പാലക്കാട് ശക്തമായ മത്സരം, പോരിനിറങ്ങി സ്ഥാനാർത്ഥികൾ

പാലക്കാട് നിയമസഭ ഉപതിരഞ്ഞെടുപ്പിനായുള്ള സ്ഥാനാർത്ഥികളെ ബിജെപി ഉൾപ്പെടെ മൂന്ന് മുന്നണികളും പ്രഖ്യാപിച്ചതോടെ ശക്തമായ ത്രികോണമത്സരം നടക്കുമെന്നുറപ്പായി. തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് തൊട്ടുപിന്നാലെ തന്നെ കോൺഗ്രസ് രാഹുൽ മാങ്കൂട്ടത്തിലിൻ്റെ സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചു. പിന്നാലെയുണ്ടായ അപ്രതീക്ഷിത പൊട്ടിത്തെറിയോടെ കോൺഗ്രസ് നേതാവായിരുന്ന പി സരിൻ ഇടത് സ്വതന്ത്ര സ്ഥാനാർത്ഥിയായി രംഗ പ്രവേശനം നടത്തി. ഒടുവിൽ ശനിയാഴ്ച രാത്രി ബി.ജെ.പിയുടെ സ്ഥാനാർത്ഥി പ്രഖ്യാപനവുമെത്തി. പാലക്കാടുകാരൻ കൂടിയായ സംസ്ഥാന ജനറൽ സെക്രട്ടറി സി. കൃഷ്ണകുമാറാണ് ബി.ജെ.പിക്കായി മത്സര രംഗത്തുള്ളത്. കേരളം ഉറ്റു നോക്കുന്ന പ്രധാന പോരാട്ടം നടക്കുന്ന മണ്ഡലമാണ് പാലക്കാട്.

പത്തനംതിട്ടയിൽ നിന്നും പാലക്കാടെത്തിയ രാഹുലിന് വൻ സ്വീകരണമാണ് പ്രവർത്തകർ ഒരുക്കിയിരുന്നത്. കോൺഗ്രസ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ പുലർച്ചെ തന്നെ പ്രചാരണത്തിനിറങ്ങി. ഫിഷ് മാർക്കറ്റിലെത്തി തൊഴിലാളികളോട് വോട്ടഭ്യർത്ഥിച്ചു. ശേഷം കോട്ട മൈതാനം ഉൾപ്പടെ കൂടുതൽ ആളുകളെത്തുന്നയിടങ്ങളിലെല്ലാം സ്ഥാനാർത്ഥിയുമെത്തി. മതേതരത്വമാണ് പാലക്കാട്ടെ ഉപതിരഞ്ഞെടുപ്പിലെ മുഖ്യപ്രചാരണ വിഷയമെന്ന് യുഡിഎഫ് സ്ഥാനാര്‍ഥി രാഹുല്‍ മാങ്കൂട്ടത്തില്‍. പോരാട്ടം ബിജെപിക്കെതിരെയാണ്. ബിജെപിയെയും വര്‍ഗീയതെയും തറപറ്റിക്കുകയാണ് ലക്ഷ്യമെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു. പാലക്കാട്‌ ബിജെപിക്കകത്തെ തമ്മിലടി കോൺഗ്രസിന് ഗുണം ചെയ്യുമെന്നും രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു

സരിന്‍ പ്രകോപിപ്പിച്ചാലും മറുപടി പറയില്ല. ഗൗരവമുള്ള വിഷയങ്ങള്‍ തിരഞ്ഞെടുപ്പില്‍ ചര്‍ച്ച ചെയ്യാനുണ്ട്. വ്യക്തിപരമായ വിഷയങ്ങളല്ലെന്നും യുഡിഎഫ് സ്ഥാനാര്‍ഥി പറഞ്ഞു. പാലക്കാട് ത്രികോണ മത്സരമാണോ എന്ന് ജനം തീരുമാനിക്കട്ടെയെന്ന് സിപിഎം സ്വതന്ത്രനായി മല്‍സരിക്കുന്ന പി.സരിന്‍ പറഞ്ഞു. വെറുപ്പ് പടര്‍ത്താനും വിദ്വേഷം പരത്താനും പാലക്കാട് ഒരു ടൂളാകാന്‍ എങ്ങനെയാണ് സാധ്യതയുള്ളത് അതിനെ ചെറുക്കണം. അത് രാഷ്ട്രീയമായി ബിജെപിയെ പരാജയപ്പെടുത്തിക്കൊണ്ടാണെന്നും സരിന്‍ കൂട്ടിച്ചേര്‍ത്തു. കോൺഗ്രസ്‌ ശക്തിപ്പെടട്ടെ എന്ന് തന്നെയാണ് ഇപ്പോഴും ആഗ്രഹിക്കുന്നത്. ഇറങ്ങി വന്നത് ഒറ്റക്കാണ് എന്നത് ദൗർബല്യമല്ല. കോൺഗ്രസിനകത്തെ ആളുകളെ വലിച്ചു പുറത്തിടുക എന്നതല്ല എന്റെ പ്രതികാരം. ഇനി കോൺഗ്രസ്‌ നേതാക്കളെ കുറിച്ചൊന്നും പറഞ്ഞു ചർച്ച വഴി തിരിക്കാൻ ആഗ്രഹിക്കുന്നില്ല. സി.കൃഷ്ണകുമാർ ശക്തനായ എതിരാളിയാണെന്നും പരിചയപെടുത്തൽ ആവശ്യമില്ലാത്ത മുഖമാണെന്നും സരിൻ പറഞ്ഞു. കഴിഞ്ഞ ദിവസം വലിയ ജനപങ്കാളിത്തമുള്ള റോഡ് ഷോയാണ് ഇടത് സ്ഥാനാർത്ഥിയായ പി സരിൻ നടത്തിയിരുന്നത്.

രാഹുലിന്റെ സ്ഥാനാർത്ഥിത്വവുമായി ബന്ധപ്പെട്ട് പി സരിൻ രാജിവെച്ചതിന് പിന്നാലെ യൂത്ത് കോൺഗ്രസ് നേതാവ് ഷാനിബും കഴിഞ്ഞ ദിവസം പാർട്ടി വിട്ടിരുന്നു. സി.പി.എമ്മിലേക്ക് ഇല്ലെന്ന് പറഞ്ഞ ഷാനിബ് സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കും എന്ന വിവരവും പുറത്തു വരുന്നുണ്ട്. കൂടാതെ പി.വി അൻവറും ഡി.എം. കെ പിന്തുണക്കുന്ന സ്ഥാനർത്ഥിയെ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.

മലപ്പുറത്ത് വവ്വാലുകൾ കൂട്ടത്തോടെ ചത്ത നിലയിൽ

മലപ്പുറം ജില്ലയിലെ തിരുവാലിയിൽ വവ്വാലുകളെ കൂട്ടത്തോടെ ചത്ത നിലയിൽ കണ്ടെത്തി. പൂന്തോട്ടത്തിലെ റോഡരികിലെ കാഞ്ഞിരമരത്തിന് സമീപമാണ് 17നോളം വവ്വാലുകളെ കഴിഞ്ഞ ദിവസം ചത്ത് നിലയിൽ കണ്ടെത്തുന്നത്. പരിഭ്രാന്തരായ നാട്ടുകാർ അധികൃതരെ വിവരമറിയിച്ചു. തുടർന്ന്...

’70 മില്യൺ പൊങ്കാല ഇടുന്നുവെന്നാണ് കണക്ക്’: സുരേഷ് ഗോപി

തിരുവനന്തപുരം: ദുഷ്ടലാക്കോടെ യുവത്വത്തെയും അതുവഴി ഭാരതത്തെയും നശിപ്പിക്കാനുള്ള ഉദേശത്തെ കത്തിച്ചുകളയാനുള്ള പ്രാർത്ഥന ആയിരിക്കണം പൊങ്കാലയെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. അദ്ദേഹം ആശാ പ്രവർത്തകരുടെ സമരവേദി സന്ദർശിച്ചതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം...

യാഗശാലയായി തലസ്ഥാനം, പൊങ്കാല നിവേദിച്ചതോടെ ഭക്തർ മടങ്ങുന്നു

തിരുവനന്തപുരം: കൊടുംചൂടിനിടയിലും ഇന്ന് തലസ്ഥാന നഗരി മുഴുവൻ ആറ്റുകാൽ ദേവിയുടെ അനുഗ്രഹത്തിൻ്റെ കുളിർമ്മയിലാണ്. ആറ്റുകാൽ ദേവീ ക്ഷേത്രത്തിൽ പൊങ്കാല നിവേദിച്ചതോടെ നഗരത്തിൽ വഴിനീളെ ഒരുക്കിയ പൊങ്കാലക്കലങ്ങളിലും പുണ്യാഹം തളിച്ചു.തുടർന്ന് ദേവിക്ക് പൊങ്കല സമർപ്പിച്ച...

ഈ വർഷത്തെ ആദ്യത്തെ ചന്ദ്രഗ്രഹണം നാളെ

ഈ വർഷത്തെ ആദ്യത്തെ ചന്ദ്രഗ്രഹണം 2025 മാർച്ച് 14 ന്, അതായത് നാളെ രാവിലെ 9:29 ന് ആരംഭിച്ച് വൈകുന്നേരം 3:29 ന് അവസാനിക്കും. ചന്ദ്രഗ്രഹണത്തിന്റെ ആകെ ദൈർഘ്യം 6 മണിക്കൂർ 02...

ആശാ പ്രവർത്തകർക്ക് സൗജന്യമായി പൊങ്കാല കിറ്റ് വിതരണം ചെയ്ത് കേന്ദ്രമന്ത്രി സുരേഷ് ഗോപി

തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റ് പടിക്കൽ സമരം തുടരുന്ന ആശാ പ്രവർത്തകർക്കു സൗജന്യമായി പൊങ്കാല കിറ്റ് വിതരണം ചെയ്തു കേന്ദ്രമന്ത്രി സുരേഷ് ഗോപി. ഇന്നലെ രാവിലെ യാത്രയ്ക്കിടയിൽ സമരവേദിയിൽ എത്തി കിറ്റ് എത്തിക്കാമെന്ന് ഉറപ്പു നൽകിയിരുന്നു....

മലപ്പുറത്ത് വവ്വാലുകൾ കൂട്ടത്തോടെ ചത്ത നിലയിൽ

മലപ്പുറം ജില്ലയിലെ തിരുവാലിയിൽ വവ്വാലുകളെ കൂട്ടത്തോടെ ചത്ത നിലയിൽ കണ്ടെത്തി. പൂന്തോട്ടത്തിലെ റോഡരികിലെ കാഞ്ഞിരമരത്തിന് സമീപമാണ് 17നോളം വവ്വാലുകളെ കഴിഞ്ഞ ദിവസം ചത്ത് നിലയിൽ കണ്ടെത്തുന്നത്. പരിഭ്രാന്തരായ നാട്ടുകാർ അധികൃതരെ വിവരമറിയിച്ചു. തുടർന്ന്...

’70 മില്യൺ പൊങ്കാല ഇടുന്നുവെന്നാണ് കണക്ക്’: സുരേഷ് ഗോപി

തിരുവനന്തപുരം: ദുഷ്ടലാക്കോടെ യുവത്വത്തെയും അതുവഴി ഭാരതത്തെയും നശിപ്പിക്കാനുള്ള ഉദേശത്തെ കത്തിച്ചുകളയാനുള്ള പ്രാർത്ഥന ആയിരിക്കണം പൊങ്കാലയെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. അദ്ദേഹം ആശാ പ്രവർത്തകരുടെ സമരവേദി സന്ദർശിച്ചതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം...

യാഗശാലയായി തലസ്ഥാനം, പൊങ്കാല നിവേദിച്ചതോടെ ഭക്തർ മടങ്ങുന്നു

തിരുവനന്തപുരം: കൊടുംചൂടിനിടയിലും ഇന്ന് തലസ്ഥാന നഗരി മുഴുവൻ ആറ്റുകാൽ ദേവിയുടെ അനുഗ്രഹത്തിൻ്റെ കുളിർമ്മയിലാണ്. ആറ്റുകാൽ ദേവീ ക്ഷേത്രത്തിൽ പൊങ്കാല നിവേദിച്ചതോടെ നഗരത്തിൽ വഴിനീളെ ഒരുക്കിയ പൊങ്കാലക്കലങ്ങളിലും പുണ്യാഹം തളിച്ചു.തുടർന്ന് ദേവിക്ക് പൊങ്കല സമർപ്പിച്ച...

ഈ വർഷത്തെ ആദ്യത്തെ ചന്ദ്രഗ്രഹണം നാളെ

ഈ വർഷത്തെ ആദ്യത്തെ ചന്ദ്രഗ്രഹണം 2025 മാർച്ച് 14 ന്, അതായത് നാളെ രാവിലെ 9:29 ന് ആരംഭിച്ച് വൈകുന്നേരം 3:29 ന് അവസാനിക്കും. ചന്ദ്രഗ്രഹണത്തിന്റെ ആകെ ദൈർഘ്യം 6 മണിക്കൂർ 02...

ആശാ പ്രവർത്തകർക്ക് സൗജന്യമായി പൊങ്കാല കിറ്റ് വിതരണം ചെയ്ത് കേന്ദ്രമന്ത്രി സുരേഷ് ഗോപി

തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റ് പടിക്കൽ സമരം തുടരുന്ന ആശാ പ്രവർത്തകർക്കു സൗജന്യമായി പൊങ്കാല കിറ്റ് വിതരണം ചെയ്തു കേന്ദ്രമന്ത്രി സുരേഷ് ഗോപി. ഇന്നലെ രാവിലെ യാത്രയ്ക്കിടയിൽ സമരവേദിയിൽ എത്തി കിറ്റ് എത്തിക്കാമെന്ന് ഉറപ്പു നൽകിയിരുന്നു....

ആറളത്ത് കാട്ടാന ആക്രമണത്തിൽ ചെത്ത് തൊഴിലാളിക്ക് ഗുരുതരപരിക്ക്

കണ്ണൂര്‍: ആറളത്ത് വീണ്ടും കാട്ടാന ആക്രമണം. ചെടിക്കുളം സ്വദേശിയായ കള്ള് ചെത്ത് തൊഴിലാളിക്ക് ഗുരുതരമായി പരിക്കേറ്റു. ടികെ പ്രസാദ് (50)നാണ് പരിക്കേറ്റത്. പരിക്കേറ്റ പ്രസാദിനെ കണ്ണൂരിലെ മിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഫാമിലെ മൂന്നാം...

പണ്ടാര അടുപ്പിൽ തീ പകർന്നു, ഭക്തിസാന്ദ്രമായി തലസ്ഥാന നഗരി

തിരുവനന്തപുരം: ചരിത്ര പ്രസിദ്ധമായ ആറ്റുകാൽ പൊങ്കാല ഇന്ന്. ഒരുക്കങ്ങൾ പൂർത്തിയാക്കി രാവിലെ 10.15 ഓടെ ദേവിയെ പാടി കുടിയിരുത്തിയ ശേഷം പണ്ടാര അടുപ്പിലേക്കു ക്ഷേത്ര തന്ത്രി ബ്രഹ്മശ്രീ പരമേശ്വരന്‍ വാസുദേവന്‍ ഭട്ടതിരിപ്പാട് തീ...

ട്രെയിൻ ഹൈജാക്ക് ചെയ്ത ബലൂച് വിമതരെ വധിച്ചെന്ന് പാക് സൈന്യം, ബന്ദികളെ മോചിപ്പിച്ചു

പാകിസ്ഥാനിലെ ബലൂചിസ്ഥാനിൽ ട്രെയിൻ തട്ടിക്കൊണ്ടുപോയി യാത്രക്കാരെ ബന്ദികളാക്കിയ എല്ലാ ബലൂച് വിമതരും കൊല്ലപ്പെട്ടെന്നും ബന്ദികളെ മോചിപ്പിച്ചതായും പാകിസ്ഥാൻ സൈന്യം അവകാശപ്പെടുന്നു. നടപടികൾ അവസാനിപ്പിച്ചതായി പാകിസ്ഥാൻ സൈന്യം അറിയിച്ചു. ബലൂച് ലിബറേഷൻ ആർമി (ബി‌എൽ‌എ) നടത്തിയ...