ദില്ലി നിയമസഭാ തെരഞ്ഞെടുപ്പിൽ വിധിയെഴുതി, വോട്ടെണ്ണൽ ശനിയാഴ്ച

ദില്ലി നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ടെടുപ്പ് അവസാനിച്ചു. രാജ്യ തലസ്ഥാനം ഇനി ആര് ഭരിക്കുമെന്നറിയാൻ ശനിയാഴ്ച വരെ കാത്തിരുന്നാൽ മതി. 13,766 ബൂത്തുകളിലായി 70 മണ്ഡലങ്ങളിലെ ജനങ്ങളാണ് വോട്ട് രേഖപ്പെടുത്തി. 6 മണിവരെ 60% ത്തോളം പോളിം​ഗ് രേഖപ്പെടുത്തിയെന്നാണ് കണക്ക്. രാഷ്ട്രപതി ദ്രൗപദി മുര്‍മ്മു, സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി, മുഖ്യമന്ത്രി അതിഷി തുടങ്ങിയവര്‍ വിവിധ ബൂത്തുകളില്‍ വോട്ട് ചെയ്തു.

പോളിംഗ് ഉച്ചയോടെയാണ് ഭേദപ്പെട്ടത്. കലാപം നടന്ന വടക്ക് കിഴക്കന്‍ ദില്ലിയിലാണ് ഏറ്റവുമധികം പോളിംഗ് രേഖപ്പെടുത്തിയത്. ന്യൂനപക്ഷ വോട്ടുകള്‍ ഇവിടെ നിര്‍ണ്ണായകമാകും. കോണ്‍ഗ്രസും, അസദുദ്ദീന്‍ ഒവൈസിയുടെ പാര്‍ട്ടിയും പിടിക്കുന്ന വോട്ടുകള്‍ ആപിന്‍റെ കണക്ക് കൂട്ടലില്‍ നിര്‍ണ്ണായകമാകും. നഗരമണ്ഡലമായ കരോള്‍ബാഗിലാണ് ഏറ്റവും കുറവ്. ബജറ്റിന്‍റെ പ്രയോജനം ബി ജെ പി പ്രതീക്ഷിക്കുന്നത് നഗര മണ്ഡലങ്ങളിലാണ്. പോളിംഗ് ശതമാനത്തില്‍ എ എ പിക്കും, ബി ജെ പിക്കും ആത്മവിശ്വാസമാണ്. നിലമെച്ചപ്പെടുമെന്നാണ് കോണ്‍ഗ്രസ് ഉറപ്പിക്കുന്നത്.

സീതം പൂരില്‍ കളളവോട്ട് നടന്നുവെന്ന ആരോപണത്തില്‍ ആം ആദ്മി പാര്‍ട്ടി – ബി ജെ പി പ്രവർത്തകര്‍ ഏറ്റുമുട്ടി. ബി ജെ പി പ്രവര്‍ത്തകര്‍ കള്ളവോട്ട് ചെയ്തെന്നാരോപിച്ച് മുന്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയും പൊലീസും തമ്മില്‍ വാക്കേറ്റവുമുണ്ടായി. ചുംബന ആംഗ്യം കാണിച്ചുവെന്ന വനിത വോട്ടറുടെ പരാതിയില്‍ ആപ് എം എല്‍ എ ദിനേഷ് മോഹാനിയക്കെതിരെ പൊലീസ് കേസെടുത്തു.

2013 ഡിസംബറിൽ ഒരു തൂക്കുസഭയിൽ കോൺഗ്രസിന്റെ പിന്തുണയോടെ എഎപി ആദ്യമായി അധികാരത്തിലെത്തി. എന്നിരുന്നാലും, ജൻ ലോക്പാൽ ബിൽ പാസാക്കാൻ കഴിയാത്തതിന്റെ പേരിൽ വെറും 49 ദിവസത്തിനുശേഷം കെജ്‌രിവാൾ രാജിവച്ചു. 2015, 2020 വർഷങ്ങളിലെ തുടർന്നുള്ള തിരഞ്ഞെടുപ്പുകളിൽ, എഎപി വൻ വിജയങ്ങൾ നേടി, യഥാക്രമം 67 ൽ 62 ഉം സീറ്റുകളും നേടി, അതേസമയം ബിജെപി ഒറ്റ അക്കത്തിലേക്ക് ചുരുങ്ങി. രണ്ട് തിരഞ്ഞെടുപ്പുകളിലും കോൺഗ്രസിന് അക്കൗണ്ട് തുറക്കാൻ കഴിഞ്ഞില്ല.

2024 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഇന്ത്യാ മുന്നണിക്ക് കീഴിൽ ആം ആദ്മി പാർട്ടിയും കോൺഗ്രസും ഒരുമിച്ച് മത്സരിച്ചെങ്കിലും, ഈ നിയമസഭാ തിരഞ്ഞെടുപ്പിൽ അവർ വെവ്വേറെയാണ് മത്സരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്. സുഗമമായ വോട്ടെടുപ്പ് ഉറപ്പാക്കാൻ, നഗരത്തിലുടനീളം ഒന്നിലധികം തലങ്ങളിലുള്ള സുരക്ഷ ഒരുക്കി. തിരഞ്ഞെടുപ്പ് കമ്മീഷൻ 220 കമ്പനി അർദ്ധസൈനിക വിഭാഗങ്ങളെയും 35,626 ഡൽഹി പോലീസ് ഉദ്യോഗസ്ഥരെയും 19,000 ഹോം ഗാർഡുകളെയും വിന്യസിച്ചിരുന്നു. ഡ്രോൺ നിരീക്ഷണം പോലുള്ള പ്രത്യേക സുരക്ഷാ സംവിധാനങ്ങളും നിലവിലുണ്ട്.

മുഖ്യമന്ത്രിയുടെ വ്യാജ ചിത്രം; കസ്റ്റഡിയിലെടുത്ത കോൺഗ്രസ് നേതാവ് സുബ്രഹ്‌മണ്യനെ നോട്ടീസ് നല്‍കി വിട്ടയച്ചു

ചേവായൂർ പൊലീസ് കസ്റ്റഡിയിലെടുത്ത കോൺഗ്രസ് നേതാവ് എൻ സുബ്രഹ്മണ്യനെ വിട്ടയച്ചു. ഒന്നരമണിക്കൂർ ചോദ്യം ചെയ്‌തതിനു ശേഷമാണ് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചത്. അദ്ദേഹത്തിൻ്റെ മൊബൈൽ ഫോൺ പൊലീസ് കസ്റ്റഡിയിലെടുത്തു. മുഖ്യമന്ത്രി പിണറായി വിജയനും ശബരിമല...

മുഖ്യമന്ത്രി പിണറായി വിജയന്‍ ഏകാധിപതി ചമയുന്നു, ഇങ്ങനെയൊരു മുഖ്യമന്ത്രി കേരളത്തിന് നാണക്കേട് – വി ഡി സതീശന്‍

മുഖ്യമന്ത്രി പിണറായി വിജയന്‍ ഏകാധിപതി ചമയുന്നെന്നും ഇങ്ങനെയൊരു മുഖ്യമന്ത്രി കേരളത്തിന് നാണക്കേടാണ് എന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. സുബ്രഹ്‌മണ്യന്‍ മാത്രമല്ല പല സിപിഐഎം നേതാക്കളും എഐ ചിത്രങ്ങള്‍ പ്രചരിപ്പിച്ചിട്ടുണ്ടെന്നും എന്‍...

ആലപ്പുഴയിൽ കരുത്ത്കാട്ടി ബിജെപി, എട്ട് പഞ്ചായത്തുകൾ എൻഡിഎ ഭരിക്കും

ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ബിജെപിക്ക് വൻ മുന്നേറ്റം. കഴിഞ്ഞ തവണ രണ്ട് പഞ്ചായത്തുകളിൽ മാത്രം ഭരണമുണ്ടായിരുന്ന എൻഡിഎ ഇക്കുറി എട്ട് പഞ്ചായത്തുകൾ ഭരിക്കും. എൽഡിഎഫിന്റെയും യുഡിഎഫിന്റെയും സിറ്റിംഗ് സീറ്റുകൾ...

ഡ്രോൺ പ്രദർശനവും വെടിക്കെട്ടും; ‘ദുബായ് ഫ്രെയിമിൽ’ പുതുവർഷം വർണ്ണാഭം

ദുബൈയിൽ പുതുവർഷത്തിൽ ഡിസംബർ 31ന് നഗരത്തിന്റെ വിവിധ ഭാഗങ്ങളിലായി 40 കേന്ദ്രങ്ങളിൽ 48 വെടിക്കെട്ടുകളാണ് സജ്ജീകരിച്ചിരിക്കുന്നത്. ഇതിൽ ഒരു പ്രധാനകേന്ദ്രമായ 'ദുബായ് ഫ്രെയിമിൽ' ഇക്കുറി വെടിക്കെട്ടിന് പുറമെ ഇതാദ്യമായി വിസ്മയിപ്പിക്കുന്ന ഡ്രോൺ പ്രദർശനവും...

‘സ്വര്‍ണക്കൊള്ള’ ടിവിയില്‍ കണ്ട അറിവ് മാത്രം, പോറ്റിയെ അറിയില്ല, വേട്ടയാടരുത് : ഡി മണി

ശബരിമല സ്വര്‍ണക്കൊള്ളയുമായി ഒരു ബന്ധവുമില്ലെന്ന് ആവര്‍ത്തിച്ച് പ്രത്യേക അന്വേഷണസംഘം ചോദ്യം ചെയ്ത തമിഴ്‌നാട് വ്യവസായി ഡി മണി. താന്‍ നിരപരാധിയാണെന്നും വേട്ടയാടരുതെന്നും ഡി മണി പറഞ്ഞു. മണിയുടെ സംഘ അംഗമെന്ന് സംശയിക്കുന്ന ശ്രീകൃഷ്ണനെ...

മുഖ്യമന്ത്രിയുടെ വ്യാജ ചിത്രം; കസ്റ്റഡിയിലെടുത്ത കോൺഗ്രസ് നേതാവ് സുബ്രഹ്‌മണ്യനെ നോട്ടീസ് നല്‍കി വിട്ടയച്ചു

ചേവായൂർ പൊലീസ് കസ്റ്റഡിയിലെടുത്ത കോൺഗ്രസ് നേതാവ് എൻ സുബ്രഹ്മണ്യനെ വിട്ടയച്ചു. ഒന്നരമണിക്കൂർ ചോദ്യം ചെയ്‌തതിനു ശേഷമാണ് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചത്. അദ്ദേഹത്തിൻ്റെ മൊബൈൽ ഫോൺ പൊലീസ് കസ്റ്റഡിയിലെടുത്തു. മുഖ്യമന്ത്രി പിണറായി വിജയനും ശബരിമല...

മുഖ്യമന്ത്രി പിണറായി വിജയന്‍ ഏകാധിപതി ചമയുന്നു, ഇങ്ങനെയൊരു മുഖ്യമന്ത്രി കേരളത്തിന് നാണക്കേട് – വി ഡി സതീശന്‍

മുഖ്യമന്ത്രി പിണറായി വിജയന്‍ ഏകാധിപതി ചമയുന്നെന്നും ഇങ്ങനെയൊരു മുഖ്യമന്ത്രി കേരളത്തിന് നാണക്കേടാണ് എന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. സുബ്രഹ്‌മണ്യന്‍ മാത്രമല്ല പല സിപിഐഎം നേതാക്കളും എഐ ചിത്രങ്ങള്‍ പ്രചരിപ്പിച്ചിട്ടുണ്ടെന്നും എന്‍...

ആലപ്പുഴയിൽ കരുത്ത്കാട്ടി ബിജെപി, എട്ട് പഞ്ചായത്തുകൾ എൻഡിഎ ഭരിക്കും

ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ബിജെപിക്ക് വൻ മുന്നേറ്റം. കഴിഞ്ഞ തവണ രണ്ട് പഞ്ചായത്തുകളിൽ മാത്രം ഭരണമുണ്ടായിരുന്ന എൻഡിഎ ഇക്കുറി എട്ട് പഞ്ചായത്തുകൾ ഭരിക്കും. എൽഡിഎഫിന്റെയും യുഡിഎഫിന്റെയും സിറ്റിംഗ് സീറ്റുകൾ...

ഡ്രോൺ പ്രദർശനവും വെടിക്കെട്ടും; ‘ദുബായ് ഫ്രെയിമിൽ’ പുതുവർഷം വർണ്ണാഭം

ദുബൈയിൽ പുതുവർഷത്തിൽ ഡിസംബർ 31ന് നഗരത്തിന്റെ വിവിധ ഭാഗങ്ങളിലായി 40 കേന്ദ്രങ്ങളിൽ 48 വെടിക്കെട്ടുകളാണ് സജ്ജീകരിച്ചിരിക്കുന്നത്. ഇതിൽ ഒരു പ്രധാനകേന്ദ്രമായ 'ദുബായ് ഫ്രെയിമിൽ' ഇക്കുറി വെടിക്കെട്ടിന് പുറമെ ഇതാദ്യമായി വിസ്മയിപ്പിക്കുന്ന ഡ്രോൺ പ്രദർശനവും...

‘സ്വര്‍ണക്കൊള്ള’ ടിവിയില്‍ കണ്ട അറിവ് മാത്രം, പോറ്റിയെ അറിയില്ല, വേട്ടയാടരുത് : ഡി മണി

ശബരിമല സ്വര്‍ണക്കൊള്ളയുമായി ഒരു ബന്ധവുമില്ലെന്ന് ആവര്‍ത്തിച്ച് പ്രത്യേക അന്വേഷണസംഘം ചോദ്യം ചെയ്ത തമിഴ്‌നാട് വ്യവസായി ഡി മണി. താന്‍ നിരപരാധിയാണെന്നും വേട്ടയാടരുതെന്നും ഡി മണി പറഞ്ഞു. മണിയുടെ സംഘ അംഗമെന്ന് സംശയിക്കുന്ന ശ്രീകൃഷ്ണനെ...

ശബരിമലയിൽ ഇന്ന് മണ്ഡലപൂജ; മകരവിളക്ക് മഹോത്സവത്തിന് ഡിസംബർ 30-ന് വൈകിട്ട് 5 മണിക്ക് നട തുറക്കും

ശബരിമലയിൽ ഇന്ന് മണ്ഡലപൂജ. രാവിലെ 10.10നും 11.30നും ഇടയിലുള്ള മുഹൂർത്തത്തിലാണ് തങ്ക അങ്കി ചാർത്തിയുള്ള പൂജ. മണ്ഡല പൂജയോട് അനുബന്ധിച്ച് സന്നിധാനത്ത് തീർത്ഥാടകർക്ക് നിയന്ത്രണമേർപ്പെടുത്തിയിട്ടുണ്ട്. രാത്രി 11ന് ഹരിവരാസനം പാടി നട അടയ്ക്കുന്നതോടെ...

തൃശ്ശൂരിലെ കൗൺസിലർ ലാലി ജയിംസിനെ കോൺ​ഗ്രസ് സസ്പെൻഡ് ചെയ്തു

തൃശ്ശൂർ: പാർട്ടി നേതൃത്വം പണം വാങ്ങി മേയർ പദവി വിറ്റെന്ന ​ഗുരുതര ആരോപണ ഉന്നയിച്ച തൃശ്ശൂരിലെ കൗൺസിലർ ലാലി ജയിംസിനെ കോൺ​ഗ്രസ് സസ്പെൻഡ് ചെയ്തു. ഡിസിസി പ്രസിഡന്റ് പണംവാങ്ങിയാണ് മേയർ സ്ഥാനം നൽകിയതെന്നാണ്...

ഉണ്ണികൃഷ്ണൻ പോറ്റിയും മുഖ്യമന്ത്രിയും ഒന്നിച്ചുള്ള എ ഐ ചിത്രത്തിൽ കേസ്‌; കോൺഗ്രസ് നേതാവ് കസ്റ്റഡിയിൽ

മുഖ്യമന്ത്രി പിണറായി വിജയനും ശബരിമല സ്വർണ്ണക്കടത്ത് കേസ് പ്രതി ഉണ്ണിക്കൃഷ്ണൻ പോറ്റിയും ഒരുമിച്ച് നിൽക്കുന്ന ചിത്രം ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ച് നിർമ്മിച്ച് സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച കേസിൽ എൻ. സുബ്രഹ്‌മണ്യനെ പോലീസ് കസ്റ്റഡിയിലെടുത്തു. കെപിസിസി...