തായ്‌വാനിലെ ചുഴലിക്കാറ്റിനെ തുടർന്ന് ദ്വീപിലെ ജനജീവിതം സ്തംഭിച്ചു. വിമാനത്താവളം രണ്ടാം ദിനവും അടച്ചുപൂട്ടി. എല്ലാ ആഭ്യന്തരവിമാനങ്ങളും റദ്ദാക്കി. കൂടാതെ നൂറുകണക്കിന് അന്താരാഷ്ട്ര വിമാനങ്ങളും റദ്ദാക്കി. വ്യവസായ വിപണികളും അടച്ചു.
വ്യാഴാഴ്ച തായ്‌വാനിലെ കാഹ്‌സിയുങ്ങിലേക്ക് ‘ക്രാത്തൺ’ അടുക്കുമ്പോൾ പേമാരിയും കൊടുങ്കാറ്റും ഉണ്ടാകുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിരുന്നു. 27 ലക്ഷത്തോളം ജനങ്ങളുള്ള കയോസിയുങ്ങിൽ മണിക്കൂറിൽ 160 കി.മീ വേഗത്തിലാണ് കാറ്റ് വീശുക.
കനത്ത മഴ മൂലം ശൂന്യമാണ് തെരുവുകൾ. പർവ്വതനിരകളും ജനസാന്ദ്രത കുറഞ്ഞതുമായ കിഴക്കൻ തീരത്ത് പെയ്ത മഴയിൽ രണ്ട് മരണങ്ങൾ റിപ്പോർട്ട് ചെയ്തു.