പഞ്ചാബിലെ ലുധിയാനയിൽ ഉണ്ടായ വാതക ചോർച്ചയെ തുടർന്ന് 9 പേർ മരിച്ചു. 11 പേർ ആശുപത്രിയിൽ ചികിത്സയിലാണ്. ലുധിയാനയിലെ ഗിയാസ്പുര മേഖലയിലാണ് സംഭവം നടന്നത്. അപകടത്തിന് പിന്നാലെ പോലീസ് സ്ഥലത്തെത്തി പ്രദേശം പൂർണമായും അടച്ചു, ഫാക്ടറി പൊലീസ് സീൽ ചെയ്തു. ഫേസ് മാസ്‌കുകൾ ധരിച്ചാണ് പോലീസ് സംഘം സ്ഥലത്തെത്തിയത്. രക്ഷാപ്രവർത്തനത്തിനായി എൻഡിആർഎഫ് സംഘം സ്ഥലത്തുണ്ട്.
എന്ത് വാതകമാണ് ചോർന്നതെന്നതിലും വാതക ചോർച്ചയുടെ കാരണവും വ്യക്തമല്ല. എൻഡിആർഎഫ് സംഘം സ്ഥലത്തെത്തി. ദുരന്തത്തിൽ അതീവ ദുഖം രേഖപ്പെടുത്തിയ പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത്മാൻ, എല്ലാ സഹായങ്ങളും ഉറപ്പാക്കുമെന്നും വ്യക്തമാക്കി.