ദുബായ് : മുടികൊഴിച്ചിൽ ഏവരെയും അലട്ടുന്ന പ്രശ്നമായി വരുന്ന സാഹചര്യത്തിൽ മുടികൾ വച്ചുപിടിപ്പിക്കാവുന്ന പുത്തൻ സാങ്കേതിക വിദ്യയുമായി ക്യൂറ്റീസ് ഇന്റർനാഷണൽ. ഹെയർ ട്രാൻസ്‌പ്ലാന്റ് രംഗത്ത് വിപ്ലവകരമായ പുത്തൻ സാങ്കേതിക വിദ്യ അവതരിപ്പിച്ചുകൊണ്ടാണ് കോസ്മെറ്റിക് ശൃംഖലയായ ക്യൂറ്റീസ് ഇന്റർനാഷണൽ രംഗത്തെത്തിയിരിക്കുന്നത്. “ലോങ്ങ് ഹെയർ ട്രാൻസ്പ്ലാന്റ്” വിപുലീകരിക്കുക എന്നതിലൂടെയാണ് ക്യൂറ്റീസ് ഇന്റർനാഷണൽ ഈ രംഗത്ത് വലിയ ചുവടുവെപ്പുമായി എത്തുന്നത്. ഹെയർ ട്രാൻസ്‌പ്ലാന്റ് ചെയുന്ന സമയത്തു തല പൂർണമായി ഷേവ് ചെയ്തു മുടികൾ ഇമ്പ്ലാൻറ് ചെയ്യുന്നതാണ് പരമ്പരാഗത രീതി. ഇത് ഉപഭോക്താക്കൾക്ക് ബുദ്ധിമുട്ടേറിയത് ആയിരുന്നു. എന്നാൽ മുടി ഷേവ് ചെയ്യാതെ തന്നെ നീളമുള്ള മുടികൾ പറിച്ചു നടാൻ ഉള്ള സൗകര്യം ആണ് ക്യൂറ്റീസ് ഇന്റർനാഷണലിൽ ലഭ്യമാക്കുന്നത്.
ഹെയർ ട്രാൻസ്‌പ്ലാറ്റേഷൻ രീതിയായ FUT യിൽ ശസ്ത്രക്രിയാ പ്രക്രിയ ആയിട്ട് ഉണ്ടായിരുന്ന “ലോങ്ങ് ഹെയർ ട്രാൻസ്പ്ലാന്റ്”, ഇപ്പോൾ സൗകര്യപ്രദവും സാങ്കേതികവുമായ FUE രീതിയിലേക്ക് ക്യൂട്ടീസ് ഇന്റർനാഷണൽ അവതരിപ്പിച്ചിരിക്കുകയാണ്. ദീർഘകാലത്തെ ഗവേണഷണത്തോടൊപ്പം പുത്തൻ സാങ്കേതികവിദ്യയും ഒത്തിണക്കിയാണ് ഈ നേട്ടം ക്യൂറ്റീസ് കൈവരിച്ചിരിക്കുന്നത്. ഹെയർ ട്രാൻസ്‌പ്ലാറ്റേഷൻ, PRP, GFC തുടങ്ങി ഹെയറും സ്കിന്നുമായി ബന്ധപ്പെട്ട എല്ലാ ചികിത്സാ സൗകര്യവും ക്യൂട്ടീസ് ഇന്റർനാഷണലിൽ ലഭ്യമാണെന്ന് ദുബായിൽ നടന്ന വാർത്താസമ്മേളനത്തിൽ ക്യൂട്ടീസ് ഇന്റർനാഷണൽ ചെയർമാൻ ഡോ. ഷജീർ മച്ചിഞ്ചേരി, വൈസ് ചെയർമാനും സിഇഒയുമായ ജയൻ കെ എന്നിവർ വ്യക്തമാക്കി. ഹെയർ ട്രാൻസ്‌പ്ലാന്റേഷൻ നടത്തിയ സിനി ആർട്ടിസ്റ്റും ഇൻഫ്ലുൻസറുമായ ബാല ശങ്കറും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

ഹെയർ ട്രാൻസ്‌പ്ലാറ്റേഷൻ, ഹെയർ & സ്കിൻ കെയർ, കോസ്മെറ്റോളജി രംഗത്ത് കഴിഞ്ഞ 11 വർഷത്തെ സേവന പാരമ്പര്യമുള്ള, വിശ്വസനീയവും, സുരക്ഷിതവും, സാങ്കേതിക തികവുമാർന്ന സ്ഥാപനമാണ് ക്യൂട്ടീസ് ഇന്റർനാഷണൽ. യുകെ, ഒമാൻ, ദുബായ്, ഷാർജ, റാസൽഖൈമ, ഹൈദരാബാദ്, ബാംഗ്ലൂർ, ട്രിവാൻഡ്രം, കൊച്ചി, കോഴിക്കോട്, മലപ്പുറം എന്നിവിടങ്ങളിൽ ക്യൂട്ടീസ് ഇന്റർനാഷണലിന് ബ്രാഞ്ചുകളുണ്ട്. സൗദി അറേബ്യ, ഖത്തർ, അബുദാബി, മുംബൈ, കണ്ണൂർ, കോയമ്പത്തൂർ എന്നിവിടങ്ങളിൽ പുതിയ ബ്രാഞ്ചുകളും ഷാർജയിൽ ഒരു കോസ്മെറ്റിക് ഹോസ്പിറ്റലും ആരംഭിക്കാൻ ഒരുങ്ങുകയാണ്. സെലിബ്രിറ്റികളുടെ ഇഷ്ട ചോയിസായ ക്യൂട്ടീസ് ഇന്റർനാഷണൽ ഒരു ലക്ഷത്തിലധികം ഉപഭോക്‌താക്കൾക്കാണ് ഇതുവരെ സേവനം ലഭ്യമാക്കിയിട്ടുള്ളത്.