ബംഗാളിൽ ഏപ്രിലിൽ ബിജെപി സർക്കാർ വരും: അമിത് ഷാ

മമതാ ബാനർജിയുടെ നേതൃത്വത്തിലുള്ള തൃണമൂൽ കോൺഗ്രസ് സർക്കാരിനെ രൂക്ഷമായി വിമർശിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ബംഗാളിലെ ടിഎംസി ഭരണകാലം അഴിമതിയും ഭയവും നുഴഞ്ഞുകയറ്റവും നിറഞ്ഞതാണെന്നും ഇത് സംസ്ഥാനത്തെ ജനങ്ങളുടെ സുരക്ഷയ്ക്ക് ഭീഷണിയാണെന്നും അദ്ദേഹം ആരോപിച്ചു. കൊൽക്കത്തയിൽ നടന്ന വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബംഗാളിനെ സംബന്ധിച്ചിടത്തോളം ഇത് അതീവ നിർണായകമായ കാലഘട്ടമാണെന്ന് അമിത് ഷാ പറഞ്ഞു. ഏപ്രിലിൽ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് വരെ ഈ പ്രാധാന്യം തുടരും. കഴിഞ്ഞ 15 വർഷത്തെ തൃണമൂൽ ഭരണത്തിൽ ബംഗാൾ കണ്ടത് ഭയവും അഴിമതിയും കെടുകാര്യസ്ഥതയുമാണ്. നുഴഞ്ഞുകയറ്റം ജനങ്ങൾക്കിടയിൽ അരക്ഷിതാവസ്ഥയും ഉത്കണ്ഠയും സൃഷ്ടിച്ചിരിക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഏപ്രിലിൽ ബംഗാളിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാൻ പോവുകയാണ്. ഭയം, അഴിമതി, കെടുകാര്യസ്ഥത, നുഴഞ്ഞുകയറ്റം എന്നിവയ്ക്ക് പകരമായി വികസനവും പൈതൃകവും ദരിദ്രരുടെ ക്ഷേമവും മുൻനിർത്തിയുള്ള ശക്തമായ ഒരു സർക്കാർ രൂപീകരിക്കാനുള്ള ബംഗാളിലെ ജനങ്ങളുടെ ദൃഢനിശ്ചയം വ്യക്തമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കഴിഞ്ഞ 14 വർഷമായി ഭയവും അഴിമതിയും ബംഗാളിന്റെ അടയാളമായി മാറിയിരിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. “2026 ഏപ്രിൽ 15-ന് ശേഷം ബംഗാളിൽ ബിജെപി സർക്കാർ രൂപീകരിച്ചു കഴിഞ്ഞാൽ, ബംഗാളിന്റെ അഭിമാനം, ബംഗാളിന്റെ സംസ്കാരം, അതിന്റെ നവോത്ഥാനം എന്നിവ വീണ്ടെടുക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ഞങ്ങൾ ആരംഭിക്കും. സ്വാമി വിവേകാനന്ദൻ, ബങ്കിം ബാബു, ഗുരുദേവ് ടാഗോർ, ശ്യാമ പ്രസാദ് മുഖർജി എന്നിവരുടെ സ്വപ്നത്തിലെ ഒരു ബംഗാൾ സൃഷ്ടിക്കാൻ ഞങ്ങൾ പരിശ്രമിക്കും,” അമിത് ഷാ പറഞ്ഞു.

തൃണമൂൽ കോൺഗ്രസിനെതിരെ അഴിമതി ആരോപണങ്ങൾ ഉന്നയിച്ച കേന്ദ്രമന്ത്രി, മമത ബാനർജിയുടെ ഭരണത്തിന് കീഴിൽ ബംഗാളിലെ വികസനം സ്തംഭിച്ചതായും ആരോപിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി ആവിഷ്കരിച്ച എല്ലാ ജനക്ഷേമ പദ്ധതികളും ബംഗാളിലെ ‘ടോൾ സിൻഡിക്കേറ്റുകളുടെ’ ഇരകളായി മാറിയിരിക്കുകയാണ്. കേന്ദ്ര സർക്കാരിന്റെ ആനുകൂല്യങ്ങൾ ജനങ്ങളിലേക്ക് നേരിട്ട് എത്തുന്നത് തടയുന്ന തരത്തിലുള്ള അഴിമതി ശൃംഖലയാണ് സംസ്ഥാനത്തുള്ളതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

സംസ്ഥാനത്തെ വിലക്കയറ്റത്തെക്കുറിച്ചും അമിത് ഷാ വാർത്താ സമ്മേളനത്തിൽ പരാമർശിച്ചു. ബംഗ്ലാദേശുമായി അതിർത്തി പങ്കിടുന്നതിനാൽ ഇവിടത്തെ സാമ്പത്തിക സുരക്ഷിതത്വം രാജ്യത്തിന് പ്രധാനമാണ്. എന്നാൽ ടിഎംസി സർക്കാർ വികസനത്തെക്കാൾ അഴിമതിക്ക് മുൻഗണന നൽകുന്നത് സംസ്ഥാനത്തെ സാമ്പത്തികമായി പിന്നോട്ടടിക്കുന്നു. വികസന മുരടിപ്പിനും അഴിമതിക്കും പരിഹാരം ബിജെപി ഭരണമാണെന്നും വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ജനങ്ങൾ ഇത് തിരിച്ചറിയുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.

ബംഗാളിന്റെ സാംസ്കാരിക പൈതൃകം വീണ്ടെടുക്കാനും അതിർത്തികൾ സുരക്ഷിതമാക്കാനും ബിജെപിയെ അധികാരത്തിൽ എത്തിക്കണമെന്നാണ് അമിത് ഷായുടെ പ്രധാന ആഹ്വാനം. വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ ബിജെപിയുടെ പ്രധാന പ്രചാരണ വിഷയം നുഴഞ്ഞുകയറ്റവും അഴിമതിയും തന്നെയായിരിക്കുമെന്ന സൂചനയാണ് അമിത് ഷായുടെ വാക്കുകൾ നൽകുന്നത്.

നിയമസഭാ തിരഞ്ഞെടുപ്പ് ലക്‌ഷ്യം, 1.31കോടി സ്ത്രീകളുടെ അക്കൗണ്ടിലേക്ക് 5000 രൂപ നിക്ഷേപിച്ച് എം കെ സ്റ്റാലിൻ

ചെന്നൈ: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി തമിഴ്നാട്ടിലെ 1.31 കോടി വനിതകളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് ഇന്ന് പുലർച്ചെ ആറ് മണിയോടെ 5,000 രൂപ വീതം നിക്ഷേപിച്ച് തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ. ഏപ്രിൽ...

രണ്ടാം ദിനവും സന്നിധാനത്ത് സാമ്പിൾ ശേഖരിക്കൽ തുടർന്ന് എസ്ഐടി

പത്തനംതിട്ട: ശബരിമല സ്വർണ്ണക്കൊള്ളയിൽ ശാസ്ത്രീയ പരിശോധനയ്ക്കായി ശ്രീകോവിലിൽ നിന്നുള്ള സാമ്പിൾ ശേഖരിക്കൽ രണ്ടാം ദിനവും പുരോഗമിക്കുന്നു. എസ്പി ശശിധരന്റെ നേതൃത്വത്തിലുള്ള എസ്ഐടി സംഘം സന്നിധാനത്ത് തുടരുകയാണ്. വ്യാഴാഴ്ച ശ്രീകോവലിന് പിൻഭാഗത്തെ തൂണുകളിലെ പാളികളാണ്...

ടി20 ലോകകപ്പ്; ഓസ്ട്രേലിയയെ തോൽപ്പിച്ച് സിംബാബ് വെയ്ക്ക് അട്ടിമറി ജയം

ടി20 ലോകകപ്പ് ചരിത്രത്തിലെ വമ്പൻ അട്ടിമറിയുമായി സിംബാബ് വെ. ഓസ്ട്രേലിയയെ 23 റൺസിന് തോൽപ്പിച്ച് സിംബാബ് വെ ചരിത്രമെഴുതി. നിശ്ചിത ഓവറിൽ രണ്ട് വിക്കറ്റ് മാത്രം നഷ്ടത്തിൽ 169 റൺസ് കണ്ടെത്തിയ സിംബാബ്...

നടപ്പാതയിലൂടെ സ്കൂട്ടര്‍ ഓടിച്ചയാളെ തടഞ്ഞ വീട്ടമ്മയെ ആദരിച്ച് മോട്ടോർ വാഹന വകുപ്പ്, സ്കൂട്ടര്‍ ഓടിച്ചയാളുടെ ലൈസൻസ് സസ്പെൻഡ്ചെയ്തു

കോഴിക്കോട്: നടപ്പാതയിലൂടെ സ്കൂട്ടര്‍ ഓടിച്ചയാളെ തടഞ്ഞ വീട്ടമ്മയെ ആദരിച്ച് മോട്ടോർ വാഹന വകുപ്പ്. പ്രഭാവതി അമ്മയെ എം.വി.ഡി പൊന്നാട അണിയിച്ച് ആദരിച്ചു. നിയമലംഘനങ്ങൾക്കെതിരെ തന്റെ പോരാട്ടം തുടരുമെന്ന് പ്രഭാവതി അമ്മ പറഞ്ഞു. ഗതാഗത...

മോട്ടിവേഷണൽ സ്പീക്കറായ മുൻ പോലീസ് ഉദ്യോഗസ്ഥൻ ഫിലിപ്പ് മമ്പാട് പിടിയിൽ

പ്രശസ്ത മോട്ടിവേഷണൽ സ്പീക്കറും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറും മുൻ പോലീസ് ഉദ്യോഗസ്ഥനുമായ ഫിലിപ്പ് മമ്പാട് പോക്സോ കേസിൽ പിടിയിൽ. കോഴിക്കോട് ചേവായൂർ സ്വദേശിയായ പതിനാറുകാരിയെ ലോഡ്ജിൽ കൊണ്ടുപോയി പീഡിപ്പിച്ചു എന്നതാണ് ഇയാൾക്കെതിരെയുള്ള പരാതി....

നിയമസഭാ തിരഞ്ഞെടുപ്പ് ലക്‌ഷ്യം, 1.31കോടി സ്ത്രീകളുടെ അക്കൗണ്ടിലേക്ക് 5000 രൂപ നിക്ഷേപിച്ച് എം കെ സ്റ്റാലിൻ

ചെന്നൈ: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി തമിഴ്നാട്ടിലെ 1.31 കോടി വനിതകളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് ഇന്ന് പുലർച്ചെ ആറ് മണിയോടെ 5,000 രൂപ വീതം നിക്ഷേപിച്ച് തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ. ഏപ്രിൽ...

രണ്ടാം ദിനവും സന്നിധാനത്ത് സാമ്പിൾ ശേഖരിക്കൽ തുടർന്ന് എസ്ഐടി

പത്തനംതിട്ട: ശബരിമല സ്വർണ്ണക്കൊള്ളയിൽ ശാസ്ത്രീയ പരിശോധനയ്ക്കായി ശ്രീകോവിലിൽ നിന്നുള്ള സാമ്പിൾ ശേഖരിക്കൽ രണ്ടാം ദിനവും പുരോഗമിക്കുന്നു. എസ്പി ശശിധരന്റെ നേതൃത്വത്തിലുള്ള എസ്ഐടി സംഘം സന്നിധാനത്ത് തുടരുകയാണ്. വ്യാഴാഴ്ച ശ്രീകോവലിന് പിൻഭാഗത്തെ തൂണുകളിലെ പാളികളാണ്...

ടി20 ലോകകപ്പ്; ഓസ്ട്രേലിയയെ തോൽപ്പിച്ച് സിംബാബ് വെയ്ക്ക് അട്ടിമറി ജയം

ടി20 ലോകകപ്പ് ചരിത്രത്തിലെ വമ്പൻ അട്ടിമറിയുമായി സിംബാബ് വെ. ഓസ്ട്രേലിയയെ 23 റൺസിന് തോൽപ്പിച്ച് സിംബാബ് വെ ചരിത്രമെഴുതി. നിശ്ചിത ഓവറിൽ രണ്ട് വിക്കറ്റ് മാത്രം നഷ്ടത്തിൽ 169 റൺസ് കണ്ടെത്തിയ സിംബാബ്...

നടപ്പാതയിലൂടെ സ്കൂട്ടര്‍ ഓടിച്ചയാളെ തടഞ്ഞ വീട്ടമ്മയെ ആദരിച്ച് മോട്ടോർ വാഹന വകുപ്പ്, സ്കൂട്ടര്‍ ഓടിച്ചയാളുടെ ലൈസൻസ് സസ്പെൻഡ്ചെയ്തു

കോഴിക്കോട്: നടപ്പാതയിലൂടെ സ്കൂട്ടര്‍ ഓടിച്ചയാളെ തടഞ്ഞ വീട്ടമ്മയെ ആദരിച്ച് മോട്ടോർ വാഹന വകുപ്പ്. പ്രഭാവതി അമ്മയെ എം.വി.ഡി പൊന്നാട അണിയിച്ച് ആദരിച്ചു. നിയമലംഘനങ്ങൾക്കെതിരെ തന്റെ പോരാട്ടം തുടരുമെന്ന് പ്രഭാവതി അമ്മ പറഞ്ഞു. ഗതാഗത...

മോട്ടിവേഷണൽ സ്പീക്കറായ മുൻ പോലീസ് ഉദ്യോഗസ്ഥൻ ഫിലിപ്പ് മമ്പാട് പിടിയിൽ

പ്രശസ്ത മോട്ടിവേഷണൽ സ്പീക്കറും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറും മുൻ പോലീസ് ഉദ്യോഗസ്ഥനുമായ ഫിലിപ്പ് മമ്പാട് പോക്സോ കേസിൽ പിടിയിൽ. കോഴിക്കോട് ചേവായൂർ സ്വദേശിയായ പതിനാറുകാരിയെ ലോഡ്ജിൽ കൊണ്ടുപോയി പീഡിപ്പിച്ചു എന്നതാണ് ഇയാൾക്കെതിരെയുള്ള പരാതി....

78 വർഷത്തെ ചരിത്രം മാറുന്നു, പ്രധാനമന്ത്രിയുടെ ഓഫീസിന് പുതിയ വിലാസം ‘സേവാ തീർത്ഥ്’

രാജ്യത്തിന്റെ പ്രധാനമന്ത്രിയുടെ ഓഫീസ് സ്ഥിതി ചെയ്യുന്ന പുതിയ സംയോജിത സമുച്ചയമായ ‘സേവ തീർത്ഥ്’ പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്തതോടെ രാജ്യത്തിന്റെ ഭരണകേന്ദ്രം പുതിയ വിലാസത്തിലേക്ക് മാറി. പ്രധാന എക്സിക്യൂട്ടീവ് പ്രവർത്തനങ്ങൾ ഒരൊറ്റ കുടക്കീഴിൽ...

ബംഗ്ലാദേശ് തെരഞ്ഞെടുപ്പ് വിജയം; താരിഖ് റഹ്മാനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

പാർലമെന്റ് തെരഞ്ഞെടുപ്പിൽ നിർണായക വിജയം നേടിയ ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടി (ബിഎൻപി) നേതാവ് താരിഖ് റഹ്മാനെ അഭിനന്ദിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി. ജനാധിപത്യ ബംഗ്ലാദേശിനെ ഇന്ത്യ തുടർന്നും പിന്തുണയ്ക്കുമെന്ന് മോദി ഉറപ്പിച്ചു പറഞ്ഞു....

ബംഗ്ലാദേശിൽ ബി എൻ പി തരംഗം; 20 വർഷത്തിന് ശേഷം അധികാരം തിരിച്ചുപിടിച്ച് താരിഖ് റഹ്മാൻ

ബംഗ്ലാദേശിൽ രണ്ട് പതിറ്റാണ്ടിന് ശേഷം ഭരണം തിരിച്ചുപിടിച്ച് താരിഖ് റഹ്മാന്റെ നേതൃത്വത്തിലുള്ള ബി.എൻ.പി. 2024 ഓഗസ്റ്റിൽ ഷെയ്ഖ് ഹസീന സർക്കാർ പുറത്തായതിന് ശേഷം നടന്ന ആദ്യ പൊതുതിരഞ്ഞെടുപ്പിൽ ബി.എൻ.പി സഖ്യം വൻ വിജയം...