ജമ്മു കശ്മീരിലെ കുപ്‌വാര ജില്ലയിലെ മച്ചില്‍ ഭീകരരും സുരക്ഷാസേനയും തമ്മില്‍ വീണ്ടും ഏറ്റുമുട്ടല്‍. രണ്ട് ഭീകരരെ സൈന്യം വധിച്ചു. പ്രദേശത്ത് ഇപ്പോഴും സൈന്യം തിരച്ചില്‍ തുടരുകയാണ്. നിയന്ത്രണ രേഖയില്‍ നുഴഞ്ഞുകയറാനുള്ള ശ്രമം സൈന്യം പരാജയപ്പെടുത്തിയതിന് പിന്നാലെയാണ് ഇരുവരെയും വധിച്ചത്.
ഈ മാസം 10ന് ജമ്മു കശ്മീരിലെ ഷോപ്പിയാനിൽ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് ഭീകരർ കൊല്ലപ്പെട്ടിരുന്നു. ഷോപിയാനിലെ അൽഷിപോറ മേഖലയിൽ പുലർച്ചെയാണ് ഏറ്റുമുട്ടൽ ആരംഭിച്ചതെന്ന് ജമ്മു കശ്മീർ പോലീസ് അറിയിച്ചു. കശ്മീരി പണ്ഡിറ്റ് സഞ്ജയ് ശർമയുടെ കൊലപാതകത്തിൽ തീവ്രവാദികൾക്ക് പങ്കുണ്ടെന്നും പോലീസ് അറിയിച്ചു. ഫെബ്രുവരിയിൽ തെക്കൻ കശ്മീരിലെ പുൽവാമ ജില്ലയിലെ അച്ചൻ മേഖലയിൽ ബാങ്ക് സുരക്ഷാ ജീവനക്കാരനായ സഞ്ജയ് ശർമയെ ഭീകരർ വെടിവച്ചു കൊന്നിരുന്നു. പ്രദേശത്തെ മാർക്കറ്റിലേക്ക് പോകുന്നതിനിടെയാണ് അദ്ദേഹത്തിന് വെടിയേറ്റത്. തുടർചികിത്സയ്ക്കായി സമീപത്തെ ആശുപത്രിയിലേക്ക് പ്രവേശിപ്പിച്ചെങ്കിലും മരണത്തിന് കീഴടങ്ങുകയായിരുന്നു.