സന്ദർശകപ്രവാഹം, ദുബായ് ഗ്ലോബൽ വില്ലജ് പ്രവർത്തനം ഒരാഴ്ചകൂടി നീട്ടി

ദുബായ്: യുഎഇയിലെ ഏറ്റവും പ്രശസ്തമായ വ്യാപാര വാണിജ്യ വിനോദ കേന്ദ്രങ്ങളിലൊന്നായ ദുബായ് ഗ്ലോബൽ വില്ലജ് മെയ് 11ന് പ്രവർത്തനം അവസാനിപ്പിക്കുമെന്ന് നേരത്തെ അറിയിച്ചിരുന്നെങ്കിലും സന്ദർശക ബാഹുല്യം കാരണം പ്രവർത്തനം ഒരാഴ്ച കൂടി നീട്ടിയതായി ഗ്ലോബൽ വില്ലജ് അധികൃതർ അറിയിച്ചു. വൈകുന്നേരം 4 മണി മുതൽ പുലർച്ചെ ഒരു മണിവരെയാണ് ഗ്ലോബൽ വില്ലേജിന്റെ പ്രവർത്തന സമയം. അവസാനദിനങ്ങളിൽ ഗ്ലോബൽ വില്ലേജിലേക്ക് സന്ദർശകരുടെ വലിയ തിരക്കാണ് അനുഭവപ്പെട്ടത്. 2024 ഒക്ടോബർ 16-ന് ആരംഭിച്ച 29-ആം സീസണിൽ യുഎഇയിൽ നിന്നും വിദേശത്തുനിന്നുമായി ദശലക്ഷക്കണക്കിന് സന്ദർശകരാണ് ഗ്ലോബൽ വില്ലേജ് സന്ദർശിച്ചത്. കഴിഞ്ഞ വർഷം ആഗോളഗ്രാമം 28-ആം സീസൺ മേയ് അ‍ഞ്ച് വരെ നീട്ടുകയും പിന്നീട് ആവശ്യകത കൂടിയതിനാൽ 3 ദിവസം കൂടി നീട്ടുകയും ചെയ്തിരുന്നു.

ഗ്ലോബൽ വില്ലേജിൽ 12 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് പ്രവേശനം സൗജന്യമാക്കിയിരുന്നു. ഏപ്രിൽ 28 തിങ്കളാഴ്ച മുതൽ ഈ വർഷത്തെ സീസൺ അവസാനിക്കുന്ന മേയ് 18 വരെ ഈ സൗകര്യം ലഭ്യമാകും. നേരത്തെ മൂന്നു വയസ്സിന് താഴെയുള്ള കുട്ടികൾ, 65 വയസ്സിന് മുകളിലുള്ള മുതിർന്ന പൗരൻമാർ, നിശ്ചയദാർഢ്യ വിഭാഗങ്ങൾ എന്നിവർക്കായിരുന്നു പ്രവേശനം സൗജന്യമെങ്കിൽ ഇക്കുറി സീസൺ അവസാനിക്കുന്നതിന് മുന്നോടിയായി 12 വയസ്സിന് താഴെയുള്ള കുട്ടികൾക്കും സൗജന്യ പ്രവേശനം അനുവദിച്ചിരിക്കുമായാണ് അധികൃതർ. EXO പ്ലാനറ്റ് സിറ്റി, നിയോൺ ഗാലക്സി, ചാലഞജ് സോൺ തുടങ്ങി കുട്ടികൾക്ക് ആവേശമായപരിപാടികളിലും റൈഡുകളിലും പങ്കെടുക്കാനും സാധിക്കും.

അവസാന ദിനങ്ങളിൽ ഗ്ലോബൽ വില്ലേജ് പ്രത്യേക ആനുകൂല്യങ്ങളും പ്രഖ്യാപിച്ചിരുന്നു. 50 ദിർഹമിന് അൺലിമിറ്റഡ് ആക്സസ് ഓഫർ എന്ന രീതിയിലാണ് അധികൃതർ പ്രഖ്യാപിച്ചിരിക്കുന്നത്. ഇരുനൂറോളം റൈഡുകൾ, ഗെയിമുകൾ, മറ്റ് ആകർഷണങ്ങൾ എന്നിവ ഉൾകൊള്ളുന്നതാണ് ഗ്ലോബൽ വില്ലേജിലെ കാർണിവൽ മേഖല. ഇവിടെ എല്ലാ റൈഡുകളിലും പരിധിയില്ലാതെ ഉപയോഗിക്കാൻ ഈ ആനുകൂല്യത്തിലൂടെ സാധിക്കും. എന്നാൽ മറ്റു ചില മേഖലകളിൽ തിരഞ്ഞെടുത്ത റൈഡുകൾക്ക് മാത്രമാണ് ഈ ഓഫർ എന്നും ഗ്ലോബൽ വില്ലേജ് അധികൃതർ അറിയിച്ചു. 60 മീറ്റർ ഫെസ്റ്റിവൽ വീൽ, ഗ്ലോബൽ ബുർജ്, ജമൈക്ക ഡ്രം, ഹോണോലോ-ലൂപ്പ് തുടങ്ങിയ ആവേശം തേടുന്നവർക്കുള്ള വിനോദങ്ങൾക്കൊപ്പം ഹോളണ്ട് വിൻഡ് വീൽ സ്വിസ് സ്വിംഗ്, സെവൻ സീ പൈറേറ്റ്, കുട്ടികൾക്കുള്ള സ്പാനിയ ബോട്ട് എന്നിവയും ഈ ഓഫറിൽ ഉൾപ്പെടുന്നു. കൂടുതൽ കുടുംബങ്ങളെയും കുട്ടികളെയും വിനോദസഞ്ചാരികളെയും ആകർഷിക്കാൻ ലക്ഷ്യമിട്ടാണ് ഗ്ലോബൽ വില്ലേജ് പുതിയ ആനുകൂല്യം പ്രഖ്യാപിച്ചത്. ആവേശകരമായ ഒട്ടേറെ പരിപാടികൾ ഗ്ലോബൽ വില്ലേജിൽ പുരോഗമിക്കുകയാണ്.

വൈവിധ്യ പരിപാടികളോടെയാണ് ഇക്കുറി ഗ്ലോബൽ വില്ലജ് സന്ദർശകരെ സ്വീകരിച്ചത്. വിസ്മയക്കാഴ്ചകളും സാഹസിക, വിനോദ പ്രവർത്തനങ്ങളുമാണ് ഗ്ലോബൽ വില്ലേജിന്റെ ഓരോ പതിപ്പും സന്ദർശകർക്ക് സമ്മാനിക്കുന്നത്. അതാത് രാജ്യങ്ങളിലെ പരമ്പരാഗത വസ്ത്രം, ഭക്ഷണം, കരകൗശല വസ്തുക്കൾ, കലാ പ്രകടനങ്ങൾ എന്നിവയെല്ലാമാണ് വിവിധ പവിലിയനുകളിൽ ഉള്ളത്. ഒട്ടുമിക്ക എല്ലാ രാജ്യങ്ങളുടെ പവിലിയനിലും വലിയ ജനത്തിരക്കും കാണാമായിരുന്നു. ഈ വർഷം, ജോർദാൻ, ഇറാഖ്, ശ്രീലങ്ക, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളെ പ്രതിനിധീകരിച്ച് മൂന്ന് പുതിയ പവലിയനുകൾ ഗ്ലോബൽ വില്ലേജ് അവതരിപ്പിച്ചു . ഇവയിൽ ആകെ 30 പവലിയനുകൾ ഉണ്ട്, ഓരോന്നിലും ഒരു രാജ്യത്തിന്റെ സംസ്കാരം, പരമ്പരാഗത വിപണികൾ, ഭക്ഷണം, കരകൗശല വസ്തുക്കൾ എന്നിവ പ്രദർശിപ്പിക്കുന്നു.

ഹൗസ് ഓഫ് ഫിയർ, റയിൽവേ മാർക്കറ്റ്, റോഡ് ഓഫ് ഏഷ്യ, ഫീയസ്റ്റ സ്ട്രീറ്റ്, ഫ്ലോട്ടിങ് മാർക്കറ്റ് എന്നിവയെല്ലാം ഒട്ടേറെപ്പേരെ ആകർഷിക്കുന്നുമുണ്ട്. ലോകോത്തര കലാകാരന്മാരുടെ കലാസന്ധ്യകളും വിവിധ പരിപാടികളും ഇക്കുറി നടന്നു. കൂടാതെ വിശേഷദിവസങ്ങളിൽ വ്യത്യസ്ത പരിപാടികൾ അവതരിപ്പിച്ചുകൊണ്ട് വിപുലമായരീതിയിലാണ് ഇക്കുറി ഗ്ലോബൽ വില്ലജ് സന്ദർശകരെ സ്വീകരിച്ചത്. വിവിധ രാജ്യങ്ങളുടെ സംസ്‌കാരങ്ങൾ നേരിട്ടറിയാനും ഉത്പന്നങ്ങൾ വാങ്ങാനും രുചിക്കൂട്ടുകളും വിനോദ പരിപാടികളും ആസ്വദിക്കാനും ആയിരക്കണക്കിനാളുകളാണ് ദിനംപ്രതി ഇവിടേക്കെത്തുന്നത്.

ഒമാന്‍ കടലില്‍ എണ്ണകപ്പൽ കൂട്ടിയിടിച്ചു, ജീവനക്കാരെ രക്ഷപ്പെടുത്തി

ഒമാൻ ഉൾക്കടലിൽ അമേരിക്കൻ എണ്ണക്കപ്പൽ മറ്റൊരു ടാങ്കറുമായി കൂട്ടിയിടിച്ച് വൻ അഗ്നിബാധ. യുഎഇയിലെ ഖോർഫക്കാന് 24 നോട്ടിക്കൽ മൈൽ അകലെയാണ് പ്രാദേശിക സമയം പുലർച്ചെ 1.40 ന് അപകടമുണ്ടായത്. അമേരിക്കൻ എണ്ണക്കപ്പലായ ഫ്രണ്ട്...

ഇറാന്റെ സൈനിക കമാൻഡർ അലി ഷദ്മാനിയെ വധിച്ചതായി ഇസ്രായേൽ

ഇസ്ലാമിക് റെവല്യൂഷനറി ഗാർഡ്സ് കോർപ്സിൻ്റെ ഖാതമിലെ അൽ-അൻബിയ സെൻട്രൽ ഹെഡ്ക്വാർട്ടേഴ്സിൻ്റെ തലവൻ അലി ഷദ്മാനിയെ വധിച്ചതായി ഇസ്രയേൽ അവകാശപ്പെട്ടു. തെഹ്റാനിൽ നടത്തിയ ആക്രമണത്തിലാണ് ഷദ്മാനി വധിക്കപ്പെട്ടതെന്നാണ് റിപ്പോർട്ട്. ഇറാനിലെ ഏറ്റവും മുതിർന്ന സൈനിക...

നിലമ്പൂർ ഉപതിരഞ്ഞെടുപ്പ്; പരസ്യപ്രചാരണം അവസാനിച്ചു

പരസ്യ പ്രചാരണത്തിന്‍റെ അവസാന ദിവസമായ ഇന്ന് സ്ഥാനാർഥികൾ അന്തിമ പോരാട്ടത്തിലാണ്. റോഡ് ഷോയുമായി എൽഡിഎഫ്, യുഡിഎഫ്, ബിജെപി സ്ഥാനാർഥികൾ നിലമ്പൂരിൽ ആവേശത്തിലാണ്. സ്ഥാനാർഥികളും നേതാക്കളും പ്രവർത്തകരും നാലുമണിയോടെ കൊട്ടിക്കലാശം കേന്ദ്രത്തിലേക്ക് എത്തി. സമയം...

പരിശോധനയിൽ തകരാർ കണ്ടെത്തി; എയർ ഇന്ത്യ ഡൽഹി-പാരീസ് വിമാനം റദ്ദാക്കി

ദില്ലിയിൽ നിന്ന് പാരീസിലേക്ക് പറക്കേണ്ട എയർ ഇന്ത്യ ഡൽഹി-പാരീസ് വിമാനം റദ്ദാക്കി. ഡൽഹിയിൽ നിന്ന് പാരീസ് ചാൾസ് ഡി ഗല്ലെ (ജിഡിജി) വിമാനത്താവളത്തിലേക്കുള്ള എയർ ഇന്ത്യ വിമാനമാണ് ചൊവ്വാഴ്ച റദ്ദാക്കിയത്. ദില്ലിയിൽ നിന്ന്...

കേരളത്തിൽ അടുത്ത അഞ്ച് ദിവസം വ്യാപകമായ മഴയ്ക്ക് സാധ്യത: റെഡ് അലർട്ട് പ്രഖ്യാപിച്ച് കേന്ദ്രകാലാവസ്ഥാ വകുപ്പ്

തെക്കൻ ഗുജറാത്തിനു മുകളിലായി സ്ഥിതിചെയ്തിരുന്ന ചക്രവാതചുഴി ന്യുനമർദ്ദമായി ശക്തി പ്രാപിച്ചെന്ന് കേന്ദ്ര കാലാവസ്ഥാ വിഭാഗം. വടക്ക് പടിഞ്ഞാറൻ ബംഗ്ലാദേശിനും ഗംഗാതട പശ്ചിമ ബംഗാളിനും മുകളിലായി മറ്റൊരു ന്യുനമർദ്ദവും രൂപപ്പെട്ടു. അടുത്ത 24 മണിക്കൂറിനുള്ളിൽ...

ഒമാന്‍ കടലില്‍ എണ്ണകപ്പൽ കൂട്ടിയിടിച്ചു, ജീവനക്കാരെ രക്ഷപ്പെടുത്തി

ഒമാൻ ഉൾക്കടലിൽ അമേരിക്കൻ എണ്ണക്കപ്പൽ മറ്റൊരു ടാങ്കറുമായി കൂട്ടിയിടിച്ച് വൻ അഗ്നിബാധ. യുഎഇയിലെ ഖോർഫക്കാന് 24 നോട്ടിക്കൽ മൈൽ അകലെയാണ് പ്രാദേശിക സമയം പുലർച്ചെ 1.40 ന് അപകടമുണ്ടായത്. അമേരിക്കൻ എണ്ണക്കപ്പലായ ഫ്രണ്ട്...

ഇറാന്റെ സൈനിക കമാൻഡർ അലി ഷദ്മാനിയെ വധിച്ചതായി ഇസ്രായേൽ

ഇസ്ലാമിക് റെവല്യൂഷനറി ഗാർഡ്സ് കോർപ്സിൻ്റെ ഖാതമിലെ അൽ-അൻബിയ സെൻട്രൽ ഹെഡ്ക്വാർട്ടേഴ്സിൻ്റെ തലവൻ അലി ഷദ്മാനിയെ വധിച്ചതായി ഇസ്രയേൽ അവകാശപ്പെട്ടു. തെഹ്റാനിൽ നടത്തിയ ആക്രമണത്തിലാണ് ഷദ്മാനി വധിക്കപ്പെട്ടതെന്നാണ് റിപ്പോർട്ട്. ഇറാനിലെ ഏറ്റവും മുതിർന്ന സൈനിക...

നിലമ്പൂർ ഉപതിരഞ്ഞെടുപ്പ്; പരസ്യപ്രചാരണം അവസാനിച്ചു

പരസ്യ പ്രചാരണത്തിന്‍റെ അവസാന ദിവസമായ ഇന്ന് സ്ഥാനാർഥികൾ അന്തിമ പോരാട്ടത്തിലാണ്. റോഡ് ഷോയുമായി എൽഡിഎഫ്, യുഡിഎഫ്, ബിജെപി സ്ഥാനാർഥികൾ നിലമ്പൂരിൽ ആവേശത്തിലാണ്. സ്ഥാനാർഥികളും നേതാക്കളും പ്രവർത്തകരും നാലുമണിയോടെ കൊട്ടിക്കലാശം കേന്ദ്രത്തിലേക്ക് എത്തി. സമയം...

പരിശോധനയിൽ തകരാർ കണ്ടെത്തി; എയർ ഇന്ത്യ ഡൽഹി-പാരീസ് വിമാനം റദ്ദാക്കി

ദില്ലിയിൽ നിന്ന് പാരീസിലേക്ക് പറക്കേണ്ട എയർ ഇന്ത്യ ഡൽഹി-പാരീസ് വിമാനം റദ്ദാക്കി. ഡൽഹിയിൽ നിന്ന് പാരീസ് ചാൾസ് ഡി ഗല്ലെ (ജിഡിജി) വിമാനത്താവളത്തിലേക്കുള്ള എയർ ഇന്ത്യ വിമാനമാണ് ചൊവ്വാഴ്ച റദ്ദാക്കിയത്. ദില്ലിയിൽ നിന്ന്...

കേരളത്തിൽ അടുത്ത അഞ്ച് ദിവസം വ്യാപകമായ മഴയ്ക്ക് സാധ്യത: റെഡ് അലർട്ട് പ്രഖ്യാപിച്ച് കേന്ദ്രകാലാവസ്ഥാ വകുപ്പ്

തെക്കൻ ഗുജറാത്തിനു മുകളിലായി സ്ഥിതിചെയ്തിരുന്ന ചക്രവാതചുഴി ന്യുനമർദ്ദമായി ശക്തി പ്രാപിച്ചെന്ന് കേന്ദ്ര കാലാവസ്ഥാ വിഭാഗം. വടക്ക് പടിഞ്ഞാറൻ ബംഗ്ലാദേശിനും ഗംഗാതട പശ്ചിമ ബംഗാളിനും മുകളിലായി മറ്റൊരു ന്യുനമർദ്ദവും രൂപപ്പെട്ടു. അടുത്ത 24 മണിക്കൂറിനുള്ളിൽ...

എയർ ഇന്ത്യ വിമാനാപകടത്തിലെ രണ്ടാമത്തെ ബ്ലാക്ക് ബോക്സ് കണ്ടെടുത്തു

ഞായറാഴ്ച ഉണ്ടായ എയർ ഇന്ത്യ വിമാനാപകടത്തെക്കുറിച്ച് അന്വേഷിക്കുന്ന ഉദ്യോഗസ്ഥർ കോക്ക്പിറ്റ് വോയ്‌സ് റെക്കോർഡർ ബ്ലാക്ക് ബോക്‌സ് കണ്ടെത്തിയതായി സ്ഥിരീകരിച്ചു. വിമാനത്തിലുണ്ടായിരുന്ന 241 പേർ ഉൾപ്പെടെ 270 പേരുടെ മരണത്തിന് കാരണമായ അപകടത്തിന് പിന്നിലെ...

ഇറാനിയൻ ഇന്റലിജൻസ് മേധാവികളെ കൊലപ്പെടുത്തി ഇസ്രായേൽ

ഇസ്രായേൽ- ഇറാൻ സംഘർഷം കൂടുതൽ രൂക്ഷമാവുകയാണ്. ഇറാനിലെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സിന്റെ (ഐആർജിസി) ഇന്റലിജൻസ് മേധാവി ബ്രിഗേഡിയർ ജനറൽ മുഹമ്മദ് കസെമിയും ഡെപ്യൂട്ടി ജനറൽ ഹസ്സൻ മൊഹാകിഖും ടെഹ്‌റാനിൽ ഇസ്രായേൽ നടത്തിയ...

സംസ്ഥാനത്ത് സ്കൂളുകളിലെ സമയ മാറ്റം ഇന്നു മുതല്‍

തിരുവനന്തപുരം: സംസ്ഥാനത്ത് സ്കൂളുകളിലെ സമയ മാറ്റം ഇന്നു മുതല്‍. എട്ട് മുതല്‍ പത്താം ക്ലാസ് വരെയുള്ള കുട്ടികളുടെ പഠന സമയം അര മണിക്കൂര്‍ കൂടും. വെള്ളിയാഴ്ച ഒഴികെയുള്ള ദിവസങ്ങളില്‍ രാവിലെ 15 മിനിറ്റും...