അൻവർ പറഞ്ഞ ആരോപണമെല്ലാം ശെരിയാണെന്നും മുഖ്യമന്ത്രി രാജി വെക്കണമെന്നും പി സി ജോർജ് ആവശ്യപ്പെട്ടു. മുഖ്യമന്ത്രിക്കും സിപിഎം നേതൃത്വത്തിനും എതിരെ വർഷങ്ങളായി നിലനിൽക്കുന്ന ആരോപണങ്ങളാണ് അൻവർ ഉന്നയിച്ചതെന്നും എല്ലാം അറിയാമായിരുന്നിട്ടും എന്ത് കൊണ്ട് നേരത്തെ അൻവർ ഇത് വെളിപ്പെടുത്തിയില്ലെന്നും പിസി ജോര്‍ജ് ചോദിച്ചു.
‘അൻവറും മുഖ്യമന്ത്രിയും കാട്ടുകള്ളന്മാർ. അൻവർ പൊളിറ്റിക്കൽ ഇസ്ലാം ആണ്. സ്വർണ്ണകള്ളക്കടത്തുകാരുടെ വക്കാലത്ത് ഏറ്റെടുത്താണ് അൻവർ സംസാരിക്കുന്നത്. 98 ശതമാനം സ്വർണ്ണക്കടത്ത് കേസ് മലപ്പുറത്ത്. പൊളിറ്റിക്കൽ ഇസ്ലാമിന്റെ തട്ടിപ്പ് ആണ് നടക്കുന്നത്. പിന്തുണ നൽകിയ ജലീൽ സിമി നേതാവ്’, പി സി ജോർജ് പറഞ്ഞു
എഡിജിപി ആർഎസ്എസ് നേതാവിനെ കണ്ടതിൽ തെറ്റില്ലെന്നും കേരളത്തിലെ ക്രമസമാധാന പ്രശ്നവും സംസാരിക്കാമല്ലോ എന്നും ജോർജ് പറഞ്ഞു. പാണക്കാട് തങ്ങളെ എഡിജിപി കണ്ടതിൽ ആർക്കും പരാതി ഇല്ലെന്നും എഡിജിപി കൊള്ളക്കാരനാണെന്നും അയാളെ സ്ഥാനത്ത് നിന്ന് മാറ്റണമെന്നും പി സി ജോർജ് ആവശ്യപ്പെട്ടു. അർജുന്‍റെ മൃതദേഹം കണ്ടെത്തുന്നതിൽ കർണാടക സർക്കാർ നടത്തിയ പ്രവർത്തനം അഭിനന്ദനീയം. അർജുന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നുവെന്നും പിസി ജോര്‍ജ് പറഞ്ഞു.