മലേഗാവ് സ്ഫോടന കേസ്; ഏഴു പ്രതികളെയും വെറുതെവിട്ടു

മഹാരാഷ്ട്രയിലെ മാലേഗാവിൽ നടന്ന ശക്തമായ സ്ഫോടനത്തിന് പതിനേഴു വർഷങ്ങൾക്ക് ശേഷം മുൻ ബിജെപി എംപി പ്രഗ്യാ സിംഗ് താക്കൂർ, ലെഫ്റ്റനന്റ് കേണൽ പ്രസാദ് പുരോഹിത് എന്നിവരുൾപ്പെടെ ഏഴ് പ്രതികളെയും കോടതി വ്യാഴാഴ്ച കുറ്റവിമുക്തരാക്കി. കേണൽ പുരോഹിത് ബോംബ് നിർമ്മിച്ചതിനും, മലേഗാവ് സ്ഫോടനത്തിൽ പ്രജ്ഞാ താക്കൂർ ബൈക്ക് ഉപയോഗിച്ചതിനും തെളിവില്ലെന്ന് കോടതി. വെറും സംശയം കൊണ്ട് കേസ് മുന്നോട്ട് കൊണ്ടുപോകാൻ കഴിയില്ലെന്ന് പ്രത്യേക ജഡ്ജി എ കെ ലഹോട്ടി പറഞ്ഞു. പ്രതികൾക്കെതിരായ ആരോപണങ്ങൾ സംശയാതീതമായി സ്ഥാപിക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടുവെന്നും അദ്ദേഹം വാദിച്ചു.

“സമൂഹത്തിനെതിരായ ഗുരുതരമായ ഒരു സംഭവം നടന്നിട്ടുണ്ട്. എന്നാൽ ധാർമ്മികതയുടെ പേരിൽ മാത്രം കോടതിക്ക് ശിക്ഷ വിധിക്കാൻ കഴിയില്ല,” ജഡ്ജി പറഞ്ഞു.

2008 സെപ്റ്റംബർ 29 ന് മുസ്ലീം ജനസംഖ്യ കൂടുതലുള്ള ഒരു പട്ടണമായ മാലേഗാവിൽ മോട്ടോർ സൈക്കിളിൽ (എൽഎംഎൽ ഫ്രീഡം ബൈക്ക്) ഘടിപ്പിച്ചിരുന്ന സ്ഫോടകവസ്തു പൊട്ടിത്തെറിച്ച് ആറ് പേർ കൊല്ലപ്പെടുകയും നൂറിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പുണ്യമാസമായ റംസാൻ മാസത്തിലാണ് സ്ഫോടനം നടന്നത്.

മഹാരാഷ്ട്ര ഭീകരവിരുദ്ധ സ്ക്വാഡ് (എടിഎസ്) ആണ് കേസ് ആദ്യം അന്വേഷിച്ചത്, 2011 ൽ എൻഐഎയ്ക്ക് കൈമാറി. അഭിനവ് ഭാരത് എന്ന സംഘടനയുമായി ബന്ധപ്പെട്ട ഗൂഢാലോചനയുടെ ഭാഗമാണ് സ്ഫോടനമെന്ന് എടിഎസ് ആരോപിച്ചിരുന്നു. 2008 ൽ അറസ്റ്റിലായ പ്രജ്ഞാ സിങ് താക്കൂർ സ്ഫോടനത്തിന് ഉപയോഗിച്ച മോട്ടോർ സൈക്കിളിന്റെ ഉടമയാണെന്ന് എടിഎസ് അവകാശപ്പെട്ടിരുന്നു.

മിലിട്ടറി ഇന്റലിജൻസിൽ നിയമിതനായ അന്നത്തെ ആർമി ഓഫീസറായിരുന്ന ലെഫ്റ്റനന്റ് കേണൽ പുരോഹിത് സ്ഫോടകവസ്തുക്കൾ ക്രമീകരിക്കാൻ സഹായിച്ചുവെന്നും അഭിനവ് ഭാരതിന്റെ യോഗങ്ങളിൽ പങ്കെടുത്തിരുന്നുവെന്നും അവകാശപ്പെട്ടു. പുരോഹിത് ആർഡിഎക്സ് കൊണ്ടുവന്ന് ബോംബ് കൂട്ടിച്ചേർത്തതിന് തെളിവില്ലെന്ന് വ്യാഴാഴ്ച കോടതി പറഞ്ഞു. വാഹനത്തിന്റെ ഉടമ പ്രജ്ഞാ സിങ് താക്കൂർ ആണെന്നതിന് വ്യക്തമായ തെളിവുകളില്ലെന്നും ജഡ്ജി ലഹോട്ടി പറഞ്ഞു.

അന്വേഷണ ഏജന്‍സി പൂര്‍ണമായും പരാജയപ്പെട്ടെന്ന് കോടതി നിരീക്ഷിച്ചു. മുംബൈയിലെ പ്രത്യേക എൻഐഎ കോടതിയാണ് വിധി പറഞ്ഞത്. 2008 സെപ്തംബര്‍ 29 ന് നടന്ന സ്ഫോടന കേസിലാണ് വിധി. മഹാരാഷ്ട്രയിലെ നാസിക് ജില്ലയിലെ മലേഗാവിലെ ഒരു മുസ്ലിം പള്ളിക്ക് അടുത്ത് മോട്ടോർ സൈക്കിളിൽ കെട്ടിയിരുന്ന സ്ഫോടകവസ്തു പൊട്ടിത്തെറിക്കുകയായിരുന്നു.

സംഭവത്തില്‍ ആറ്പേര്‍ കൊല്ലപ്പെടുകയും നൂറിലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. 2011ലാണ് കേസ് എന്‍ഐഎ ഏറ്റെടുത്തത്. 2018 ല്‍ വിചാരണ തുടങ്ങി. 323 സാക്ഷികളെയും എട്ട് പ്രതിഭാഗം സാക്ഷികളെയും വിസ്തരിച്ചു. ഇതില്‍ 40 സാക്ഷികൾ കൂറുമാറിയിരുന്നു. 10,800 ലധികം തെളിവുകള്ളാണ് പരിശോധിച്ചത്.

ഡോ. ഹാരിസിന്റെ മുറിയിൽ പരിശോധന നടത്തി; സ്ഥിരീകരിച്ച് തിരുവനന്തപുരം മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ

തിരുവനന്തപുരം: ഡോ. സി.എച്ച്. ഹാരിസിന്റെ ഓഫീസ് മുറി തുറന്ന് പരിശോധന നടത്തിയെന്ന് സമ്മതിച്ച് തിരുവനന്തപുരം മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ. ഉത്തരവാദിത്തപ്പെട്ടവരല്ലാതെ മറ്റാരും മുറിയില്‍ കയറിയിട്ടില്ല. മുറി മറ്റൊരു പൂട്ടിട്ട് പൂട്ടിയത് സുരക്ഷയുടെ ഭാഗമായാണെന്നും...

ഇന്ത്യയെ അകറ്റരുത്, ട്രംപിന് മുന്നറിയിപ്പുമായി അമേരിക്കൻ രാഷ്ട്രീയ നേതൃത്വം

അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇന്ത്യക്കെതിരെ പ്രഖ്യാപിച്ച അധിക താരിഫുകൾക്ക് സ്വന്തം രാജ്യത്ത് നിന്ന് തന്നെ കടുത്ത എതിർപ്പുകൾ നേരിടുകയാണ്. ഇന്ത്യയുടെ ഇറക്കുമതിക്ക് 50% താരിഫ് ചുമത്തിയ ട്രംപിന്റെ നീക്കത്തെ അമേരിക്കൻ കോൺഗ്രസിലെ...

സംസ്ഥാനത്ത് മഴ തുടരും; ആറ് ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ മഴ തുടരും.മുന്നറിയിപ്പുകളുടെ ഭാഗമായി ഇന്ന് ആറ് ജില്ലകളില്‍ കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഇടുക്കി, തൃശൂര്‍, മലപ്പുറം, വയനാട്, കണ്ണൂര്‍, കാസര്‍ക്കോട് ജില്ലകളിലാണ് യെല്ലോ മുന്നറിയിപ്പ്. ഒറ്റപ്പെട്ട ശക്തമായ...

റെക്കോർഡ് തകർത്ത് സ്വർണ്ണവില കുതിക്കുന്നു, ഒരു പവന് വില 75,760 രൂപ

സംസ്ഥാനത്ത് ഇന്നും സ്വർണ്ണത്തിന് വൻ വർധനവാണ് രേഖപ്പെടുത്തിയത്. ഗ്രാമിന് 70 രൂപയാണ് ഇന്ന് വർധിച്ചത്. ഒരു ഗ്രാം സ്വർണ്ണത്തിന് ഇന്ന് 9470 രൂപയിലാണ് വ്യാപാരം നടക്കുന്നത്. ഇന്ന് ഒരു പവൻ സ്വർണ്ണത്തിന് 560...

സ്വാതന്ത്ര്യദിനം; ഡൽഹി വിമാനത്താവളത്തിൽ അതീവ ജാഗ്രത, രാജ്യമെമ്പാടും സുരക്ഷ ശക്തമാക്കി

സ്വാതന്ത്ര്യദിന ആഘോഷങ്ങൾ അടുത്തതോടെ ഡൽഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ അതീവ ജാഗ്രത നിർദ്ദേശം നൽകിയിട്ടുണ്ട്. ഇന്ത്യയിലുടനീളമുള്ള എല്ലാ വിമാനത്താവളങ്ങളിലും അതീവ ജാഗ്രത പാലിക്കും. ഇന്റലിജൻസ് വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് അതീവ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിരിക്കുന്നതെന്ന്...

ഡോ. ഹാരിസിന്റെ മുറിയിൽ പരിശോധന നടത്തി; സ്ഥിരീകരിച്ച് തിരുവനന്തപുരം മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ

തിരുവനന്തപുരം: ഡോ. സി.എച്ച്. ഹാരിസിന്റെ ഓഫീസ് മുറി തുറന്ന് പരിശോധന നടത്തിയെന്ന് സമ്മതിച്ച് തിരുവനന്തപുരം മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ. ഉത്തരവാദിത്തപ്പെട്ടവരല്ലാതെ മറ്റാരും മുറിയില്‍ കയറിയിട്ടില്ല. മുറി മറ്റൊരു പൂട്ടിട്ട് പൂട്ടിയത് സുരക്ഷയുടെ ഭാഗമായാണെന്നും...

ഇന്ത്യയെ അകറ്റരുത്, ട്രംപിന് മുന്നറിയിപ്പുമായി അമേരിക്കൻ രാഷ്ട്രീയ നേതൃത്വം

അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇന്ത്യക്കെതിരെ പ്രഖ്യാപിച്ച അധിക താരിഫുകൾക്ക് സ്വന്തം രാജ്യത്ത് നിന്ന് തന്നെ കടുത്ത എതിർപ്പുകൾ നേരിടുകയാണ്. ഇന്ത്യയുടെ ഇറക്കുമതിക്ക് 50% താരിഫ് ചുമത്തിയ ട്രംപിന്റെ നീക്കത്തെ അമേരിക്കൻ കോൺഗ്രസിലെ...

സംസ്ഥാനത്ത് മഴ തുടരും; ആറ് ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ മഴ തുടരും.മുന്നറിയിപ്പുകളുടെ ഭാഗമായി ഇന്ന് ആറ് ജില്ലകളില്‍ കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഇടുക്കി, തൃശൂര്‍, മലപ്പുറം, വയനാട്, കണ്ണൂര്‍, കാസര്‍ക്കോട് ജില്ലകളിലാണ് യെല്ലോ മുന്നറിയിപ്പ്. ഒറ്റപ്പെട്ട ശക്തമായ...

റെക്കോർഡ് തകർത്ത് സ്വർണ്ണവില കുതിക്കുന്നു, ഒരു പവന് വില 75,760 രൂപ

സംസ്ഥാനത്ത് ഇന്നും സ്വർണ്ണത്തിന് വൻ വർധനവാണ് രേഖപ്പെടുത്തിയത്. ഗ്രാമിന് 70 രൂപയാണ് ഇന്ന് വർധിച്ചത്. ഒരു ഗ്രാം സ്വർണ്ണത്തിന് ഇന്ന് 9470 രൂപയിലാണ് വ്യാപാരം നടക്കുന്നത്. ഇന്ന് ഒരു പവൻ സ്വർണ്ണത്തിന് 560...

സ്വാതന്ത്ര്യദിനം; ഡൽഹി വിമാനത്താവളത്തിൽ അതീവ ജാഗ്രത, രാജ്യമെമ്പാടും സുരക്ഷ ശക്തമാക്കി

സ്വാതന്ത്ര്യദിന ആഘോഷങ്ങൾ അടുത്തതോടെ ഡൽഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ അതീവ ജാഗ്രത നിർദ്ദേശം നൽകിയിട്ടുണ്ട്. ഇന്ത്യയിലുടനീളമുള്ള എല്ലാ വിമാനത്താവളങ്ങളിലും അതീവ ജാഗ്രത പാലിക്കും. ഇന്റലിജൻസ് വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് അതീവ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിരിക്കുന്നതെന്ന്...

‘താരിഫ് പ്രശ്നം പരിഹരിക്കുന്നതു വരെ ഇന്ത്യയുമായി കൂടുതൽ വ്യാപാര ചർച്ചകൾക്കില്ല’; ഡൊണൾഡ് ട്രംപ്

ഇന്ത്യൻ ഇറക്കുമതിക്ക് 50 ശതമാനം തീരുവ ഏർപ്പെടുത്തിയതിനെത്തുടർന്ന് ഇന്ത്യയുമായുള്ള കൂടുതൽ വ്യാപാര ചർച്ചകൾക്കില്ലെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഉയർന്ന തീരുവകൾ പ്രഖ്യാപിച്ചതിനെത്തുടർന്ന് കൂടുതൽ ചർച്ചകൾ പ്രതീക്ഷിക്കുന്നുണ്ടോ എന്ന് ഓവൽ ഓഫീസിൽ മാധ്യമപ്രവർത്തകരുടെ...

പി ടി 5നെ മയക്കുവെടിവച്ചു, വിദഗ്ധ സംഘം ചികിത്സ നൽകി തുടങ്ങി

പാലക്കാട്: കാഴ്ചക്കുറവുള്ള പി.ടി അഞ്ചാമൻ കാട്ടാനയ്ക്ക് വിദഗ്ധ സംഘം ചികിത്സ നൽകി തുടങ്ങി. രാവിലെ ആനയെ മയക്കുവെടിവെച്ചു. ആനയുടെ ഇടതു കണ്ണിന് നേരത്തേ കാഴ്ചയില്ല. വലതു കണ്ണിന് കാഴ്ച കുറഞ്ഞതോടെ ആണ് ചികിത്സ...

ലുലു ഹൈപ്പർമാർക്കറ്റ് സന്ദർശിച്ച് പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം

ദുബായ്: ദുബായ് സിലിക്കൺ സെൻട്രൽ മാളിലെ ലുലു ഹൈപ്പർമാർക്കറ്റ് സന്ദർശിച്ച് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം. ഒരു മണിക്കൂറിലേറെ സിലിക്കൺ സെൻട്രൽ...