കുട്ടികള്‍ക്ക് വേണ്ടി എഴുതുന്നത്‌ ശ്രമകരം: എഴുത്തുകാരൻ രവി സുബ്രഹ്‌മണ്യന്‍

ഷാർജ: കുട്ടികള്‍ വായനക്കാരില്‍ വളരെയധികം പ്രത്യേകതയുള്ളവരാണെന്നും കുട്ടികള്‍ക്ക് വേണ്ടി എഴുതുന്നത്
ശ്രമകരമാണെന്നും പ്രശസ്തഎഴുത്തുകാരനും ബാങ്കിംഗ് മേഖലയിലെ വിദഗ്ധനുമായ രവിസുബ്രഹ്‌മണ്യന്‍ പറഞ്ഞു. വായനയുടെ ലോകത്ത് നിന്നും കുട്ടികളെ കേവലമായി തള്ളിമാറ്റരുതെന്നും കുട്ടികള്‍ക്കുള്ള രചനാരീതി ലളിതവും സുന്ദരവുമായിരിക്കണമെന്നും അദ്ദേഹം പറഞ്ഞു. 41-ാമത് ഷാര്‍ജ രാജ്യാന്തര പുസ്തക മേളയില്‍ തന്റെ രചനാ രീതികളെക്കുറിച്ച് വായനക്കാരുമായി സംവദിക്കുകയായിരുന്നു രവി സുബ്രഹ്‌മണ്യന്‍.

മുതിര്‍ന്ന ഒരാള്‍ ഒരു പുസ്തകം വായിക്കുന്നത് അതിന്റെ ഉള്ളടക്കത്തെക്കുറിച്ച് മനസ്സിലാക്കിയായിരിക്കും. പക്ഷെ കുട്ടികളുടെ പ്രായവും ചിന്താരീതിയും എഴുത്തുകാരന്‍ പരിഗണിക്കണം. കുട്ടികളുടെ ചിന്തകള്‍ റോക്കറ്റുപോലെ ഉയരത്തിലേക്ക് പോകുന്നതാണ്. അതിനുസരിച്ചുള്ള രചനാശാസ്ത്രം അവലംബിക്കണമെന്നും രവി സുബ്രഹ്‌മണ്യന്‍ പറഞ്ഞു. മുതിര്‍ന്നവര്‍ ഒരു പുസ്തകം മുഴുവനായി വായിച്ച് വിലയിരുത്തുമ്പോള്‍ കുട്ടികള്‍ ഓരോ പേജുകളും വിലയിരുത്തും. അവസാനത്തെ പേജ് വരെ കുട്ടികള്‍ കാത്തിരിക്കില്ല. ആദ്യത്തെ പേജില്‍ തന്നെ അവരെ പിടിച്ചിരുത്താന്‍ കഴിയണം. കുട്ടികള്‍ക്ക് വേണ്ടി എഴുതുമ്പോള്‍ ഓരോ പേജും ശ്രദ്ധാപൂര്‍വ്വം കൈകാര്യം ചെയ്യേണ്ടതുണ്ട്. നമ്മള്‍ ശ്രദ്ധിച്ചിരിക്കും ഒരു പുസ്തകശാലയില്‍ ചെല്ലുമ്പോള്‍ കുട്ടികള്‍ക്ക് വേണ്ടിയുള്ള പുസ്തകങ്ങളുടെ ഭാഗം ശുഷ്‌കമായിരിക്കും. ഇത് ഞെട്ടിപ്പിക്കുന്നതും ഖേദകരവുമാണ്. ജോലിയില്‍ നിന്നും വേറിട്ട നിമിഷങ്ങള്‍ ആഗ്രഹിക്കുന്നത് കൊണ്ടാണ് എഴുത്തിന്റെ ലോകത്തേക്ക് വന്നത്. എഴുത്ത് വിനോദത്തിന് വേണ്ടിയുള്ളതാണ്. പ്രത്യേകമായി സമയമെടുത്ത് അച്ചടക്കത്തോടെ എഴുതുന്ന രീതിയല്ല, സൗകര്യപ്പെടുന്ന സമയമെടുത്ത് എഴുതുന്ന രീതിയാണ് തന്റേതെന്നും അദ്ദേഹം പറഞ്ഞു.

ബാങ്കിംഗ് മേഖലയില്‍ ജോലി ചെയ്യുന്ന രവി സുബ്രഹ്‌മണ്യന്‍ ഈ മേഖലയിലെ വിഷയങ്ങള്‍ ഉള്‍പ്പെടുത്തി ത്രില്ലറുകള്‍ എഴുതിയാണ് ശ്രദ്ധിക്കപ്പെട്ടത്. ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെട്ട നിരവധി പുസ്തകങ്ങള്‍ എഴുതിയിട്ടുണ്ട്. 1993 ബാച്ചിലെ ഐഐഎം ബാംഗ്ലൂരിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിയായ സുബ്രഹ്‌മണ്യന്‍ രണ്ട് പതിറ്റാണ്ടോളം സാമ്പത്തിക സേവന വ്യവസായത്തില്‍ ജോലി ചെയ്തു. ഇപ്പോള്‍ നോണ്‍-ബാങ്കിംഗ് ഫിനാന്‍ഷ്യല്‍ കമ്പനിയുടെ സിഇഒ ആയി പ്രവർത്തിക്കുകയാണ്.

യുദ്ധം അവസാനിപ്പിക്കാൻ മധ്യസ്ഥ ശ്രമം, 45 ദിവസത്തെ വെടിനിർത്തൽ കരാർ നടപ്പാക്കാൻ ആലോചന

മിഡിൽ ഈസ്റ്റിലെ സംഘർഷം കൂടുതൽ രൂക്ഷമാകുന്ന സാഹചര്യത്തിൽ, 45 ദിവസത്തെ വെടിനിർത്തൽ കരാർ അന്തിമമാക്കാൻ അമേരിക്കയും ഇറാനും പ്രാദേശിക മധ്യസ്ഥരും തീവ്രശ്രമം നടത്തുന്നു. തിരശീലയ്ക്ക് പിന്നിൽ ചർച്ചകൾ നടക്കുന്നുണ്ടെങ്കിലും ഒരു ഒത്തുതീർപ്പിനുള്ള സമയം...

ഗുജറാത്തിനെ അപമാനിച്ചെന്ന് ബിജെപി, ഖാർഗെയുടെ ഇടുക്കിയിലെ പരാമർശത്തിൽ ബിജെപി പ്രതിഷേധം

കേരള നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണം അവസാന ഘട്ടത്തിലേക്ക് കടക്കവെ, കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ വിവാദ പരാമർശം രാഷ്ട്രീയ പോരിന് വഴിവെച്ചു. ഇടുക്കി യിൽ ഞായറാഴ്ച നടന്ന തിരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കവെ, കേരളത്തിലെ...

യുദ്ധം അവസാനിപ്പിക്കാനുള്ള ചർച്ചയിൽ ഇന്ത്യ പങ്ക് വഹിക്കണമെന്ന് ഇറാൻ

പശ്ചിമേഷ്യയിൽ സമാധാനം പുനഃസ്ഥാപിക്കാൻ ഇന്ത്യ വലിയ പങ്കുവഹിക്കണമെന്ന് ഇറാൻ ആവശ്യപ്പെട്ടു. നിലവിലെ പ്രതിസന്ധി പരിഹരിക്കാൻ ഇന്ത്യയുടെ ഇടപെടൽ ആവശ്യമാണെന്ന് ഇറാൻ പരമോന്നത നേതാവിന്റെ ഇന്ത്യയിലെ പ്രതിനിധി ഡോ. അബ്ദുൾ മജിദ് ഹക്കിം ഇലാഹി...

ബിജെപി ഗുജറാത്തിലെ നിരക്ഷരരെ പറ്റിക്കുന്നത് പോലെ കേരളത്തിൽ കഴിയില്ലെന്ന് കോൺഗ്രസ് അധ്യക്ഷൻ ഖാർഗെ

കേരളത്തിലെ ജനങ്ങൾ വിദ്യാസമ്പന്നരും ബുദ്ധിമാന്മാരും ആണെന്നും ഗുജറാത്തിലെയോ മറ്റ് സ്ഥലങ്ങളിലെയോ ആളുകളെപ്പോലെ അവരെ തെറ്റിദ്ധരിപ്പിക്കാൻ ബിജെപിക്ക് കഴിയില്ലെന്നും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ.ഞായറാഴ്ച ഇടുക്കിയിൽ നടന്ന തിരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കവെയായിരുന്നു ഖാർഗെയുടെ പരാമർശം.കേരളത്തിലെ...

ഐആർജിസി ഇന്റലിജൻസ് മേധാവി മാജിദ് ഖാദമി യുഎസ്-ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടു

ടെഹ്‌റാന് സമീപം നടന്ന യുഎസ്-ഇസ്രായേൽ വ്യോമാക്രമണത്തിൽ ഇന്റലിജൻസ് മേധാവി മാജിദ് ഖാദമി കൊല്ലപ്പെട്ടതായി ഇസ്‌ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് അറിയിച്ചു. യുഎസ്-ഇസ്രായേൽ ആക്രമണത്തിൽ തങ്ങളുടെ ഇന്റലിജൻസ് മേധാവി മാജിദ് ഖാദമി കൊല്ലപ്പെട്ടതായി ഇറാൻ്റെ...

യുദ്ധം അവസാനിപ്പിക്കാൻ മധ്യസ്ഥ ശ്രമം, 45 ദിവസത്തെ വെടിനിർത്തൽ കരാർ നടപ്പാക്കാൻ ആലോചന

മിഡിൽ ഈസ്റ്റിലെ സംഘർഷം കൂടുതൽ രൂക്ഷമാകുന്ന സാഹചര്യത്തിൽ, 45 ദിവസത്തെ വെടിനിർത്തൽ കരാർ അന്തിമമാക്കാൻ അമേരിക്കയും ഇറാനും പ്രാദേശിക മധ്യസ്ഥരും തീവ്രശ്രമം നടത്തുന്നു. തിരശീലയ്ക്ക് പിന്നിൽ ചർച്ചകൾ നടക്കുന്നുണ്ടെങ്കിലും ഒരു ഒത്തുതീർപ്പിനുള്ള സമയം...

ഗുജറാത്തിനെ അപമാനിച്ചെന്ന് ബിജെപി, ഖാർഗെയുടെ ഇടുക്കിയിലെ പരാമർശത്തിൽ ബിജെപി പ്രതിഷേധം

കേരള നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണം അവസാന ഘട്ടത്തിലേക്ക് കടക്കവെ, കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ വിവാദ പരാമർശം രാഷ്ട്രീയ പോരിന് വഴിവെച്ചു. ഇടുക്കി യിൽ ഞായറാഴ്ച നടന്ന തിരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കവെ, കേരളത്തിലെ...

യുദ്ധം അവസാനിപ്പിക്കാനുള്ള ചർച്ചയിൽ ഇന്ത്യ പങ്ക് വഹിക്കണമെന്ന് ഇറാൻ

പശ്ചിമേഷ്യയിൽ സമാധാനം പുനഃസ്ഥാപിക്കാൻ ഇന്ത്യ വലിയ പങ്കുവഹിക്കണമെന്ന് ഇറാൻ ആവശ്യപ്പെട്ടു. നിലവിലെ പ്രതിസന്ധി പരിഹരിക്കാൻ ഇന്ത്യയുടെ ഇടപെടൽ ആവശ്യമാണെന്ന് ഇറാൻ പരമോന്നത നേതാവിന്റെ ഇന്ത്യയിലെ പ്രതിനിധി ഡോ. അബ്ദുൾ മജിദ് ഹക്കിം ഇലാഹി...

ബിജെപി ഗുജറാത്തിലെ നിരക്ഷരരെ പറ്റിക്കുന്നത് പോലെ കേരളത്തിൽ കഴിയില്ലെന്ന് കോൺഗ്രസ് അധ്യക്ഷൻ ഖാർഗെ

കേരളത്തിലെ ജനങ്ങൾ വിദ്യാസമ്പന്നരും ബുദ്ധിമാന്മാരും ആണെന്നും ഗുജറാത്തിലെയോ മറ്റ് സ്ഥലങ്ങളിലെയോ ആളുകളെപ്പോലെ അവരെ തെറ്റിദ്ധരിപ്പിക്കാൻ ബിജെപിക്ക് കഴിയില്ലെന്നും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ.ഞായറാഴ്ച ഇടുക്കിയിൽ നടന്ന തിരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കവെയായിരുന്നു ഖാർഗെയുടെ പരാമർശം.കേരളത്തിലെ...

ഐആർജിസി ഇന്റലിജൻസ് മേധാവി മാജിദ് ഖാദമി യുഎസ്-ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടു

ടെഹ്‌റാന് സമീപം നടന്ന യുഎസ്-ഇസ്രായേൽ വ്യോമാക്രമണത്തിൽ ഇന്റലിജൻസ് മേധാവി മാജിദ് ഖാദമി കൊല്ലപ്പെട്ടതായി ഇസ്‌ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് അറിയിച്ചു. യുഎസ്-ഇസ്രായേൽ ആക്രമണത്തിൽ തങ്ങളുടെ ഇന്റലിജൻസ് മേധാവി മാജിദ് ഖാദമി കൊല്ലപ്പെട്ടതായി ഇറാൻ്റെ...

എല്‍ഡിഎഫ് സര്‍ക്കാരിന്റെ പ്രോഗ്രസ് റിപ്പോര്‍ട്ട് അവതരിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍

എല്‍ഡിഎഫ് സര്‍ക്കാരിന്‍റെ പ്രോഗ്രസ് കാര്‍ഡ് അവതരിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രകടന പത്രികയിലെ 900 വാഗ്ദാനങ്ങളില്‍ 97 ശതമാനവും നടപ്പാക്കിയെന്ന് മുഖ്യമന്ത്രി കണ്ണൂരിൽ നടത്തിയ വാർത്താസമ്മേളനത്തില്‍ അറിയിച്ചു. നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായിട്ടാണ് മുഖ്യമന്ത്രി...

ഹോർമുസ് കടലിടുക്ക് തുറക്കാൻ ഇറാന് വീണ്ടും ട്രംപിൻ്റെ അന്ത്യശാസനം, 24 മണിക്കൂർ കൂടി നീട്ടി നൽകി

ഹോർമുസ് കടടുക്ക് തുറക്കണമെന്ന് ആവശ്യപ്പെട്ട് ഇറാന് നൽകിയ അന്ത്യശാസനം 24 മണിക്കൂർ കൂടി നീട്ടി യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപ്. താൻ നിശ്ചയിച്ച സമയപരിധിക്കുള്ളിൽ കടലിടുക്ക് തുറന്നില്ലെങ്കിൽ ഇറാൻ്റെ നിർണ്ണായകമായ അടിസ്ഥാന സൗകര്യങ്ങൾക്ക്...

പരസ്യപ്രചാരണം നാളെ അവസാനിക്കും, കേരളം വിധിയെഴുതാൻ ഇനി മൂന്ന് നാൾ

നിയമസഭാ തെരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം നാളെ അവസാനിക്കും. മൂന്നു മുന്നണികളും ഒപ്പത്തിനൊപ്പം മത്സരിക്കാനിറങ്ങുന്ന തെരഞ്ഞെടുപ്പിന് ഇനി മൂന്ന് നാൾ മാത്രമേ ശേഷിക്കുന്നുള്ളു. നാളെയാണ് കലാശക്കൊട്ട്. ഭരണം നിലനിർത്താം എന്ന ആത്മവിശ്വാസത്തോടെയാണ് ഇടതുപക്ഷമെങ്കിൽ ഇക്കുറിയെങ്കിലും ഭരണം...