“റെയിൽ രോക്കോ” പ്രതിഷേധം, കർഷകർ ഇന്ന് രാജ്യവ്യാപകമായി ട്രെയിൻ തടയുന്നു

കർഷക സംഘടനകളുടെ ‘ദില്ലി ചലോ’ മാർച്ചിൻ്റെ ഭാഗമായി ഇന്ന് രാജ്യവ്യാപകമായി നാല് മണിക്കൂർ “റെയിൽ രോക്കോ” പ്രതിഷേധം നടക്കുന്നു. തങ്ങളുടെ ആവശ്യങ്ങൾ അംഗീകരിക്കാൻ സർക്കാരിൽ സമ്മർദ്ദം ചെലുത്താനാണ് സമരക്കാർ ലക്ഷ്യമിടുന്നത്. ഉച്ചയ്ക്ക് 12 മുതൽ വൈകിട്ട് 4 വരെയാണ് പ്രതിഷേധക്കാർ ട്രെയിൻ തടയുന്നത്.

ഫെബ്രുവരി 13 ന് പഞ്ചാബ്-ഹരിയാന അതിർത്തിയിൽ ആരംഭിച്ച പ്രക്ഷോഭത്തിൻ്റെ ഭാഗമായി ഇന്ന് രാജ്യത്തുടനീളം ‘റെയിൽ രോക്കോ’ പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിട്ടുണ്ട് എന്ന് കർഷക നേതാവ് സർവാൻ സിംഗ് പന്ദർ മാധ്യമങ്ങളോട് പറഞ്ഞു. “രാജ്യത്തെ എല്ലാ കർഷകരോടും തൊഴിലാളികളോടും സാധാരണക്കാരോടും ഇന്ന് നടക്കുന്ന പ്രതിഷേധത്തിൽ വലിയ തോതിൽ പിന്തുണയ്ക്കണമെന്ന് അഭ്യർത്ഥിക്കുന്നു. ഉപരോധം കാരണം അൽപ്പം അസൗകര്യങ്ങൾ നേരിടേണ്ടി വന്നേക്കാം എന്നതിനാൽ ഇന്ന് ഉച്ചയ്ക്ക് 12 നും വൈകുന്നേരം 4 നും ഇടയിൽ ട്രെയിനിൽ യാത്ര ചെയ്യാനുള്ള പദ്ധതി നീട്ടി വെക്കണമെന്നും പന്ദർ അഭ്യർത്ഥിച്ചു”. ‘റെയിൽ രോക്കോ’ സമരം ഭാഗികമാണെന്നും അദ്ദേഹം സ്ഥിരീകരിച്ചു.

വിളകൾക്ക് മിനിമം താങ്ങുവില സംബന്ധിച്ച നിയമപരമായ ഉറപ്പ് ഉൾപ്പെടെയുള്ള ആവശ്യങ്ങൾ മുന്നോട്ട് വെച്ചാണ് കഴിഞ്ഞ കുറേ നാളുകളായി കർഷകർ പ്രക്ഷോഭം നടത്തുന്നത്. പ്രക്ഷോഭം നടത്തുന്ന കർഷകരും കേന്ദ്രവും ഇതുവരെ മുൻ ആവശ്യങ്ങളിൽ കുറഞ്ഞത് നാല് റൗണ്ട് ചർച്ചകൾ നടത്തിയിട്ടുണ്ട്. വിളകൾക്ക് മിനിമം താങ്ങുവിലയ്ക്ക് (എംഎസ്പി) നിയമപരമായ ഗ്യാരണ്ടി ഉൾപ്പെടുത്തിയതിനു പുറമേ, കർഷകർക്കും കർഷകത്തൊഴിലാളികൾക്കും പെൻഷൻ, കാർഷിക കടം എഴുതിത്തള്ളുക, വൈദ്യുതി നിരക്ക് വർധിപ്പിക്കരുത് തുടങ്ങിയ ആവശ്യങ്ങളും കർഷകർ ഉന്നയിച്ചിട്ടുണ്ട്.

ഫെബ്രുവരി 13 ന് ‘ദില്ലി ചലോ’ പ്രതിഷേധ മാർച്ച് ആരംഭിച്ചതുമുതൽ, കർഷകർ പഞ്ചാബിനും ഹരിയാനയ്ക്കും ഇടയിലുള്ള ശംഭു, ഖനൗരി അതിർത്തി പോയിൻ്റുകളിൽ ക്യാമ്പ് ചെയ്യുകയായിരുന്നു. മാർച്ച് 6 ന്, കിസാൻ മസ്ദൂർ മോർച്ചയും (കെഎംഎം) സംയുക്ത കിസാൻ മോർച്ചയും (എസ്‌കെഎം) രാജ്യത്തുടനീളമുള്ള കർഷകരോട് ഡൽഹിയിലെത്താൻ ആഹ്വാനം ചെയ്തതിനെത്തുടർന്ന് കർഷകർ ദേശീയ തലസ്ഥാനത്തേക്ക് പ്രവേശിക്കാനുള്ള ശ്രമം പുനരാരംഭിച്ചു. ട്രാക്ടറുകളും ട്രോളികളും ഇല്ലാതെ കർഷകർക്ക് പ്രതിഷേധിക്കാൻ കഴിയില്ലെന്ന ആഖ്യാനത്തെ വെല്ലുവിളിക്കുക എന്നതായിരുന്നു മാർച്ച് 6 ന് ഡൽഹിയിലേക്ക് മാർച്ച് നടത്താനുള്ള ആഹ്വാനത്തിന് പിന്നിലെ പ്രാഥമിക ലക്ഷ്യം.

മ്യാൻമർ ഭൂകമ്പത്തിൽ മരണസംഖ്യ 2,000 കവിഞ്ഞു, 3,900 ത്തിലധികം പേർക്ക് പരിക്കേറ്റു, 270 ഓളം പേരെ കാണാതായി

മാർച്ച് 28 ന് മ്യാൻമറിലുണ്ടായ ഭൂകമ്പത്തിൽ മരിച്ചവരുടെ എണ്ണം 2,056 ആയി ഉയർന്നു. 3,900 ൽ അധികം ആളുകൾക്ക് പരിക്കേറ്റു. 270 ഓളം പേരെ കാണാതായതായെന്ന് ഭരണകക്ഷിയായ ഭരണകൂടത്തെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ...

15 ദിവസത്തെ കേരള പര്യടനത്തിനൊരുങ്ങി രാജീവ് ചന്ദ്രശേഖര്‍

ബിജെപിയുടെ പ്രാദേശിക നേതാക്കളെ പരിചയപ്പെടാന്‍ പുതിയ സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖര്‍ കേരള പര്യടനത്തിന് തയ്യാറെടുക്കുന്നതായി റിപ്പോർട്ട്. പാര്‍ട്ടിയുടെ താഴെത്തട്ടിലുള്ള നേതാക്കളെ കാണാനായി 30 സംഘടനാ ജില്ലകളിലും അദ്ദേഹം യാത്ര നടത്തുന്നത്. ഒരുദിവസം...

കേന്ദ്ര ആരോഗ്യമന്ത്രി ജെ പി നദ്ദയെ കാണാൻ വീണ ജോർജ് ഡൽഹിയിലേക്ക്

ന്യൂഡൽഹി: സംസ്ഥാന ആരോഗ്യമന്ത്രി വീണ ജോർജ് ഇന്ന് വീണ്ടും ഡൽഹിയിലേക്ക്. രാവിലെ പത്തിന് ഡൽഹി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തും. തുടർന്ന് കേരള ഹൗസിലേക്ക് പോകും. ഉച്ചയ്ക്ക് ശേഷമാണ് കേന്ദ്ര ആരോഗ്യമന്ത്രി ജെ പി നദ്ദയുമായി...

വഖഫ് നിയമ ഭേദഗതിയെ പിന്തുണച്ചില്ലെങ്കിൽ എംപിമാർ തലമുറകളോട് കണക്ക് പറയേണ്ടി വരും: കത്തോലിക്കാ സഭ മുഖപത്രം

തിരുവനന്തപുരം : വഖഫ് നിയമ ഭേദഗതി സംബന്ധിച്ച് മുഖപ്രസംഗവുമായി കത്തോലിക്കാ സഭ മുഖപത്രം ദീപിക. നിയമത്തെ പിന്തുണയ്ക്കാത്ത പക്ഷം കേരളത്തിലെ എം പിമാർ മതേതര തലമുറകളോട് കണക്ക് പറയേണ്ടി വരുമെന്നാണ് മുന്നറിയിപ്പ്. ഇന്ത്യ...

ഭേദഗതി ചെയ്ത വഖഫ് ബിൽ ഏപ്രിൽ 2 ന് ലോക്സഭയിൽ അവതരിപ്പിച്ചേക്കും

2024 ഓഗസ്റ്റിൽ സംയുക്ത പാർലമെന്ററി കമ്മിറ്റിക്ക് അയച്ച ഭേദഗതി ചെയ്ത വഖഫ് ബിൽ ഏപ്രിൽ 2 ന് ലോക്‌സഭയിൽ അവതരിപ്പിച്ചേക്കു മെന്ന് റിപോർട്ടുകൾ പുറത്തുവരുന്നു. ബിൽ നേരത്തെ തന്നെ ശക്തമായ എതിർപ്പ് നേരിട്ടിരുന്നു...

മ്യാൻമർ ഭൂകമ്പത്തിൽ മരണസംഖ്യ 2,000 കവിഞ്ഞു, 3,900 ത്തിലധികം പേർക്ക് പരിക്കേറ്റു, 270 ഓളം പേരെ കാണാതായി

മാർച്ച് 28 ന് മ്യാൻമറിലുണ്ടായ ഭൂകമ്പത്തിൽ മരിച്ചവരുടെ എണ്ണം 2,056 ആയി ഉയർന്നു. 3,900 ൽ അധികം ആളുകൾക്ക് പരിക്കേറ്റു. 270 ഓളം പേരെ കാണാതായതായെന്ന് ഭരണകക്ഷിയായ ഭരണകൂടത്തെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ...

15 ദിവസത്തെ കേരള പര്യടനത്തിനൊരുങ്ങി രാജീവ് ചന്ദ്രശേഖര്‍

ബിജെപിയുടെ പ്രാദേശിക നേതാക്കളെ പരിചയപ്പെടാന്‍ പുതിയ സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖര്‍ കേരള പര്യടനത്തിന് തയ്യാറെടുക്കുന്നതായി റിപ്പോർട്ട്. പാര്‍ട്ടിയുടെ താഴെത്തട്ടിലുള്ള നേതാക്കളെ കാണാനായി 30 സംഘടനാ ജില്ലകളിലും അദ്ദേഹം യാത്ര നടത്തുന്നത്. ഒരുദിവസം...

കേന്ദ്ര ആരോഗ്യമന്ത്രി ജെ പി നദ്ദയെ കാണാൻ വീണ ജോർജ് ഡൽഹിയിലേക്ക്

ന്യൂഡൽഹി: സംസ്ഥാന ആരോഗ്യമന്ത്രി വീണ ജോർജ് ഇന്ന് വീണ്ടും ഡൽഹിയിലേക്ക്. രാവിലെ പത്തിന് ഡൽഹി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തും. തുടർന്ന് കേരള ഹൗസിലേക്ക് പോകും. ഉച്ചയ്ക്ക് ശേഷമാണ് കേന്ദ്ര ആരോഗ്യമന്ത്രി ജെ പി നദ്ദയുമായി...

വഖഫ് നിയമ ഭേദഗതിയെ പിന്തുണച്ചില്ലെങ്കിൽ എംപിമാർ തലമുറകളോട് കണക്ക് പറയേണ്ടി വരും: കത്തോലിക്കാ സഭ മുഖപത്രം

തിരുവനന്തപുരം : വഖഫ് നിയമ ഭേദഗതി സംബന്ധിച്ച് മുഖപ്രസംഗവുമായി കത്തോലിക്കാ സഭ മുഖപത്രം ദീപിക. നിയമത്തെ പിന്തുണയ്ക്കാത്ത പക്ഷം കേരളത്തിലെ എം പിമാർ മതേതര തലമുറകളോട് കണക്ക് പറയേണ്ടി വരുമെന്നാണ് മുന്നറിയിപ്പ്. ഇന്ത്യ...

ഭേദഗതി ചെയ്ത വഖഫ് ബിൽ ഏപ്രിൽ 2 ന് ലോക്സഭയിൽ അവതരിപ്പിച്ചേക്കും

2024 ഓഗസ്റ്റിൽ സംയുക്ത പാർലമെന്ററി കമ്മിറ്റിക്ക് അയച്ച ഭേദഗതി ചെയ്ത വഖഫ് ബിൽ ഏപ്രിൽ 2 ന് ലോക്‌സഭയിൽ അവതരിപ്പിച്ചേക്കു മെന്ന് റിപോർട്ടുകൾ പുറത്തുവരുന്നു. ബിൽ നേരത്തെ തന്നെ ശക്തമായ എതിർപ്പ് നേരിട്ടിരുന്നു...

മോഹൻലാല്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെയുള്ള സൈബര്‍ ആക്രമണത്തില്‍ ഉടൻ നടപടിയെന്ന് ഡിജിപി

മോഹൻലാല്‍ നായകനായെത്തിയ ചിത്രമായ എമ്പുരാന്റെ പ്രമേയത്തെ ചൊല്ലി വിവാദമുയർന്നതിനെ തുടർന്ന് മോഹൻലാൽ ഉൾപ്പെടെയുള്ളവർക്കെതിരെ ശക്തമായ സൈബർ ആക്രമണമാണ് ഉണ്ടായത്. സുപ്രീംകോടതി അഭിഭാഷകൻ സുഭാഷ് തീക്കാടൻ സൈബർ ആക്രമണത്തിൽ പരാതി നല്‍കി. ഡിജിപി ക്കാണ്...

മ്യാൻമർ ഭൂകമ്പം; മരണ സംഖ്യ 1,644 കവിഞ്ഞു, രണ്ടു കോടിയിലധികം പേര്‍ ദുരിതത്തിൽ

ബാങ്കോക്ക്: മ്യാൻമറിൽ വെള്ളിയാഴ്ചയുണ്ടായ ഭൂകമ്പത്തിൽ ഇതുവരെ 1,644 പേർ കൊല്ലപ്പെടുകയും 3,408 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. രക്ഷാപ്രവർത്തനങ്ങളും ദുരിതാശ്വാസ പ്രവർത്തനങ്ങളും പുരോഗമിക്കുകയാണ്. 139 പേരെ ഇപ്പോഴും കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്ന് അസോസിയേറ്റഡ് പ്രസ് റിപ്പോർട്ട്...

പ്രധാനമന്ത്രി നരേന്ദ്രമോദി ആര്‍എസ്എസ് ആസ്ഥാന സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി

നാഗ്പൂരിലെ ആർഎസ്എസ് ആസ്ഥാനം പ്രധാനമന്ത്രി നരേന്ദ്രമോദി സന്ദർശിച്ചു. പ്രധാനമന്ത്രിയായ ശേഷം ആദ്യമായാണ് നരേന്ദ്രമോദി ആർഎസ്എസ് ആസ്ഥാനം സന്ദർശിക്കുന്നത്. ആർ‌എസ്‌എസ് സ്ഥാപകൻ ഡോ. കേശവ് ബലിറാം ഹെഡ്‌ഗേവാറിന്റെ സ്മാരകത്തിൽ പുഷ്പാർച്ചന നടത്തി. ആർ‌എസ്‌എസ് മേധാവി...