ഉന്നത വിദ്യാഭ്യാസ മന്ത്രിക്കെതിരെ റിപ്പോര്‍ട്ട് നല്‍കി കേരള സര്‍വകലാശാല വൈസ് ചാന്‍സലര്‍

ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദുവിനെതിരെ റിപ്പോര്‍ട്ട് നല്‍കി കേരള സര്‍വകലാശാല വൈസ് ചാന്‍സലര്‍. കേരള സെനറ്റ് യോഗത്തിലെ സംഘര്‍ഷവുമായി ബന്ധപ്പെട്ടാണ് വി സി മോഹനന്‍ കുന്നുമ്മലിന്റെ നടപടി. താന്‍ വിളിച്ച യോഗത്തില്‍ മന്ത്രി സ്വന്തം നിലയ്ക്ക് അധ്യക്ഷയാകുകയായിരുന്നുവെന്ന് വി സി ആരോപിക്കുന്നു. ഇത് ചട്ട ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയെങ്കിലും മന്ത്രി അധ്യക്ഷയാവുകയായിരുന്നു. ചാന്‍സലറുടെ അസാന്നിധ്യത്തില്‍ തനിക്ക് അധ്യക്ഷ ആകാമെന്നായിരുന്നു മന്ത്രിയുടെ വാദമെന്നും വി സി വെളിപ്പെടുത്തി.

കേരള സെനറ്റ് പാസാക്കിയെന്ന് പറയുന്ന പ്രമേയം യോഗത്തിന്റെ അജണ്ടയില്‍ ഇല്ലാത്തതായിരുന്നുവെന്നും വിസി സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. സെര്‍ച്ച് കമ്മിറ്റി പ്രതിനിധിയെ നിശ്ചയിക്കേണ്ടെന്ന് യോഗത്തില്‍ ഇടത് അംഗം പ്രമേയം അവതരിപ്പിച്ചു. പ്രമേയം പാസായെന്നും യോഗം അവസാനിച്ചെന്നും മന്ത്രി പറഞ്ഞതോടെ ഇതിനെ എതിര്‍ത്ത് വി സി മോഹനന്‍ കുന്നുമ്മല്‍ രംഗത്തെത്തുകയായിരുന്നു. യോഗത്തില്‍ ഉയര്‍ന്ന പേരുകള്‍ റിപ്പോര്‍ട്ടില്‍ വിസി ഉള്‍പ്പെടുത്തിയിട്ടുണ്ട്. സെര്‍ച്ച് കമ്മിറ്റിയിലേക്കുള്ള നോമിനികളുടെ പേര് കൈമാറിയെന്നും വിസി കൂട്ടിച്ചേര്‍ത്തു.

യോഗത്തില്‍ മന്ത്രി അജണ്ട വായിച്ചപ്പോള്‍ തന്നെ ഇടത് അംഗങ്ങള്‍ എതിര്‍ത്തു. അജണ്ട പ്രകാരം പ്രതിനിധിയെ നിശ്ചയിക്കണമെന്ന് ഗവര്‍ണറുടെ പ്രതിനിധികളും എതിര്‍പ്പുമായി ഇടത് അംഗങ്ങളും ചേരിതിരിഞ്ഞതോടെ വാഗ്വാദം രൂക്ഷമായി. ഇതിന് പിന്നാലെയാണ് പ്രതിനിധിയെ നിശ്ചയിക്കേണ്ടതില്ല എന്ന പ്രമേയം ഇടത് അംഗം നസീബ് അവതരിപ്പിച്ചത്. പമേയം പാസ്സായി എന്ന് മന്ത്രിയും ഇല്ലെന്ന് വിസിയും പറഞ്ഞതോടെ നാടകീയ രംഗങ്ങളാണ് അരങ്ങേറുകയായിരുന്നു. താന്‍ വിളിച്ച യോഗത്തില്‍ മന്ത്രി അധ്യക്ഷത വഹിച്ചതും അജണ്ട വായിച്ചതും കീഴ് വഴക്കങ്ങളുടെ ലംഘനമാണെന്നും വി സി വ്യക്തമാക്കി.

ഗവര്‍ണറുടെ അന്ത്യശാസനത്തിന് പിന്നാലെയാണ് കേരള സര്‍വകലാശാലയില്‍ സെനറ്റ് യോഗം ചേര്‍ന്നത്. സെര്‍ച്ച് കമ്മിറ്റിയിലേക്കുള്ള യൂണിവേഴ്‌സിറ്റി പ്രതിനിധിയെ നിശ്ചയിച്ച് നല്‍കണമെന്നായിരുന്നു ഗവര്‍ണര്‍ നിര്‍ദ്ദേശിച്ചത്. രാവിലെ 11 മണിക്ക് ആരംഭിച്ച യോഗത്തില്‍ സര്‍വകലാശാലാ നോമിനിയെ നിശ്ചയിക്കുക എന്ന ഒറ്റ അജണ്ട മാത്രമാണുണ്ടായിരുന്നത്. 106 അംഗങ്ങളുള്ള സെനറ്റില്‍ ക്വാറം തികയാന്‍ മൂന്നിലൊന്ന് അംഗബലം മതിയാകും.

ദുബായ് ഗ്ലോബൽ വില്ലേജിൽ ഇന്ന് രാത്രി ഏഴ് തവണ പുതുവർഷ പിറവി ആഘോഷിക്കും

ദുബായ് ഗ്ലോബൽ വില്ലേജിൽ ഇന്ന് രാത്രിയിൽ ഏഴ് തവണയായി ഏഴ് രാജ്യങ്ങളുടെ പുതുവർഷ പിറവി ആഘോഷിക്കും. ആദ്യം യുഎഇ സമയം 8 മണിക്ക് ചൈന, തായ്‌ലൻഡ് 9 PM, ബംഗ്ലാദേശ് 10 PM,...

പുതുവർഷാഘോഷം; ഷാർജയിൽ രണ്ട് ദിവസം സൗജന്യ പൊതു പാർക്കിംഗ്

പുതുവർഷാഘോഷത്തിന്റെ ഭാഗമായി ഷാർജ എമിറേറ്റിൽ രണ്ട് ദിവസത്തെ സൗജന്യ പൊതു പാർക്കിംഗ് ലഭിക്കും. ഷാർജയിൽ എല്ലാ വെള്ളിയാഴ്ച്ചയും പാർക്കിംഗ് സൗജന്യമാണ്. ഇതുകൂടി കണക്കാക്കിയാൽ ജനുവരി 1 വ്യാഴാഴ്ചയും ജനുവരി 2 വെള്ളിയാഴ്ചയും വാഹനം...

പുതുവർഷാഘോഷത്തിന് ദുബായ് നഗരം ഒരുങ്ങി, പൊതുഗതാഗത സൗകര്യങ്ങൾ ഉപയോഗിക്കണമെന്ന് ആർ ടി എ

2026 ലെ പുതുവത്സരാഘോഷങ്ങൾക്കായി ദുബായ് നഗരം ഒരുങ്ങിക്കഴിഞ്ഞു. പുതുവത്സരം ആഘോഷിക്കുന്നതിന്റെ ഭാഗമായി ഗതാഗത മേഖല കൈകാര്യം ചെയ്യാൻ പൂർണ്ണ സജ്ജമാണെന്ന് ദുബായിലെ റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി അറിയിച്ചു. പുറത്തിറങ്ങുന്നവർ സ്വന്തം വാഹനം...

ശബരിമല സ്വര്‍ണക്കൊള്ള; ഡി മണിക്ക് പങ്കാളിത്തമുണ്ടെന്ന് ഉറപ്പിക്കാനാകാതെ എസ്‌ഐടി

തിരുവനന്തപുരം: ശബരിമലയിലെ സ്വര്‍ണക്കവര്‍ച്ചയുമായി ഡിണ്ടിഗല്‍ വ്യവസായി ഡി മണിക്ക് ബന്ധമുണ്ടെന്നത് ഉറപ്പിക്കാനാകാതെ പ്രത്യേക അന്വേഷണ സംഘം. ശബരിമലയിലെ തട്ടിപ്പില്‍ ഇയാള്‍ക്ക് പങ്കാളിത്തമുണ്ടെന്നത് സാധൂകരിക്കുന്ന ഏതെങ്കിലും തെളിവുകള്‍ ശേഖരിക്കാന്‍ പ്രത്യേക സംഘത്തിന് ഇനിയും ആയിട്ടില്ല. അതേസമയം...

2026നെ വരവേറ്റ് ലോകം, കിരിബാത്തിയില്‍ പുതുവര്‍ഷം പിറന്നു

പ്രത്യാശയോടെ 2026നെ വരവേറ്റ് ലോകം. പസഫിക് സമുദ്രത്തിലെ ദ്വീപ് രാഷ്ട്രമായ കിരിബാത്തിയിലാണ് ആദ്യം പുതുവര്‍ഷം പിറന്നത്. ഇന്ത്യന്‍ സമയം 3.30നായിരുന്നു ഇവിടെ പുതുവത്സരപ്പിറവി. ലോകത്ത് ആദ്യം നവവത്സരപ്പിറവി സാധ്യമാകുന്ന ദ്വീപ് രാഷ്ട്രമാണ് കിരിബാത്തി....

ദുബായ് ഗ്ലോബൽ വില്ലേജിൽ ഇന്ന് രാത്രി ഏഴ് തവണ പുതുവർഷ പിറവി ആഘോഷിക്കും

ദുബായ് ഗ്ലോബൽ വില്ലേജിൽ ഇന്ന് രാത്രിയിൽ ഏഴ് തവണയായി ഏഴ് രാജ്യങ്ങളുടെ പുതുവർഷ പിറവി ആഘോഷിക്കും. ആദ്യം യുഎഇ സമയം 8 മണിക്ക് ചൈന, തായ്‌ലൻഡ് 9 PM, ബംഗ്ലാദേശ് 10 PM,...

പുതുവർഷാഘോഷം; ഷാർജയിൽ രണ്ട് ദിവസം സൗജന്യ പൊതു പാർക്കിംഗ്

പുതുവർഷാഘോഷത്തിന്റെ ഭാഗമായി ഷാർജ എമിറേറ്റിൽ രണ്ട് ദിവസത്തെ സൗജന്യ പൊതു പാർക്കിംഗ് ലഭിക്കും. ഷാർജയിൽ എല്ലാ വെള്ളിയാഴ്ച്ചയും പാർക്കിംഗ് സൗജന്യമാണ്. ഇതുകൂടി കണക്കാക്കിയാൽ ജനുവരി 1 വ്യാഴാഴ്ചയും ജനുവരി 2 വെള്ളിയാഴ്ചയും വാഹനം...

പുതുവർഷാഘോഷത്തിന് ദുബായ് നഗരം ഒരുങ്ങി, പൊതുഗതാഗത സൗകര്യങ്ങൾ ഉപയോഗിക്കണമെന്ന് ആർ ടി എ

2026 ലെ പുതുവത്സരാഘോഷങ്ങൾക്കായി ദുബായ് നഗരം ഒരുങ്ങിക്കഴിഞ്ഞു. പുതുവത്സരം ആഘോഷിക്കുന്നതിന്റെ ഭാഗമായി ഗതാഗത മേഖല കൈകാര്യം ചെയ്യാൻ പൂർണ്ണ സജ്ജമാണെന്ന് ദുബായിലെ റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി അറിയിച്ചു. പുറത്തിറങ്ങുന്നവർ സ്വന്തം വാഹനം...

ശബരിമല സ്വര്‍ണക്കൊള്ള; ഡി മണിക്ക് പങ്കാളിത്തമുണ്ടെന്ന് ഉറപ്പിക്കാനാകാതെ എസ്‌ഐടി

തിരുവനന്തപുരം: ശബരിമലയിലെ സ്വര്‍ണക്കവര്‍ച്ചയുമായി ഡിണ്ടിഗല്‍ വ്യവസായി ഡി മണിക്ക് ബന്ധമുണ്ടെന്നത് ഉറപ്പിക്കാനാകാതെ പ്രത്യേക അന്വേഷണ സംഘം. ശബരിമലയിലെ തട്ടിപ്പില്‍ ഇയാള്‍ക്ക് പങ്കാളിത്തമുണ്ടെന്നത് സാധൂകരിക്കുന്ന ഏതെങ്കിലും തെളിവുകള്‍ ശേഖരിക്കാന്‍ പ്രത്യേക സംഘത്തിന് ഇനിയും ആയിട്ടില്ല. അതേസമയം...

2026നെ വരവേറ്റ് ലോകം, കിരിബാത്തിയില്‍ പുതുവര്‍ഷം പിറന്നു

പ്രത്യാശയോടെ 2026നെ വരവേറ്റ് ലോകം. പസഫിക് സമുദ്രത്തിലെ ദ്വീപ് രാഷ്ട്രമായ കിരിബാത്തിയിലാണ് ആദ്യം പുതുവര്‍ഷം പിറന്നത്. ഇന്ത്യന്‍ സമയം 3.30നായിരുന്നു ഇവിടെ പുതുവത്സരപ്പിറവി. ലോകത്ത് ആദ്യം നവവത്സരപ്പിറവി സാധ്യമാകുന്ന ദ്വീപ് രാഷ്ട്രമാണ് കിരിബാത്തി....

ജപ്പാനെ മറികടന്ന് ഇന്ത്യ ലോകത്തെ നാലാമത്തെ സാമ്പത്തിക ശക്തി

ആഗോള സാമ്പത്തിക ഭൂപടത്തിൽ ചരിത്രപരമായ കുതിപ്പുമായി ഇന്ത്യ. ജപ്പാനെ പിന്നിലാക്കി ലോകത്തെ നാലാമത്തെ വലിയ സാമ്പത്തിക ശക്തിയെന്ന പദവി ഇന്ത്യ സ്വന്തമാക്കിയതായി കേന്ദ്രസർക്കാരിന്റെ വർഷാന്ത്യ സാമ്പത്തിക അവലോകന റിപ്പോർട്ട്. 4.18 ലക്ഷം കോടി...

യെമനിലെ സൈനിക സാന്നിധ്യം പൂർണമായും അവസാനിപ്പിച്ച് യുഎഇ

യെമനിലെ തങ്ങളുടെ മുഴുവൻ സൈനിക സാന്നിധ്യവും ഔദ്യോഗികമായി അവസാനിപ്പിച്ച് യുണൈറ്റഡ് അറബ് എമിറേറ്റ്സ്. അവശേഷിച്ചിരുന്ന ഭീകരവിരുദ്ധ സേനാംഗങ്ങളെക്കൂടി തിരിച്ചുവിളിച്ചതോടെ യെമൻ സംഘർഷത്തിലെ യുഎഇയുടെ പങ്കാളിത്തത്തിന് പൂർണ വിരാമമായി. യെമനുള്ളിൽ നിലവിൽ യുഎഇയുടെ സൈനിക...

വൈകുണ്ഠ ഏകാദശി അഥവാ സ്വർഗവാതിൽ ഏകാദശി; സ്വർഗവാതില്‍ തുറക്കുന്ന പുണ്യദിനം

വിഷ്ണുഭഗവാന്‍ വൈകുണ്ഠത്തിലേക്കുള്ള വാതില്‍ തുറക്കുന്ന ദിവസമാണ് ഇതെന്നും, അതിനാല്‍ അന്ന് മരിക്കുന്നവര്‍ക്ക് മോക്ഷപ്രാപ്തി ഉണ്ടാകുമെന്നുമാണ് വിശ്വസം ധനുമാസത്തിലെ വെളുത്ത ഏകാദശിയാണ് വൈകുണ്ഠ ഏകാദശി അഥവാ സ്വർഗവാതില്‍ ഏകാദശി. ഈ വർഷം സ്വർഗവാതില്‍ ഏകാദശി രണ്ടുതവണ...