സെബിയുടെ പുതിയ മേധാവിയായി തുഹിന്‍ കാന്ത പാണ്ഡെയെ നിയമിച്ചു

ഓഹരിവിപണി നിയന്ത്രണ ഏജന്‍സിയായ സെബിയുടെ പുതിയ മേധാവിയായി തുഹിന്‍ കാന്ത പാണ്ഡെയെ നിയമിച്ചു. 1987 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനായ തുഹിന്‍ കാന്ത പാണ്ഡെയ്ക്ക് മൂന്നു വര്‍ഷത്തേക്കാണ് നിയമനം. നിലവിലെ ചെയര്‍പഴ്‌സന്‍ മാധബി പുരി ബുച്ചിന്റെ കാലാവധി ഇന്ന് അവസാനിക്കും. സെബിയുടെ മേധാവിയായ ആദ്യ വനിത, ഏറ്റവും പ്രായം കുറഞ്ഞ സെബി മേധാവി, സ്വകാര്യ മേഖലയില്‍ നിന്ന് സെബിയുടെ മേധാവിയായ ആദ്യ വ്യക്തി എന്നി നേട്ടങ്ങളോടെയാണ് മാധബി പുരി ബുച്ചിന്റെ പടിയിറക്കം. ബുച്ചിന്റെ മുന്‍ഗാമികളായ അജയ് ത്യാഗിക്കും യുകെ സിന്‍ഹയ്ക്കും സെബി മേധാവി സ്ഥാനത്ത് കാലാവധി നീട്ടിനല്‍കിയിരുന്നു. ത്യാഗി നാല് വര്‍ഷവും സിന്‍ഹ ആറ് വര്‍ഷവും ആ സ്ഥാനത്ത് തുടര്‍ന്നു.

ഫെബ്രുവരി 17ന് ധനകാര്യ മന്ത്രാലയം സെബി മേധാവി സ്ഥാനത്തേക്ക് അപേക്ഷകള്‍ ക്ഷണിച്ചിരുന്നു. ഇന്ത്യയുടെ സാമ്പത്തിക നയങ്ങളിലും, ഓഹരി വിറ്റഴിക്കൽ പരിപാടികളിലും, പൊതുമേഖലാ മാനേജ്‌മെന്റിലും പാണ്ഡെ പ്രധാന പങ്ക് വഹിചിരുന്നു. സർക്കാർ ധനകാര്യങ്ങളും നിക്ഷേപങ്ങളും കൈകാര്യം ചെയ്യുന്നതിലെ അദ്ദേഹത്തിന്റെ പരിചയം സെബിയെ നയിക്കുന്നതിനുള്ള ശക്തമായ തിരഞ്ഞെടുപ്പാക്കി അദ്ദേഹത്തെ മാറ്റും.

സമീപ വർഷങ്ങളിലെ ഏറ്റവും പ്രധാനപ്പെട്ട ചില സാമ്പത്തിക തീരുമാനങ്ങളിൽ പാണ്ഡെ ഉൾപ്പെട്ടിട്ടുണ്ട്. മധ്യവർഗത്തിന് ഒരു ലക്ഷം കോടി രൂപയുടെ നികുതി ഇളവ് നൽകിയ കേന്ദ്ര ബജറ്റ് രൂപപ്പെടുത്തുന്നതിൽ അദ്ദേഹം പ്രധാന പങ്കുവഹിച്ചു. പൊതുമേഖലാ സ്ഥാപനങ്ങളിലെ സർക്കാരിന്റെ ഓഹരികൾ കൈകാര്യം ചെയ്യുന്നതിന് ഉത്തരവാദിയായ ഡിഐപിഎഎമ്മിൽ ഏറ്റവും കൂടുതൽ കാലം സെക്രട്ടറിമാരായി സേവനമനുഷ്ഠിച്ചവരിൽ ഒരാളാണ് പാണ്ഡെ.

ഡിഐപിഎഎമ്മില്‍ സെക്രട്ടറിയായി സേവനമനുഷ്ഠിക്കുന്നതിനു മുമ്പ്, ഐക്യരാഷ്ട്രസഭയുടെ വ്യാവസായിക വികസന സംഘടനയുടെ (unido) റീജിയണല്‍ ഓഫീസില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്. കൂടാതെ കേന്ദ്ര സര്‍ക്കാരിലും ഒഡിഷ സംസ്ഥാന സര്‍ക്കാരിലും പാണ്ഡെ നിരവധി സുപ്രധാന സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. കേന്ദ്ര സര്‍ക്കാരില്‍ പ്ലാനിംഗ് കമ്മീഷന്‍ (ഇപ്പോള്‍ നീതി ആയോഗ്) ജോയിന്റ് സെക്രട്ടറി, കാബിനറ്റ് സെക്രട്ടേറിയറ്റ് ജോയിന്റ് സെക്രട്ടറി, വാണിജ്യ മന്ത്രാലയത്തില്‍ ഡെപ്യൂട്ടി സെക്രട്ടറി എന്നി പദവികളും വഹിച്ചിട്ടുണ്ട്. ഒഡിഷ സംസ്ഥാന സര്‍ക്കാരില്‍ ആരോഗ്യം, പൊതുഭരണം, വാണിജ്യ നികുതി, ഗതാഗതം, ധനകാര്യം എന്നി വകുപ്പുകളില്‍ അഡ്മിനിസ്‌ട്രേറ്റീവ് തലവനായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്.

അമേരിക്കയുമായി ഇനി ആണവചർച്ച ഇല്ല, ഇസ്രയേലിന്‍റെ ആക്രമണം അമേരിക്കയുടെ പിന്തുണയോടെ: ഇറാൻ

ഇസ്രയേലിന്‍റെ ആക്രമണം അമേരിക്കയുടെ പിന്തുണയോടെയാണെന്നും ഇനി അമേരിക്കയുമായി ആണവ ചർച്ച ഉണ്ടാകില്ലെന്നും ഇറാൻ അറിയിച്ചു. ഇറാൻ-ഇസ്രയേൽ സംഘര്‍ഷത്തിൽ യൂറോപ്യൻ യൂണിയൻ ഇടപെട്ടതോടെയാണ് ഇറാൻ നിലപാട് വ്യക്തമാക്കിയത്. യൂറോപ്യൻ യൂണിയൻ വിദേശകാര്യ നയമേധാവി കാജ...

ഇറാൻ- ഇസ്രായേൽ സംഘർഷം രൂക്ഷം, ഇരു രാജ്യങ്ങളിലും നിരവധി മരണം

ടെല്‍ അവീവ്: ഇറാൻ- ഇസ്രായേൽ സംഘർഷം അതിരൂക്ഷമാകുന്നു. മിസൈൽ ആക്രമണത്തിൽ ഇരുരാജ്യങ്ങളിലും നിരവധി മരണം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഞായറാഴ്ച രാത്രി ടെഹ്‌റാനിലെ പ്രധാന എണ്ണപ്പാടങ്ങൾ ലക്ഷ്യമിട്ട് ഇസ്രായേൽ ആക്രമണമുണ്ടായി. തിരിച്ചടിയായി ഇസ്രായേലിലെ ബാറ്റ്...

ബ്രിട്ടീഷ് യുദ്ധവിമാനത്തിന് തിരുവനന്തപുരം വിമാനത്താവളത്തിൽ എമർജൻസി ലാൻഡിംഗ്

തിരുവനന്തപുരം വിമാനത്താവളത്തില്‍ അടിയന്തര ലാന്‍ഡിങ് നടത്തി ബ്രിട്ടീഷ് യുദ്ധവിമാനം. 100 നോട്ടിക്കൽ മൈൽ അകലെയുള്ള യുദ്ധകപ്പലില്‍ നിന്നും പറന്നുയർന്നതാണ് വിമാനം. എന്നാൽ കടൽ പ്രക്ഷുബ്ധമായതിനാല്‍ തിരികെ ഇറക്കാൻ കഴിഞ്ഞില്ല. പിന്നീട് ഇന്ധനം കുറവായതിനാൽ...

ത്രിരാഷ്ട്ര സന്ദർശനത്തിനായി പ്രധാനമന്ത്രി സൈപ്രസിലേക്ക് തിരിച്ചു, ജി 7 ഉച്ചകോടിയിൽ പങ്കെടുക്കും

സൈപ്രസ്, കാനഡ, ക്രൊയേഷ്യ എന്നിവിടങ്ങളിലേക്ക് അഞ്ച് ദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി സൈപ്രസിലേക്ക് തിരിച്ചു. പാകിസ്ഥാനിലും പാക് അധീന കശ്മീരിലും (പി‌ഒ‌കെ) പ്രവർത്തിക്കുന്ന തീവ്രവാദ കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഇന്ത്യ ഓപ്പറേഷൻ സിന്ദൂർ...

ഇറാനെതിരായ ആക്രമണങ്ങൾ ശക്തമാക്കി ഇസ്രായേൽ, ഇറാന്റെ എണ്ണശുദ്ധീകരണശാലയിൽ ആക്രമണം

ഇറാനെതിരായ ആക്രമണങ്ങൾ ശക്തമാക്കുമെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. തെക്കൻ ബുഷെഹർ പ്രവിശ്യയിലെ സൗത്ത് പാർസ് വാതക പാടം ലക്ഷ്യമിട്ടാണ് ഇസ്രായേൽ വ്യോമാക്രമണം നടത്തിയതെന്ന് ഇറാനിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. തീപിടുത്തമുണ്ടായതായും 14-ാം...

അമേരിക്കയുമായി ഇനി ആണവചർച്ച ഇല്ല, ഇസ്രയേലിന്‍റെ ആക്രമണം അമേരിക്കയുടെ പിന്തുണയോടെ: ഇറാൻ

ഇസ്രയേലിന്‍റെ ആക്രമണം അമേരിക്കയുടെ പിന്തുണയോടെയാണെന്നും ഇനി അമേരിക്കയുമായി ആണവ ചർച്ച ഉണ്ടാകില്ലെന്നും ഇറാൻ അറിയിച്ചു. ഇറാൻ-ഇസ്രയേൽ സംഘര്‍ഷത്തിൽ യൂറോപ്യൻ യൂണിയൻ ഇടപെട്ടതോടെയാണ് ഇറാൻ നിലപാട് വ്യക്തമാക്കിയത്. യൂറോപ്യൻ യൂണിയൻ വിദേശകാര്യ നയമേധാവി കാജ...

ഇറാൻ- ഇസ്രായേൽ സംഘർഷം രൂക്ഷം, ഇരു രാജ്യങ്ങളിലും നിരവധി മരണം

ടെല്‍ അവീവ്: ഇറാൻ- ഇസ്രായേൽ സംഘർഷം അതിരൂക്ഷമാകുന്നു. മിസൈൽ ആക്രമണത്തിൽ ഇരുരാജ്യങ്ങളിലും നിരവധി മരണം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഞായറാഴ്ച രാത്രി ടെഹ്‌റാനിലെ പ്രധാന എണ്ണപ്പാടങ്ങൾ ലക്ഷ്യമിട്ട് ഇസ്രായേൽ ആക്രമണമുണ്ടായി. തിരിച്ചടിയായി ഇസ്രായേലിലെ ബാറ്റ്...

ബ്രിട്ടീഷ് യുദ്ധവിമാനത്തിന് തിരുവനന്തപുരം വിമാനത്താവളത്തിൽ എമർജൻസി ലാൻഡിംഗ്

തിരുവനന്തപുരം വിമാനത്താവളത്തില്‍ അടിയന്തര ലാന്‍ഡിങ് നടത്തി ബ്രിട്ടീഷ് യുദ്ധവിമാനം. 100 നോട്ടിക്കൽ മൈൽ അകലെയുള്ള യുദ്ധകപ്പലില്‍ നിന്നും പറന്നുയർന്നതാണ് വിമാനം. എന്നാൽ കടൽ പ്രക്ഷുബ്ധമായതിനാല്‍ തിരികെ ഇറക്കാൻ കഴിഞ്ഞില്ല. പിന്നീട് ഇന്ധനം കുറവായതിനാൽ...

ത്രിരാഷ്ട്ര സന്ദർശനത്തിനായി പ്രധാനമന്ത്രി സൈപ്രസിലേക്ക് തിരിച്ചു, ജി 7 ഉച്ചകോടിയിൽ പങ്കെടുക്കും

സൈപ്രസ്, കാനഡ, ക്രൊയേഷ്യ എന്നിവിടങ്ങളിലേക്ക് അഞ്ച് ദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി സൈപ്രസിലേക്ക് തിരിച്ചു. പാകിസ്ഥാനിലും പാക് അധീന കശ്മീരിലും (പി‌ഒ‌കെ) പ്രവർത്തിക്കുന്ന തീവ്രവാദ കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഇന്ത്യ ഓപ്പറേഷൻ സിന്ദൂർ...

ഇറാനെതിരായ ആക്രമണങ്ങൾ ശക്തമാക്കി ഇസ്രായേൽ, ഇറാന്റെ എണ്ണശുദ്ധീകരണശാലയിൽ ആക്രമണം

ഇറാനെതിരായ ആക്രമണങ്ങൾ ശക്തമാക്കുമെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. തെക്കൻ ബുഷെഹർ പ്രവിശ്യയിലെ സൗത്ത് പാർസ് വാതക പാടം ലക്ഷ്യമിട്ടാണ് ഇസ്രായേൽ വ്യോമാക്രമണം നടത്തിയതെന്ന് ഇറാനിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. തീപിടുത്തമുണ്ടായതായും 14-ാം...

കേദാർനാഥിൽ നിന്ന് മടങ്ങിയ ഹെലികോപ്റ്റർ തകർന്നുവീണു, ഏഴ് പേർ മരിച്ചു

കേദാർനാഥിൽ ഹെലികോപ്റ്റർ തകർന്ന് വീണ്‌ ഏഴു മരണം. രുദ്രപ്രയാഗിലെ ഗൗരികുണ്ടിന് സമീപമാണ് അപകടമുണ്ടായത്. കേദാർനാഥിൽ നിന്നുള്ള തീർത്ഥാടകരായിരുന്നു ഹെലികോപ്റ്ററിൽ ഉണ്ടായിരുന്നത്. പൈലറ്റും ഒരു കുട്ടിയും ഉൾപ്പെടെ ഹെലികോപ്റ്ററിൽ ഉണ്ടായിരുന്ന​ എല്ലാവരും കൊല്ലപ്പെട്ടതായി അധികൃതർ...

ഇസ്രായേൽ-ഇറാൻ സംഘർഷം; ഇറാന് കടുത്ത മുന്നറിയിപ്പ് നൽകി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്

ഇസ്രായേൽ-ഇറാൻ സംഘർഷം രൂക്ഷമായി തുടരുന്നതിനിടെ ഇറാന് കടുത്ത മുന്നറിയിപ്പ് നൽകി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇറാൻ ഏതെങ്കിലും വിധത്തിൽ തങ്ങളെ ആക്രമിച്ചാൽ, യുഎസ് സായുധ സേനയുടെ മുഴുവൻ ശക്തിയും മുമ്പൊരിക്കലും കണ്ടിട്ടില്ലാത്ത...

ഷാങ്ഹായ് യോഗത്തിനായി രാജ്‌നാഥ് സിംഗ് ഈ മാസം ചൈനയിലേക്ക് പോവും

ഷാങ്ഹായ് സഹകരണ സംഘടനയുടെ (എസ്‌സി‌ഒ) പ്രതിരോധ മന്ത്രിമാരുടെ യോഗത്തിൽ പങ്കെടുക്കാൻ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് ഈ മാസം അവസാനം ചൈനയിലെ ക്വിങ്‌ദാവോ സന്ദർശിക്കാൻ സാധ്യതയുണ്ട്. ഈ വർഷം ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കുന്നത്...