ബംഗ്ലാദേശിൽ ഇന്ന് പൊതുതെരഞ്ഞെടുപ്പ്, ബംഗ്ലാദേശ് നാഷനൽ പാർട്ടി രാജ്യവ്യാപക പണിമുടക്ക് തുടങ്ങി

ബംഗ്ലാദേശില്‍ ഇന്ന് പൊതു തെരഞ്ഞെടുപ്പ് നടക്കും. പ്രാദേശിക സമയം രാവിലെ എട്ടു മണിക്ക് തുടങ്ങുന്ന പോളിംഗ് വൈകീട്ട് നാലു വരെ തുടരും. വോട്ടെണ്ണലും ഇന്ന് തന്നെ തുടങ്ങും. 300 പാർലമെന്റ് സീറ്റുകളിലേക്ക് രണ്ടായിരം സ്ഥാനാർത്ഥികൾ മത്സരരംഗത്തുണ്ട്. നാളെയോടെ ഫലം പ്രതീക്ഷിക്കാം. അവാമി ലീഗ് നേതാവും പ്രധാനമന്ത്രിയുമായ ഷെയ്‌ക്ക് ഹസീന തന്നെ തുടർച്ചയായ നാലാം തവണയും അധികാരത്തിലെത്തുമെന്ന് ഏതാണ്ട് ഉറപ്പാണ്. 12-ാമത് പൊതുതിരഞ്ഞെടുപ്പിലേക്കാണ് രാജ്യം കടക്കുന്നത്. അക്രമസാധ്യത കണക്കിലെടുത്ത് രാജ്യത്ത് വൻ സുരക്ഷാ സംവിധാനങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ഈ തിരഞ്ഞെടുപ്പുകൾ ഇന്ത്യയെ സംബന്ധിച്ചിടത്തോളം നിർണായക പ്രാധാന്യമർഹിക്കുന്നതാണ്. തുടർച്ചയായുള്ള നാലാം വിജയമാണ് നിലവിലെ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയും അവാമി ലീഗും ലക്ഷ്യമിടുന്നത്.

പ്രധാന പ്രതിപക്ഷപാർട്ടികളെല്ലാം തിരഞ്ഞെടുപ്പ് ബഹിഷ്കരിച്ചിരിക്കുകയാണ്. ഭരണകൂടവേട്ടയിൽ പ്രതിഷേധിച്ചും തെരഞ്ഞെടുപ്പ് പ്രക്രിയ സുതാര്യമല്ലെന്ന് ആരോപിച്ചും വോട്ടെടുപ്പിൽനിന്ന് വിട്ടുനിൽക്കുകയാണ് പ്രതിപക്ഷം. ഷെയ്‌ക്ക് ഹസീനയുടെ ഭരണത്തിൽ രാജ്യത്ത് സ്വതന്ത്ര തെരഞ്ഞെടുപ്പ് നടക്കില്ല എന്നുറപ്പ് ഉള്ളതിനാൽ ബഹിഷ്‌ക്കരിക്കുന്നു എന്നാണ് പ്രതിപക്ഷവാദം. 48 മണിക്കൂർ നീണ്ട രാജ്യവ്യാപക പണിമുടക്ക് തുടങ്ങി മുഖ്യപ്രതിപക്ഷമായ ബംഗ്ലാദേശ് നാഷനൽ പാർട്ടി. ശനിയാഴ്ച രാവിലെ ആറിന് ആരംഭിച്ച പണിമുടക്ക് തിങ്കളാഴ്ച രാവിലെ ആറുവരെയാണ്.

തെരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി ഷെയ്‌ക്ക് ഹസീന നയിക്കുന്ന ബംഗ്ലാദേശ് അവാമി ലീഗ് അഞ്ചാം തവണയും വിജയിക്കുമെന്നത് ഏറക്കുറെ ഉറപ്പാണ്. 11.9 കോടിയാണ് വോട്ടർമാർ. 42,000 പോളിങ് സ്‌റ്റേഷനുകൾ സജ്ജീകരിച്ചിട്ടുണ്ട്. 436 സ്വതന്ത്രരെ കൂടാതെ 27 രാഷ്ട്രീയ പാർട്ടികളിൽനിന്നായി 1500ലധികം സ്ഥാനാർഥികളാണ് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്. വോട്ടെടുപ്പ് ഞായറാഴ്ച രാവിലെ എട്ടിന് ആരംഭിച്ച് വൈകീട്ട് അഞ്ചിന് അവസാനിക്കും. ജനുവരി എട്ടിനാണ് വോട്ടെണ്ണൽ.

ബംഗ്ലാദേശ് ദേശീയ പാർലമെന്റായ “ജാതിയ സംഗസദ്” ൽ 350 അംഗങ്ങളുണ്ട്, അതിൽ 300 അംഗങ്ങളെ നേരിട്ട് വോട്ടിംഗിലൂടെ തിരഞ്ഞെടുക്കുന്നു. അഞ്ച് വർഷമാണ് പാർലമെന്റിന്റെ കാലാവധി. ശേഷിക്കുന്ന 50 അംഗത്വങ്ങൾ നാമനിർദേശം ചെയ്യപ്പെടുന്ന സ്ത്രീകൾക്കായി സംവരണം ചെയ്തിരിക്കുന്നു. ഗവൺമെന്റിന്റെ തലവൻ പ്രധാനമന്ത്രിയാണ്. രാഷ്‌ട്രത്തലവൻ രാഷ്‌ട്രപതിയാണ്. രാഷ്ടപതിയെ ദേശീയ പാർലമെന്റാണ് തിരഞ്ഞെടുക്കുന്നത്, രാഷ്‌ട്രപതി എന്നത് ഒരു ആചാരപരമായ സ്ഥാനമാണ്. ഔദ്യോഗികമായി ബഹുകക്ഷി സംവിധാനമാണെകിലും ബംഗ്ലാദേശിൽ ഒരു അനൗദ്യോഗിക ദ്വികക്ഷി സംവിധാനമുണ്ട്. രണ്ട് പ്രബലമായ രാഷ്‌ട്രീയ പാർട്ടികളോ സഖ്യങ്ങളോആണ് തിരഞ്ഞെടുപ്പിൽ മത്സരിക്കുക. ഒന്ന് ബംഗ്ലാദേശ് അവാമി ലീഗും മറ്റൊന്ന് ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടിയുമാണ്. ജാതിയ പാർട്ടിയും (ഇർഷാദ്) മത്സരിക്കുന്നുണ്ട്. പാകിസ്താന്റെ ദുർഭരണത്തിൽ നിന്നും 1971-ൽ സ്വാതന്ത്ര്യം നേടിയതിനുശേഷം 11 പൊതു തിരഞ്ഞെടുപ്പുകൾ ബംഗ്ലാദേശിൽ നടന്നിട്ടുണ്ട്.

അതി ശക്തരായ രണ്ടു സ്ത്രീകൾ നേതൃത്വം നൽകുന്ന രാഷ്‌ട്രീയപാർട്ടികളാണ് ബംഗ്ലാദേശിൽ ഏറ്റുമുട്ടുന്നത്. ബംഗ്ലാദേശ് വിമോചന സമരത്തിന്റെ നായകൻ ബംഗബന്ധു ഷെയ്ഖ് മുജീബുർ റഹ്മാന്റെ പത്നി ഷെയ്ഖ് ഹസീനാ വാജിദ് ആണ് ബംഗ്ലാദേശ് അവാമി ലീഗിന്റെ നേതാവ് . മറു വശത്ത്, ലെഫ്റ്റനന്റ് ജനറൽ സിയാവുർ റഹ്മാന്റെ പത്നി ബീഗം ഖാലിദ സിയാ ആണ് ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടിയുടെ നേതാവ്. തൊട്ടു മുന്നത്തെ തിരഞ്ഞെടുപ്പ് നടന്നത് 2018 ലാണ്. 2018 ഡിസംബർ 30 ന് നടന്ന പൊതുതെരഞ്ഞെടുപ്പിൽ 80% പോളിങ് രേഖപ്പെടുത്തി. പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ നേതൃത്വത്തിൽ ബംഗ്ലാദേശ് അവാമി ലീഗ് തെരഞ്ഞെടുപ്പിൽ നാലാം തവണയും വിജയിച്ചു. പാർട്ടി 302 സീറ്റുകൾ നേടിയപ്പോൾ ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടി 26 സീറ്റുകൾ മാത്രം നേടി പ്രധാന പ്രതിപക്ഷമായി.1991-ൽ ഖാലിദ സിയ ബംഗ്ലാദേശിന്റെ ആദ്യ വനിതാ പ്രധാനമന്ത്രിയായിരുന്നു. 1991 മുതൽ 1996 വരെയും പിന്നീട് 2001 വരെയും 2006 വരെയും പിനീട് രണ്ട് തവണ അവർ പ്രധാനമന്ത്രിയായിരുന്നു.

നിലവിൽ മുൻ പ്രധാനമന്ത്രി ഖാലിദ സിയയുടെ നേതൃത്വത്തിലുള്ള പ്രധാന പ്രതിപക്ഷമായ ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടി (ബിഎൻപി) ജനുവരി 7 ലെ തിരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കുന്നു. ബിഎൻപി 2014 ലെ തിരഞ്ഞെടുപ്പ് ബഹിഷ്കരിച്ചിരുന്നുവെങ്കിലും 2018 ലെ തിരഞ്ഞെടുപ്പിൽ പങ്കെടുത്തു അമ്പേ പരാജയപ്പെട്ടിരുന്നു. അവാമി ലീഗ് നേതൃത്വത്തിലുള്ള സഖ്യം മൊത്തത്തിൽ അഞ്ചാം തവണയും പ്രധാനമന്ത്രി ഷെയ്ഖ് ഹസീന തുടർച്ചയായി നാലാമത്തെ തവണയും വിജയിക്കുമെന്നത് ഉറപ്പാണ്.

രാജ്യത്തിന്റെ നട്ടെല്ലായ വമ്പൻ വസ്ത്ര വ്യവസായത്തെ മുന്നോട്ട് നയിച്ച് 416 ബില്യൺ ഡോളറിന്റെ സമ്പദ്‌വ്യവസ്ഥയെ മാറ്റിമറിച്ചതിന്റെ ബഹുമതി അന്തരാഷ്‌ട്ര തലത്തിൽ ഷെയ്ഖ് ഹസീനയ്‌ക്ക് ലഭിച്ചു. ഒപ്പം തന്നെ മറ്റെല്ലാ മുസ്‌ലിം രാജ്യങ്ങളും പുറം തിരിഞ്ഞു നിന്നപ്പോൾ അയൽരാജ്യമായ മ്യാൻമറിൽ നിന്ന് പലായനം ചെയ്യുന്ന ഒരു ദശലക്ഷത്തോളം റോഹിങ്ക്യൻ മുസ്‌ലിംകൾക്ക് അഭയം നൽകിയതിന് അവർ അന്താരാഷ്‌ട്ര പ്രശംസയും നേടി.

യോഗ്യരായ 120 ദശലക്ഷം വോട്ടർമാരിൽ പകുതിയോളം സ്ത്രീകളാണ്, ഇവരിൽ ആദ്യ തവണ വോട്ടുചെയ്യുന്നവർ ഏകദേശം 15 ദശലക്ഷമാണ്. 300 പാർലമെന്റ് സീറ്റുകളിലേക്ക് മത്സരിക്കുന്നത് മൊത്തം 1,896 സ്ഥാനാർത്ഥികളാണ്, അവരിൽ 5.1% സ്ത്രീകളാണ്. ഇത് രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന കണക്കാണ്. ഏകദേശം 750,000 പോലീസ്, അർദ്ധസൈനിക, പോലീസ് സഹായികൾ തിരഞ്ഞെടുപ്പ് ദിവസം വോട്ടെടുപ്പിന് കാവലുണ്ടാകും. കര, നാവിക, വ്യോമസേനാ ഉദ്യോഗസ്ഥരെയും വിന്യസിച്ചിട്ടുണ്ട്. 127 വിദേശ നിരീക്ഷകർ തിരഞ്ഞെടുപ്പ് പ്രക്രിയ നിരീക്ഷിക്കും, വിദേശത്ത് നിന്നുള്ള 59 പത്രപ്രവർത്തകർക്ക് തിരഞ്ഞെടുപ്പ് റിപ്പോർട്ട് ചെയ്യാനുള്ള അംഗീകാരം ലഭിച്ചു.വോട്ടിംഗ് രാവിലെ 8 മണിക്ക് (0200 GMT) ആരംഭിച്ച് ഞായറാഴ്ച വൈകുന്നേരം 4 മണിക്ക് (1000 GMT) അവസാനിക്കും. വോട്ടെണ്ണൽ അവസാനിച്ചതിന് ശേഷം ഉടൻ തന്നെ വോട്ടെണ്ണൽ ആരംഭിക്കും, പ്രാരംഭ ഫലങ്ങൾ ജനുവരി 8-ന് പ്രതീക്ഷിക്കുന്നു.

ഹോർമുസ് കടലിടുക്കിൽ ഇന്ത്യൻ കപ്പലിന് നേരെ ആക്രമണം, കപ്പൽ കടലിൽ മുങ്ങി

ഹോർമുസ് കടലിടുക്കിൽ ഇന്ത്യൻ കപ്പലിന് നേരെ ഡ്രോൺ ആക്രമണം. "ഹാജി അലി" എന്ന കപ്പലിൽ ഒമാൻ തീരത്ത് വച്ച് ഡ്രോൺ പതിക്കുകയായിരുന്നു. ആക്രമണത്തിൽ കപ്പൽ കടലിൽ മുങ്ങി. ആരാണ് ആക്രമണം നടത്തിയതെന്ന് ഇതുവരെ...

‘ലീഗിനും ജമാഅത്തെ ഇസ്ലാമിക്കും താഴെയാണ് എല്ലാവരും’: രൂക്ഷവിമർശനവുമായി പി.സി. ജോർജ്

കേരളത്തിന്റെ മുഖ്യമന്ത്രിയായി വി.ഡി. സതീശനെ തിരഞ്ഞെടുത്ത കോൺഗ്രസ് ഹൈക്കമാൻഡ് തീരുമാനത്തിന് പിന്നാലെ രൂക്ഷവിമർശനവുമായി ബിജെപി നേതാവ് പി.സി. ജോർജ് രംഗത്ത്. ലീഗിന്റെയും ജമാഅത്തെ ഇസ്ലാമിയുടെയും താൽപ്പര്യങ്ങൾക്ക് കീഴിലാണ് എം.എൽ.എമാരും എസ്.എൻ.ഡി.പിയും എൻ.എസ്.എസും പ്രവർത്തിക്കുന്നതെന്ന്...

കേരളത്തെ പുതിയ ദിശയിലേക്ക് നയിക്കട്ടെ; നിയുക്ത മുഖ്യമന്ത്രി വി ഡി സതീശന് ആശംസകളുമായി കാതോലിക്കാ ബാവാ

കേരളത്തിന്റെ നിയുക്ത മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട വി ഡി സതീശന് ആശംസകളുമായി ഓർത്തഡോക്സ് സഭാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ. രാജ്യത്തിന്റെ മതേതര ഭരണഘടനാമൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുകൊണ്ട് എല്ലാ വിഭാഗം ജനങ്ങളെയും...

രണ്ടു മന്ത്രി സ്ഥാനം ആവശ്യപ്പെടുമെന്ന് പി.ജെ ജോസഫ്

സംസ്ഥാനത്ത് യു.ഡി.എഫ് സർക്കാർ രൂപീകരിക്കുമ്പോൾ രണ്ടു മന്ത്രി സ്ഥാനം ആവശ്യപ്പെടുമെന്ന് കേരള കോൺഗ്രസ് (ജോസഫ്) പാർട്ടി ചെയർമാൻ പി.ജെ. ജോസഫ്. മുഖ്യമന്ത്രി എം.എൽ.എമാരിൽ ഒരാളാകണം എന്ന അഭിപ്രായം മാത്രമാണ് തന്റെ പാർട്ടി കോൺഗ്രസ്...

എസ്എസ്എൽസി പരീക്ഷാഫല പ്രഖ്യാപനം വെള്ളിയാഴ്ച

തിരുവനന്തപുരം: എസ്എസ്എൽസി പരീക്ഷാ ഫലപ്രഖ്യാപനം 15 ന് തന്നെ നടത്താൻ തീരുമാനം. പരീക്ഷാ ബോർഡ് യോഗത്തിലാണ് അന്തിമ തീരുമാനം. പൊതു വിദ്യാഭ്യാസ ഡയറക്ടറും പ്രിൻസിപ്പൽ സെക്രട്ടറിയും ചേർന്ന് ഫലപ്രഖ്യാപനം നടത്തും. ഇതിന് ചീഫ്...

ഹോർമുസ് കടലിടുക്കിൽ ഇന്ത്യൻ കപ്പലിന് നേരെ ആക്രമണം, കപ്പൽ കടലിൽ മുങ്ങി

ഹോർമുസ് കടലിടുക്കിൽ ഇന്ത്യൻ കപ്പലിന് നേരെ ഡ്രോൺ ആക്രമണം. "ഹാജി അലി" എന്ന കപ്പലിൽ ഒമാൻ തീരത്ത് വച്ച് ഡ്രോൺ പതിക്കുകയായിരുന്നു. ആക്രമണത്തിൽ കപ്പൽ കടലിൽ മുങ്ങി. ആരാണ് ആക്രമണം നടത്തിയതെന്ന് ഇതുവരെ...

‘ലീഗിനും ജമാഅത്തെ ഇസ്ലാമിക്കും താഴെയാണ് എല്ലാവരും’: രൂക്ഷവിമർശനവുമായി പി.സി. ജോർജ്

കേരളത്തിന്റെ മുഖ്യമന്ത്രിയായി വി.ഡി. സതീശനെ തിരഞ്ഞെടുത്ത കോൺഗ്രസ് ഹൈക്കമാൻഡ് തീരുമാനത്തിന് പിന്നാലെ രൂക്ഷവിമർശനവുമായി ബിജെപി നേതാവ് പി.സി. ജോർജ് രംഗത്ത്. ലീഗിന്റെയും ജമാഅത്തെ ഇസ്ലാമിയുടെയും താൽപ്പര്യങ്ങൾക്ക് കീഴിലാണ് എം.എൽ.എമാരും എസ്.എൻ.ഡി.പിയും എൻ.എസ്.എസും പ്രവർത്തിക്കുന്നതെന്ന്...

കേരളത്തെ പുതിയ ദിശയിലേക്ക് നയിക്കട്ടെ; നിയുക്ത മുഖ്യമന്ത്രി വി ഡി സതീശന് ആശംസകളുമായി കാതോലിക്കാ ബാവാ

കേരളത്തിന്റെ നിയുക്ത മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട വി ഡി സതീശന് ആശംസകളുമായി ഓർത്തഡോക്സ് സഭാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ. രാജ്യത്തിന്റെ മതേതര ഭരണഘടനാമൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുകൊണ്ട് എല്ലാ വിഭാഗം ജനങ്ങളെയും...

രണ്ടു മന്ത്രി സ്ഥാനം ആവശ്യപ്പെടുമെന്ന് പി.ജെ ജോസഫ്

സംസ്ഥാനത്ത് യു.ഡി.എഫ് സർക്കാർ രൂപീകരിക്കുമ്പോൾ രണ്ടു മന്ത്രി സ്ഥാനം ആവശ്യപ്പെടുമെന്ന് കേരള കോൺഗ്രസ് (ജോസഫ്) പാർട്ടി ചെയർമാൻ പി.ജെ. ജോസഫ്. മുഖ്യമന്ത്രി എം.എൽ.എമാരിൽ ഒരാളാകണം എന്ന അഭിപ്രായം മാത്രമാണ് തന്റെ പാർട്ടി കോൺഗ്രസ്...

എസ്എസ്എൽസി പരീക്ഷാഫല പ്രഖ്യാപനം വെള്ളിയാഴ്ച

തിരുവനന്തപുരം: എസ്എസ്എൽസി പരീക്ഷാ ഫലപ്രഖ്യാപനം 15 ന് തന്നെ നടത്താൻ തീരുമാനം. പരീക്ഷാ ബോർഡ് യോഗത്തിലാണ് അന്തിമ തീരുമാനം. പൊതു വിദ്യാഭ്യാസ ഡയറക്ടറും പ്രിൻസിപ്പൽ സെക്രട്ടറിയും ചേർന്ന് ഫലപ്രഖ്യാപനം നടത്തും. ഇതിന് ചീഫ്...

വി ഡി സതീശന്റെ മുഖ്യമന്ത്രിസ്ഥാനത്തിനെതിരെ എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ

കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയായി വി.ഡി. സതീശനെ തിരഞ്ഞെടുത്ത ഹൈക്കമാൻഡ് തീരുമാനത്തിൽ കടുത്ത വിയോജിപ്പുമായി എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ. സതീശന്റെ മുഖ്യമന്ത്രിസ്ഥാനം മുസ്ലീം ലീഗ് ഭരണത്തിൽ പിടിമുറുക്കുന്നതിന്റെ വ്യക്തമായ സൂചനയാണെന്ന്...

കാലവർഷം നേരത്തെ എത്തുമെന്ന് കാലാവസ്ഥ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്

ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ന്യൂനമർദ്ദത്തിന് പിന്നാലെ കാലവർഷം നേരത്തെ എത്തുമെന്ന് കാലാവസ്ഥ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.അടുത്ത മണിക്കൂറിൽ കേരളത്തിലെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ നേരിയ/ഇടത്തരം...

വി ഡി സതീശനെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് നിർദേശിച്ചതിൽ രമേശ് ചെന്നിത്തല കടുത്ത അതൃപ്തിയിൽ

വി.ഡി സതീശനെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് നിർദേശിച്ചതിൽ മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ചെന്നിത്തല തന്റെ വിയോജിപ്പ് ഹൈക്കമാന്‍ഡിനെ അറിയിച്ചതായാണ് വിവരം. ഇന്നു നടക്കാനിരിക്കുന്ന നിയമസഭാകക്ഷി യോഗത്തിലും ചെന്നിത്തല പങ്കെടുക്കില്ലെന്നാണ് വിവരം. മന്ത്രിസഭയിലേക്കില്ലെന്ന്...