അക്രമാസക്തമായ മണിപ്പൂരിൽ ഞായറാഴ്ച നടന്ന ഏറ്റുമുട്ടലുകളിൽ ഒരു കുക്കി സോ വില്ലേജ് വളണ്ടിയർ കൊല്ലപ്പെടുകയും മൂന്ന് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ശനിയാഴ്ച പുലർച്ചെ മണിപ്പൂരിലെ ബിഷ്ണുപൂർ ജില്ലയിലെ നരൻസേന മേഖലയിൽ സായുധരായ തീവ്രവാദികൾ നടത്തിയ ആക്രമണത്തിൽ രണ്ട് സെൻട്രൽ റിസർവ് പോലീസ് ഫോഴ്സ് (സിആർപിഎഫ്) ഉദ്യോഗസ്ഥർ കൊല്ലപ്പെടുകയും രണ്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തതിന് തൊട്ടുപിന്നാലെയാണ് ഏറ്റുമുട്ടൽ. സിആർപിഎഫ് സബ് ഇൻസ്പെക്ടർ എൻ സർക്കാർ, ഹെഡ് കോൺസ്റ്റബിൾ അരൂപ് സൈനി എന്നിവരാണ് മരിച്ചത്.
മണിപ്പൂരിലെ കോബ്രു റേഞ്ചിൽ ആണ് ഏറ്റുമുട്ടൽ നടന്നത്. ഞായറാഴ്ച പുലർച്ചെ 2:35 ഓടെ ലീമാഖോംഗ്-കാങ്ചുപ്പ് മേഖലയിലെ സെൻസിറ്റീവ് ഏരിയയിൽ ഒരു വെടിവയ്പും അക്രമവും നടന്നു. സായുധരായ അക്രമികൾക്കിടയിലെ ആക്രമണത്തെത്തുടർന്ന് കമ്മ്യൂണിറ്റി ഓൺ ട്രൈബൽ യൂണിറ്റി (CoTU) ഏപ്രിൽ 28 ന് ഉച്ചയ്ക്ക് 12 മുതൽ അർദ്ധരാത്രി വരെ സദർ ഹിൽസ് കാങ്‌പോപി ജില്ലയിൽ 12 മണിക്കൂർ സമ്പൂർണ അടച്ചിടൽ ഏർപ്പെടുത്തി.