ജെഎന്‍യുവില്‍ പ്രതിഷേധങ്ങൾക്ക്‌ നിയന്ത്രണം

ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാല കാമ്പസില്‍ പ്രതിഷേധങ്ങള്‍ക്ക് നിയന്ത്രണം ഏർപ്പെടുത്തി. ക്ലാസ് മുറികളും ലാബുകളും ഉള്‍പ്പെടെയുള്ള അക്കാദമിക് കെട്ടിടങ്ങളുടെ 100 മീറ്ററിനുള്ളിൽ പ്രതിഷേധ പ്രകടനങ്ങള്‍ നിരോധിച്ചിച്ചു. നേരത്തെ ജെഎൻയു വൈസ് ചാന്‍സലര്‍, രജിസ്ട്രാര്‍, പ്രോക്ടര്‍ തുടങ്ങിയവരുടെ ഓഫീസുകള്‍ സ്ഥിതി ചെയ്യുന്ന അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കുകളുടെ 100 മീറ്ററിനുള്ളില്‍ പ്രതിഷേധം നടത്തുന്നത് ഹൈക്കോടതി നിരോധിച്ചിരുന്നു. നിയന്ത്രണങ്ങള്‍ ലംഘിക്കുന്ന വിദ്യാര്‍ത്ഥികള്‍ കനത്ത പിഴ മുതല്‍ പുറത്താക്കല്‍ വരെയുള്ള ശിക്ഷകള്‍ നേരിടേണ്ടിവരും

ഇതിനിടെ പുതിയ നിയമങ്ങളെ വിമര്‍ശിച്ച് ജെഎന്‍യു സ്റ്റുഡന്റ്സ് യൂണിയന്‍ (ജെഎന്‍യുഎസ്യു) രംഗത്തെത്തി. ഇപ്പോള്‍ നടക്കുന്നത് വിയോജിപ്പുകളെ അടിച്ചമര്‍ത്താനും കാമ്പസ് ആക്ടിവിസത്തെ നിയന്ത്രിക്കാനുമുള്ള ശ്രമമാണെന്ന് ജെഎന്‍യുഎസ്യു ആരോപിച്ചു. പുതുക്കിയ മാനുവല്‍ ഉടന്‍ പിന്‍വലിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

എന്നാല്‍ അക്കാദമികവും ഭരണപരവുമായ ക്രമം നിലനിര്‍ത്തുന്നതിനും തടസ്സങ്ങള്‍ കുറയ്ക്കുന്നതിനുമാണ് പുതിയ നിയന്ത്രണങ്ങളെന്ന് സര്‍വകലാശാലാ ഭരണകൂടം വാദിക്കുന്നു. വിദ്യാര്‍ത്ഥികളുടെ ആശങ്കകള്‍ പ്രകടിപ്പിക്കാന്‍ ക്യാമ്പസിനുള്ളിലെ നിലവിലുള്ള പ്രതിഷേധ മേഖലകള്‍ മതിയെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു. ഒക്ടോബറില്‍ സ്‌കൂള്‍ ഓഫ് ലാംഗ്വേജസ് കെട്ടിടത്തിന്റെ ചുവരില്‍ ദേശവിരുദ്ധ മുദ്രാവാക്യം എഴുതിയ സംഭവം വലിയ ചര്‍ച്ചയായിരുന്നു. ഇത് അന്വേഷിക്കാന്‍ ഒരു കമ്മിറ്റി രൂപീകരിക്കുമെന്ന് ഭരണകൂടം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. അതിന് ശേഷമാണ് ഈ സംഭവവികാസം. പുതിയ ചട്ടങ്ങള്‍ ലംഘിച്ചാല്‍ 20,000 രൂപ പിഴയോ കാമ്പസില്‍ നിന്ന് പുറത്താക്കുകയോ ചെയ്യാം. കൂടാതെ, ‘ദേശവിരുദ്ധ’,മതം, ജാതി, സമുദായം എന്നിവയോട് അസഹിഷ്ണുത വളര്‍ത്തുന്ന ഏതൊരു പ്രവര്‍ത്തനവും ശിക്ഷാര്‍ഹമാണ്. അത്തരക്കാര്‍ 10,000 രൂപ പിഴ നല്‍കേണ്ടിവരും.

മോദിക്കെതിരായ ബിബിസി ഡോക്യുമെന്ററിയുടെ പ്രദർശനം തടഞ്ഞ് ജെഎൻയു
നേരത്തെ ജെഎൻയു കാമ്പസിലെ ചുവരുകളിൽ ദേശവിരുദ്ധ മുദ്രാവാക്യങ്ങൾ എഴുതിയ സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് എബിവിപി സർവകലാശാല മാനേജ്‌മെന്റിന് കത്തയച്ചിരുന്നു. ഇത്തരം സംഭവങ്ങൾ തടയാൻ കഴിയാത്തതിന് ഉത്തരവാദികളായവരെ കണ്ടെത്താനും, പ്രശ്‌നം പരിഹരിക്കാനും മാനേജ്‌മെന്റ് അടിയന്തര നടപടി സ്വീകരിക്കണമെന്നും വിദ്യാർത്ഥി സംഘടന ആവശ്യപ്പെട്ടു.

കാലവർഷം നേരത്തെ എത്തുമെന്ന് കാലാവസ്ഥ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്

ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ന്യൂനമർദ്ദത്തിന് പിന്നാലെ കാലവർഷം നേരത്തെ എത്തുമെന്ന് കാലാവസ്ഥ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.അടുത്ത മണിക്കൂറിൽ കേരളത്തിലെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ നേരിയ/ഇടത്തരം...

“ടീം യുഡിഎഫിന്റെ വിജയം”: പ്രഖ്യാപനത്തിന് പിന്നാലെ വി ഡി സതീശൻ

"ടീം യുഡിഎഫിന്റെ വിജയം"എന്ന് മുഖ്യമന്ത്രി പ്രഖ്യാപനത്തിന് പിന്നാലെ നിയുക്ത മുഖ്യമന്ത്രി വിഡി സതീശൻ. യുഡിഎഫ് ഒരു പാർട്ടി പോലെ പ്രവർത്തിച്ചുവെന്നും ടീം യുഡിഎഫിന്റെ വിജയം ആണിതെന്നും ഇനി പൊതുപ്രവർത്തനത്തിന്റെയും രാഷ്ട്രീയപ്രവർത്തനത്തിന്റെയും നിർവചനംമാറ്റി എഴുതുമെന്നും...

വി ഡി സതീശന്‍ കേരള മുഖ്യമന്ത്രി

കോൺഗ്രസ് നേതാവും പ്രതിപക്ഷ നേതാവുമായ വിഡി സതീശനെ കേരളത്തിലെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ച് ഹൈക്കമാന്‍ഡ്. തിരഞ്ഞെടുപ്പ് ഫലം വന്ന് 11ദിവസം കഴിഞ്ഞാണ് തീരുമാനം. കേരളത്തിന്റെ ചുമതലയുള്ള ദീപാദാസ് മുൻഷിയാണ് ഇക്കാര്യം അറിയിച്ചത്. ദില്ലിയിൽ എഐസിസി...

കെ സച്ചിദാനന്ദൻ സാഹിത്യ അക്കാദമി ചെയർമാൻ സ്ഥാനം രാജിവെച്ചു

കെ സച്ചിദാനന്ദൻ സാഹിത്യ അക്കാദമി ചെയർമാൻ സ്ഥാനം രാജിവെച്ചു. സാഹിത്യ അക്കാദമിയിൽ എത്തിയാണ് അദ്ദേഹം രാജി സമർപ്പിച്ചത്. ഈ മാസം 31 വരെ കാലാവധി ഉള്ളപ്പോഴാണ് രാജി. സാഹിത്യ അക്കാദമി പ്രസിഡൻറ് സ്ഥാനം...

‘ഹാന്റാ വൈറസ്’, കപ്പലിൽ രണ്ട് ഇന്ത്യൻ ജീവനക്കാർ ഉൾപ്പെടെ മൂന്ന് മരണം

ഹാന്റാ വൈറസ് ബാധയെത്തുടർന്ന് അറ്റ്ലാന്റിക് സമുദ്രത്തിലെ കേപ് വെർഡെയേക്ക് സമീപം കുടുങ്ങിയ 'എംവി ഹോണ്ടിയസ്' എന്ന ഡച്ച് കപ്പലിലെ 149 പേരിൽ രണ്ട് ഇന്ത്യൻ ജീവനക്കാർ ഉൾപ്പെടെ മൂന്ന് യാത്രക്കാർ വൈറസ് ബാധയെ...

കാലവർഷം നേരത്തെ എത്തുമെന്ന് കാലാവസ്ഥ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്

ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ന്യൂനമർദ്ദത്തിന് പിന്നാലെ കാലവർഷം നേരത്തെ എത്തുമെന്ന് കാലാവസ്ഥ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.അടുത്ത മണിക്കൂറിൽ കേരളത്തിലെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ നേരിയ/ഇടത്തരം...

“ടീം യുഡിഎഫിന്റെ വിജയം”: പ്രഖ്യാപനത്തിന് പിന്നാലെ വി ഡി സതീശൻ

"ടീം യുഡിഎഫിന്റെ വിജയം"എന്ന് മുഖ്യമന്ത്രി പ്രഖ്യാപനത്തിന് പിന്നാലെ നിയുക്ത മുഖ്യമന്ത്രി വിഡി സതീശൻ. യുഡിഎഫ് ഒരു പാർട്ടി പോലെ പ്രവർത്തിച്ചുവെന്നും ടീം യുഡിഎഫിന്റെ വിജയം ആണിതെന്നും ഇനി പൊതുപ്രവർത്തനത്തിന്റെയും രാഷ്ട്രീയപ്രവർത്തനത്തിന്റെയും നിർവചനംമാറ്റി എഴുതുമെന്നും...

വി ഡി സതീശന്‍ കേരള മുഖ്യമന്ത്രി

കോൺഗ്രസ് നേതാവും പ്രതിപക്ഷ നേതാവുമായ വിഡി സതീശനെ കേരളത്തിലെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ച് ഹൈക്കമാന്‍ഡ്. തിരഞ്ഞെടുപ്പ് ഫലം വന്ന് 11ദിവസം കഴിഞ്ഞാണ് തീരുമാനം. കേരളത്തിന്റെ ചുമതലയുള്ള ദീപാദാസ് മുൻഷിയാണ് ഇക്കാര്യം അറിയിച്ചത്. ദില്ലിയിൽ എഐസിസി...

കെ സച്ചിദാനന്ദൻ സാഹിത്യ അക്കാദമി ചെയർമാൻ സ്ഥാനം രാജിവെച്ചു

കെ സച്ചിദാനന്ദൻ സാഹിത്യ അക്കാദമി ചെയർമാൻ സ്ഥാനം രാജിവെച്ചു. സാഹിത്യ അക്കാദമിയിൽ എത്തിയാണ് അദ്ദേഹം രാജി സമർപ്പിച്ചത്. ഈ മാസം 31 വരെ കാലാവധി ഉള്ളപ്പോഴാണ് രാജി. സാഹിത്യ അക്കാദമി പ്രസിഡൻറ് സ്ഥാനം...

‘ഹാന്റാ വൈറസ്’, കപ്പലിൽ രണ്ട് ഇന്ത്യൻ ജീവനക്കാർ ഉൾപ്പെടെ മൂന്ന് മരണം

ഹാന്റാ വൈറസ് ബാധയെത്തുടർന്ന് അറ്റ്ലാന്റിക് സമുദ്രത്തിലെ കേപ് വെർഡെയേക്ക് സമീപം കുടുങ്ങിയ 'എംവി ഹോണ്ടിയസ്' എന്ന ഡച്ച് കപ്പലിലെ 149 പേരിൽ രണ്ട് ഇന്ത്യൻ ജീവനക്കാർ ഉൾപ്പെടെ മൂന്ന് യാത്രക്കാർ വൈറസ് ബാധയെ...

കേരള മുഖ്യമന്ത്രിയെ ഹൈക്കമാൻഡ് തീരുമാനിക്കും, മൂന്നു നേതാക്കളെയും ദില്ലിക്ക് വിളിപ്പിച്ചു

കേരളത്തിലെ മുഖ്യമന്ത്രി വിഷയത്തില്‍ തീരുമാനിക്കാനുള്ള ചർച്ചകൾ കോൺഗ്രസ് ഹൈക്കമാൻഡിലേക്ക് നീങ്ങുന്നു. മുഖ്യമന്ത്രി ആരാകണം എന്നകാര്യത്തില്‍ എംഎല്‍എമാരുടെ അഭിപ്രായം അടങ്ങിയ റിപ്പോർട്ട് ഇന്ന് ഹൈക്കമാൻഡിന് കൈമാറും. എഐസിസി നിരീക്ഷകരാണ് റിപ്പോർട്ട് കൈമാറുക. പത്ത് വർഷത്തിന്...

ഇന്ത്യൻ ടി20 നായകസ്ഥാനത്തേക്ക് ശ്രേയസ് അയ്യർ എത്തിയേക്കും?

ഇന്ത്യൻ ടി20 ടീമിൽ നായകമാറ്റത്തിന് ബിസിസിഐ ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ. ടി20 ലോകകപ്പിൽ ഇന്ത്യയെ കിരീടത്തിലേക്ക് നയിച്ച സൂര്യകുമാർ യാദവിനെ മാറ്റി പകരം ശ്രേയസ് അയ്യരെ ക്യാപ്റ്റൻ സ്ഥാനത്തേക്ക് കൊണ്ടുവരാനാണ് സെലക്ഷൻ കമ്മിറ്റിയുടെ ആലോചന...

ബംഗാളിൽ ആദ്യ ബിജെപി സർക്കാർ നാളെ അധികാരമേൽക്കും

പശ്ചിമ ബംഗാൾ രാഷ്ട്രീയ ചരിത്രത്തിലെ ഏറ്റവും വലിയ അട്ടിമറികളിലൊന്നിന് സാക്ഷ്യം വഹിച്ചുകൊണ്ട് ബിജെപി സംസ്ഥാനത്ത് ആദ്യമായി ഭരണത്തിലേറുന്നു. രവീന്ദ്രനാഥ ടാഗോറിന്റെ ജന്മദിനമായ മെയ് 9-ന് രാവിലെ 10 മണിക്ക് കൊൽക്കത്തയിലെ ബ്രിഗേഡ് പരേഡ്...