മൃതദേഹം അർജുൻന്റെ തന്നെ, നാളെ രാവിലെ വീട്ടിലെത്തിക്കും

ഷിരൂരില്‍ ഗംഗാവലി പുഴയില്‍നിന്നു കണ്ടെടുത്ത ലോറിയില്‍ ഉണ്ടായിരുന്നത് അര്‍ജുന്റെ ശരീരം തന്നെയെന്ന് സ്ഥിരീകരണം. ഡിഎന്‍എ പരിശോധനാ ഫലം പുറത്തു വന്നതോടെയാണിത്. അര്‍ജുന്റെ സഹോദരന്റെ ഡിഎന്‍എ സാംപിളുമായാണ്, കണ്ടെടുത്ത ശരീരത്തിലെ ഡിഎന്‍എ ഒത്തുനോക്കിയത്. പരിശോധനയില്‍ ഉറപ്പിച്ചതോടെ മൃതദേഹ ഭാഗങ്ങള്‍ നാളെ രാവിലെ ബന്ധുക്കൾക്ക് വിട്ടു നല്‍കും. ലോറി അര്‍ജുന്റേത് തന്നെയെന്ന് ഉറപ്പിച്ചതോടെ മൃതദേഹത്തെക്കുറിച്ച് സംശയം ഉണ്ടായിരുന്നില്ല. അര്‍ജുന്റെ വാച്ച്, ചെരുപ്പ്, ഫോണുകള്‍, പ്രഷര്‍ കുക്കര്‍, സ്റ്റീല്‍ പാത്രങ്ങള്‍, കുട്ടിയ്ക്കായി വാങ്ങിയ കളിപ്പാട്ടവും കാബിനില്‍ നിന്നു കണ്ടെടുത്തിരുന്നു. മൃതദേഹം തിരിച്ചറിയാനാവാത്ത നിലയില്‍ അഴുകിയതായതിനാല്‍ ഡിഎന്‍എ പരിശോധന നടത്തി ഉറപ്പിക്കുകയായിരുന്നു.

അര്‍ജുന്റെ രണ്ടു മൊബൈല്‍ ഫോണുകളും ലോറിയിൽ നിന്നും കണ്ടെടുത്തു. ഒരു ഫോണ്‍ കാബിനിലും ഒരെണ്ണം ബാഗിലുമായിരുന്നു. കുപ്പിവെള്ളം, കവറില്‍ സൂക്ഷിച്ച ധാന്യങ്ങള്‍ തുടങ്ങിയവയും ചളിയില്‍ പുരണ്ട നിലയില്‍ അര്‍ജുന്റെ വസ്ത്രങ്ങളും കൂടാതെ വാഹനവുമായി ബന്ധപ്പെട്ട രേഖകളും സീറ്റിന്റെ കാബിന് പിന്നില്‍ നിന്നും കണ്ടെടുത്തു.

മൃതദേഹത്തിന്‍റെ അവശേഷിപ്പുകൾ ബന്ധുക്കൾക്ക് വിട്ട് നൽകാനാണ് ജില്ലാ ഭരണകൂടത്തിന്‍റെ തീരുമാനം. ലോറി ഉടമയായ മനാഫും സംഘവും ഇന്നലെ രാത്രി നാട്ടിലേക്ക് തിരിച്ചു. അർജുന്‍റെ സഹോദരീ ഭർത്താവ് ജിതിനും സഹോദരൻ അഭിജിത്തും ആംബുലൻസിൽ മൃതദേഹത്തെ അനുഗമിക്കും. ജില്ലാ ഭരണകൂടം സജ്ജീകരിച്ച ആംബുലൻസിന്‍റെ എല്ലാ ചെലവും കേരള സർക്കാർ വഹിക്കാമെന്ന് ഉറപ്പ് നൽകിയിട്ടുണ്ട്. കർണാടക പൊലീസിന്‍റെ സുരക്ഷയോടെയാണ് മൃതദേഹം കോഴിക്കോട് കണ്ണാടിക്കലേക്ക് കൊണ്ടുപോകുക. അതേസമയം അർജുന് അന്ത്യയാത്ര നൽകാനുള്ള ഒരുക്കത്തിലാണ് നാട്. വീട്ടു വളപ്പിൽ തന്നെയാണ് അർജുന് വേണ്ടി ചിതയൊരുങ്ങുന്നത്. ജൂലൈ 16 നാണ് അർജുനെ കാണാതായത്. അന്ന് രാവിലെ 8.45 നാണ് ഷിരൂരിൽ മണ്ണിടിച്ചിലുണ്ടായത്.

മണ്ണിടിച്ചിലിന് ശേഷവും ഷിരൂരിൽ കനത്ത മഴയായതിനാൽ തിരച്ചിൽ ദുഷ്കരമായിരുന്നു. ആദ്യ ഘട്ടത്തിൽ നദിയിൽ തിരച്ചിൽ നടത്തിയെങ്കിലും വെളളമുയർന്നതിനാൽ ഫലപ്രദമായില്ല. പിന്നീട് കരയിലെ മണ്ണിനടിയിലാണ് ലോറിയെന്ന രീതിയിൽ പ്രചാരണമുണ്ടായി. ഇതിന്റെ അടിസ്ഥാനത്തിൽ കരയിലെ മണ്ണിടിഞ്ഞ് വീണിടത്ത് തിരച്ചിൽ നടത്തിയെങ്കിലും ഫലമുണ്ടായില്ല. ഇതിനിടെ തെരച്ചിൽ നിർത്തി വെച്ചു. പിന്നീട് ഗോവയിൽ നിന്നും ഡ്രഡ്ജറടക്കം എത്തിച്ച് അർജുൻ മിഷൻ പുനരാരംഭിച്ചു. 72 ദിവസങ്ങൾക്ക് ശേഷമാണ് കഴിഞ്ഞ ദിവസം അർജുന്റെ ലോറി ഗംഗാവലി പുഴയിൽ കണ്ടെത്തിയത്. ക്യാബിനിൽ അഴുകിയ നിലയിൽ മൃതദേഹഭാഗവുമുണ്ടായിരുന്നു. 

മന്നത്ത് പത്മനാഭന്റെ ജീവിതം എല്ലാവർക്കും പ്രചോദനം, എൻഎസ്എസ് ആസ്ഥാനത്ത് വന്നത് ബഹുമാനസൂചകമായി: രാജീവ് ചന്ദ്രശേഖർ

ചങ്ങനാശ്ശേരി: മന്നത്ത് പത്മനാഭൻ എല്ലാവർക്കും പ്രചോദനമായ വ്യക്തിയാണെന്നും അദ്ദേഹത്തോടുള്ള ബഹുമാനസൂചകമായാണ് താൻ എത്തിയതെന്നും മന്നം ജയന്തി ആഘോഷങ്ങളിൽ പങ്കെടുക്കാൻ പെരുന്നയിലെ എൻ.എസ്.എസ് ആസ്ഥാനത്തെത്തിയ മുൻ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ പറഞ്ഞു. എൻ.എസ്.എസ് ആസ്ഥാനത്തെത്തിയത്...

ശബരിമലയിൽ സ്ത്രീകൾക്ക് പ്രവേശനം നൽകുന്നതിൽ തെറ്റില്ല: സ്വാമി സച്ചിദാനന്ദ

ശിവഗിരി: ശബരിമലയിൽ സ്ത്രീകൾക്കു പ്രവേശനം നൽകുന്നതിൽ യാതൊരു തെറ്റുമില്ലെന്നാണ് ശിവഗിരി മഠത്തിന്റെ അഭിപ്രായമെന്ന് ശ്രീനാരായണ ധർമസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ പറഞ്ഞു. ശിവഗിരി തീർഥാടനത്തിന്റെ ഭാഗമായി നടന്ന സംഘടനാ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു...

ശരിദൂരം ശബരിമല വിഷയത്തിൽ മാത്രം, സമദൂര നിലപാട് തുടരും: എൻ എസ് എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരൻ നായർ

കോട്ടയം: എൻഎസ്എസിന് ഒരു രാഷ്ട്രീയത്തോടും വെറുപ്പില്ലെന്ന് ജനറല്‍ സെക്രട്ടറി ജി സുകുമാരൻ നായർ. എന്‍എസ്എസ് ശരിദൂരം നിലപാട് സ്വീകരിച്ചത് ശബരിമല വിഷയത്തിൽ മാത്രമാണ്. ബാക്കി എല്ലാ വിഷയങ്ങളിലും സമദൂരം നിലപാട് തുടരും. ശബരിമല...

ഇൻഡോറിൽ 9 പേരുടെ മരണം മലിനജലം മൂലമെന്ന് ലാബ് റിപ്പോർട്ട്

മധ്യപ്രദേശിലെ വാണിജ്യ കേന്ദ്രമായ ഇൻഡോറിൽ ഛർദ്ദിയും വയറിളക്കവും പടർന്നുപിടിക്കാൻ കാരണമായത് മലിനമായ കുടിവെള്ളമെന്ന് ലബോറട്ടറി പരിശോധനയിൽ സ്ഥിരീകരിച്ചു. ഇത് ഒമ്പത് മരണങ്ങൾക്ക് കാരണമാവുകയും 1,400 ൽ അധികം ആളുകളെ ബാധിക്കുകയും ചെയ്തതായി അധികൃതർ...

സീരിയൽ നടൻ സിദ്ധാർഥ് പ്രഭുവിന്റെ വാഹനമിടിച്ച് പരിക്കേറ്റയാൾ മരിച്ചു

മദ്യലഹരിയില്‍ സീരിയല്‍ നടന്‍ സിദ്ധാര്‍ത്ഥ് പ്രഭു ഓടിച്ച വാഹനമിടിച്ച് പരിക്കേറ്റയാള്‍ മരിച്ചു. തമിഴ്നാട് സ്വദേശി തങ്കരാജ് (53) ആണ് മരിച്ചത്. കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെയാണ് മരണം. ഡിസംബര്‍ 24-നാണ് സിദ്ധാര്‍ത്ഥ് പ്രഭു...

മന്നത്ത് പത്മനാഭന്റെ ജീവിതം എല്ലാവർക്കും പ്രചോദനം, എൻഎസ്എസ് ആസ്ഥാനത്ത് വന്നത് ബഹുമാനസൂചകമായി: രാജീവ് ചന്ദ്രശേഖർ

ചങ്ങനാശ്ശേരി: മന്നത്ത് പത്മനാഭൻ എല്ലാവർക്കും പ്രചോദനമായ വ്യക്തിയാണെന്നും അദ്ദേഹത്തോടുള്ള ബഹുമാനസൂചകമായാണ് താൻ എത്തിയതെന്നും മന്നം ജയന്തി ആഘോഷങ്ങളിൽ പങ്കെടുക്കാൻ പെരുന്നയിലെ എൻ.എസ്.എസ് ആസ്ഥാനത്തെത്തിയ മുൻ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ പറഞ്ഞു. എൻ.എസ്.എസ് ആസ്ഥാനത്തെത്തിയത്...

ശബരിമലയിൽ സ്ത്രീകൾക്ക് പ്രവേശനം നൽകുന്നതിൽ തെറ്റില്ല: സ്വാമി സച്ചിദാനന്ദ

ശിവഗിരി: ശബരിമലയിൽ സ്ത്രീകൾക്കു പ്രവേശനം നൽകുന്നതിൽ യാതൊരു തെറ്റുമില്ലെന്നാണ് ശിവഗിരി മഠത്തിന്റെ അഭിപ്രായമെന്ന് ശ്രീനാരായണ ധർമസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ പറഞ്ഞു. ശിവഗിരി തീർഥാടനത്തിന്റെ ഭാഗമായി നടന്ന സംഘടനാ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു...

ശരിദൂരം ശബരിമല വിഷയത്തിൽ മാത്രം, സമദൂര നിലപാട് തുടരും: എൻ എസ് എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരൻ നായർ

കോട്ടയം: എൻഎസ്എസിന് ഒരു രാഷ്ട്രീയത്തോടും വെറുപ്പില്ലെന്ന് ജനറല്‍ സെക്രട്ടറി ജി സുകുമാരൻ നായർ. എന്‍എസ്എസ് ശരിദൂരം നിലപാട് സ്വീകരിച്ചത് ശബരിമല വിഷയത്തിൽ മാത്രമാണ്. ബാക്കി എല്ലാ വിഷയങ്ങളിലും സമദൂരം നിലപാട് തുടരും. ശബരിമല...

ഇൻഡോറിൽ 9 പേരുടെ മരണം മലിനജലം മൂലമെന്ന് ലാബ് റിപ്പോർട്ട്

മധ്യപ്രദേശിലെ വാണിജ്യ കേന്ദ്രമായ ഇൻഡോറിൽ ഛർദ്ദിയും വയറിളക്കവും പടർന്നുപിടിക്കാൻ കാരണമായത് മലിനമായ കുടിവെള്ളമെന്ന് ലബോറട്ടറി പരിശോധനയിൽ സ്ഥിരീകരിച്ചു. ഇത് ഒമ്പത് മരണങ്ങൾക്ക് കാരണമാവുകയും 1,400 ൽ അധികം ആളുകളെ ബാധിക്കുകയും ചെയ്തതായി അധികൃതർ...

സീരിയൽ നടൻ സിദ്ധാർഥ് പ്രഭുവിന്റെ വാഹനമിടിച്ച് പരിക്കേറ്റയാൾ മരിച്ചു

മദ്യലഹരിയില്‍ സീരിയല്‍ നടന്‍ സിദ്ധാര്‍ത്ഥ് പ്രഭു ഓടിച്ച വാഹനമിടിച്ച് പരിക്കേറ്റയാള്‍ മരിച്ചു. തമിഴ്നാട് സ്വദേശി തങ്കരാജ് (53) ആണ് മരിച്ചത്. കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെയാണ് മരണം. ഡിസംബര്‍ 24-നാണ് സിദ്ധാര്‍ത്ഥ് പ്രഭു...

സ്വിറ്റ്സർലൻഡിൽ റിസോർട്ടിലുണ്ടായ സ്ഫോടനം; മരണസംഖ്യ 47 ആയി

പുതുവത്സര ആഘോഷത്തിനിടെ സ്വിറ്റ്സർലൻഡിലെ ബാറിൽ നടന്ന സ്ഫോടനത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 47 ആയി. 100 ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി സ്വിസ് പോലീസ് പറഞ്ഞു. ആക്രമണത്തിനോ തീവ്രവാദ ആക്രമണത്തിനോ ഉള്ള സാധ്യതയും പൊലീസ്...

ജുമുഅ നമസ്കാരം ഇന്നുമുതൽ 12.45ന്

യുഎഇയിൽ ഇന്ന് മുതൽ ജുമുഅ നമസ്കാരം ഉച്ചക്ക് 12.45നു ആയിരിക്കും. പുതിയ സമയക്രമം എല്ലാ എമിറേറ്റുകളിലെയും എല്ലാ പള്ളികളിലും നടപ്പാക്കും. ജനുവരി രണ്ട് മുതൽ ഉച്ചക്ക് 12.45നായിരിക്കും ജുമുഅ നമസ്കാരമെന്ന് ജനറൽ അതോറിറ്റി...

ഇന്ന്‌ ധനുമാസത്തിലെ തിരുവാതിര

ദാമ്പത്യഭദ്രതയ്ക്കും ഉത്തമ പങ്കാളിയെ ലഭിക്കുന്നതിനും ഹിന്ദു വിശ്വാസപ്രകാരം ഏറ്റവും പ്രധാനപ്പെട്ടതാണ് ധനുമാസത്തിലെ തിരുവാതിര വ്രതം. ഭര്‍ത്താവിന്റെ ദീര്‍ഘായുസ്സിനും ഐശ്വര്യത്തിനുമായി സുമംഗലികളും, ഉത്തമ ദാമ്പത്യത്തിനായി കന്യകമാരും ഈ വ്രതം അനുഷ്ഠിക്കുന്നു. ശ്രീപരമേശ്വരന്റെ ജന്മനാളായ തിരുവാതിര...