മസ്തകത്തിൽ പരിക്കേറ്റ ആന ചരിഞ്ഞു

അതിരപ്പിള്ളിയിൽനിന്നു വനംവകുപ്പ് പിടികൂടിയ മസ്തകത്തിൽ പരിക്കേറ്റ ആന ചരിഞ്ഞു. കോടനാട്ട് ചികിത്സയിലിരിക്കെയാണ് ആന ചരിഞ്ഞത്. മയക്കുവെടി വെച്ച് കോടനാട് എത്തിച്ച് ചികിത്സ നൽകിയെങ്കിലും മസ്തകത്തിലെ ആഴത്തിലുള്ള മുറിവിലെ അണുബാധ തുമ്പിക്കൈയിലേക്ക് ബാധിച്ചതോടെ ജീവൻ രക്ഷിക്കാനായില്ല. ഇന്നലെ നടത്തിയ പരിശോധനയിലും മുറിവിനുളളിൽ നിന്ന് പുഴുക്കളെ പുറത്തെടുത്തിരുന്നു. മുറിവിലെ അണുബാധ തുമ്പിക്കൈയിലേക്കുകൂടി ബാധിച്ചതോടെ ശ്വാസം എടുക്കാനും ആന ബുദ്ധിമുട്ടിയിരുന്നു. ഇതാണ് മരണകാരണമായത്. മുറിവിലൂടെ ആനയുടെ തലയിലെ എല്ലുകൾ പോലും പുറത്തേക്ക് കാണുന്ന സ്ഥിതിയിലായിരുന്നു. ഒരു അടിയോളം ആഴത്തിലുള്ളതായിരുന്നു മുറിവ്. വളരെ മോശമായ രീതിയിലായിരുന്നു ആനയുടെ ആരോ​ഗ്യാവസ്ഥ. ഹൃദയാഘാതം മൂലമാണ് ആന ചരിഞ്ഞതെന്നാണ് വിവരം. ആന ഭക്ഷണവും വെള്ളവും ഇന്ന് രാവിലെ വരെ കഴിച്ചിരുന്നു. പക്ഷേ ചികിത്സക്കിടെ ആന കുഴഞ്ഞുവീഴുകയായിരുന്നു. പോസ്റ്റ്മോർട്ടത്തിന് ശേഷമേ ഇക്കാര്യത്തിൽ വ്യക്തതയുണ്ടാവുകയുള്ളൂവെന്നും വാഴച്ചാൽ ഡി.എഫ്.ഒ. കുറിപ്പിലൂടെ വ്യക്തമാക്കി.

ആനയെ മയക്കുവെടിവെച്ച ശേഷം സാധ്യമായ വിദ​ഗ്ധചികിത്സ നൽകിയിരുന്നു. പിടികൂടിയ സമയം തന്നെ മുറിവ് ആഴത്തിലുള്ളതാണെന്നും ജീവന് ഭീഷണിയുണ്ടെന്നും ചീഫ് വെറ്റിനറി സർജൻ അരുൺ സഖറിയ പറഞ്ഞിരുന്നു. മയക്കുവെടിയേറ്റതിന്റെ മയക്കം വിട്ടതിന് ശേഷം തീറ്റയെടുക്കുകയും കുളിക്കാനുള്ള ശ്രമം നടത്തുകയുമെല്ലാം ചെയ്തിരുന്നു. എന്നാൽ ആരോ​ഗ്യാവസ്ഥ മോശമാവുകയായിരുന്നു. തുടർന്ന് ഗ്ലൂക്കോസ് അടക്കം നൽകി കൊണ്ട് ജീവൻ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും ആന ചരിയുകയായിരുന്നു.

മുറിവിലെ പഴുപ്പ് പൂർണമായി മാറ്റാനായി സാധിച്ചിരുന്നു. എന്നാൽ, മുറിവിലെ അണുബാധ തുമ്പിക്കൈയിലേക്കും ബാധിച്ചിരുന്നു. അണുബാധ മസ്തിഷ്കത്തിലേക്ക് ബാധിച്ചിട്ടില്ലെന്ന് ഡോക്ടർ അരുൺ സക്കറിയ വ്യക്തമാക്കിയിരുന്നു. തുമ്പിക്കൈയിലെ അണുബാധ കാരണം തുമ്പിക്കൈയിൽ വെള്ളം കോരി കുടിക്കുന്നതിനടക്കം ആനയ്ക്ക് പ്രയാസമുണ്ടായിരുന്നു. അതിനാൽ വളരെ ശ്രദ്ധയോടെയാണ് ആനയുടെ പരിപാലിച്ചിരുന്നത്. മുറിവിന്റെ വേദന കാരണം ആന പുറത്തേക്കും മുറിവിലേക്കും മണ്ണ് വാരി ഇടുന്നുണ്ടായിരുന്നു. അതെല്ലാം നിരന്തരം വൃത്തിയാക്കിക്കൊണ്ടായിരുന്നു ആനയെ പരിചരിച്ചിരുന്നത്.

ജനുവരി 15 മുതല്‍ മസ്തകത്തില്‍ പരിക്കേറ്റ നിലയില്‍ കൊമ്പനെ പ്ലാന്റേഷന്‍ തോട്ടത്തില്‍ കണ്ടെത്തിയിരുന്നു. തുടര്‍ന്ന് പരിക്ക് ഗുരുതരമാണെന്ന് ബോധ്യപ്പെട്ടതോടെ 24 ന് മയക്കുവെടി വെച്ച് തളച്ച് ചികിത്സ നല്‍കി വിട്ടിരുന്നു. എന്നാല്‍ ഈ മുറുവില്‍ പുഴുവരിച്ചനിലയില്‍ കണ്ടതോടെ ആനയുടെ ജീവനില്‍ ആശങ്കവന്നത്. തുടര്‍ന്ന് ആനയെ മയക്കുവെടി വെച്ച് തളച്ച് ചികിത്സിച്ച് ഭേദമാക്കുന്നതുവരെ കൂട്ടില്‍ പാര്‍പ്പിക്കാന്‍ തീരുമാനിക്കുകയായിരുന്നു.

പിടികൂടിയ കൊമ്പനെ കൂട്ടിൽ ശാന്തനായാണ് കണ്ടത്. സാധാരണ ആനകൾ കൂട്ടിൽ കയറ്റിയ ഉടനെ കാണിക്കാറുള്ള പ്രതിഷേധം പോലും ആനയിൽ നിന്നും ഉണ്ടായില്ല. അത്രത്തോളം അവശനിലയിലായിരുന്നു കൊമ്പൻ. ഗുരുതരമായ മുറിവാണെങ്കിലും ആനയെ ആരോഗ്യവാനായി തിരികെ കൊണ്ടുവരാനാകുമെന്ന പ്രതീക്ഷയുണ്ടായിരുന്നു. ഈ പ്രതീക്ഷകളെല്ലാം വിഫലമാക്കി കൊണ്ടാണ് ആന ചരിഞ്ഞത്.

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ സുനിത വില്യംസും സംഘവും 900 മണിക്കൂർ ഗവേഷണം, 150-ലധികം പരീക്ഷണങ്ങൾ

സുനിത വില്യംസും ബുച്ച് വിൽമോറും 2024 ജൂൺ 5 ന് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ (ISS) എത്തി. 8 ദിവസത്തേക്ക് മാത്രം നിശ്ചയിച്ചിരുന്ന അവരുടെ യാത്ര സാങ്കേതിക പ്രശ്‌നങ്ങൾ കാരണം 9 മാസം...

സുനിത വില്യംസിനെയും മറ്റ് നാസ ബഹിരാകാശയാത്രികരെയും സ്വാഗതം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ (ISS) ഒമ്പത് മാസത്തിലേറെ തങ്ങിയശേഷം ഭൂമിയിൽ കാലുകുത്തിയ സുനിത വില്യംസിനെയും മറ്റ് നാസ ബഹിരാകാശയാത്രികരെയും പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വാഗതം ചെയ്തു. പ്രധാനമന്ത്രി നരേന്ദ്ര മോദി അവരെ ഒരു...

സുനിത വില്യംസിന്റെ തിരിച്ചുവരവ് ആഘോഷിക്കാൻ കുടുംബം

ഒമ്പത് മാസത്തോളം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ (ഐ‌എസ്‌എസ്) തങ്ങിയ ശേഷം ഇന്ത്യൻ വംശജയായ നാസ ബഹിരാകാശയാത്രിക സുനിത വില്യംസിൻ്റെ ഭൂമിയിലേക്കുള്ള തിരിച്ചുവരവിൽ സന്തോഷം പ്രകടിപ്പിച്ച് കുടുംബം. സുനിത സുരക്ഷിതമായി തിരിച്ചെത്തിയതിൽ വളരെ സന്തോഷം...

ബുച്ച്, നിക്ക്, അലക്സാണ്ടർ- സുനിത വില്യംസിനൊപ്പം ഭൂമിയിലേക്ക് മടങ്ങിയ ബഹിരാകാശയാത്രികർ

സുനിത വില്യംസ് ഉൾപ്പെടെ നാല് ബഹിരാകാശയാത്രികർ ബുധനാഴ്ച പുലർച്ചെ 3.27 ന് സ്‌പേസ് എക്‌സിന്റെ ഡ്രാഗൺ ബഹിരാകാശ പേടകത്തിൽ തിരിച്ചെത്തി. അമേരിക്കക്കാരായ ബുച്ച് വിൽമോറും നിക്ക് ഹേഗും റഷ്യൻ ബഹിരാകാശ സഞ്ചാരി അലക്സാണ്ടർ...

ചരിത്രമെഴുതി സുനിത വില്യംസും സംഘവും തിരിച്ചെത്തി

ഫ്ലോറിഡ തീരത്ത് അറ്റ്ലാന്റിക് സമുദ്രത്തിലെ തിരമാലകളിൽ ക്രൂ- 9 ബഹിരാകാശ പേടകം പതുക്കെ ഇടിച്ചിറങ്ങിയപ്പോൾ ചരിത്രം വീണ്ടും വഴിമാറി. ചൊവ്വാഴ്ച ഇന്ത്യൻ സമയം രാവിലെ 10:35നാണ് നിക് ഹേഗ്, സുനിത വില്യംസ്, ബുച്ച്...

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ സുനിത വില്യംസും സംഘവും 900 മണിക്കൂർ ഗവേഷണം, 150-ലധികം പരീക്ഷണങ്ങൾ

സുനിത വില്യംസും ബുച്ച് വിൽമോറും 2024 ജൂൺ 5 ന് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ (ISS) എത്തി. 8 ദിവസത്തേക്ക് മാത്രം നിശ്ചയിച്ചിരുന്ന അവരുടെ യാത്ര സാങ്കേതിക പ്രശ്‌നങ്ങൾ കാരണം 9 മാസം...

സുനിത വില്യംസിനെയും മറ്റ് നാസ ബഹിരാകാശയാത്രികരെയും സ്വാഗതം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ (ISS) ഒമ്പത് മാസത്തിലേറെ തങ്ങിയശേഷം ഭൂമിയിൽ കാലുകുത്തിയ സുനിത വില്യംസിനെയും മറ്റ് നാസ ബഹിരാകാശയാത്രികരെയും പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വാഗതം ചെയ്തു. പ്രധാനമന്ത്രി നരേന്ദ്ര മോദി അവരെ ഒരു...

സുനിത വില്യംസിന്റെ തിരിച്ചുവരവ് ആഘോഷിക്കാൻ കുടുംബം

ഒമ്പത് മാസത്തോളം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ (ഐ‌എസ്‌എസ്) തങ്ങിയ ശേഷം ഇന്ത്യൻ വംശജയായ നാസ ബഹിരാകാശയാത്രിക സുനിത വില്യംസിൻ്റെ ഭൂമിയിലേക്കുള്ള തിരിച്ചുവരവിൽ സന്തോഷം പ്രകടിപ്പിച്ച് കുടുംബം. സുനിത സുരക്ഷിതമായി തിരിച്ചെത്തിയതിൽ വളരെ സന്തോഷം...

ബുച്ച്, നിക്ക്, അലക്സാണ്ടർ- സുനിത വില്യംസിനൊപ്പം ഭൂമിയിലേക്ക് മടങ്ങിയ ബഹിരാകാശയാത്രികർ

സുനിത വില്യംസ് ഉൾപ്പെടെ നാല് ബഹിരാകാശയാത്രികർ ബുധനാഴ്ച പുലർച്ചെ 3.27 ന് സ്‌പേസ് എക്‌സിന്റെ ഡ്രാഗൺ ബഹിരാകാശ പേടകത്തിൽ തിരിച്ചെത്തി. അമേരിക്കക്കാരായ ബുച്ച് വിൽമോറും നിക്ക് ഹേഗും റഷ്യൻ ബഹിരാകാശ സഞ്ചാരി അലക്സാണ്ടർ...

ചരിത്രമെഴുതി സുനിത വില്യംസും സംഘവും തിരിച്ചെത്തി

ഫ്ലോറിഡ തീരത്ത് അറ്റ്ലാന്റിക് സമുദ്രത്തിലെ തിരമാലകളിൽ ക്രൂ- 9 ബഹിരാകാശ പേടകം പതുക്കെ ഇടിച്ചിറങ്ങിയപ്പോൾ ചരിത്രം വീണ്ടും വഴിമാറി. ചൊവ്വാഴ്ച ഇന്ത്യൻ സമയം രാവിലെ 10:35നാണ് നിക് ഹേഗ്, സുനിത വില്യംസ്, ബുച്ച്...

കോളേജ് ഹോസ്റ്റലില്‍ കഞ്ചാവ് വില്‍പ്പന തുടങ്ങിയത് ആറുമാസം മുൻപ്, ഇടനിലക്കാര്‍ക്ക് കൈമാറിയത് 16,000 രൂപ

കളമശ്ശേരി പോളിടെക്‌നിക് കോളേജ് ഹോസ്റ്റലിലെ കഞ്ചാവ് വേട്ടയിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. അറസ്റ്റിലായ വിദ്യാർഥികളുടെ ചോദ്യം ചെയ്യലിലാണ് വിവരങ്ങൾ ലഭിച്ചത്. ഏഴ് തവണ കഞ്ചാവ് എത്തിച്ചെന്നാണ് അറസ്റ്റിലായ വിദ്യാര്‍ഥികളുടെ മൊഴി. ആറുമാസം മുമ്പാണ്...

കഴിഞ്ഞ വർഷം എക്സൈസ് പിടികൂടിയത് 4000 കിലോ കഞ്ചാവ്, ലഹരി കേസുകളിൽ തുടർച്ചയായി പ്രതികളാകുന്നവർ 497 പേർ

കഴിഞ്ഞ വർഷം എക്സൈസ് വകുപ്പ് മാത്രം സംസ്ഥാനത്ത് നിന്ന് പിടിച്ചെടുത്തത് നാലായിരം കിലോയോളം കഞ്ചാവ്. വിവിധ ജില്ലകളിൽ രജിസ്റ്റർചെയ്ത കേസുകളിലായാണ് 3,961 കിലോ കഞ്ചാവ് പിടിച്ചെടുത്തത്. പൊലീസ് പിടിച്ചെടുത്ത കഞ്ചാവിന്റെ കണക്കുകൾ കൂടി...

ചികിത്സയിൽ തുടരുന്ന ഫ്രാൻസിസ് മാർപാപ്പയുടെ ചിത്രം പുറത്ത് വിട്ട് വത്തിക്കാന്‍

റോം: ബ്രോങ്കൈറ്റിസ് ബാധയെ തുടര്‍ന്ന് ആശുപത്രിയിൽ ചികിത്സയിൽ തുടരുന്ന ഫ്രാൻസിസ് മാർപാപ്പയുടെ ചിത്രം വത്തിക്കാന്‍ പുറത്ത് വിട്ടു. ഫെബ്രുവരി 14 ന് മാർപാപ്പയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതിനുശേഷം പുറത്തുവിടുന്ന ആദ്യ ചിത്രമാണിത്. മാർപാപ്പയുടെ ചികിത്സ...