സംഗീതം യാത്രയല്ല ജീവിതം തന്നെ: കഥയും പാട്ടും കവിതയും അനുഭവങ്ങളുമായി ‘ഇസൈജ്ഞാനി’ ഇളയരാജ

അരനൂറ്റാണ്ട് നീണ്ടസംഗീത സപര്യ തന്നെ സംബന്ധിച്ച് യാത്രയല്ല, ജീവിതം തന്നെയെന്ന് ഇന്ത്യൻ ചലച്ചിത്ര ലോകത്തെ ഇതിഹാസ സംഗീതജ്ഞൻ ഇളയരാജ. ജീവിതത്തിന്റെ ഓരോ നിമിഷങ്ങളിലും സമ്പൂർണമായി സംഗീതത്തിൽ ജീവിക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. 43-മത് ഷാർജ രാജ്യാന്തര പുസ്തകമേളയിൽ ‘മഹാ സംഗീതജ്ഞന്റെ യാത്ര – ഇളയരാജയുടെ സംഗീതത്തിലൂടെ ഒരു സഞ്ചാരം’ എന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വർഷത്തിൽ 52 ആഴ്ചകൾ, 58 സിനിമകൾ ഓരോന്നിലും ചുരുങ്ങിയത് ആറ് പാട്ടുകൾ അങ്ങനെ വർഷത്തിൽ 58 സിനിമകൾക്ക് വരെ സംഗീതം നൽകിയിട്ടുണ്ടെന്ന് ഇളയരാജ പറഞ്ഞു. മൂന്ന് തിയറ്ററുകളിലായി ഒരേ ദിവസം മൂന്ന് സിനിമകൾക്ക് സംഗിതം നൽകിയ അപൂർവ അനുഭവം പങ്കുവെച്ചപ്പോൾ അത്ഭുതത്തിൽ നിറഞ്ഞ് സദസ്സ്. പഞ്ചു അരുണാചലം നിർമിച്ച കാക്കിച്ചട്ടൈ എന്ന കമലഹാസൻ ചിത്രത്തിന് വേണ്ടി സംഗീത സംവിധാനം നിർവഹിക്കുമ്പോൾ പടത്തിന് വേണ്ടിയല്ലാതെ ആറ് പാട്ടുകൾക്ക് കൂടി അദ്ദേഹം ഈണം നൽകി. വേറെ സിനിമ നിർമിക്കുമ്പോൾ ഇവ ഉപയോഗിക്കാമെന്ന് രാജ പറയുകയും ചെയ്തു. എന്നാൽ മുഴുവൻ പാട്ടുകളും ഉപയോഗിക്കണമെന്നായിരുന്നു നിബന്ധന. അങ്ങനെയാണ് ‘വൈദേഹി കാത്തിരുന്താൾ’ എന്ന വിജയകാന്ത്-രേവതി ചിത്രത്തിലെ സൂപ്പർ ഹിറ്റ് ഗാനങ്ങൾ പിറവിയെടുക്കുന്നത്. ‘ രാസാത്തി ഉന്നൈ കാണാതെ നെഞ്ച്’, ‘അഴക് മലരാട്’ തുടങ്ങിയ ഗാനങ്ങൾ ഇന്നും പ്രിയ ഗാനങ്ങളായി തുടരുന്നു.

തമിഴ് നാട്ടിലെ വിദൂര ഗ്രാമത്തിലാണ് ജനിച്ചതെങ്കിലും സംഗീതത്തോട് ബാല്യകാലം മുതൽ താൽപര്യം ഉണ്ടായിരുന്നു. ചേട്ടൻ ഭാസ്‌കരൻ പ്രദേശത്തെ വിവിധ പരിപാടികളിൽ പാടുമായിരുന്നു, വീട്ടിൽ ഹാർമോണിയം ഉണ്ടായിരുന്നെങ്കിലും തൊടാൻ പോലും അനുവാദം ഉണ്ടായിരുന്നില്ല.തൊട്ടാൽ ചുട്ട അടി കിട്ടുമായിരുന്നു.എന്നിട്ടും ചേട്ടൻ അറിയാതെ ഹാർമോണിയം വായിക്കാൻ പഠിച്ചു. കമ്പത്ത് നടന്ന ഒരു കച്ചേരിയിൽ സ്ഥിരമായി ഹാർമോണിയം വായിച്ചിരുന്ന ആൾ വന്നില്ല.അന്നാണ് പൊതുവേദിയിൽ ആദ്യമായി ഒരു സംഗീതോപകരണം വായിക്കുന്നത്. അന്ന് സദസ്സിൽ നിന്ന് ലഭിച്ച കൈയടികളാണ് തനിക്ക് ആദ്യമായി ലഭിച്ച അനുമോദനമെന്ന് ഇളയരാജ പറഞ്ഞുതീരുമ്പോഴേക്ക് കൈയടികളുടെ ആരവം ഉയർത്തി ബോൾ റൂമിലെ ആസ്വാദകർ. പിന്നീട് സ്വർണ മെഡലോടെ ഗിറ്റാർ പഠനവും പൂർത്തിയാക്കി.
1976 ഇൽ ആദ്യ സിനിമയായ ‘അന്നക്കിളിക്ക്’ സംഗീതം നൽകുന്നതിന് മുൻപ് രാജ്‌കുമാർ നായകനായ ഒരു കന്നഡ സിനിമക്ക് വേണ്ടി സഹ സംഗീത സംവിധായകനായി പ്രവർത്തിച്ച അനുഭവം ഇളയരാജ പങ്കുവെച്ചു. സംഗീത സംവിധായകൻ 10 വ്യത്യസ്തമായ ഈണങ്ങൾ ഒരുക്കി. അവയുടെ നോട്ട്സ് തയ്യാറാക്കാൻ ഇളയരാജയോട് ആവശ്യപ്പെട്ടു. നോട്ട്സ് തയ്യാറാക്കാൻ അറിയില്ലെന്ന് ഇളയരാജ മറുപടിയും നൽകി. പിന്നീട് ഈണങ്ങൾ കേൾക്കുന്നതിന് സംവിധായകനും നിർമാതാവും എത്തിയപ്പോൾ നേരത്തെ ഹൃദിസ്ഥമാക്കിയ പത്ത് ഈണങ്ങളും ഒന്നിന് പുറകെ ഒന്നായി അവതരിപ്പിച്ച് എല്ലാവരെയും ഞെട്ടിച്ചു ഇളയരാജ.

താനെ ആദ്യ പാട്ടെഴുത്തിനെക്കുറിച്ചും ഇളയരാജ വിശദീകരിച്ചു. പാട്ടിൽ വരേണ്ട കഥാസന്ദർഭമുണ്ടായിരുന്നു. എത്ര ശ്രമിച്ചിട്ടും ഗാന രചന ശരിയാവുന്നില്ല. അവിടെയാണ് തന്റെ ആദ്യ പാട്ടെഴുത്ത് സംഭവിച്ചതെന്ന് ഇളയരാജ വെളിപ്പെടുത്തി. ‘ഇദയം ഒരു കോവിൽ’ എന്ന് തുടങ്ങുന്ന പാട്ടിന് മികച്ച സ്വീകാര്യത ലഭിച്ചുവെന്നും അദ്ദേഹം പറഞ്ഞു. ചലച്ചിത്ര ഗാനങ്ങൾക്ക് പുറമെ തമിഴ് ഭക്തി ഗാന ശാഖയായ തിരുവമ്പാവൈ രീതിയിലുള്ള കീർത്തനങ്ങളും രചിച്ചിട്ടുണ്ടെന്ന് ഇളയരാജ പറഞ്ഞു.

വ്യത്യസ്തവും സങ്കീർണവുമായ അടരുകൾ ഉള്ള സംഗീത ശില്പമാണ് സിംഫണിയെന്നും അതേക്കുറിച്ച് വിശദീകരിക്കുക എളുപ്പമല്ലെന്നും ഇളയരാജ പറഞ്ഞു. ഇതിൽ നിരവധി ഉപകരണങ്ങൾ ഉപയോഗിക്കുന്നുണ്ട്. ഓരോന്നിനും വെവ്വേറെ നോട്ടുകളും ഉണ്ട്. ചെറിയ പിഴവ് സംഭവിച്ചാൽ മതി സിംഫണിയുടെ അടിസ്ഥാന ഘടന തകരുമെന്നും അദ്ദേഹം വ്യക്തമാക്കി. സിംഫണികൾ മുഴുവൻ കേട്ട് തീർക്കാൻ നൂറ് ജന്മങ്ങൾ തികയാതെ വരുമെന്നും ഇളയരാജ അഭിപ്രായപ്പെട്ടു. ദളപതി എന്ന ചിത്രത്തിലെ ‘സുന്ദരി കണ്ണാൽ ഒരു സേതി’ എന്ന് തുടങ്ങുന്ന ഗാനത്തിൽ സിംഫണിയുടെ ചില അനുഭവ തലങ്ങൾ കാണാമെന്നും ഇളയരാജ പറഞ്ഞു. വ്യത്യസ്ത ഭാഷകളിൽ ഉള്ള ഗാനങ്ങൾക്ക് ഈണം പകരുമ്പോൾ അവിടങ്ങളിലെ സംസ്കാരത്തെക്കുറിച്ച് അറിയുന്നത് നല്ലതാണെന്നും എന്നാൽ ഈണം നൈസർഗികമായാണ് മനസ്സിൽ നിറയുന്നതെന്നും അദ്ദേഹം പറഞ്ഞു. പ്രമുഖ കർണാടിക് സംഗീതജ്ഞൻ സഞ്ജയ് സുബ്രഹ്മണ്യനാണ് സംവാദത്തിന് നേതൃത്വം നൽകിയത്.

നിത്യതയിൽ ഫ്രാൻസിസ് മാർപാപ്പ…

ആഗോള കത്തോലിക്കാ സഭയുടെ പരമാധ്യക്ഷൻ ഫ്രാൻസിസ് മാർപാപ്പ (88) കാലംചെയ്തു. പ്രാദേശിക സമയം ഇന്നു രാവിലെ 7.35 ന് ആയിരുന്നു മാർ‌പാപ്പയുടെ വിയോഗമെന്ന് വത്തിക്കാൻ അറിയിച്ചു. ന്യൂമോണിയ ബാധിതനായി ഗുരുതരാവസ്ഥയിൽ 38 ദിവസം...

സ്വർണ്ണവിലയിൽ കുതിപ്പ് തുടരുന്നു; ചരിത്രത്തിൽ ആദ്യമായി വില 72,000 കടന്നു

കൊച്ചി: സ്വർണ്ണവിലയിൽ ഇന്നും വർധന. ഒരു ഗ്രാമിന് 70 രൂപ വർധിച്ച് 9,015 രൂപയിലെത്തി. ഒരു പവന് 760 രൂപയാണ് കൂടിയത്. ഒരു പവൻ സ്വർണ്ണത്തിന്റെ ഇന്നത്തെ വില 72,120 രൂപയാണ്. ചരിത്രത്തിൽ...

ഫ്രാൻസിസ് മാർപാപ്പയ്ക്ക് വിട, ഇന്ത്യക്കാരോട് എപ്പോഴും വാത്സല്യം: അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി

ഫ്രാൻസിസ് മാർപാപ്പയുടെ നിര്യാണത്തിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി, കൂടിക്കാഴ്ചകൾ സ്നേഹപൂർവ്വം അനുസ്മരിച്ചു. എല്ലാവരെയും ഉൾക്കൊള്ളുന്ന ഒരു ലോകത്തെക്കുറിച്ചുള്ള പോപ്പിന്റെ ദർശനത്തിൽ നിന്ന് പ്രചോദനം ഉൾക്കൊള്ളണമെന്നും അദ്ദേഹം പറഞ്ഞു. "അദ്ദേഹവുമായുള്ള എന്റെ...

ഛത്തീസ്ഗഢിൽ റോഡ് നിർമ്മാണത്തിനിടെ സ്ഫോടനം; ജവാൻ കൊല്ലപ്പെട്ടു

ഛത്തീസ്ഗഡിലെ ബിജാപൂർ ജില്ലയിൽ തിങ്കളാഴ്ച നക്സലൈറ്റുകൾ സ്ഥാപിച്ചിരുന്ന ഇംപ്രൊവൈസ്ഡ് സ്ഫോടകവസ്തു (ഐഇഡി) പൊട്ടിത്തെറിച്ച് ഛത്തീസ്ഗഡ് സായുധ സേനയിലെ (സിഎഎഫ്) ഒരു ജവാൻ കൊല്ലപ്പെട്ടുവെന്ന് പോലീസ് പറഞ്ഞു. റോഡ് നിർമ്മാണ പ്രവർത്തനങ്ങൾക്ക് സുരക്ഷ ഒരുക്കുന്നതിനായി...

ആഗോള കത്തോലിക്ക സഭയുടെ പരമാദ്ധ്യക്ഷൻ ഫ്രാൻസിസ് മാർപാപ്പ കാലം ചെയ്തു

ഇരട്ട ന്യുമോണിയയിൽ നിന്ന് സുഖം പ്രാപിച്ചുകൊണ്ടിരുന്ന 88 കാരനായ ഫ്രാൻസിസ് മാർപാപ്പ കാസ സാന്താ മാർട്ടയിലെ വസതിയിൽ വച്ച് അന്തരിച്ചതായി വത്തിക്കാൻ തിങ്കളാഴ്ച ഒരു വീഡിയോ പ്രസ്താവനയിൽ അറിയിച്ചു. റോമൻ കത്തോലിക്കാ സഭയുടെ...

നിത്യതയിൽ ഫ്രാൻസിസ് മാർപാപ്പ…

ആഗോള കത്തോലിക്കാ സഭയുടെ പരമാധ്യക്ഷൻ ഫ്രാൻസിസ് മാർപാപ്പ (88) കാലംചെയ്തു. പ്രാദേശിക സമയം ഇന്നു രാവിലെ 7.35 ന് ആയിരുന്നു മാർ‌പാപ്പയുടെ വിയോഗമെന്ന് വത്തിക്കാൻ അറിയിച്ചു. ന്യൂമോണിയ ബാധിതനായി ഗുരുതരാവസ്ഥയിൽ 38 ദിവസം...

സ്വർണ്ണവിലയിൽ കുതിപ്പ് തുടരുന്നു; ചരിത്രത്തിൽ ആദ്യമായി വില 72,000 കടന്നു

കൊച്ചി: സ്വർണ്ണവിലയിൽ ഇന്നും വർധന. ഒരു ഗ്രാമിന് 70 രൂപ വർധിച്ച് 9,015 രൂപയിലെത്തി. ഒരു പവന് 760 രൂപയാണ് കൂടിയത്. ഒരു പവൻ സ്വർണ്ണത്തിന്റെ ഇന്നത്തെ വില 72,120 രൂപയാണ്. ചരിത്രത്തിൽ...

ഫ്രാൻസിസ് മാർപാപ്പയ്ക്ക് വിട, ഇന്ത്യക്കാരോട് എപ്പോഴും വാത്സല്യം: അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി

ഫ്രാൻസിസ് മാർപാപ്പയുടെ നിര്യാണത്തിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി, കൂടിക്കാഴ്ചകൾ സ്നേഹപൂർവ്വം അനുസ്മരിച്ചു. എല്ലാവരെയും ഉൾക്കൊള്ളുന്ന ഒരു ലോകത്തെക്കുറിച്ചുള്ള പോപ്പിന്റെ ദർശനത്തിൽ നിന്ന് പ്രചോദനം ഉൾക്കൊള്ളണമെന്നും അദ്ദേഹം പറഞ്ഞു. "അദ്ദേഹവുമായുള്ള എന്റെ...

ഛത്തീസ്ഗഢിൽ റോഡ് നിർമ്മാണത്തിനിടെ സ്ഫോടനം; ജവാൻ കൊല്ലപ്പെട്ടു

ഛത്തീസ്ഗഡിലെ ബിജാപൂർ ജില്ലയിൽ തിങ്കളാഴ്ച നക്സലൈറ്റുകൾ സ്ഥാപിച്ചിരുന്ന ഇംപ്രൊവൈസ്ഡ് സ്ഫോടകവസ്തു (ഐഇഡി) പൊട്ടിത്തെറിച്ച് ഛത്തീസ്ഗഡ് സായുധ സേനയിലെ (സിഎഎഫ്) ഒരു ജവാൻ കൊല്ലപ്പെട്ടുവെന്ന് പോലീസ് പറഞ്ഞു. റോഡ് നിർമ്മാണ പ്രവർത്തനങ്ങൾക്ക് സുരക്ഷ ഒരുക്കുന്നതിനായി...

ആഗോള കത്തോലിക്ക സഭയുടെ പരമാദ്ധ്യക്ഷൻ ഫ്രാൻസിസ് മാർപാപ്പ കാലം ചെയ്തു

ഇരട്ട ന്യുമോണിയയിൽ നിന്ന് സുഖം പ്രാപിച്ചുകൊണ്ടിരുന്ന 88 കാരനായ ഫ്രാൻസിസ് മാർപാപ്പ കാസ സാന്താ മാർട്ടയിലെ വസതിയിൽ വച്ച് അന്തരിച്ചതായി വത്തിക്കാൻ തിങ്കളാഴ്ച ഒരു വീഡിയോ പ്രസ്താവനയിൽ അറിയിച്ചു. റോമൻ കത്തോലിക്കാ സഭയുടെ...

ജുഡീഷ്യറിയെക്കുറിച്ചുള്ള എംപിമാരുടെ പരാമർശം പൂർണമായും തള്ളി ബിജെപി, നേതാക്കൾക്ക് നദ്ദയുടെ താക്കീത്

സുപ്രീം കോടതിക്കെതിരെ എംപിമാരായ നിഷികാന്ത് ദുബെയും ദിനേശ് ശർമ്മയും നടത്തിയ വിവാദ പരാമർശങ്ങളെ ബിജെപി തള്ളിക്കളഞ്ഞു. ഈ പ്രസ്താവനകൾ വ്യക്തിപരമായ അഭിപ്രായങ്ങളാണെന്നും പാർട്ടി അംഗീകരിച്ചിട്ടില്ലെന്നും എക്‌സിലെ ഒരു പോസ്റ്റിൽ പാർട്ടി പ്രസിഡന്റ് ജെ...

ഈസ്റ്റർ ദിനത്തിൽ ക്രൈസ്തവ ദേവാലയങ്ങൾ സന്ദർശിച്ച് ബിജെപി നേതാക്കൾ

തിരുവനന്തപുരം: മുന്‍വര്‍ഷങ്ങളില്‍ ഈസ്റ്ററിന് പത്തുദിവസം മുന്‍പ് നടത്തുന്ന സ്‌നേഹയാത്രയ്ക്ക് പകരം ക്രൈസ്തവ ദേവാലയങ്ങൾ സന്ദർശിക്കാൻ ബിജെപി നേതാക്കൾ. ക്രൈസ്തവ ദേവാലയങ്ങള്‍ സന്ദര്‍ശിക്കാന്‍ ജില്ലാ അധ്യക്ഷന്മാര്‍ക്ക് ബിജെപി നേതൃത്വം നിര്‍ദേശം നല്‍കി. മുൻവർഷങ്ങളിൽ നടത്തിയിരുന്ന,...

കുൽഭൂഷൺ ജാദവിന് അപ്പീൽ നൽകാനുള്ള അവകാശം നിഷേധിച്ച് പാകിസ്ഥാൻ

ഡല്‍ഹി: യുഎന്‍ കോടതി ഉത്തരവിലെ പഴുതുകള്‍ ചൂണ്ടിക്കാട്ടി പാകിസ്ഥാനില്‍ ജയിലില്‍ കഴിയുന്ന ഇന്ത്യന്‍ പൗരന്‍ കുല്‍ഭൂഷണ്‍ ജാദവിന് അപ്പീല്‍ നല്‍കാനുള്ള അവകാശം നിഷേധിച്ച് പാകിസ്ഥാന്‍. ജാദവ് റിസര്‍ച്ച് ആന്‍ഡ് അനാലിസിസ് വിങ്ങിന്റെ ഏജന്റാണെന്നും...