മത്സരിക്കുന്ന മണ്ഡലങ്ങളിലെല്ലാം വോട്ടുയർത്താൻ ശേഷിയുള്ള ശോഭ എന്നാൽ പാലക്കാട് അടിതെറ്റി. പാലക്കാട് നിയോജക മണ്ഡലത്തിൽ വീണ്ടും പരാജയം ഏറ്റുവാങ്ങിയിരിക്കുകയാണ് ബിജെപി. എ ക്ലാസ് മണ്ഡലമായി കണക്കാക്കുന്ന പാലക്കാട്, ശോഭാ സുരേന്ദ്രനിലൂടെ പിടിച്ചെടുക്കാമെന്ന പാർട്ടിയുടെ കണക്കുകൂട്ടലാണ് പാളിയത്. ബിജെപിയിലെ ക്രൗഡ് പുള്ളര്‍ നേതാവായ ശോഭയുടെ പരാജയം ബിജെപി നേതൃത്വത്തെയും നിരാശയിലാക്കി.യുഡിഎഫിൻ്റെ രമേഷ് പിഷാരടിയോട് 13,147 വോട്ടുകൾക്കാണ് ശോഭയുടെ പരാജയം.
രമേശ് പിഷാരടി 62,199 വോട്ടുകൾ നേടിയപ്പോൾ എൻഡിഎയ്ക്കായി മത്സരിച്ച ശോഭാ സുരേന്ദ്രന് 49,052 വോട്ടുകളും എൽഡിഎഫ് സ്വതന്ത്രനായി മത്സരിച്ച എൻഎംആർ റസാഖിന് 33,931 വോട്ടുകളുമാണ് ലഭിച്ചത്.
സിറ്റിങ് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലുമായി ബന്ധപ്പെട്ട വിവാദങ്ങളടക്കം അനുകൂലമാകുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും അഞ്ചക്ക വോട്ടിൻ്റെ ഭൂരിപക്ഷത്തിൽ ശോഭാ സുരേന്ദ്രൻ തോറ്റത് പാർട്ടിക്ക് വലിയ നാണക്കേടായി.
