പ്രതിപക്ഷ സഖ്യമായ ഇന്ത്യൻ നാഷണൽ ഡെവലപ്‌മെന്റ് ഇൻക്ലൂസീവ് അലയൻസ് യോഗം ഡിസംബർ 17 ന് ചേരുമെന്ന് രാഷ്ട്രീയ ജനതാദൾ നേതാവ് ലാലു യാദവ് പറഞ്ഞു. നാളെ ചേരാനിരുന്ന യോഗം മാറ്റിവയ്ക്കുകയായിരുന്നു. ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ, പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി, തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ, ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറൻ, സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് എന്നിവരുൾപ്പെടെയുള്ള നേതാക്കൾ പങ്കെടുക്കാത്തതിനെ തുടർന്നാണ് യോഗം മാറ്റി വെച്ചത്.
മധ്യപ്രദേശിലും രാജസ്ഥാനിലും ഛത്തീസ്ഗഢിലും നടന്ന നിയമസഭാ തിരഞ്ഞെടുപ്പുകളിൽ കോൺഗ്രസ് പരാജയപ്പെട്ടതിന് പിന്നാലെയാണ് പ്രതിപക്ഷ ബ്ലോക്കിന്റെ യോഗം. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ ഡല്‍ഹിലെ വസതിയിലാണ് യോഗം നിശ്ചയിച്ചിരുന്നത്. എന്ന തെരഞ്ഞെടുപ്പിലെ പരാജയം ആണ് പല നേതാക്കളും പിന്മാറാൻ കാരണം എന്നാണ് അറിയുന്നത്.
ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള വൻകിട രാഷ്ട്രീയ പാർട്ടികളുടെ കൂട്ടായ്മയാണ് ഇന്ത്യ ബ്ലോക്ക്. 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബിജെപി നയിക്കുന്ന ദേശീയ ജനാധിപത്യ സഖ്യത്തെ (എൻഡിഎ) നേരിടാനാണ് ഈ മുന്നണി രൂപീകരിച്ചത്. 2023 ജൂലൈയിൽ ബെംഗളൂരുവിൽ നടന്ന പ്രതിപക്ഷ പാർട്ടി യോഗത്തിലായിരുന്നു സഖ്യം രൂപീകരിച്ചത്.
കഴിഞ്ഞ പ്രതിപക്ഷ യോഗത്തിൽ ശിവസേന (യുബിടി) അധ്യക്ഷൻ ഉദ്ധവ് താക്കറെ ആതിഥേയത്വം വഹിക്കുകയും സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, അഞ്ച് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ എന്നിവർ പങ്കെടുത്തു. കൂടാതെ വരാനിരിക്കുന്ന പൊതുതിരഞ്ഞെടുപ്പിനുള്ള വിഷയങ്ങൾ ചർച്ച ചെയ്യുകയും ഏകോപന സമിതി രൂപീകരിക്കുകയും ചെയ്തു.