടെ സ്കൈ ഡൈനിങ്ങിൽ ( ആകാശ ഭക്ഷണശാല) വിനോദ സഞ്ചാരികൾ കുടുങ്ങി. കണ്ണൂരിൽ നിന്നുള്ള ഒരു കുടുംബവും ഒരു ജീവനക്കാരനും രണ്ടു മണിക്കൂറിലേറെ നേരമായി സ്കൈ...

ശബരിമലയില്‍ തീര്‍ഥാടകര്‍ക്ക് ചൊവ്വാഴ്ച മുതല്‍ ഏഴ് വിഭവങ്ങളോടെ സദ്യ

പത്തനംതിട്ട: ശബരിമലയിലെ പുതുക്കിയ മെനു പ്രകാരമുള്ള അന്നദാന സദ്യ ചൊവ്വാഴ്ച മുതൽ വിതരണം ചെയ്യുമെന്ന് ദേവസ്വം ബോർഡ് പ്രസിഡൻ്റ് കെ. ജയകുമാർ. സദ്യ നടപ്പാക്കാനുള്ള പ്രായോഗിക ബുദ്ധിമുട്ടുകൾ പരിശോധിച്ചുവെന്നും, അതുമായി ബന്ധപ്പെട്ട് പ്രാഥമിക...

ഫസൽ ഗഫൂറിന്റെ വിദേശയാത്ര ഇഡി തടഞ്ഞു; സാമ്പത്തിക ക്രമക്കേടുകളിൽ‌ അന്വേഷണത്തിന് ഹാജരാകാൻ നിർദേശം

കൊച്ചി: എംഇഎസ് പ്രസിഡന്റ് ഡോ. ഫസൽ ഗഫൂറിന്റെ വിദേശയാത്ര എൻഫോഴ്സ്‌മെൻ്റ് ഡയറക്ടറേറ്റ് (ഇഡി) തടഞ്ഞു. കുടുംബസമേതം ഓസ്‌ട്രേലിയയിലേക്ക് പോകാൻ നെടുമ്പാശേരി വിമാനത്താവളത്തിൽ എത്തിയപ്പോഴാണ് നാടകീയ നീക്കങ്ങളുണ്ടായത്. ചോദ്യം ചെയ്യലിന് ഹാജരാകാത്തതിനെത്തുടർന്നാണ് നടപടി. ചോദ്യം ചെയ്യലിനായി...

അണയാത്ത ‘തീ’, ഹോങ്കോങ്ങിൽ മരിച്ചവരുടെ എണ്ണം 128 ആയി

തായ് പോയിലെ വാങ് ഫുക് കോർട്ട് എസ്റ്റേറ്റിന്റെ അവശിഷ്ടങ്ങളിൽ നിന്ന് രക്ഷാപ്രവർത്തകർ കൂടുതൽ മൃതദേഹങ്ങൾ കണ്ടെടുത്തതോടെ ഹോങ്കോങ്ങിലെ എട്ട് പതിറ്റാണ്ടിനിടയിലെ ഏറ്റവുംവലിയ തീപിടുത്തത്തിൽ 128 പേർ മരിച്ചു. 32 നിലകളുള്ള എട്ട് ടവറുകൾ...

പാലക്കാട് എം എൽഎ രാഹുൽ മാങ്കൂട്ടത്തിൽ ഒളിവിൽ; വിമാനത്താവളങ്ങളിൽ ലുക്ക്ഔട്ട് നോട്ടീസ്

പാലക്കാട് എം എൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതീരെ യുവതി പരാതി നല്‍കിയതിന് പിന്നാലെ പാലക്കാട് രാഹുല്‍വി ദേശത്ത് കടക്കാനുള്ള സാധ്യത പരിഗണിച്ച് ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കി. തിരുവനന്തപുരം വിമാനത്താവളത്തിലടക്കം ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കിയിട്ടുണ്ട്. രാഹുല്‍...

രാഹുലിനെതിരെ ചുമത്തിയിരിക്കുന്നത് ഗുരുതരമായ കുറ്റങ്ങൾ, ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി

തിരുവനന്തപുരം: യുവതിയുടെ പരാതിയിൽ 10 വര്‍ഷം മുതല്‍ ജീവപര്യന്തം വരെ തടവുശിക്ഷ ലഭിക്കാവുന്ന ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയാണ് രാഹുൽ മാങ്കൂട്ടത്തിൽ‌ എംഎൽഎക്കെതിരെ കേസ് എടുത്തിരിക്കുന്നത്. ലൈംഗികപീഡന പരാതിയുടെ അടിസ്ഥാനത്തില്‍ കേസെടുത്തതോടെ രാഹുല്‍ മാങ്കൂട്ടത്തില്‍...