ഉത്തരാഖണ്ഡിൽ 4000 ത്തോളം കുടുംബങ്ങളെ കുടിയൊഴിപ്പിക്കുവാൻ നീക്കം: ഹൈക്കോടതി ഉത്തരവിനെതിരായ ഹർജി സുപ്രീംകോടതി നാളെ പരിഗണിക്കും

ഉത്തരാഖണ്ഡിലെ നൈനിറ്റാളിൽ 4000 ത്തോളം വരുന്ന കുടുംബങ്ങളെ കുടിയൊഴിപ്പിക്കാൻ ശ്രമം. ഹൽദ്വാനി റെയിൽവേ സ്റ്റേഷന് സമീപം ബാൻഭൂൽപുര പ്രദേശത്ത് താമസിക്കുന്ന കുടുംബങ്ങളാണ് ഹൈക്കോടതി വിധിയെ തുടർന്ന് കിടപ്പാടം നഷ്ടപ്പെടുന്ന അവസ്ഥയിലേക്ക് എത്തിയിരിക്കുന്നത്. ഇവർ താമസിക്കുന്ന ഭൂമി റെയിൽവേയുടെ ഉടമസ്ഥതയിൽ ഉള്ളതാണ് എന്ന ഹൈക്കോടതി വിധിയെ തുടർന്നാണ് നടപടി. കോടതി വിധിയിൽ പ്രതിഷേധിച്ച് ആയിരത്തോളം പേർ മെഴുകുതിരി കത്തിച്ച് തെരുവിൽ പ്രതിഷേധം നടത്തിയിരുന്നു. ഹൈക്കോടതി വിധിക്കെതിരെ ഹൽദ്വാനിയിലെ കോൺഗ്രസ് എംഎൽഎ സുമിത് ഹൃദയേഷിന്റെ നേതൃത്വത്തിൽ പ്രദേശവാസികൾ സുപ്രീംകോടതിയിൽ ഹർജി ഫയൽ ചെയ്തിട്ടുണ്ട്. ജനുവരി അഞ്ചിന് സുപ്രീം കോടതി ഹർജി പരിഗണിക്കും.

പത്ത് വർഷം നീണ്ട കേസിലാണ് റെയിൽവേയ്ക്ക് അനുകൂലമായി ഡിസംബർ 20ന് ഹൈക്കോടതി വിധി പുറപ്പെടുവിച്ചിരിക്കുന്നത്. പ്രദേശവാസികൾക്ക് ഒരാഴ്ച സമയം നൽകിയതിനുശേഷം വീടുകളും മറ്റു കെട്ടിടങ്ങളും പൊളിച്ചു നീക്കാൻ ആണ് കോടതി റെയിൽവേയ്ക്കും ഉദ്യോഗസ്ഥർക്കും നൽകിയിരിക്കുന്ന നിർദ്ദേശം. ഒരാഴ്ചയ്ക്കുള്ളിൽ പ്രദേശവാസികൾ ഒഴിഞ്ഞു പോയില്ലെങ്കിൽ പോലീസിനെയും അർദ്ധസൈനിക വിഭാഗത്തെയും ഉപയോഗിച്ച് നിർബന്ധിതമായി ഒഴിപ്പിക്കാമെന്നും കോടതിവിധിയിൽ പറയുന്നുണ്ട്. കോടതിവിധി നടപ്പിലാക്കിയാൽ തങ്ങൾ തെരുവിൽ ആകുമെന്നും കുട്ടികളുടെ ഭാവി ഇരുട്ടിലാകുമെന്നും പ്രദേശ വാസികൾ പറയുന്നു.

അതേസമയം റെയിൽവേ ഭൂമിയുടെ 2.2 കിലോമീറ്റർ ചുറ്റളവിൽ നിർമ്മിച്ച വീടുകളും മറ്റ് കെട്ടിടങ്ങളും പൊളിക്കുന്നത് നടപടികൾ ആരംഭിച്ചു എന്ന് അധികൃതർ അറിയിച്ചു. റെയിൽവേയുടെ ഭൂമിയിൽ അവകാശം ഉന്നയിക്കാൻ കുടിയേറ്റക്കാരുടെ പക്കൽ നിയമപരമായ രേഖകൾ ഒന്നും തന്നെ ഇല്ല എന്ന റെയിൽവേയുടെ വാദവും, റെയിൽവേയുടെ ഉടമസ്ഥതയിലുള്ള സ്വത്തുക്കളെ സംബന്ധിച്ച് അഭിപ്രായം ഒന്നും പറയാനില്ല എന്ന സംസ്ഥാന സർക്കാറിന്റ നിലപാടുമാണ് കോടതിയിൽ പ്രദേശവാസികൾക്ക് തിരിച്ചടിയായത്. കോടതി ഉത്തരവിന് പിന്നാലെ റെയിൽവേ റവന്യൂ ഉദ്യോഗസ്ഥരുടെ സംഘം വ്യാഴാഴ്ച സ്ഥലത്തെത്തി ഡ്രോൺ സർവ്വേ നടത്തിയതായും റിപ്പോർട്ട്‌ ഉണ്ട്.

തിരഞ്ഞെടുപ്പിന് തൊട്ടുമുൻപുള്ള സൗജന്യ വാഗ്ദാനങ്ങൾ എന്ത് സംസ്കാരമാണ് വളർത്തുന്നത്?: സംസ്ഥാനങ്ങൾക്ക് സുപ്രീം കോടതിയുടെ താക്കീത്

തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള സൗജന്യ വിതരണ സംസ്കാരത്തെ സുപ്രീം കോടതി രൂക്ഷമായി വിമർശിച്ചു. സംസ്ഥാനങ്ങൾ പ്രഖ്യാപിക്കുന്ന "ഉത്തരവാദിത്തമില്ലാത്ത" സൗജന്യ വാഗ്ദാനങ്ങൾ പൊതുഖജനാവിനെ വലിയ സാമ്പത്തിക പ്രതിസന്ധിയിലാക്കുന്നുവെന്ന് സുപ്രീം കോടതി വിലയിരുത്തി. വൈദ്യുതി സബ്‌സിഡിയുമായി ബന്ധപ്പെട്ട...

തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തോട് വിടപറയുന്നു, മത്സരിക്കാൻ ഇല്ലെന്ന് കോൺഗ്രസ്സ് നേതാവ് കെ. ബാബു

തൃപ്പൂണിത്തുറ നിയമസഭാ മണ്ഡലത്തിൽ ദീർഘകാലം കോൺഗ്രസിന്റെ കരുത്തായിരുന്ന മുതിർന്ന നേതാവ് കെ. ബാബു ഇത്തവണ മത്സരരംഗത്തുണ്ടാകില്ലെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചു. താൻ മത്സരിക്കുന്നില്ലെങ്കിലും തൃപ്പൂണിത്തുറ മണ്ഡലം യുഡിഎഫ് നിലനിർത്തുമെന്നും മികച്ച സ്ഥാനാർഥിയെ പാർട്ടി നേതൃത്വം...

റമദാൻ; 1,440 തടവുകാരെ മോചിപ്പിക്കാൻ ഉത്തരവിട്ട് യുഎഇ പ്രസിഡന്റ്; അജ്‌മാൻ, റാസൽഖൈമ, ഫുജൈറ എന്നിവിടങ്ങളിൽ നിന്ന് 666 തടവുകാർക്ക് മോചനം

പുണ്യമാസത്തോടനുബന്ധിച്ച് 1,440 തടവുകാരെ ജയിൽ മോചിതരാക്കാൻ യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ഉത്തരവിട്ടു. വിവിധ കേസുകളിൽ ശിക്ഷിക്കപ്പെട്ടവരായ ഇവർക്ക് ശിക്ഷകൾ നടപ്പിലാക്കുന്നതിലൂടെ അവർക്കുണ്ടായ സാമ്പത്തിക ബാധ്യതകൾ വഹിക്കുമെന്നും...

ശബരിമല സ്വർണ്ണക്കൊള്ള; അന്വേഷണം ശക്തമാക്കി എസ് ഐ ടി, തിരുവിതാംകൂർ ദേവസ്വം ബോർഡിനെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി

ശബരിമല ശ്രീകോവിലിലെ സ്വർണ്ണപ്പാളികൾ മോഷ്ടിക്കപ്പെട്ടതുമായി ബന്ധപ്പെട്ട കേസിൽ അന്വേഷണം ശക്തമാക്കി പ്രത്യേക അന്വേഷണ സംഘം. കേസിന്റെ പുരോഗതി റിപ്പോർട്ട് എസ്.ഐ.ടി ഇന്ന് ഹൈക്കോടതിയിൽ സമർപ്പിച്ചു. ശബരിമലയിലെ വഴിപാടുകളിൽ നടക്കുന്ന ക്രമക്കേടുകളിൽ തിരുവിതാംകൂർ ദേവസ്വം...

കെടിഡിസി ചെയർമാൻ സ്ഥാനം രാജിവെച്ച് പി കെ ശശി

സിപിഐഎമ്മുമായിഅഭിപ്രായഭിന്നതകൾ നിലനിൽക്കുന്നതിനിടെ കെടിഡിസി ചെയർമാൻ സ്ഥാനം രാജിവെച്ച് പി കെ ശശി. കാലാവധി തീരാനായി 2 മാസം മാത്രം ബാക്കി നിൽക്കെയാണ് പി കെ ശശി ചെയർമാൻ സ്ഥാനം രാജിവെക്കുന്നത്. കെടിഡിസിയുടെ മാനേജിങ്...

തിരഞ്ഞെടുപ്പിന് തൊട്ടുമുൻപുള്ള സൗജന്യ വാഗ്ദാനങ്ങൾ എന്ത് സംസ്കാരമാണ് വളർത്തുന്നത്?: സംസ്ഥാനങ്ങൾക്ക് സുപ്രീം കോടതിയുടെ താക്കീത്

തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള സൗജന്യ വിതരണ സംസ്കാരത്തെ സുപ്രീം കോടതി രൂക്ഷമായി വിമർശിച്ചു. സംസ്ഥാനങ്ങൾ പ്രഖ്യാപിക്കുന്ന "ഉത്തരവാദിത്തമില്ലാത്ത" സൗജന്യ വാഗ്ദാനങ്ങൾ പൊതുഖജനാവിനെ വലിയ സാമ്പത്തിക പ്രതിസന്ധിയിലാക്കുന്നുവെന്ന് സുപ്രീം കോടതി വിലയിരുത്തി. വൈദ്യുതി സബ്‌സിഡിയുമായി ബന്ധപ്പെട്ട...

തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തോട് വിടപറയുന്നു, മത്സരിക്കാൻ ഇല്ലെന്ന് കോൺഗ്രസ്സ് നേതാവ് കെ. ബാബു

തൃപ്പൂണിത്തുറ നിയമസഭാ മണ്ഡലത്തിൽ ദീർഘകാലം കോൺഗ്രസിന്റെ കരുത്തായിരുന്ന മുതിർന്ന നേതാവ് കെ. ബാബു ഇത്തവണ മത്സരരംഗത്തുണ്ടാകില്ലെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചു. താൻ മത്സരിക്കുന്നില്ലെങ്കിലും തൃപ്പൂണിത്തുറ മണ്ഡലം യുഡിഎഫ് നിലനിർത്തുമെന്നും മികച്ച സ്ഥാനാർഥിയെ പാർട്ടി നേതൃത്വം...

റമദാൻ; 1,440 തടവുകാരെ മോചിപ്പിക്കാൻ ഉത്തരവിട്ട് യുഎഇ പ്രസിഡന്റ്; അജ്‌മാൻ, റാസൽഖൈമ, ഫുജൈറ എന്നിവിടങ്ങളിൽ നിന്ന് 666 തടവുകാർക്ക് മോചനം

പുണ്യമാസത്തോടനുബന്ധിച്ച് 1,440 തടവുകാരെ ജയിൽ മോചിതരാക്കാൻ യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ഉത്തരവിട്ടു. വിവിധ കേസുകളിൽ ശിക്ഷിക്കപ്പെട്ടവരായ ഇവർക്ക് ശിക്ഷകൾ നടപ്പിലാക്കുന്നതിലൂടെ അവർക്കുണ്ടായ സാമ്പത്തിക ബാധ്യതകൾ വഹിക്കുമെന്നും...

ശബരിമല സ്വർണ്ണക്കൊള്ള; അന്വേഷണം ശക്തമാക്കി എസ് ഐ ടി, തിരുവിതാംകൂർ ദേവസ്വം ബോർഡിനെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി

ശബരിമല ശ്രീകോവിലിലെ സ്വർണ്ണപ്പാളികൾ മോഷ്ടിക്കപ്പെട്ടതുമായി ബന്ധപ്പെട്ട കേസിൽ അന്വേഷണം ശക്തമാക്കി പ്രത്യേക അന്വേഷണ സംഘം. കേസിന്റെ പുരോഗതി റിപ്പോർട്ട് എസ്.ഐ.ടി ഇന്ന് ഹൈക്കോടതിയിൽ സമർപ്പിച്ചു. ശബരിമലയിലെ വഴിപാടുകളിൽ നടക്കുന്ന ക്രമക്കേടുകളിൽ തിരുവിതാംകൂർ ദേവസ്വം...

കെടിഡിസി ചെയർമാൻ സ്ഥാനം രാജിവെച്ച് പി കെ ശശി

സിപിഐഎമ്മുമായിഅഭിപ്രായഭിന്നതകൾ നിലനിൽക്കുന്നതിനിടെ കെടിഡിസി ചെയർമാൻ സ്ഥാനം രാജിവെച്ച് പി കെ ശശി. കാലാവധി തീരാനായി 2 മാസം മാത്രം ബാക്കി നിൽക്കെയാണ് പി കെ ശശി ചെയർമാൻ സ്ഥാനം രാജിവെക്കുന്നത്. കെടിഡിസിയുടെ മാനേജിങ്...

ശബരിമല തീർത്ഥാടകരെ രാത്രിയിൽ റോഡില്‍ ഇറക്കിവിട്ടു, കെഎസ് ആർടിസി ഡ്രൈവറെ പിരിച്ചുവിട്ടു

പത്തനംതിട്ട: ശബരിമല തീര്‍ത്ഥാടകരെ രാത്രി റോഡില്‍ ഇറക്കിവിട്ടെന്ന പരാതിയില്‍ കെ.എസ്.ആർ.ടി.സി ജീവനക്കാർക്കെതിരെ നടപടി. കെ.എസ്.ആർ.ടി.സി. ബസിലെ ഡ്രൈവറെ പിരിച്ചുവിട്ടു. പൂവാർ ഡിപ്പോയിലെ താൽക്കാലിക ഡ്രൈവർ എൻ. സജികുമാറിനെയാണ് ജോലിയിൽ നിന്ന് പിരിച്ചുവിട്ടത്. പൂവാര്‍...

സിപിഎം സൈബർ ടീമില്‍ ഭിന്നത; എം വി നികേഷ് കുമാറിന്റെ ഏകപക്ഷീയ രീതികൾ, മാധ്യമപ്രവര്‍ത്തകര്‍ സൈബര്‍ ടീം വിട്ടു

തിരുവനന്തപുരം: സിപിഎം സൈബർ ടീമിൽ ഭിന്നത. നികേഷ്കുമാറിന്‍റെ രീതികളില്‍ ഇവര്‍ക്ക് കടുത്ത വിയോജിപ്പുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്. മുതിർന്ന മാധ്യമ പ്രവർത്തകരായ കെ വി സുധാകരൻ, കെ മോഹൻദാസ്, ഇ എസ് സുഭാഷ് എന്നിവര്‍ സൈബര്‍...

ഇറാനുമായി ചർച്ചകൾക്ക് മുൻഗണന; സൈനിക നടപടികൾ തള്ളിക്കളയാനാവില്ലെന്നും റിപ്പോർട്ട്

ഇറാനുമായുള്ള തർക്കങ്ങളിൽ മിസൈലുകളേക്കാൾ ചർച്ചകൾക്കാണ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുൻഗണന നൽകുന്നതെന്ന് വൈറ്റ് ഹൗസ് ബുധനാഴ്ച വ്യക്തമാക്കി. എന്നാൽ ആവശ്യമെങ്കിൽ സൈനിക നടപടി സ്വീകരിക്കാനുള്ള സാധ്യതകൾ ഇപ്പോഴും നിലനിൽക്കുന്നുണ്ടെന്നും അമേരിക്ക മുന്നറിയിപ്പ് നൽകി....