യുഎസ് പ്രസിഡന്റ് ജോ ബൈഡൻ യാത്ര മാറ്റിവച്ചതിനെ തുടർന്ന് സിഡ്‌നിയിൽ നടക്കുന്ന ക്വാഡ് ഉച്ചകോടി ഓസ്‌ട്രേലിയ റദ്ദാക്കി. ഓസ്‌ട്രേലിയ, ഇന്ത്യ, ജപ്പാൻ, യുഎസ് എന്നീ രാജ്യങ്ങൾ ക്വാഡിൽ അംഗങ്ങളാണ്. വാഷിംഗ്ടണിലെ കടബാധ്യത സംബന്ധിച്ച ചർച്ചകൾ കാരണം ബൈഡൻ സന്ദർശനം മാറ്റിവച്ചതായി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ക്വാഡ് ഉച്ചകോടി ഓസ്ട്രേലിയ റദ്ദാക്കിയത്.
അതേസമയം ഓസ്ട്രേലിയ, ജപ്പാന്‍, അമേരിക്ക എന്നീ രാജ്യങ്ങളുടെ വിദേശകാര്യ മന്ത്രിമാര്‍ പങ്കെടുത്ത ക്വാഡ് യോഗത്തില്‍ ചൈനയ്‌ക്കെതിരെ ആഞ്ഞടിച്ച് വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍. യുഎന്നില്‍ തീവ്രവാദികളെ പ്രഖ്യാപിക്കുന്നതില്‍ രാഷ്ട്രീയം പാടില്ലെന്ന് വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ പറഞ്ഞു. സ്വതന്ത്ര ഇന്‍ഡോ-പസഫിക് മേഖലയെ പിന്തുണയ്ക്കുന്നതിനൊപ്പം, ഭീകരതയെ നേരിടുക എന്ന ലക്ഷ്യത്തോടെയുള്ള തീവ്രവാദ വിരുദ്ധ വര്‍ക്കിംഗ് ഗ്രൂപ്പിന്റെ രൂപീകരണവും ക്വാഡ് ഗ്രൂപ്പ് പ്രഖ്യാപിച്ചു. നേരത്തെ യുഎന്‍ കൗണ്‍സിലിലെ 1267 അല്‍ ഖ്വയ്ദ ഉപരോധ സമിതിയുടെ കീഴില്‍ പാകിസ്ഥാന്‍ ഭീകരരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാന്‍ ഇന്ത്യയും സഖ്യകക്ഷികളും നടത്തുന്ന എല്ലാ നടപടികളും ചൈന തടഞ്ഞിരുന്നു.