ഇസ്രായേലി ബന്ദികളെ അനുസ്മരിക്കാൻ ഞായറാഴ്ച യുഎസിലെ കൊളറാഡോയിൽ ഒത്തുകൂടിയ ആളുകൾക്ക് നേരെ ആക്രമണം. ഒരാൾ മൊളോടോവ് കോക്ടെയിലുകൾ എറിയുകയും ഫ്ലേംത്രോവർ ഉപയോഗിക്കുകയും ചെയ്തു. ആറ് പേർക്ക് പരിക്കേറ്റു. മുഹമ്മദ് സാബ്രി സോളിമാൻ എന്നറിയപ്പെടുന്ന അക്രമി ജനക്കൂട്ടത്തെ ആക്രമിക്കുന്നതിനിടെ ഫ്രീ പാലസ്തീൻ എന്ന് ആക്രോശിക്കുകയും ചെയ്തു. തുടർന്ന് ഇയാളെ കസ്റ്റഡിയിലെടുത്തു.
കൊളറാഡോയിലെ ബൗൾഡറിൽ, ഗാസയിൽ ഇപ്പോഴും തടവിലാക്കപ്പെട്ട ഇസ്രായേലി ബന്ദി അനുസ്മരണത്തിന് സമീപമാണ് ആക്രമണം നടന്നത്. ആയുധം വഹിച്ചുകൊണ്ട് ഒരാൾ ആളുകളെ തീയിടുന്നതായി റിപ്പോർട്ടുകൾ ലഭിച്ചതിനെത്തുടർന്ന് പ്രാദേശിക പോലീസ് സ്ഥലത്തെത്തിയെന്ന് ബൗൾഡർ പോലീസ് മേധാവി സ്റ്റീഫൻ റെഡ്ഫിയർ പറഞ്ഞു. 67 നും 88 നും ഇടയിൽ പ്രായമുള്ള ആറ് പേരെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു, ഒരാളുടെ നില ഗുരുതരമാണെന്ന് റിപ്പോർട്ട്.