റഷ്യ – യുക്രൈൻ യുദ്ധം തുടങ്ങിയിട്ട് ഇന്ന്‌ ഒരു വർഷം

ആഗോള തലത്തിൽ തന്നെ സാമൂഹിക സാമ്പത്തിക രാഷ്ട്രീയ മേഖലകളെ വലിയ രീതിയിൽ ബാധിച്ച റഷ്യൻ യുക്രൈൻ യുദ്ധം തുടങ്ങിയിട്ട് ഇന്നേക്ക് ഒരു വർഷം. യുദ്ധത്തിൽ നിന്ന് പിന്മാറാൻ തയ്യാറാവാതെ റഷ്യയും കീഴടങ്ങില്ലെന്ന് യുക്രെയിനും പറയുമ്പോൾ ഇനിയെന്ത് എന്ന ചോദ്യത്തിന് അപ്പുറം അവശേഷിക്കുന്നത് ലക്ഷക്കണക്കിന് ജനങ്ങളുടെ കണ്ണുനീരും ദുരിതങ്ങളും മാത്രമാണ്. സാധാരണക്കാരായ ജനങ്ങൾക്ക് പുറമേ യുദ്ധത്തിൽ പങ്കെടുത്ത സൈനികരുടെ കാര്യവും പരിതാപകരമാണ്. ഒരു വർഷത്തോളം നീണ്ട യുദ്ധത്തിൽ ഇതുവരെയായി മരിക്കുകയും പരിക്കേറ്റുകയും ചെയ്തവരായി 2 ലക്ഷത്തിൽ പരം സൈനികർ ഉണ്ടാകുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. ലോക മനസാക്ഷിയെ ഞെട്ടിക്കുന്ന ഈ കണക്കുകൾ മുന്നോട്ട് പോയാൽ ഉണ്ടായേക്കാവുന്ന ഭവിഷ്യത്ത് വളരെ വലുതായിരിക്കുമെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. യുദ്ധം അവസാനിപ്പിക്കാൻ സൂചനനൽകാതെ റഷ്യൻ പ്രസിഡണ്ട് വ്ലാഡിമിർ പുട്ടിൻ ഒരുവശത്തും യുക്രൈന്റെ മണ്ണിൽ കാട്ടിക്കൂട്ടിയ എല്ലാ ക്രൂരതകൾക്കും റഷ്യയെക്കൊണ്ട് ഉത്തരം പറയിക്കുമെന്നാണ് യുക്രൈൻ പ്രസിഡണ്ട് വ്ലാദിമിർ സെലൻസ്കിയും ഇന്നലെ രാജ്യത്തോടായി നടത്തിയ അഭിസംബോധനയിൽ പറയുന്നത്

നിരപരാധികളായ ജനങ്ങളിൽ കൊല്ലപ്പെട്ടവർ ആകട്ടെ എണ്ണായിരത്തിന് പുറത്തുവരും എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. രണ്ടാം ലോകമഹായുദ്ധത്തിനുശേഷം യൂറോപ്പ് കണ്ട ഏറ്റവും വലിയ യുദ്ധങ്ങളിൽ ഒന്നായി മാറിക്കൊണ്ടിരിക്കുകയാണ് റഷ്യയും യൂക്രൈനും തമ്മിലുള്ള യുദ്ധം.

റഷ്യ പോലൊരു രാജ്യത്തിന് മുന്നിൽ പിടിച്ചുനിൽക്കാൻ യുക്രൈനെ സഹായിച്ചത് അമേരിക്കയും യൂറോപ്പ്യൻ രാജ്യങ്ങളും യുക്രെയിന് എത്തിച്ചു നൽകിയ ആയുധങ്ങൾ കൊണ്ടാണ്. ഈ ഒരു വർഷത്തിനിടയിൽ വൻ ആയുധശേഖരങ്ങളാണ് ഈ രണ്ടു രാജ്യങ്ങൾ യുക്രൈയിനിനായി നൽകിയത്. ഇതിനുപുറമേ ഏറ്റവും അത്യാധുനിക 31 എംബ്രാംസ് യുദ്ധ ടാങ്കുകൾ കൂടി അമേരിക്ക നൽകുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ഒരുകോടി അമേരിക്കൻ ഡോളറോളം വിലവരുന്ന ടാങ്കാണിത്. ഇതിന്റെ ഉപയോഗ രീതിയിലും യുക്രൈൻ സൈന്യത്തിന് പരിശീലനം നൽകുമെന്ന് അമേരിക്ക അറിയിച്ചിട്ടുണ്ട്. റഷ്യയുമായി യുദ്ധം ആരംഭിക്കുന്നതിന് മുമ്പ് നാമ മാത്രമായ ചില ആയുധങ്ങൾ മാത്രമാണ് യുക്രൈനിന്റെ കയ്യിൽ ഉണ്ടായിരുന്നത്. ഇപ്പോഴാകട്ടെ അത്യാധുനിക രീതിയിലുള്ള പല രാജ്യങ്ങളിൽ നിന്നായി ലഭിച്ച വൻ ആയുധശേഖരമാണ് യുക്രൈനിന്റെ നിന്റെ കൈവശമുള്ളത്. സ്ട്രൈക്കർ കവചിത വാഹനങ്ങളും, മിസൈലുകളും ഉൾപ്പെടെയുള്ള ആയുധങ്ങൾ 46 ലോക രാജ്യങ്ങളാണ് യുക്രൈന് സഹായമായി എത്തിച്ചു നൽകിയിട്ടുള്ളത്. അമേരിക്കയും ഓസ്ട്രേലിയയും കാനഡയും നൽകിയ ദീർഘദൂര റോക്കറ്റുകളും, റോക്കറ്റ് ലോഞ്ചറുകളും ഇവയിൽ പ്രധാനപ്പെട്ടതാണ്.

റഷ്യ യുക്രൈനിന്മേൽ യുദ്ധം തുടങ്ങുമ്പോൾ ആ ചെറിയ രാജ്യത്തെ എത്രയും പെട്ടെന്ന് കീഴടക്കി തിരികെ പോകാം എന്നുള്ള കണക്കുകൂട്ടലായിരുന്നു റഷ്യയ്ക്ക്. എന്നാൽ ലോകരാജ്യങ്ങളിൽ നിന്നും കണക്കില്ലാത്ത സഹായവും അത്യാധുനിക ആയുധങ്ങൾ ഉൾപ്പെടെ യുക്രൈനിലേക്ക് എത്താൻ തുടങ്ങിയതോടെ റഷ്യയുടെ കണക്കുകൂട്ടലുകളും തെറ്റാൻ തുടങ്ങി. യുക്രൈനിലെ ചില പ്രദേശങ്ങൾ യുദ്ധാരംഭത്തിൽ റഷ്യയ്ക്ക് പിടിച്ചടക്കാൻ കഴിഞ്ഞെങ്കിലും യുക്രൈൻ തന്റെ ചെറുത്തുനിൽപ്പ് ശക്തമായി തന്നെ തുടർന്നു. ഇരു വിഭാഗവും തമ്മിലുള്ള യുദ്ധം രൂക്ഷമായി മാറിയതോടെ പല യൂറോ പ്യൻ രാജ്യങ്ങൾ തങ്ങളുടെ സുരക്ഷയിലും ആശങ്കപ്പെടാൻ തുടങ്ങി. അവർ യുക്രൈന് സഹായം അഭ്യർത്ഥിച്ചു. ഇതോടെ പ്രധാനമായും അമേരിക്ക ഉൾപ്പെടെയുള്ള ലോകരാജ്യങ്ങൾ ശക്തമായ പിന്തുണയുമായി എത്തി. അമേരിക്കയുടെ സൈനികോപദേശവും ആയുധബലവും കൊണ്ട് നഷ്ടപ്പെട്ട ചില പ്രവിശ്യകൾ അടക്കം യുക്രൈൻ തിരിച്ചുപിടിച്ചു. കണക്കില്ലാത്ത രീതിയിൽ ആയുധ ശേഖരങ്ങൾ നൽകി അമേരിക്ക ഇന്നും യുക്രൈനെ സഹായിക്കുന്നുണ്ട്. എന്നാൽ യുക്രൈന്റെ ആവശ്യമായ അത്യാധുനിക യുദ്ധവിമാനം മാത്രം നൽകാൻ അമേരിക്ക തയ്യാറായിട്ടില്ല. യുദ്ധം മറ്റൊരു തലത്തിൽ പോകാതിരിക്കാൻ ആണ് അമേരിക്കയുടെ ഈ മുൻകരുതൽ.

റഷ്യ – യുക്രൈൻ യുദ്ധത്തിൽ ഇന്ത്യ ഇതുവരെയും പ്രത്യേകമായി ഒരുപക്ഷത്ത് നിൽക്കുന്നില്ല. നിലവിൽ റഷ്യയുമായുള്ള ബന്ധം നിലനിർത്തി തന്നെയാണ് ഇന്ത്യ മുന്നോട്ട് പോകുന്നത് എന്നാൽ ഒരുപക്ഷം മാത്രം നിൽക്കാൻ പാശ്ചാത്യ രാജ്യങ്ങളിൽ നിന്നും ഇന്ത്യക്കും സമ്മർദ്ദം ഉണ്ടാകുന്നുണ്ട്. റഷ്യയും യുക്രൈനും വിട്ടുവീഴ്ചയ്ക്ക് തയ്യാറാകാതെ ഇരിക്കുന്നത് ലോകരാജ്യങ്ങളെ മുഴുവനായും സമ്മർദ്ദത്തിൽ ആക്കുന്നുണ്ട് . ഇരു രാജ്യങ്ങളും തമ്മിലുള്ള യുദ്ധം അവസാനിപ്പിക്കുന്നതിനായി ഇതുവരെ യാതൊരു തരത്തിലുള്ള നയതന്ത്ര നീക്കങ്ങളും നടക്കുന്നില്ല എന്നാണ് മറ്റൊരു വസ്തുത.

ഷോൺ ജോർജിന് പിന്നാലെ കത്തോലിക്ക സഭാ നേതൃത്വത്തിനെതിരെ രൂക്ഷവിമർശനം നടത്തി പി സി ജോർജ്

ബി ജെപി സംസ്ഥാന ഉപാധ്യക്ഷൻ ഷോൺ ജോർജിന് പിന്നാലെ കത്തോലിക്ക സഭാ നേതൃത്വത്തിനെതിരെ രൂക്ഷമായ ഭാഷയിൽ വിമർശനം നടത്തി പൂഞ്ഞാറിലെ എൻഡിഎ സ്ഥാനാർഥി കൂടിയാണ് പി.സി.ജോർജ്. മെത്രാൻമാർ രാഷ്ട്രീയം പറഞ്ഞാൽ രാഷ്ട്രീയമായി തന്നെ...

ലൈംഗികാതിക്രമ കേസിൽ സംവിധായകൻ രഞ്ജിത്തിന് ഉപാധികളോടെ ജാമ്യം

ലൈംഗികാതിക്രമ കേസിൽ സംവിധായകൻ രഞ്ജിത്തിന് ജാമ്യം ലഭിച്ചു. എറണാകുളം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ഉപാധികളോടെ ജാമ്യം അനുവദിച്ചത്. കഴിഞ്ഞ ആഴ്ചയാണ് തൊടുപുഴയില്‍ നിന്ന് രഞ്ജിത്തിനെ അറസ്റ്റ് ചെയ്തത്. ജനുവരി 30-നാണ് കേസിനാസ്പദമായ...

ബീഹാർ രാഷ്ട്രീയത്തിൽ പുതിയ യുഗം; നിതീഷ് കുമാർ രാജ്യസഭാ അംഗമായി സത്യപ്രതിജ്ഞ ചെയ്തു

ബീഹാർ രാഷ്ട്രീയത്തിൽ പതിറ്റാണ്ടുകൾ നീണ്ട ഒരു അധ്യായത്തിന് വിരാമമിട്ട് മുഖ്യമന്ത്രി നിതീഷ് കുമാർ ഇന്ന് രാജ്യസഭാ അംഗമായി സത്യപ്രതിജ്ഞ ചെയ്തു. വെള്ളിയാഴ്ച ഉച്ചയ്ക്ക് 12:15-നാണ് സത്യപ്രതിജ്ഞാ ചടങ്ങുകൾ നടന്നത്. ചടങ്ങിന് ശേഷം അദ്ദേഹം...

കാണാതായ ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി, ദുരൂഹത തുടരുന്നു

കർണാടകയിലെ ചിക്കമംഗളൂരുവിൽ കാണാതായ ശ്രീനന്ദയ്ക്കായി ഇന്ന് ഊർജ്ജിതമായി തിരച്ചിൽ നടക്കവേ1500 അടി താഴ്ചയിൽ ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി. പാലക്കാട് സ്വദേശി രമേശന്റെയും രേണുകയുടെയും മകൾ ശ്രീനന്ദയേയാണ് വിനോദയാത്രയ്ക്കെത്തിയപ്പോൾ കാണാതായത്. തിരക്കേറിയ സ്ഥലത്ത് നിന്നാണ്...

കേരളത്തിൽ മൂന്നു രാഷ്ട്രീയ മുന്നണികൾ തമ്മിൽ മത്സരിക്കുന്ന അവസാന തിരഞ്ഞെടുപ്പ്: രാജീവ് ചന്ദ്രശേഖർ

നിയമസഭ തിരഞ്ഞെടുപ്പ് അവസാനിച്ചതിന് പിന്നാലെ നിർണായക രാഷ്ട്രീയ പ്രസ്താവനയുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. കേരളത്തിൽ മൂന്നു രാഷ്ട്രീയ മുന്നണികൾ തമ്മിൽ മത്സരിക്കുന്ന അവസാന തിരഞ്ഞെടുപ്പായിരിക്കും ഇതെന്ന് അദ്ദേഹം പറഞ്ഞു. നിയമസഭാ...

ഷോൺ ജോർജിന് പിന്നാലെ കത്തോലിക്ക സഭാ നേതൃത്വത്തിനെതിരെ രൂക്ഷവിമർശനം നടത്തി പി സി ജോർജ്

ബി ജെപി സംസ്ഥാന ഉപാധ്യക്ഷൻ ഷോൺ ജോർജിന് പിന്നാലെ കത്തോലിക്ക സഭാ നേതൃത്വത്തിനെതിരെ രൂക്ഷമായ ഭാഷയിൽ വിമർശനം നടത്തി പൂഞ്ഞാറിലെ എൻഡിഎ സ്ഥാനാർഥി കൂടിയാണ് പി.സി.ജോർജ്. മെത്രാൻമാർ രാഷ്ട്രീയം പറഞ്ഞാൽ രാഷ്ട്രീയമായി തന്നെ...

ലൈംഗികാതിക്രമ കേസിൽ സംവിധായകൻ രഞ്ജിത്തിന് ഉപാധികളോടെ ജാമ്യം

ലൈംഗികാതിക്രമ കേസിൽ സംവിധായകൻ രഞ്ജിത്തിന് ജാമ്യം ലഭിച്ചു. എറണാകുളം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ഉപാധികളോടെ ജാമ്യം അനുവദിച്ചത്. കഴിഞ്ഞ ആഴ്ചയാണ് തൊടുപുഴയില്‍ നിന്ന് രഞ്ജിത്തിനെ അറസ്റ്റ് ചെയ്തത്. ജനുവരി 30-നാണ് കേസിനാസ്പദമായ...

ബീഹാർ രാഷ്ട്രീയത്തിൽ പുതിയ യുഗം; നിതീഷ് കുമാർ രാജ്യസഭാ അംഗമായി സത്യപ്രതിജ്ഞ ചെയ്തു

ബീഹാർ രാഷ്ട്രീയത്തിൽ പതിറ്റാണ്ടുകൾ നീണ്ട ഒരു അധ്യായത്തിന് വിരാമമിട്ട് മുഖ്യമന്ത്രി നിതീഷ് കുമാർ ഇന്ന് രാജ്യസഭാ അംഗമായി സത്യപ്രതിജ്ഞ ചെയ്തു. വെള്ളിയാഴ്ച ഉച്ചയ്ക്ക് 12:15-നാണ് സത്യപ്രതിജ്ഞാ ചടങ്ങുകൾ നടന്നത്. ചടങ്ങിന് ശേഷം അദ്ദേഹം...

കാണാതായ ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി, ദുരൂഹത തുടരുന്നു

കർണാടകയിലെ ചിക്കമംഗളൂരുവിൽ കാണാതായ ശ്രീനന്ദയ്ക്കായി ഇന്ന് ഊർജ്ജിതമായി തിരച്ചിൽ നടക്കവേ1500 അടി താഴ്ചയിൽ ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി. പാലക്കാട് സ്വദേശി രമേശന്റെയും രേണുകയുടെയും മകൾ ശ്രീനന്ദയേയാണ് വിനോദയാത്രയ്ക്കെത്തിയപ്പോൾ കാണാതായത്. തിരക്കേറിയ സ്ഥലത്ത് നിന്നാണ്...

കേരളത്തിൽ മൂന്നു രാഷ്ട്രീയ മുന്നണികൾ തമ്മിൽ മത്സരിക്കുന്ന അവസാന തിരഞ്ഞെടുപ്പ്: രാജീവ് ചന്ദ്രശേഖർ

നിയമസഭ തിരഞ്ഞെടുപ്പ് അവസാനിച്ചതിന് പിന്നാലെ നിർണായക രാഷ്ട്രീയ പ്രസ്താവനയുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. കേരളത്തിൽ മൂന്നു രാഷ്ട്രീയ മുന്നണികൾ തമ്മിൽ മത്സരിക്കുന്ന അവസാന തിരഞ്ഞെടുപ്പായിരിക്കും ഇതെന്ന് അദ്ദേഹം പറഞ്ഞു. നിയമസഭാ...

‘സഭക്ക് വേണ്ടെങ്കിൽ സഭയേയും വേണ്ടെന്ന് വയ്‌ക്കേണ്ടി വരും’: ഷോൺ ജോർജ്

സഭക്ക് ബിജെപി വിരുദ്ധ നിലപാടാണെങ്കിൽ സഭയേയും വേണ്ടെന്ന് വയ്‌ക്കേണ്ടിവരുമെന്ന് ബിജെപി സംസ്ഥാന വൈസ് പ്രസിഡണ്ട് ഷോൺ ജോർജ്. സഭക്കും ദീപിക പത്രത്തിനുമെതിരെ ഷോൺ ജോർജ് ശക്തമായി പ്രതികരിച്ചു. ചിലർക്കായി വിടുപണി ചെയ്യുന്നവർ സഭയിലുണ്ട്....

യുഡിഎഫ് സ്ഥാനാർത്ഥി ഷാനിമോൾ ഉസ്മാനെതിരെ പൊലീസ് കേസെടുത്തു

അരൂരിലെ യുഡിഎഫ് സ്ഥാനാർത്ഥി ഷാനിമോൾ ഉസ്മാനെതിരെ പൊലീസ് കേസെടുത്തു. പോളിങ്ങ് ബൂത്തിൽ നിരോധന ഉത്തരവ് ലംഘിച്ചതിനാണ് ഷാനിമോൾക്കെതിരെ പൊലീസ് കേസെടുത്തത്. പൂച്ചാക്കൽ പൊലീസ് ആണ് കേസെടുത്തത്. എൽഡിഎഫ്, എൻഡിഎ പ്രവർത്തകർക്കെതിരെയും കേസെടുത്തിട്ടുണ്ട്. വോട്ടെടുപ്പ്...

വെടിനിർത്തൽ കരാറിന്റെ വിശദാംശങ്ങൾ വ്യക്തമാക്കണം: യുഎഇ

അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ്​ ട്രംപ്​ പ്രഖ്യാപിച്ച യു.എസ്–ഇറാൻ വെടിനിർത്തൽ കരാറിന്റെ വിശദാംശങ്ങൾ വ്യക്തമാക്കണമെന്ന് യുഎഇ ആവശ്യപ്പെട്ടു. കരാറിന്റെ വ്യവസ്ഥകൾ സംബന്ധിച്ച് കൂടുതൽ വ്യക്തത വേണമെന്നും വെടിനിർത്തലിനോട് ഇറാൻ പൂർണമായും നീതി പുലർത്തണമെന്നും യു.എ.ഇ...