ലഷ്‌കർ സഹസ്ഥാപകൻ ആമിർ ഹംസ പരിക്കേറ്റ് ഗുരുതരാവസ്ഥയിൽ

ഭീകര സംഘടനയായ ലഷ്‌കർ-ഇ-തൊയ്ബയുടെ സഹസ്ഥാപകൻ അമീർ ഹംസയെ വീട്ടിൽ ഉണ്ടായ അപകടത്തിൽ പരിക്കേറ്റ് ലാഹോറിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ലഷ്കർ ഇ തൊയ്ബയുടെ 17 സ്ഥാപക അംഗങ്ങളിൽ ഒരാളായ ഹംസയ്ക്ക് വീടിനുള്ളിൽ ഒരു അപകടത്തിൽ പരിക്കേറ്റതായി വൃത്തങ്ങൾ സ്ഥിരീകരിച്ചു. ലഷ്കറിന്റെ സ്ഥാപകരിൽ ഒരാളായ ഹംസയ്ക്ക് വെടിയേറ്റെന്നായിരുന്നു ആദ്യ റിപ്പോർട്ടുകൾ. എന്നാൽ അത് തെറ്റാണെന്ന് പിന്നീട് റിപ്പോർട്ടുകൾ വന്നു. വീടിനുള്ളിൽ തന്നെ സംഭവിച്ച അപകടമാണെന്നും ഹംസ നിലവിൽ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലാണെന്നുമാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. എന്നാൽ എങ്ങനെയാണ് അപകടം ഉണ്ടായത് എന്നത് സംബന്ധിച്ച് അമീർ ഹംസയുടെ അടുത്ത വൃത്തങ്ങൾ പ്രതികരിച്ചിട്ടില്ല.

അഫ്ഘാൻ മുജാഹിദീൻ ഭീകരനും ലഷ്കർ ഇ തൊയ്ബയുടെ പ്രധാനപ്പെട്ട നേതാവുമാണ് ആമീർ ഹംസ. യുഎസ് ഭീകരവാദി പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുള്ള ആമീർ ഹംസ ലഷ്കറിന്റെ ഔദ്യോഗിക പ്രസിദ്ധീകരണത്തിന്റെ എഡിറ്റർ കൂടിയാണ്. അഫ്ഗാൻ മുജാഹിദീനിലെ ഒരു മുതിർന്ന നേതാവാണ് അമീർ ഹംസ, ലഷ്കർ-ഇ-തൊയ്ബയുടെ പ്രധാന പ്രത്യയശാസ്ത്രജ്ഞനായി പണ്ടേ വിശേഷിപ്പിക്കപ്പെട്ടിട്ടുണ്ട്. തീക്ഷ്ണമായ പ്രസംഗങ്ങൾക്കും രചനകൾക്കും പേരുകേട്ട അദ്ദേഹം ഒരിക്കൽ ലഷ്കർ-ഇ-തൊയ്ബയുടെ ഔദ്യോഗിക പ്രസിദ്ധീകരണത്തിന്റെ എഡിറ്ററായിരുന്നു.

അമേരിക്കൻ ട്രഷറി വകുപ്പ് ലഷ്കർ-ഇ-തൊയ്ബയെ ഒരു ഭീകര സംഘടനയായി പ്രഖ്യാപിക്കുകയും അമീർ ഹംസയെ അംഗീകൃത ഭീകരനായി പട്ടികപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ലഷ്കർ-ഇ-തൊയ്ബയുടെ കേന്ദ്ര കമ്മിറ്റിയിൽ അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ടെന്നും തടവിലാക്കപ്പെട്ട തീവ്രവാദികളുടെ മോചനത്തിനായുള്ള ഫണ്ട് ശേഖരണം, റിക്രൂട്ട്മെന്റ്, ചർച്ചകൾ എന്നിവയിൽ നിർണായക പങ്ക് വഹിച്ചിട്ടുണ്ടെന്നും വിശ്വസിക്കപ്പെടുന്നു.

2018-ൽ, ലഷ്‌കർ ഇ ത്വയ്ബയുമായി ബന്ധപ്പെട്ട ജമാഅത്ത്-ഉദ്-ദവ, ഫലാഹ്-ഇ-ഇൻസാനിയത്ത് ഫൗണ്ടേഷൻ എന്നിവയ്‌ക്കെതിരെ പാകിസ്ഥാൻ അധികാരികൾ സാമ്പത്തിക നടപടികൾ സ്വീകരിച്ചതിനെത്തുടർന്ന്, ഹംസ ലഷ്‌കറിൽ നിന്ന് അകന്നു. തുടർന്ന് ജമ്മു കശ്മീർ ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ തീവ്രവാദ പ്രവർത്തനങ്ങൾ തുടരുന്നതിനായി ജെയ്‌ഷെ-ഇ-മൻഖാഫ എന്ന പേരിൽ ഒരു വിഭജന ഗ്രൂപ്പ് സ്ഥാപിച്ചു.

ഇന്ത്യൻ മാധ്യമങ്ങൾ പറയുന്നതനുസരിച്ച്, ഈ സംഘം പാകിസ്ഥാനിൽ സ്വതന്ത്രമായി പ്രവർത്തിക്കുന്നുണ്ടെന്നും ഹംസ ലഷ്കർ ഇ തൊയ്ബ നേതൃത്വവുമായി അടുത്ത ബന്ധം പുലർത്തുന്നുണ്ടെന്നും പറയുന്നു. ലഷ്കറിന്റെ പ്രധാന കമ്മിറ്റികളിൽ ഉള്ള ഇയാൾ സംഘടനയ്ക്ക് പണം പിരിക്കാനും, യുവാക്കളെ റിക്രൂട്ട് ചെയ്യാനും മുൻപന്തിയിലുണ്ടായിരുന്നു. 2018ൽ ലഷ്കറിന്റെ സഹസ്ഥാപനങ്ങൾക്കെതിരെ സാമ്പത്തിക പരിശോധനകളും മറ്റും കർശനമാക്കിയത് മുതൽ ഇയാൾ ലഷ്കറുമായി അകന്നു. തുടർന്ന് ജയ്ഷ് ഇ മങ്കഫാ എന്ന സംഘടനയുണ്ടാക്കി തീവ്രവാദ പ്രവർത്തനങ്ങൾ നടത്തിക്കൊണ്ടിരിക്കുകയായിരുന്നു.

ഒമാന്‍ കടലില്‍ എണ്ണകപ്പൽ കൂട്ടിയിടിച്ചു, ജീവനക്കാരെ രക്ഷപ്പെടുത്തി

ഒമാൻ ഉൾക്കടലിൽ അമേരിക്കൻ എണ്ണക്കപ്പൽ മറ്റൊരു ടാങ്കറുമായി കൂട്ടിയിടിച്ച് വൻ അഗ്നിബാധ. യുഎഇയിലെ ഖോർഫക്കാന് 24 നോട്ടിക്കൽ മൈൽ അകലെയാണ് പ്രാദേശിക സമയം പുലർച്ചെ 1.40 ന് അപകടമുണ്ടായത്. അമേരിക്കൻ എണ്ണക്കപ്പലായ ഫ്രണ്ട്...

ഇറാന്റെ സൈനിക കമാൻഡർ അലി ഷദ്മാനിയെ വധിച്ചതായി ഇസ്രായേൽ

ഇസ്ലാമിക് റെവല്യൂഷനറി ​ഗാർഡ്സ് കോർപ്സിൻ്റെ ഖാതമിലെ അൽ-അൻബിയ സെൻട്രൽ ഹെഡ്ക്വാർട്ടേഴ്സിൻ്റെ തലവൻ അലി ഷദ്മാനിയെ വധിച്ചതായി ഇസ്രയേൽ അവകാശപ്പെട്ടു. തെഹ്റാനിൽ നടത്തിയ ആക്രമണത്തിലാണ് ഷദ്മാനി വധിക്കപ്പെട്ടതെന്നാണ് റിപ്പോർട്ട്. ഇറാനിലെ ഏറ്റവും മുതിർന്ന സൈനിക...

നിലമ്പൂർ ഉപതിരഞ്ഞെടുപ്പ്; പരസ്യപ്രചാരണം അവസാനിച്ചു

പരസ്യ പ്രചാരണത്തിന്‍റെ അവസാന ദിവസമായ ഇന്ന് സ്ഥാനാർഥികൾ അന്തിമ പോരാട്ടത്തിലാണ്. റോഡ് ഷോയുമായി എൽഡിഎഫ്, യുഡിഎഫ്, ബിജെപി സ്ഥാനാർഥികൾ നിലമ്പൂരിൽ ആവേശത്തിലാണ്. സ്ഥാനാർഥികളും നേതാക്കളും പ്രവർത്തകരും നാലുമണിയോടെ കൊട്ടിക്കലാശം കേന്ദ്രത്തിലേക്ക് എത്തി. സമയം...

പരിശോധനയിൽ തകരാർ കണ്ടെത്തി; എയർ ഇന്ത്യ ഡൽഹി-പാരീസ് വിമാനം റദ്ദാക്കി

ദില്ലിയിൽ നിന്ന് പാരീസിലേക്ക് പറക്കേണ്ട എയർ ഇന്ത്യ ഡൽഹി-പാരീസ് വിമാനം റദ്ദാക്കി. ഡൽഹിയിൽ നിന്ന് പാരീസ് ചാൾസ് ഡി ഗല്ലെ (ജിഡിജി) വിമാനത്താവളത്തിലേക്കുള്ള എയർ ഇന്ത്യ വിമാനമാണ് ചൊവ്വാഴ്ച റദ്ദാക്കിയത്. ദില്ലിയിൽ നിന്ന്...

കേരളത്തിൽ അടുത്ത അഞ്ച് ദിവസം വ്യാപകമായ മഴയ്ക്ക് സാധ്യത: റെഡ് അലർട്ട് പ്രഖ്യാപിച്ച് കേന്ദ്രകാലാവസ്ഥാ വകുപ്പ്

തെക്കൻ ഗുജറാത്തിനു മുകളിലായി സ്ഥിതിചെയ്തിരുന്ന ചക്രവാതചുഴി ന്യുനമർദ്ദമായി ശക്തി പ്രാപിച്ചെന്ന് കേന്ദ്ര കാലാവസ്ഥാ വിഭാഗം. വടക്ക് പടിഞ്ഞാറൻ ബംഗ്ലാദേശിനും ഗംഗാതട പശ്ചിമ ബംഗാളിനും മുകളിലായി മറ്റൊരു ന്യുനമർദ്ദവും രൂപപ്പെട്ടു. അടുത്ത 24 മണിക്കൂറിനുള്ളിൽ...

ഒമാന്‍ കടലില്‍ എണ്ണകപ്പൽ കൂട്ടിയിടിച്ചു, ജീവനക്കാരെ രക്ഷപ്പെടുത്തി

ഒമാൻ ഉൾക്കടലിൽ അമേരിക്കൻ എണ്ണക്കപ്പൽ മറ്റൊരു ടാങ്കറുമായി കൂട്ടിയിടിച്ച് വൻ അഗ്നിബാധ. യുഎഇയിലെ ഖോർഫക്കാന് 24 നോട്ടിക്കൽ മൈൽ അകലെയാണ് പ്രാദേശിക സമയം പുലർച്ചെ 1.40 ന് അപകടമുണ്ടായത്. അമേരിക്കൻ എണ്ണക്കപ്പലായ ഫ്രണ്ട്...

ഇറാന്റെ സൈനിക കമാൻഡർ അലി ഷദ്മാനിയെ വധിച്ചതായി ഇസ്രായേൽ

ഇസ്ലാമിക് റെവല്യൂഷനറി ​ഗാർഡ്സ് കോർപ്സിൻ്റെ ഖാതമിലെ അൽ-അൻബിയ സെൻട്രൽ ഹെഡ്ക്വാർട്ടേഴ്സിൻ്റെ തലവൻ അലി ഷദ്മാനിയെ വധിച്ചതായി ഇസ്രയേൽ അവകാശപ്പെട്ടു. തെഹ്റാനിൽ നടത്തിയ ആക്രമണത്തിലാണ് ഷദ്മാനി വധിക്കപ്പെട്ടതെന്നാണ് റിപ്പോർട്ട്. ഇറാനിലെ ഏറ്റവും മുതിർന്ന സൈനിക...

നിലമ്പൂർ ഉപതിരഞ്ഞെടുപ്പ്; പരസ്യപ്രചാരണം അവസാനിച്ചു

പരസ്യ പ്രചാരണത്തിന്‍റെ അവസാന ദിവസമായ ഇന്ന് സ്ഥാനാർഥികൾ അന്തിമ പോരാട്ടത്തിലാണ്. റോഡ് ഷോയുമായി എൽഡിഎഫ്, യുഡിഎഫ്, ബിജെപി സ്ഥാനാർഥികൾ നിലമ്പൂരിൽ ആവേശത്തിലാണ്. സ്ഥാനാർഥികളും നേതാക്കളും പ്രവർത്തകരും നാലുമണിയോടെ കൊട്ടിക്കലാശം കേന്ദ്രത്തിലേക്ക് എത്തി. സമയം...

പരിശോധനയിൽ തകരാർ കണ്ടെത്തി; എയർ ഇന്ത്യ ഡൽഹി-പാരീസ് വിമാനം റദ്ദാക്കി

ദില്ലിയിൽ നിന്ന് പാരീസിലേക്ക് പറക്കേണ്ട എയർ ഇന്ത്യ ഡൽഹി-പാരീസ് വിമാനം റദ്ദാക്കി. ഡൽഹിയിൽ നിന്ന് പാരീസ് ചാൾസ് ഡി ഗല്ലെ (ജിഡിജി) വിമാനത്താവളത്തിലേക്കുള്ള എയർ ഇന്ത്യ വിമാനമാണ് ചൊവ്വാഴ്ച റദ്ദാക്കിയത്. ദില്ലിയിൽ നിന്ന്...

കേരളത്തിൽ അടുത്ത അഞ്ച് ദിവസം വ്യാപകമായ മഴയ്ക്ക് സാധ്യത: റെഡ് അലർട്ട് പ്രഖ്യാപിച്ച് കേന്ദ്രകാലാവസ്ഥാ വകുപ്പ്

തെക്കൻ ഗുജറാത്തിനു മുകളിലായി സ്ഥിതിചെയ്തിരുന്ന ചക്രവാതചുഴി ന്യുനമർദ്ദമായി ശക്തി പ്രാപിച്ചെന്ന് കേന്ദ്ര കാലാവസ്ഥാ വിഭാഗം. വടക്ക് പടിഞ്ഞാറൻ ബംഗ്ലാദേശിനും ഗംഗാതട പശ്ചിമ ബംഗാളിനും മുകളിലായി മറ്റൊരു ന്യുനമർദ്ദവും രൂപപ്പെട്ടു. അടുത്ത 24 മണിക്കൂറിനുള്ളിൽ...

എയർ ഇന്ത്യ വിമാനാപകടത്തിലെ രണ്ടാമത്തെ ബ്ലാക്ക് ബോക്സ് കണ്ടെടുത്തു

ഞായറാഴ്ച ഉണ്ടായ എയർ ഇന്ത്യ വിമാനാപകടത്തെക്കുറിച്ച് അന്വേഷിക്കുന്ന ഉദ്യോഗസ്ഥർ കോക്ക്പിറ്റ് വോയ്‌സ് റെക്കോർഡർ ബ്ലാക്ക് ബോക്‌സ് കണ്ടെത്തിയതായി സ്ഥിരീകരിച്ചു. വിമാനത്തിലുണ്ടായിരുന്ന 241 പേർ ഉൾപ്പെടെ 270 പേരുടെ മരണത്തിന് കാരണമായ അപകടത്തിന് പിന്നിലെ...

ഇറാനിയൻ ഇന്റലിജൻസ് മേധാവികളെ കൊലപ്പെടുത്തി ഇസ്രായേൽ

ഇസ്രായേൽ- ഇറാൻ സംഘർഷം കൂടുതൽ രൂക്ഷമാവുകയാണ്. ഇറാനിലെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സിന്റെ (ഐആർജിസി) ഇന്റലിജൻസ് മേധാവി ബ്രിഗേഡിയർ ജനറൽ മുഹമ്മദ് കസെമിയും ഡെപ്യൂട്ടി ജനറൽ ഹസ്സൻ മൊഹാകിഖും ടെഹ്‌റാനിൽ ഇസ്രായേൽ നടത്തിയ...

സംസ്ഥാനത്ത് സ്കൂളുകളിലെ സമയ മാറ്റം ഇന്നു മുതല്‍

തിരുവനന്തപുരം: സംസ്ഥാനത്ത് സ്കൂളുകളിലെ സമയ മാറ്റം ഇന്നു മുതല്‍. എട്ട് മുതല്‍ പത്താം ക്ലാസ് വരെയുള്ള കുട്ടികളുടെ പഠന സമയം അര മണിക്കൂര്‍ കൂടും. വെള്ളിയാഴ്ച ഒഴികെയുള്ള ദിവസങ്ങളില്‍ രാവിലെ 15 മിനിറ്റും...