ഇന്ന്‌ മാതൃഭാഷാ ദിനം

എന്റെ മലയാളം അമ്മ മലയാളം

“മറ്റുള്ള ഭാഷകൾ കേവലം ധാത്രിമാർ
മർത്യനു പെറ്റമ്മ തൻ ഭാഷ താൻ
മാതാവിൻ വാത്സല്യ ദുഗ്ദ്ധം പകർന്നാലേ
പൈതങ്ങൾ പൂർണ്ണവളർച്ച നേടൂ”
( വള്ളത്തോൾ )

അമ്മിഞ്ഞ പാലോലും ചോരിവാ കൊണ്ടാദ്യം
അമ്മയെ തന്നെ വിളിച്ച കുഞ്ഞേ….

അതെ ഒരു കൊച്ചു കുഞ്ഞ് ആദ്യമായി വിളിക്കുന്നത് അമ്മേ എന്നാണ്… അവന്റെ രണ്ടാമത്തെ അമ്മ മാതൃഭാഷയും… അമ്മയിൽ നിന്നും കേട്ട് പഠിക്കുന്ന മാതൃഭാഷയ്ക്ക് അവന്റെ അമ്മയോളം തന്നെ സ്ഥാനമുണ്ട്. അവന്റെ കുഞ്ഞിചുണ്ടുകൾ പതിയെ ഓരോ വാക്കും ഉരിയാടാൻ തുടങ്ങുന്നതും അവന്റെ മാതൃഭാഷയിൽ തന്നെ…അവന് സംസാരിക്കാൻ, ആശയം പങ്കുവെക്കാൻ, കേട്ടു പഠിക്കാൻ ഇതിനെല്ലാം അവനെ സഹായിക്കുന്നത് അവന്റെ മാതൃഭാഷ തന്നെ.

കാലക്രമേണ വിദ്യാഭ്യാസകാല ഘട്ടങ്ങളിലും, ജോലി സംബന്ധമായും പലഭാഷകൾ മനുഷ്യൻ സ്വയത്തമാക്കുമെങ്കിലും അവന് എന്നും പ്രിയപ്പെട്ടത് അവന്റെ മാതൃഭാഷ തന്നെ. ഒരു മനുഷ്യനെ സംബന്ധിച്ചിടത്തോളം അവന്റെ മാതൃഭാഷ എന്നത് അവന്റെ പെറ്റമ്മ തന്നെയാണ്. മറ്റുള്ള ഭാഷകൾ എല്ലാം പോറ്റമ്മമാരും.

1999 നവംബർ 17നാണ് യുനെസ്ക്കോ ലോക മാതൃഭാഷാ ദിനം പ്രഖ്യാപിച്ചത്. ഭാഷയുടെ വൈവിധ്യം, ഭാഷയുമായി ബന്ധപ്പെട്ട സംസ്കാരം, ഭാഷ കൈകാര്യം ചെയ്യൽ, ഭാഷയുടെ സംരക്ഷണം എന്നിവയെക്കുറിച്ച് ജനങ്ങൾക്കിടയിൽ അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടുകൂടിയാണ് ലോകത്താകമാനം ഫെബ്രുവരി 21ന് ലോക മാതൃഭാഷാ ദിനം ആചരിക്കുന്നത്. ബംഗ്ലാദേശിൽ നിന്നുമാണ് മാതൃഭാഷാദിനം ആചരിക്കാനുള്ള ആശയം യുനെസ്ക്കോ കൈക്കൊള്ളുന്നത്. മാതൃഭാഷാ ദിനത്തിൽ വളർന്നുവരുന്ന പുതിയ തലമുറയ്ക്ക് ഭാഷയുടെ പ്രാധാന്യവും ആവശ്യകതയും ബോധ്യപ്പെടുത്തി കൊടുക്കേണ്ടത് സമൂഹത്തിലെ ഓരോരുത്തരുടെയും കർത്തവ്യമാണ്. പല ഭാഷകളും സംസ്കാരവും ഇന്ന്‌ നമുക്കിടയിൽ ഉണ്ട്. അതിൽനിന്നും നമ്മുടെ മാതൃഭാഷയെ ജീവിതത്തിന്റെ ആദ്യന്തം നമ്മോട് ചേർത്തു പിടിക്കേണ്ടതും അർഹിക്കുന്ന സ്നേഹവും ബഹുമാനവും നൽകി സംരക്ഷിക്കേണ്ടതും ഓരോ മലയാളിയുടെയും കടമയാണ്.

ഒരു കൊച്ചു കുട്ടിയെ അമ്മ കഥ പറഞ്ഞുറക്കുന്നതും താരാട്ട് പാടി ഉറക്കുന്നതും മാതൃഭാഷയിലാണ്. അതിലൂടെയാണ് അവന്റെ കുഞ്ഞുമനസ്സിൽ അക്ഷരങ്ങളും വാക്കുകളും പതിയുന്നത്. അത് കേട്ടുകൊണ്ടാണ് അവൻ അക്ഷരങ്ങളിലൂടെ പിച്ച വയ്ക്കുന്നത്. പിന്നീട് അവർക്ക് സാരോപദേശ കഥകൾ ചൊല്ലി കൊടുക്കുന്നതും അതിലൂടെ കഥയുടെ സാരാംശം അവർ ഉൾക്കൊള്ളുന്നതും മാതൃഭാഷയിൽ തന്നെ. വളർന്നുവരുന്ന വഴികളിൽ അവന്റെയുള്ളിലെ വ്യക്തിത്വത്തെയും സംസ്കാരത്തെയും രൂപപ്പെടുത്തിയെടുക്കുന്നതിൽ മാതൃ ഭാഷയ്ക്കുള്ള സ്ഥാനം ഒട്ടും ചെറുതല്ല.

മാതൃഭാഷാ ദിനത്തിൽ വളർന്നുവരുന്ന നമ്മുടെ പുതിയ തലമുറയ്ക്ക് മാതൃഭാഷയുടെ പ്രാധാന്യവും നമ്മുടെ ഉദാത്തമായ സംസ്കാരവും പകർന്നു നൽകേണ്ട ഉത്തരവാദിത്വം നമുക്ക് ഓരോരുത്തർക്കും ഉണ്ട്. എത്ര ഭാഷകൾ സ്വയത്തമാക്കിയാലും നമ്മുടെ മാതൃഭാഷയ്ക്ക് പകരം ആവില്ല മറ്റൊന്നും എന്ന ആത്യന്തിക സത്യത്തെയാണ് നമ്മുടെ കുട്ടികൾക്ക് നമ്മൾ പകർന്നു നൽകേണ്ടത്. പലരും നമ്മുടെ ഭാഷയെ മറന്ന് അന്യഭാഷകളെ സ്നേഹിക്കുകയും സ്വീകരിക്കുകയും ചെയ്തു വരുന്ന പ്രവണത ഇന്ന്‌ പൊതുവെ കണ്ടുവരുന്നുണ്ട്. നമ്മുടെ ജീവിതത്തിന്റെ പലതലങ്ങളിലും മറ്റുള്ള ഭാഷകൾ നമുക്ക് ആവശ്യം തന്നെയാണ്. അതൊരിക്കലും നമ്മുടെ മാതൃഭാഷയെ മറന്നുകൊണ്ട് ആവരുത്. വിദേശീയ ഭാഷകളെ കൂട്ടുപിടിച്ച് അവയുടെ പിന്നാലെ പോകാൻ വെമ്പൽ കൊള്ളുമ്പോഴും മറഞ്ഞിരിക്കുന്നതും എന്നാൽ പകൽ പോലെ സത്യമായതുമായ ഒരു കാര്യം നാം ഓർക്കേണ്ടതുണ്ട്. പെറ്റമ്മയോളം വരില്ല പോറ്റമ്മയുടെ സ്ഥാനത്തുള്ള മറ്റൊരു ഭാഷകളും.

പണ്ടുകാലങ്ങളിൽ കൂട്ടുകുടുംബമായി താമസിച്ചിരുന്ന കാലം കുഞ്ഞുങ്ങൾക്ക് കഥ ചൊല്ലി കൊടുക്കുന്നതും പാട്ട് പാടി കൊടുക്കുന്നതും അവരെ താരാട്ട് പാടി ഉറക്കുന്നതും അവർക്ക് ഗുണപാഠകഥകൾ പറഞ്ഞു കൊടുക്കുന്നതും വീട്ടിലുള്ള മുത്തശ്ശിയോ മുത്തശ്ശനോ ആയിരിക്കും. തീർത്തും അണു കുടുംബങ്ങളിലേക്ക് ഒതുങ്ങിപ്പോകുന്ന ഇന്നത്തെ കാലത്ത് പുതിയ തലമുറയ്ക്ക് നഷ്ടമാകുന്നത് ഉദാത്തമായ ഒരു സംസ്കാരത്തിന്റെ മൂല്യവത്തായ ചില ശേഷിപ്പുകളാണ്. ഇന്ന് ഓരോ കുഞ്ഞിലും അവന്റെ സംസ്കാരത്തെയും ഭാഷാ ചാതുര്യത്തെയും ഊട്ടിയുറപ്പിക്കാൻ അധ്യാപകരും സമൂഹത്തിലെ ഓരോ വ്യക്തിയും ഉണർന്ന് പ്രവർത്തിക്കേണ്ടതുണ്ട്. മാതൃഭാഷാ സംസ്കാരത്തിൽ വളർന്നുവരുന്ന ഒരു തലമുറയ്ക്ക് മാത്രമേ അവന്റെ സ്വത്വത്തിലും സാംസ്കാരിക മൂല്യത്തിലും അധിഷ്ഠിതമായ ഒരു ജീവിതം പടുത്തുയർത്താൻ സാധിക്കുള്ളൂ.

ജി7 ഉച്ചകോടിയിൽ മോദി-ട്രംപ് കൂടിക്കാഴ്ചയ്ക്ക് സാധ്യത

ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും തമ്മിലുള്ള നിർണ്ണായക കൂടിക്കാഴ്ച അടുത്ത മാസം നടന്നേക്കുമെന്ന് സൂചന. കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ വൈറ്റ് ഹൗസിൽ വെച്ച് നടന്ന ചരിത്രപരമായ കൂടിക്കാഴ്ചയ്ക്ക്...

റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനും ചൈനീസ് പ്രസിഡന്റ്ഷി ജിൻപിങ്ങും ഇന്ത്യ സന്ദർശനത്തിന്

സെപ്റ്റംബറിൽ ലോക നേതാക്കളുടെ ശക്തമായ യോഗത്തിന് വേദിയാകാൻ ഇന്ത്യ ഒരുങ്ങുകയാണ്. ബ്രിക്സ് ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കുന്ന ഇന്ത്യയിലേക്ക് റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ എത്തുമെന്ന് ഏതാണ്ട് ഉറപ്പായിക്കഴിഞ്ഞു. ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്...

ഇന്ത്യൻ മഹാസമുദ്രത്തിൽ ഇറാൻ എണ്ണക്കപ്പൽ പിടിച്ചെടുത്ത് യുഎസ്

അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം രൂക്ഷമാവുകയാണ്. സംഘർഷം ഹോർമുസ് കടലിടുക്കിന് പുറത്തേക്കും വ്യാപിക്കുകയാണ്. ഇന്ത്യൻ മഹാസമുദ്രത്തിൽ ഇറാനുമായി ബന്ധമുള്ള ഒരു എണ്ണ ടാങ്കർ യുഎസ് പിടിച്ചെടുത്തതായി യുഎസ് ഉദ്യോഗസ്ഥർ പറഞ്ഞു. യുഎസ് പ്രസിഡന്റ്...

പ്രോ ടെം സ്പീക്കറായി ജി. സുധാകരൻ സത്യപ്രതിജ്ഞ ചെയ്തു

പതിനാറാം കേരള നിയമസഭയുടെ പ്രോ ടെം സ്പീക്കറായി മുതിർന്ന എം.എൽ.എ ജി. സുധാകരൻ ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്തു. ലോക്ഭവനിൽ ഹ്രസ്വമായ ചടങ്ങിലായിരുന്നു സത്യപ്രതിജ്ഞ. മുഖ്യമന്ത്രി വി ഡി സതീശന്റെയും സംസ്ഥാന മന്ത്രിസഭയിലെ അംഗങ്ങളുടെയും...

പിഎസ് സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി മൂന്നു മാസത്തേക്ക് നീട്ടി: മുഖ്യമന്ത്രി വി ഡി സതീശൻ

പിഎസ് സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി മൂന്നു മാസത്തേക്ക് നീട്ടി. 2026 ഓഗസ്റ്റ് 31ന് അവസാനിക്കുന്ന എല്ലാ റാങ്ക് ലിസ്റ്റുകളുടെയും കാലാവധി നവംബർ 30 വരെ നീട്ടിയതായി മുഖ്യമന്ത്രി അറിയിച്ചു. മന്ത്രിസഭാ യോഗത്തിന്...

ജി7 ഉച്ചകോടിയിൽ മോദി-ട്രംപ് കൂടിക്കാഴ്ചയ്ക്ക് സാധ്യത

ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും തമ്മിലുള്ള നിർണ്ണായക കൂടിക്കാഴ്ച അടുത്ത മാസം നടന്നേക്കുമെന്ന് സൂചന. കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ വൈറ്റ് ഹൗസിൽ വെച്ച് നടന്ന ചരിത്രപരമായ കൂടിക്കാഴ്ചയ്ക്ക്...

റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനും ചൈനീസ് പ്രസിഡന്റ്ഷി ജിൻപിങ്ങും ഇന്ത്യ സന്ദർശനത്തിന്

സെപ്റ്റംബറിൽ ലോക നേതാക്കളുടെ ശക്തമായ യോഗത്തിന് വേദിയാകാൻ ഇന്ത്യ ഒരുങ്ങുകയാണ്. ബ്രിക്സ് ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കുന്ന ഇന്ത്യയിലേക്ക് റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ എത്തുമെന്ന് ഏതാണ്ട് ഉറപ്പായിക്കഴിഞ്ഞു. ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്...

ഇന്ത്യൻ മഹാസമുദ്രത്തിൽ ഇറാൻ എണ്ണക്കപ്പൽ പിടിച്ചെടുത്ത് യുഎസ്

അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം രൂക്ഷമാവുകയാണ്. സംഘർഷം ഹോർമുസ് കടലിടുക്കിന് പുറത്തേക്കും വ്യാപിക്കുകയാണ്. ഇന്ത്യൻ മഹാസമുദ്രത്തിൽ ഇറാനുമായി ബന്ധമുള്ള ഒരു എണ്ണ ടാങ്കർ യുഎസ് പിടിച്ചെടുത്തതായി യുഎസ് ഉദ്യോഗസ്ഥർ പറഞ്ഞു. യുഎസ് പ്രസിഡന്റ്...

പ്രോ ടെം സ്പീക്കറായി ജി. സുധാകരൻ സത്യപ്രതിജ്ഞ ചെയ്തു

പതിനാറാം കേരള നിയമസഭയുടെ പ്രോ ടെം സ്പീക്കറായി മുതിർന്ന എം.എൽ.എ ജി. സുധാകരൻ ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്തു. ലോക്ഭവനിൽ ഹ്രസ്വമായ ചടങ്ങിലായിരുന്നു സത്യപ്രതിജ്ഞ. മുഖ്യമന്ത്രി വി ഡി സതീശന്റെയും സംസ്ഥാന മന്ത്രിസഭയിലെ അംഗങ്ങളുടെയും...

പിഎസ് സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി മൂന്നു മാസത്തേക്ക് നീട്ടി: മുഖ്യമന്ത്രി വി ഡി സതീശൻ

പിഎസ് സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി മൂന്നു മാസത്തേക്ക് നീട്ടി. 2026 ഓഗസ്റ്റ് 31ന് അവസാനിക്കുന്ന എല്ലാ റാങ്ക് ലിസ്റ്റുകളുടെയും കാലാവധി നവംബർ 30 വരെ നീട്ടിയതായി മുഖ്യമന്ത്രി അറിയിച്ചു. മന്ത്രിസഭാ യോഗത്തിന്...

മിൽമ പാൽ വിലകൂട്ടി; ലിറ്ററിന് കൂട്ടിയത് 4 രൂപ

സംസ്ഥാനത്ത് മിൽമ പാൽ വിലകൂട്ടി. ലിറ്ററിന് 4 രൂപയാണ് കൂട്ടിയത്. ജൂൺ ഒന്നുമുതൽ വില പ്രാബല്യത്തിൽ വരും. ഇന്ന് ചേർന്ന മിൽമ ഡയറക്ടർ ബോർഡിലാണ് തീരുമാനം. മിൽമയുടെ നിരന്തര ആവശ്യം പരിഗണിച്ചാണ് പാൽവില...

സിൽവർ ലൈൻ പദ്ധതി പൂർണ്ണമായും റദ്ദാക്കി, മഞ്ഞകുറ്റികൾ നീക്കം ചെയ്യും

തിരുവനന്തപുരം- കാസർകോട് സിൽവർ ലൈൻ പദ്ധതി പൂർണ്ണമായും റദ്ദാക്കിയതായി മുഖ്യമന്ത്രി വിഡി സതീശൻ. പദ്ധതിയുമായി ബന്ധപ്പെട്ട എല്ലാ വിജ്ഞാപനവും റദ്ദാക്കിയെന്ന് മുഖ്യമന്ത്രി അറിയിച്ചു. മന്ത്രിസഭാ യോഗത്തിന് ശേഷം തിരുവനന്തപുരത്ത് നടത്തിയ വാർത്താസമ്മേളനത്തിലാണ് മുഖ്യമന്ത്രി...

ആശ വര്‍ക്കര്‍മാരുടെ വേതനം 3000 രൂപ വര്‍ധിപ്പിച്ച് വി.ഡി സതീശൻ സർക്കാർ

കേരളത്തിൽ അധികാരമേറ്റതിന് തൊട്ടുപിന്നാലെ ചേർന്ന ആദ്യ മന്ത്രിസഭാ യോഗത്തിൽ വമ്പൻ ജനക്ഷേമ പ്രഖ്യാപനങ്ങളുമായി വി.ഡി സതീശൻ സർക്കാർ. സാധാരണക്കാരായ വിവിധ മേഖലകളിലെ താൽക്കാലിക-ഓണറേറിയം ജീവനക്കാർക്ക് വലിയ ആശ്വാസം നൽകുന്ന പ്രഖ്യാപനങ്ങളാണ് ആദ്യ കാബിനറ്റിൽ...