മറഞ്ഞാലും മറക്കാത്ത ചിരി

ഒരുപാട് ചിരിപ്പിച്ച, ചിന്തിപ്പിച്ച, ചിലപ്പോഴൊക്കെ കരയിപ്പിച്ച ഇന്നസെന്റ് എന്ന പ്രിയ ഇന്നച്ചൻ ഇനിയില്ല. ഓർമ്മയുടെ ഓരംതേടി ആരോടും പറയാതെ അദ്ദേഹം നടന്നു നീങ്ങി. മലയാളിക്ക് സമ്മാനിച്ച നാട്ടുഭാഷയും പൊട്ടിച്ചിരിയും ഇനി ഒരു ഓർമ്മ മാത്രം.

മലയാള സിനിമാ ലോകത്തിലെ പകരം വയ്ക്കാൻ ഇല്ലാത്ത അതുല്യ പ്രതിഭകൂടിയായിരുന്ന ഇന്നസെന്റ്. 5 പതിറ്റാണ്ട് കാലത്തോളമാണ് ചിരിച്ചും ചിരിപ്പിച്ചും ചിന്തിപ്പിച്ചും നമ്മോടൊപ്പം നടന്നുവന്നത്. കടന്നുവന്ന വഴികളിൽ ഒട്ടേറെ മുള്ളുകൾ ഉണ്ടായിരുന്നെങ്കിലും എപ്പോഴും ഇന്നിച്ചന്റെ മുഖത്ത് ഒരു പുഞ്ചിരി ഉണ്ടായിരുന്നു. എല്ലാ ദുഃഖങ്ങളെയും ഇല്ലാതാക്കുന്ന എല്ലാ പ്രതിസന്ധികളെയും തരണം ചെയ്യുന്ന ഒരു പുഞ്ചിരി. ഈ പുഞ്ചിരി അഭിനയ ജീവിതത്തിൽ മാത്രമല്ല തന്റെ രാഷ്ട്രീയ ജീവിതത്തിലുടനീളവും, ജീവിതാവസാനം വരെയും അദ്ദേഹം കാത്തുസൂക്ഷിച്ചു. ജീവിതത്തിന്റെ അവസാനനിമിഷത്തെയും പുഞ്ചിരിയോടെ നേരിട്ട ആ ഹാസ്യസാമ്രാട്ടിന്റെ ശക്തിയും ആയുധവും എന്നും ആ ചിരി ആയിരുന്നു.

ഇരിങ്ങാലക്കുടയിൽ 1945 ന് വറീതിന്റെയും മാർഗരറ്റിന്റെയും മകനായി ജനനം. ഇരിങ്ങാലക്കുടയിലെ സ്കൂളുകളിൽ വിദ്യാഭ്യാസം. നാട്ടിൽ നാടക രംഗത്ത് ഉൾപ്പെടെ സജീവമായിരുന്ന അദ്ദേഹം തന്റെ ഇരുപതാം വയസ്സിലാണ് അഭിനയ ലോകത്തേക്ക് കാലെടുത്തു വയ്ക്കുന്നത്. നൃത്തശാല, ഉർവശി ഭാരതി, നെല്ല് തുടങ്ങിയവയായിരുന്നു അദ്ദേഹത്തിന്റെ ആദ്യകാല ചിത്രങ്ങളിൽ ചിലത്. പിന്നീട് വളരെ പെട്ടെന്ന് തന്നെ തന്റെ സ്വതസിദ്ധമായ അഭിനയശൈലി കൊണ്ട് മലയാളിമനസുകളിൽ ഇന്നസെന്റ് ഇടംപിടിച്ചു. ഹാസ്യ വേഷങ്ങളിൽ എന്നും തിളങ്ങി നിന്ന അദ്ദേഹം തന്റെ ഇടം ഹാസ്യം ആണെന്ന് തിരിച്ചറിഞ്ഞ് ചിരിയുടെ മാലപ്പടക്കം തന്നെ തന്റെ ആരാധകർക്കായി തീർത്തു. ‘മണിച്ചിത്രത്താഴി’ലെ ‘ഉണ്ണിത്താനെ’ പോലെ മിഴിവുറ്റ കഥാപാത്രങ്ങൾ അവതരിപ്പിച്ച അദ്ദേഹത്തിന്റെ അഭിനയസിദ്ധി മലയാളികൾ ആരും മറക്കുവാൻ ഇടയില്ല. വേറിട്ട കഥാപാത്രങ്ങൾ അവതരിപ്പിക്കുന്നതിലും തന്റേതായ ശൈലി അദ്ദേഹം സ്വീകരിച്ചിരുന്നു. ദേവാസുരം, ഡോക്ടർ പശുപതി, റാംജിറാവു സ്പീക്കിംഗ്, ഗോഡ് ഫാദർ, കിലുക്കം, തുടങ്ങിയവ ഇന്നസെന്റ് മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ച സൂപ്പർ ഹിറ്റ് ചിത്രങ്ങൾ ആയിരുന്നു. പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിക്കാനും ചിന്തിപ്പിക്കാനും മാത്രമായിരുന്നില്ല ഇന്നസെന്റ് എന്ന മഹാനടന് സാധിച്ചിരുന്നത്. ഏതൊരാളുടെ കണ്ണുകളിലും നനവ് പടർത്താൻ തക്ക അഭിനയസിദ്ധിയും അദ്ദേഹത്തിന് ഉണ്ടായിരുന്നു. കാബൂളിവാലയിലെ ‘ കന്നാസ് ‘ എന്ന കഥാപാത്രത്തെ കണ്ട് കരയാത്തവർ ചുരുക്കം ആയിരിക്കും. ഇന്നസെന്റിന്റെ അഭിനയ മികവ് എടുത്ത് കാട്ടുന്ന ഒരു കഥാപാത്രം തന്നെയാണ് കാബൂളിവാലയിലെ ‘കന്നാസ്’ എന്ന് പറയാതെ വയ്യ…..

അഭിനയിക്കുന്ന ഓരോ കഥാപാത്രത്തിനും ഓരോ സവിശേഷതകൾ അദ്ദേഹം അവശേഷിപ്പിക്കുമായിരുന്നു. എന്നൊന്നും ഓർക്കാൻ, ഓർത്തോർത്ത് ചിരിക്കാൻ ഒക്കെയായി കഥാപാത്രത്തിനുള്ളിൽ ചിലത് ഒളിപ്പിച്ചു വയ്ക്കാനുള്ള കഴിവ് ഇന്നസെന്റിന്റെ മാത്രം പ്രത്യേകതയായിരുന്നു.

തന്റെ സിനിമ ജീവിതത്തിൽ നടനായി മാത്രമല്ല അദ്ദേഹം ശ്രദ്ധേയനായത്. നല്ല ഒരു നിർമ്മാതാവ് കൂടിയായിരുന്നു ഇന്നസെന്റ്. മോഹൻ സംവിധാനം ചെയ്ത് 80 കളിൽ പുറത്തിറങ്ങിയ വിട പറയും മുമ്പേ, ഇളക്കങ്ങൾ എന്നീ ചിത്രങ്ങളിൽ അദ്ദേഹം നിർമ്മാതാവ് ആയിട്ടുണ്ട്. അഞ്ചോളം സിനിമകൾ അദ്ദേഹം നിർമ്മിച്ചിട്ടുണ്ട്.

എഴുത്തിന്റെ മേഖലയിലും തന്റേതായ ഇടം അദ്ദേഹം കണ്ടെത്തിയിട്ടുണ്ട്. ചിരിക്ക് പിന്നിൽ, ക്യാൻസർ വാർഡിലെ ചിരി, മഴ കണ്ണാടി, ഞാൻ ഇന്നസെന്റ് തുടങ്ങിയ പുസ്തകങ്ങൾ എഴുതി അദ്ദേഹം അവിടെയും മലയാളികളുടെ പ്രിയങ്കരനായി. വായിക്കുന്നവരെ സ്വാധീനിക്കാൻ കരുത്തുള്ള എഴുത്ത് എന്ന സവിശേഷത എഴുത്തിന്റെ ലോകത്ത് തന്റേത് മാത്രമായി അവശേഷിപ്പിക്കാൻ ഇന്നസെന്റിന് കഴിഞ്ഞു, അതിന്റെ പിന്നിലും അദ്ദേഹത്തിന്റെ സ്വതസിദ്ധമായ ചിരി തന്നെ…

മഴവിൽക്കാവടി, രാവണപ്രഭു എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് അദ്ദേഹത്തിന് സംസ്ഥാന അവാർഡും ഫിലിം ഫെയർ അവാർഡും ഉൾപ്പെടെ ലഭിച്ചിട്ടുണ്ട്. തികഞ്ഞ ഒരു അഭിനേതാവായും, നല്ല ഒരു രാഷ്ട്രീയ നേതാവായും അതിലുപരി അമ്മ എന്ന സംഘടനയുടെ നല്ല ഒരു സാരഥിയായും ഒരുപാട് നാൾ ഒരുപാട് പേർക്ക് വഴികാട്ടിയായി അദ്ദേഹം പ്രകാശിച്ചു. ഇനിയും ഒരുപാട് നല്ല കഥാപാത്രങ്ങൾ ബാക്കിയാക്കി.. പാതിവഴിയിൽ യാത്ര പറഞ്ഞു പോയ ആ മഹാനടന്റെ വേർപാടിനു മുൻപിൽ പ്രണാമം…..

നിയമസഭാ തെരെഞ്ഞെടുപ്പ്; തമിഴ്നാട്ടിൽ 82%, ബംഗാളിൽ 90% കടന്ന് പോളിങ്

പശ്ചിമ ബംഗാളിലും തമിഴ്‌നാട്ടിലും ജനവിധി എഴുതി. തമിഴ്‌നാട്ടിലും പശ്ചിമ ബംഗാളിലും ഇന്ന് നടന്ന വോട്ടെടുപ്പിൽ കനത്ത പോളിങ്. രണ്ടു സംസ്ഥാനങ്ങളിലും രാവിലെ തന്നെ പല ബൂത്തുകളിലും നല്ല തിരക്ക് അനുഭവപ്പെട്ടിരുന്നു. ഉച്ചകഴിഞ്ഞും ഉയർന്ന...

ഹണി എം വർഗീസിന് സ്ഥാനക്കയറ്റം നൽകരുതെന്ന് ആവശ്യപ്പെട്ട് അതിജീവിത

കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ വിചാരണാ കോടതി ജഡ്ജിയായിരുന്ന ഹണി എം. വർഗീസിന് സ്ഥാനക്കയറ്റം നൽകരുത് എന്നാവശ്യപ്പെട്ട് നിവേദനം നൽകി അതിജീവിത. രാഷ്ട്രപതി, സുപ്രീംകോടതി ചീഫ് ജസ്റ്റിസ്, ഹൈക്കോടതി ചീഫ് ജസ്റ്റിസ് എന്നിവർക്ക്...

തമിഴ്‌നാട് വിധിയെഴുതുന്നു, ഉച്ചവരെ 56.81 ശതമാനം പോളിംഗ്

തമിഴ്നാട്ടിൽ 234 അംഗ നിയമസഭാംഗങ്ങളെ തെരഞ്ഞെടുക്കുന്ന വോട്ടിംഗ് പുരോഗമിക്കുകയാണ്. ഉച്ചവരെ 56.81 ശതമാനം പോളിംഗ് നടന്നതായാണ് കണക്കുകൾ. രാവിലെ 7 മണി മുതൽ സംസ്ഥാനത്തെ 234 മണ്ഡലങ്ങളിലും വോട്ടെടുപ്പ് നടക്കുന്നു. കൊളത്തൂർ, എടപ്പാടി,...

ബംഗാളിൽ ആദ്യഘട്ട വോട്ടെടുപ്പ് തുടരുന്നു, ഉച്ചവരെ കനത്ത പോളിങ്

പശ്ചിമ ബംഗാളിൽ വോട്ടെടുപ്പ് തുടരുന്നു. ഉച്ചവരെ 60ശതമാനത്തിലധികം പോളിങ് ആണ് നാടകരേഖപ്പെടുത്തിയത്. 152 മണ്ഢലങ്ങളിലും കനത്ത പോളിങ് ആണ് രേഖപ്പെടുത്തുന്നത്. നിയമസഭാ തിരഞ്ഞെടുപ്പിനുള്ള വോട്ടെടുപ്പ് രാവിലെ 7 മണിക്ക് ആരംഭിച്ചപ്പോൾ മുതൽ നല്ല...

കേരളത്തിൽ ചൂട് കനക്കുന്നു; പാലക്കാട്, കൊല്ലം, തൃശ്ശൂർ ജില്ലകളില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്

സംസ്ഥാനത്ത് ചൂട് കണക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. പാലക്കാട്, കൊല്ലം, തൃശ്ശൂർ ജില്ലകളിലാണ് നിലവിൽ ഉഷ്ണതരംഗ മുന്നറിയിപ്പ് ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടുള്ളത്. അന്തരീക്ഷ താപനില 40 ഡിഗ്രി സെൽഷ്യസിന് മുകളിൽ ഉയരുകയും സാധാരണ താപനിലയെക്കാൾ...

നിയമസഭാ തെരെഞ്ഞെടുപ്പ്; തമിഴ്നാട്ടിൽ 82%, ബംഗാളിൽ 90% കടന്ന് പോളിങ്

പശ്ചിമ ബംഗാളിലും തമിഴ്‌നാട്ടിലും ജനവിധി എഴുതി. തമിഴ്‌നാട്ടിലും പശ്ചിമ ബംഗാളിലും ഇന്ന് നടന്ന വോട്ടെടുപ്പിൽ കനത്ത പോളിങ്. രണ്ടു സംസ്ഥാനങ്ങളിലും രാവിലെ തന്നെ പല ബൂത്തുകളിലും നല്ല തിരക്ക് അനുഭവപ്പെട്ടിരുന്നു. ഉച്ചകഴിഞ്ഞും ഉയർന്ന...

ഹണി എം വർഗീസിന് സ്ഥാനക്കയറ്റം നൽകരുതെന്ന് ആവശ്യപ്പെട്ട് അതിജീവിത

കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ വിചാരണാ കോടതി ജഡ്ജിയായിരുന്ന ഹണി എം. വർഗീസിന് സ്ഥാനക്കയറ്റം നൽകരുത് എന്നാവശ്യപ്പെട്ട് നിവേദനം നൽകി അതിജീവിത. രാഷ്ട്രപതി, സുപ്രീംകോടതി ചീഫ് ജസ്റ്റിസ്, ഹൈക്കോടതി ചീഫ് ജസ്റ്റിസ് എന്നിവർക്ക്...

തമിഴ്‌നാട് വിധിയെഴുതുന്നു, ഉച്ചവരെ 56.81 ശതമാനം പോളിംഗ്

തമിഴ്നാട്ടിൽ 234 അംഗ നിയമസഭാംഗങ്ങളെ തെരഞ്ഞെടുക്കുന്ന വോട്ടിംഗ് പുരോഗമിക്കുകയാണ്. ഉച്ചവരെ 56.81 ശതമാനം പോളിംഗ് നടന്നതായാണ് കണക്കുകൾ. രാവിലെ 7 മണി മുതൽ സംസ്ഥാനത്തെ 234 മണ്ഡലങ്ങളിലും വോട്ടെടുപ്പ് നടക്കുന്നു. കൊളത്തൂർ, എടപ്പാടി,...

ബംഗാളിൽ ആദ്യഘട്ട വോട്ടെടുപ്പ് തുടരുന്നു, ഉച്ചവരെ കനത്ത പോളിങ്

പശ്ചിമ ബംഗാളിൽ വോട്ടെടുപ്പ് തുടരുന്നു. ഉച്ചവരെ 60ശതമാനത്തിലധികം പോളിങ് ആണ് നാടകരേഖപ്പെടുത്തിയത്. 152 മണ്ഢലങ്ങളിലും കനത്ത പോളിങ് ആണ് രേഖപ്പെടുത്തുന്നത്. നിയമസഭാ തിരഞ്ഞെടുപ്പിനുള്ള വോട്ടെടുപ്പ് രാവിലെ 7 മണിക്ക് ആരംഭിച്ചപ്പോൾ മുതൽ നല്ല...

കേരളത്തിൽ ചൂട് കനക്കുന്നു; പാലക്കാട്, കൊല്ലം, തൃശ്ശൂർ ജില്ലകളില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്

സംസ്ഥാനത്ത് ചൂട് കണക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. പാലക്കാട്, കൊല്ലം, തൃശ്ശൂർ ജില്ലകളിലാണ് നിലവിൽ ഉഷ്ണതരംഗ മുന്നറിയിപ്പ് ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടുള്ളത്. അന്തരീക്ഷ താപനില 40 ഡിഗ്രി സെൽഷ്യസിന് മുകളിൽ ഉയരുകയും സാധാരണ താപനിലയെക്കാൾ...

പാമ്പ് കടിയേറ്റ് ഉറങ്ങിക്കിടന്ന എട്ട് വയസുകാരന്‍ മരിച്ചു

തിരുവനന്തപുരം ചിറയിന്‍കീഴില്‍ പാമ്പ് കടിയേറ്റ് ഉറങ്ങിക്കിടന്ന എട്ട് വയസുകാരന്‍ മരിച്ചു. ചിറയിന്‍കീഴ് സ്വദേശികളായ ദിലീപ്-അനു ദമ്പതികളുടെ മകനായ ദിക്ഷല്‍ ആണ് മരിച്ചത്. കാലില്‍ രക്തം പൊടിയുകയും ശരീരം നീലനിറം ആകുകയും ചെയ്തതോടെയാണ് വീട്ടുകാര്‍...

പാറമേക്കാവിനെതിരായ നടപടിയില്‍ നിന്നും പാലക്കാട് കളക്ടറും കമ്മീഷണറും പിന്മാറണം: പാറമേക്കാവ് ദേവസ്വം

പാറമേക്കാവ് വെടിക്കെട്ട് ലൈസൻസിക്കെതിരെ കേസെടുത്ത നടപടിക്കെതിരെ പാറമേക്കാവ് ദേവസ്വം സെക്രട്ടറി ജി രാജേഷ്. കേസെടുത്തത് പൂരം തകർക്കാനുള്ള നീക്കമാണെന്ന് സംശയിക്കുന്നുവെന്ന് പാറമേക്കാവ് ദേവസ്വം സെക്രട്ടറി ജി രാജേഷ് ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. പെസോ...

ടിം കുക്ക് പടിയിറങ്ങുന്നു, ജോൺ ടെർനസ് പുതിയ ആപ്പിൾ സിഇഒ

15 വർഷത്തെ സേവനത്തിന് ശേഷം ആപ്പിളിന്റെ സിഇഒ സ്ഥാനത്ത് നിന്ന് ടിം കുക്ക് പടിയിറങ്ങുന്നു. എന്നാൽ കുക്ക് എക്സിക്യൂട്ടീവ് ചെയർമാനായി തുടരും. കുക്ക് ഔദ്യോഗികമായി സ്ഥാനമൊഴിഞ്ഞാൽ ജോൺ ടെർനസ് ആപ്പിളിന്റെ പുതിയ സിഇഒ...