മലേഗാവ് സ്ഫോടന കേസ്; ഏഴു പ്രതികളെയും വെറുതെവിട്ടു

മഹാരാഷ്ട്രയിലെ മാലേഗാവിൽ നടന്ന ശക്തമായ സ്ഫോടനത്തിന് പതിനേഴു വർഷങ്ങൾക്ക് ശേഷം മുൻ ബിജെപി എംപി പ്രഗ്യാ സിംഗ് താക്കൂർ, ലെഫ്റ്റനന്റ് കേണൽ പ്രസാദ് പുരോഹിത് എന്നിവരുൾപ്പെടെ ഏഴ് പ്രതികളെയും കോടതി വ്യാഴാഴ്ച കുറ്റവിമുക്തരാക്കി. കേണൽ പുരോഹിത് ബോംബ് നിർമ്മിച്ചതിനും, മലേഗാവ് സ്ഫോടനത്തിൽ പ്രജ്ഞാ താക്കൂർ ബൈക്ക് ഉപയോഗിച്ചതിനും തെളിവില്ലെന്ന് കോടതി. വെറും സംശയം കൊണ്ട് കേസ് മുന്നോട്ട് കൊണ്ടുപോകാൻ കഴിയില്ലെന്ന് പ്രത്യേക ജഡ്ജി എ കെ ലഹോട്ടി പറഞ്ഞു. പ്രതികൾക്കെതിരായ ആരോപണങ്ങൾ സംശയാതീതമായി സ്ഥാപിക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടുവെന്നും അദ്ദേഹം വാദിച്ചു.

“സമൂഹത്തിനെതിരായ ഗുരുതരമായ ഒരു സംഭവം നടന്നിട്ടുണ്ട്. എന്നാൽ ധാർമ്മികതയുടെ പേരിൽ മാത്രം കോടതിക്ക് ശിക്ഷ വിധിക്കാൻ കഴിയില്ല,” ജഡ്ജി പറഞ്ഞു.

2008 സെപ്റ്റംബർ 29 ന് മുസ്ലീം ജനസംഖ്യ കൂടുതലുള്ള ഒരു പട്ടണമായ മാലേഗാവിൽ മോട്ടോർ സൈക്കിളിൽ (എൽഎംഎൽ ഫ്രീഡം ബൈക്ക്) ഘടിപ്പിച്ചിരുന്ന സ്ഫോടകവസ്തു പൊട്ടിത്തെറിച്ച് ആറ് പേർ കൊല്ലപ്പെടുകയും നൂറിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പുണ്യമാസമായ റംസാൻ മാസത്തിലാണ് സ്ഫോടനം നടന്നത്.

മഹാരാഷ്ട്ര ഭീകരവിരുദ്ധ സ്ക്വാഡ് (എടിഎസ്) ആണ് കേസ് ആദ്യം അന്വേഷിച്ചത്, 2011 ൽ എൻഐഎയ്ക്ക് കൈമാറി. അഭിനവ് ഭാരത് എന്ന സംഘടനയുമായി ബന്ധപ്പെട്ട ഗൂഢാലോചനയുടെ ഭാഗമാണ് സ്ഫോടനമെന്ന് എടിഎസ് ആരോപിച്ചിരുന്നു. 2008 ൽ അറസ്റ്റിലായ പ്രജ്ഞാ സിങ് താക്കൂർ സ്ഫോടനത്തിന് ഉപയോഗിച്ച മോട്ടോർ സൈക്കിളിന്റെ ഉടമയാണെന്ന് എടിഎസ് അവകാശപ്പെട്ടിരുന്നു.

മിലിട്ടറി ഇന്റലിജൻസിൽ നിയമിതനായ അന്നത്തെ ആർമി ഓഫീസറായിരുന്ന ലെഫ്റ്റനന്റ് കേണൽ പുരോഹിത് സ്ഫോടകവസ്തുക്കൾ ക്രമീകരിക്കാൻ സഹായിച്ചുവെന്നും അഭിനവ് ഭാരതിന്റെ യോഗങ്ങളിൽ പങ്കെടുത്തിരുന്നുവെന്നും അവകാശപ്പെട്ടു. പുരോഹിത് ആർഡിഎക്സ് കൊണ്ടുവന്ന് ബോംബ് കൂട്ടിച്ചേർത്തതിന് തെളിവില്ലെന്ന് വ്യാഴാഴ്ച കോടതി പറഞ്ഞു. വാഹനത്തിന്റെ ഉടമ പ്രജ്ഞാ സിങ് താക്കൂർ ആണെന്നതിന് വ്യക്തമായ തെളിവുകളില്ലെന്നും ജഡ്ജി ലഹോട്ടി പറഞ്ഞു.

അന്വേഷണ ഏജന്‍സി പൂര്‍ണമായും പരാജയപ്പെട്ടെന്ന് കോടതി നിരീക്ഷിച്ചു. മുംബൈയിലെ പ്രത്യേക എൻഐഎ കോടതിയാണ് വിധി പറഞ്ഞത്. 2008 സെപ്തംബര്‍ 29 ന് നടന്ന സ്ഫോടന കേസിലാണ് വിധി. മഹാരാഷ്ട്രയിലെ നാസിക് ജില്ലയിലെ മലേഗാവിലെ ഒരു മുസ്ലിം പള്ളിക്ക് അടുത്ത് മോട്ടോർ സൈക്കിളിൽ കെട്ടിയിരുന്ന സ്ഫോടകവസ്തു പൊട്ടിത്തെറിക്കുകയായിരുന്നു.

സംഭവത്തില്‍ ആറ്പേര്‍ കൊല്ലപ്പെടുകയും നൂറിലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. 2011ലാണ് കേസ് എന്‍ഐഎ ഏറ്റെടുത്തത്. 2018 ല്‍ വിചാരണ തുടങ്ങി. 323 സാക്ഷികളെയും എട്ട് പ്രതിഭാഗം സാക്ഷികളെയും വിസ്തരിച്ചു. ഇതില്‍ 40 സാക്ഷികൾ കൂറുമാറിയിരുന്നു. 10,800 ലധികം തെളിവുകള്ളാണ് പരിശോധിച്ചത്.

അറസ്റ്റിലായ കന്യാസ്ത്രീകള്‍ക്ക് ഇന്നും ജാമ്യമില്ല, വിധി പറയുന്നത് ശനിയാഴ്ചത്തേക്ക് മാറ്റിയതായി റിപ്പോർട്ട്

ഛത്തീസ്ഗഢില്‍ അറസ്റ്റിലായ കന്യാസ്ത്രീകള്‍ക്ക് ഇന്നും ജാമ്യം ലഭിച്ചില്ല. ജാമ്യഹര്‍ജിയെ പ്രോസിക്യൂഷന്‍ ശക്തമായി എതിര്‍ത്തു. ബിലാസ്പുര്‍ കോടതിയില്‍ കേസിന്റെ വാദം പൂര്‍ത്തിയായി, വിധി പറയുന്നത് ശനിയാഴ്ചത്തേക്ക് മാറ്റി എന്നാണ് പുറത്തുവരുന്ന വിവരം. നാളെ രാവിലെ...

71-മത് ദേശീയ ചലച്ചിത്ര പുരസ്കാരം; മികച്ച സഹനടി ഉര്‍വശി, സഹനടൻ വിജയരാഘവൻ

2023 ലെ ഇന്ത്യൻ സിനിമയിലെ ഏറ്റവും മികച്ച സിനിമകളെ ആദരിക്കുന്ന 71-ാമത് ദേശീയ ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചു. മലയാളത്തില്‍ നിന്ന് വിജയരാഘവന് (പൂക്കാലം) മികച്ച സഹനടനുള്ള പുരസ്കാരവും ഉര്‍വശിക്ക് (ഉള്ളൊഴുക്ക്) മികച്ച സഹനടിക്കുള്ള...

71-മത് ദേശീയ ചലച്ചിത്ര പുരസ്കാരം, മികച്ച നടന്മാരായി വിക്രാന്ത് മാസിയും ഷാരൂഖ് ഖാനും, മികച്ച നടി റാണി മുഖര്‍ജി

71-ാമത് ദേശീയ ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചപ്പോള്‍ മികച്ച നടനുള്ള പുരസ്കാരം രണ്ട് പേര്‍ക്ക്. ഷാരൂഖ് ഖാനും (ജവാന്‍) വിക്രാന്ത് മാസിയുമാണ് (12ത്ത് ഫെയില്‍) പുരസ്കാരം പങ്കുവച്ചത്. റാണി മുഖര്‍ജിയാണ് (മിസിസ് ചാറ്റര്‍ജി വേഴ്സസ്...

പുതിയ ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പ് സെപ്റ്റംബർ 9 ന്

ഉപരാഷ്ട്രപതി ജഗ്ദീപ് ധൻഖർ രാജിവച്ചതിനെത്തുടർന്ന് ഇന്ത്യയുടെ അടുത്ത ഉപരാഷ്ട്രപതിയെ തിരഞ്ഞെടുക്കുന്നതിനുള്ള വോട്ടെടുപ്പ് സെപ്റ്റംബർ 9 ന് നടക്കുമെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ചു. 1952 ലെ രാഷ്ട്രപതി, ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പ് നിയമത്തിൽ പറഞ്ഞിരിക്കുന്ന...

മഴക്കെടുതി തുടരുന്നു, ഹിമാചൽ പ്രദേശിൽ മരിച്ചവരുടെ എണ്ണം 173 ആയി

ദില്ലി: ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ മഴക്കെടുതി തുടരുന്നു. ഹിമാചൽ പ്രദേശിൽ മഴക്കെടുതിയിൽ മരിച്ചവരുടെ എണ്ണം 173 ആയി. മധ്യപ്രദേശിലും മഴക്കെടുതി രൂക്ഷം ആണ്. ഗുണ, ശിവ്പുരി എന്നീ ജില്ലകളിൽ വെള്ളപ്പൊക്കത്തെ തുടർന്ന് 150ൽ അധികം...

അറസ്റ്റിലായ കന്യാസ്ത്രീകള്‍ക്ക് ഇന്നും ജാമ്യമില്ല, വിധി പറയുന്നത് ശനിയാഴ്ചത്തേക്ക് മാറ്റിയതായി റിപ്പോർട്ട്

ഛത്തീസ്ഗഢില്‍ അറസ്റ്റിലായ കന്യാസ്ത്രീകള്‍ക്ക് ഇന്നും ജാമ്യം ലഭിച്ചില്ല. ജാമ്യഹര്‍ജിയെ പ്രോസിക്യൂഷന്‍ ശക്തമായി എതിര്‍ത്തു. ബിലാസ്പുര്‍ കോടതിയില്‍ കേസിന്റെ വാദം പൂര്‍ത്തിയായി, വിധി പറയുന്നത് ശനിയാഴ്ചത്തേക്ക് മാറ്റി എന്നാണ് പുറത്തുവരുന്ന വിവരം. നാളെ രാവിലെ...

71-മത് ദേശീയ ചലച്ചിത്ര പുരസ്കാരം; മികച്ച സഹനടി ഉര്‍വശി, സഹനടൻ വിജയരാഘവൻ

2023 ലെ ഇന്ത്യൻ സിനിമയിലെ ഏറ്റവും മികച്ച സിനിമകളെ ആദരിക്കുന്ന 71-ാമത് ദേശീയ ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചു. മലയാളത്തില്‍ നിന്ന് വിജയരാഘവന് (പൂക്കാലം) മികച്ച സഹനടനുള്ള പുരസ്കാരവും ഉര്‍വശിക്ക് (ഉള്ളൊഴുക്ക്) മികച്ച സഹനടിക്കുള്ള...

71-മത് ദേശീയ ചലച്ചിത്ര പുരസ്കാരം, മികച്ച നടന്മാരായി വിക്രാന്ത് മാസിയും ഷാരൂഖ് ഖാനും, മികച്ച നടി റാണി മുഖര്‍ജി

71-ാമത് ദേശീയ ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചപ്പോള്‍ മികച്ച നടനുള്ള പുരസ്കാരം രണ്ട് പേര്‍ക്ക്. ഷാരൂഖ് ഖാനും (ജവാന്‍) വിക്രാന്ത് മാസിയുമാണ് (12ത്ത് ഫെയില്‍) പുരസ്കാരം പങ്കുവച്ചത്. റാണി മുഖര്‍ജിയാണ് (മിസിസ് ചാറ്റര്‍ജി വേഴ്സസ്...

പുതിയ ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പ് സെപ്റ്റംബർ 9 ന്

ഉപരാഷ്ട്രപതി ജഗ്ദീപ് ധൻഖർ രാജിവച്ചതിനെത്തുടർന്ന് ഇന്ത്യയുടെ അടുത്ത ഉപരാഷ്ട്രപതിയെ തിരഞ്ഞെടുക്കുന്നതിനുള്ള വോട്ടെടുപ്പ് സെപ്റ്റംബർ 9 ന് നടക്കുമെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ചു. 1952 ലെ രാഷ്ട്രപതി, ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പ് നിയമത്തിൽ പറഞ്ഞിരിക്കുന്ന...

മഴക്കെടുതി തുടരുന്നു, ഹിമാചൽ പ്രദേശിൽ മരിച്ചവരുടെ എണ്ണം 173 ആയി

ദില്ലി: ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ മഴക്കെടുതി തുടരുന്നു. ഹിമാചൽ പ്രദേശിൽ മഴക്കെടുതിയിൽ മരിച്ചവരുടെ എണ്ണം 173 ആയി. മധ്യപ്രദേശിലും മഴക്കെടുതി രൂക്ഷം ആണ്. ഗുണ, ശിവ്പുരി എന്നീ ജില്ലകളിൽ വെള്ളപ്പൊക്കത്തെ തുടർന്ന് 150ൽ അധികം...

ഡോ. ഹാരിസിന് നോട്ടീസ് നൽകിയത് സ്വാഭാവിക നടപടി മാത്രം: വീണാ ജോര്‍ജ്

സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ പെരുമാറ്റച്ചട്ട ലംഘനം ഉണ്ടായിട്ടുണ്ടെന്ന വിദഗ്ധ സമിതിയുടെ കണ്ടെത്തലിന്റെ അടിസ്ഥാനത്തിലുള്ള നടപടിയാണ് നോട്ടീസെന്ന് മന്ത്രി പറഞ്ഞു. തിരുവനന്തപുരം മെഡിക്കല്‍ കോളജ് യൂറോളജി വിഭാഗം മേധാവി ഡോ. ഹാരിസ് ചിറയ്ക്കലിന് കാരണം കാണിക്കല്‍...

കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ ഛത്തീസ്ഗഡ് സർക്കാർ എതിർക്കില്ല: രാജീവ് ചന്ദ്രശേഖർ

ഛത്തീസ്ഗഡിൽ അറസ്റ്റിലായ മലയാളി കന്യാസ്ത്രീകള്‍ക്ക് ഉടന്‍ ജാമ്യം ലഭിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷയെ ഛത്തീസ്ഗഢ് സർക്കാർ എതിർക്കില്ല. ഇക്കാര്യത്തില്‍ പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും ഉറപ്പ് നല്‍കിയതായി രാജീവ് ചന്ദ്രശേഖര്‍...

യു പി ഐ ഇടപാടുകളിൽ ഇന്ന് മുതൽ പുതിയ നിയമങ്ങൾ

ഗൂഗിൾ പേ, പേടിഎം, ഫോൺപേ തുടങ്ങിയ യുപിഐ ആപ്പുകളുടെ പ്രവർത്തനത്തിൽ നാഷണൽ പേയ്മെന്റ്‌സ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൻപിസിഐ) അവതരിപ്പിച്ച പ്രധാന മാറ്റങ്ങൾ ഇന്ന് മുതൽ പ്രാബല്യത്തിൽ. ഈ പുതിയ നിയമങ്ങൾ പ്രത്യേകിച്ചും...