സർക്കാർ ബംഗ്ലാവ് ഒഴിയാത്തതിന് മുൻ എംപി മഹുവ മൊയ്ത്രയ്ക്ക് നോട്ടീസ്

മുൻ തൃണമൂൽ ലോക്‌സഭാ എംപി മഹുവ മൊയ്‌ത്രയ്ക്ക് സർക്കാർ ബംഗ്ലാവ് ഒഴിയാത്തതിന് ഡയറക്ടറേറ്റ് ഓഫ് എസ്റ്റേറ്റിന്റെ നോട്ടീസ്. കേന്ദ്ര ഭവന, നഗരകാര്യ മന്ത്രാലയ വൃത്തങ്ങളാണ് ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ വർഷം ഡിസംബർ എട്ടിന് ലോക്‌സഭയിൽ നിന്ന് പുറത്താക്കപ്പെട്ട തൃണമൂൽ കോൺഗ്രസ് നേതാവിന്റെ അലോട്ട്‌മെന്റ് റദ്ദാക്കിയതിനെ പിന്നാലെ ജനുവരി ഏഴിനകം വീട് ഒഴിയണമെന്ന് നേരത്തെ ആവശ്യപ്പെട്ടിരുന്നു. നോട്ടീസിന് മൂന്ന് ദിവസത്തിനകം മറുപടി നൽകാനാണ് ഡിഒഇ ഇപ്പോൾ ആവശ്യപ്പെട്ടിരിക്കുന്നത്.

ചോദ്യങ്ങൾ ചോദിക്കാൻ കോഴ വാങ്ങിയെന്ന ആരോപണത്തിലെ എത്തിക്‌സ് കമ്മറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഡിസംബർ എട്ടിന് മഹുവയെ ലോക്‌സഭയിൽ നിന്ന് പുറത്താക്കിയത്. മഹുവ തന്റെ ലോക്സഭാ പോർട്ടൽ ലോഗിൻ ക്രെഡൻഷ്യലുകൾ ബിസിനസുകാരനായ ദർശൻ ഹിരാനന്ദാനിയുമായി പങ്കിട്ടുവെന്നും കമ്മിറ്റി കണ്ടെത്തിയിരുന്നു. ഹിരാനന്ദാനിയിൽ നിന്ന് പണവും മറ്റ് പാരിതോഷികങ്ങളും സ്വീകരിച്ച മഹുവ തന്റെ പേരിൽ ചോദ്യങ്ങൾ അപ്‌ലോഡ് ചെയ്യാൻ വ്യവസായിയെ അനുവദിച്ചെന്നാണ് വാദം. ഹിരാനന്ദാനിയുടെ നിർദേശപ്രകാരം അദാനി ഗ്രൂപ്പിനെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ലക്ഷ്യമിട്ടാണ് മൊയ്ത്ര ലോക്‌സഭയിൽ ചോദ്യങ്ങൾ ചോദിച്ചതെന്നാണ് ബിജെപി എംപി നിഷികാന്ത് ദുബെ ആരോപിച്ചത്. ഡിസംബർ 8-ന് ആണ് എത്തിക്‌സ് കമ്മറ്റി റിപ്പോർട്ട് പാർലമെന്റിൽ സമർപ്പിച്ചത്. പിന്നാലെ കമ്മിറ്റിയുടെ റിപ്പോർട്ടിലെ ശുപാർശ പ്രകാരം മഹുവയെ എംപി സ്ഥാനത്ത് നിന്ന് പുറത്താക്കി. ഇതോടെ പ്രതിപക്ഷം വലിയ പ്രതിഷേധം സഭയിൽ നടത്തി.

എത്തിക്‌സ് കമ്മിറ്റിയുടെ നടപടി തെളിവില്ലാതെയാണെന്നും പ്രതിപക്ഷത്തെ തകർക്കാനുള്ള ആയുധമാണെന്നും മഹുവ ആരോപിച്ചു. കമ്മിറ്റി റിപ്പോർട്ട് അവതരിപ്പിച്ചപ്പോൾ സഭയിൽ സ്വയം പ്രതിരോധിക്കാൻ അവസരം ലഭിച്ചില്ല. തന്റെ മുൻ പങ്കാളിയും സുപ്രീം കോടതി അഭിഭാഷകനുമായ ജയ് അനന്ത് ദേഹാദ്രായിയെയും ബിജെപി എംപി നിഷികാന്ത് ദുബെയെയും ക്രോസ് വിസ്താരം ചെയ്യാൻ തനിക്ക് കഴിഞ്ഞില്ലെന്നും അവർ പറഞ്ഞു. എത്തിക്‌സ് പാനൽ റിപ്പോർട്ട് രണ്ട് സ്വകാര്യ വ്യക്തികളെ മാത്രം അടിസ്ഥാനമാക്കിയുള്ളതാണെന്നും അവരുടെ ആരോപണങ്ങൾ പരസ്പര വിരുദ്ധമാണെന്നും മഹുവ വ്യക്തമാക്കിയിരുന്നു. ജയ് അനന്ത് ദേഹാദ്രായി ദുരുദ്ദേശ്യങ്ങൾക്കായി എത്തിക്‌സ് കമ്മിറ്റിക്ക് മുന്നിൽ ഒരു സാധാരണ പൗരനായി അഭിനയിച്ചെന്നും അവർ ആരോപിച്ചിരുന്നു. തനിക്ക് അനുവദിച്ച സർക്കാർ വസതിയിൽ തുടരാൻ അനുവദിക്കണമെന്ന അഭ്യർത്ഥനയുമായി ഡിഒഇയെ സമീപിക്കാൻ ഡൽഹി ഹൈക്കോടതി ടിഎംസി നേതാവിനോട് ജനുവരി 4ന് ആവശ്യപ്പെട്ടിരുന്നു.

കാഴ്ച പരിമിതരുടെ പ്രഥമ വനിതാ ടി20 ലോകകപ്പ് കിരീടം ഇന്ത്യക്ക്

കാഴ്ച പരിമിതരുടെ പ്രഥമ വനിതാ ടി20 ലോകകപ്പ് കിരീടം ഇന്ത്യക്ക്. കൊളംബോയെൽ നടന്ന ഫൈനലിൽ നേപ്പാളിനെ ഏഴ് വിക്കറ്റിന് പരാജയപ്പെടുത്തിയാണ് ഇന്ത്യ ചരിത്ര നേട്ടം സ്വന്തമാക്കിയത്. ടൂർണമെന്റിലുടനീളം അപരാജിതരായാണ് ഇന്ത്യ കരീടനേട്ടത്തിലേക്കെത്തിയത്.ടോസ് നേടി...

അയോധ്യ രാമക്ഷേത്രത്തിൽ നാളെ ധ്വജാരോഹണം, പ്രധാനമന്ത്രി മോദി പങ്കെടുക്കും

രാമജന്മഭൂമിയിലെ അയോധ്യാ രാമക്ഷേത്രത്തിൽ നാളെ (ചൊവ്വ) ധ്വജാരോഹണ ചടങ്ങ് നടക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി ചടങ്ങിൽ പങ്കെടുത്ത് ധ്വജാരോഹണം നിർവ്വഹിക്കും. ആർ.എസ്.എസ്. മേധാവി മോഹൻ ഭാഗവത് അടക്കമുള്ള പ്രമുഖ നേതാക്കളും ഈ ചരിത്ര...

ജസ്റ്റിസ് സൂര്യ കാന്ത് 53-ാമത് ചീഫ് ജസ്റ്റിസായി സത്യപ്രതിജ്ഞ ചെയ്തു; 2027 വരെ പദവിയിൽ തുടരും

ജസ്റ്റിസ് സൂര്യ കാന്ത് ഇന്ത്യയുടെ 53-ാമത് ചീഫ് ജസ്റ്റിസായി (സി.ജെ.ഐ.) സ്ഥാനമേറ്റു. രാഷ്ട്രപതി ഭവനിൽ നടന്ന ചടങ്ങിൽ രാഷ്ട്രപതി ദ്രൗപതി മുർമു ജസ്റ്റിസ് കാന്തിന് സത്യവാചകം ചൊല്ലിക്കൊടുത്തു. ജസ്റ്റിസ് ബി ആർ ഗവായിയുടെ...

ഭീകരതയെക്കുറിച്ചുള്ള ഇരട്ടത്താപ്പ് വിലപ്പോവില്ല, ജി-20യിൽ തീവ്രവാദത്തിനെതിരെ തുറന്നടിച്ച് പ്രധാനമന്ത്രി

ജി20 ഉച്ചകോടിക്ക് മുന്നോടിയായി നടന്ന ഇന്ത്യ-ബ്രസീൽ-ദക്ഷിണാഫ്രിക്ക നേതാക്കളുടെ യോഗത്തിൽ, പ്രധാനമന്ത്രി നരേന്ദ്ര മോദി തീവ്രവാദ ഭീഷണിക്കെതിരെ ശക്തമായ പ്രസ്താവന നടത്തി. തീവ്രവാദത്തിനെതിരായ പോരാട്ടത്തിൽ ഇരട്ടത്താപ്പിന് ഒരിടവുമില്ലെന്നും, ഈ ഗുരുതരമായ വെല്ലുവിളിയെ നേരിടാൻ മൂന്ന്...

“സിന്ധ് വീണ്ടും ഇന്ത്യയുടെ ഭാഗമായേക്കാം, അതിർത്തികൾ മാറാം”: പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്

സിന്ധ് മേഖല ഇന്ന് ഇന്ത്യയോടൊപ്പമില്ലെങ്കിലും സാംസ്കാരിക ബന്ധങ്ങളുടെ കാര്യത്തിൽ അത് എല്ലായ്പ്പോഴും ഇന്ത്യയുടെ ഭാഗമായിരിക്കുമെന്നും വീണ്ടും ഇന്ത്യയുടെ ഭാഗമായേക്കാമെന്നും പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്. സിന്ധു നദിക്കടുത്തുള്ള സിന്ധ് പ്രവിശ്യ 1947-ലെ വിഭജനത്തിനുശേഷമാണ്...

കാഴ്ച പരിമിതരുടെ പ്രഥമ വനിതാ ടി20 ലോകകപ്പ് കിരീടം ഇന്ത്യക്ക്

കാഴ്ച പരിമിതരുടെ പ്രഥമ വനിതാ ടി20 ലോകകപ്പ് കിരീടം ഇന്ത്യക്ക്. കൊളംബോയെൽ നടന്ന ഫൈനലിൽ നേപ്പാളിനെ ഏഴ് വിക്കറ്റിന് പരാജയപ്പെടുത്തിയാണ് ഇന്ത്യ ചരിത്ര നേട്ടം സ്വന്തമാക്കിയത്. ടൂർണമെന്റിലുടനീളം അപരാജിതരായാണ് ഇന്ത്യ കരീടനേട്ടത്തിലേക്കെത്തിയത്.ടോസ് നേടി...

അയോധ്യ രാമക്ഷേത്രത്തിൽ നാളെ ധ്വജാരോഹണം, പ്രധാനമന്ത്രി മോദി പങ്കെടുക്കും

രാമജന്മഭൂമിയിലെ അയോധ്യാ രാമക്ഷേത്രത്തിൽ നാളെ (ചൊവ്വ) ധ്വജാരോഹണ ചടങ്ങ് നടക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി ചടങ്ങിൽ പങ്കെടുത്ത് ധ്വജാരോഹണം നിർവ്വഹിക്കും. ആർ.എസ്.എസ്. മേധാവി മോഹൻ ഭാഗവത് അടക്കമുള്ള പ്രമുഖ നേതാക്കളും ഈ ചരിത്ര...

ജസ്റ്റിസ് സൂര്യ കാന്ത് 53-ാമത് ചീഫ് ജസ്റ്റിസായി സത്യപ്രതിജ്ഞ ചെയ്തു; 2027 വരെ പദവിയിൽ തുടരും

ജസ്റ്റിസ് സൂര്യ കാന്ത് ഇന്ത്യയുടെ 53-ാമത് ചീഫ് ജസ്റ്റിസായി (സി.ജെ.ഐ.) സ്ഥാനമേറ്റു. രാഷ്ട്രപതി ഭവനിൽ നടന്ന ചടങ്ങിൽ രാഷ്ട്രപതി ദ്രൗപതി മുർമു ജസ്റ്റിസ് കാന്തിന് സത്യവാചകം ചൊല്ലിക്കൊടുത്തു. ജസ്റ്റിസ് ബി ആർ ഗവായിയുടെ...

ഭീകരതയെക്കുറിച്ചുള്ള ഇരട്ടത്താപ്പ് വിലപ്പോവില്ല, ജി-20യിൽ തീവ്രവാദത്തിനെതിരെ തുറന്നടിച്ച് പ്രധാനമന്ത്രി

ജി20 ഉച്ചകോടിക്ക് മുന്നോടിയായി നടന്ന ഇന്ത്യ-ബ്രസീൽ-ദക്ഷിണാഫ്രിക്ക നേതാക്കളുടെ യോഗത്തിൽ, പ്രധാനമന്ത്രി നരേന്ദ്ര മോദി തീവ്രവാദ ഭീഷണിക്കെതിരെ ശക്തമായ പ്രസ്താവന നടത്തി. തീവ്രവാദത്തിനെതിരായ പോരാട്ടത്തിൽ ഇരട്ടത്താപ്പിന് ഒരിടവുമില്ലെന്നും, ഈ ഗുരുതരമായ വെല്ലുവിളിയെ നേരിടാൻ മൂന്ന്...

“സിന്ധ് വീണ്ടും ഇന്ത്യയുടെ ഭാഗമായേക്കാം, അതിർത്തികൾ മാറാം”: പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്

സിന്ധ് മേഖല ഇന്ന് ഇന്ത്യയോടൊപ്പമില്ലെങ്കിലും സാംസ്കാരിക ബന്ധങ്ങളുടെ കാര്യത്തിൽ അത് എല്ലായ്പ്പോഴും ഇന്ത്യയുടെ ഭാഗമായിരിക്കുമെന്നും വീണ്ടും ഇന്ത്യയുടെ ഭാഗമായേക്കാമെന്നും പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്. സിന്ധു നദിക്കടുത്തുള്ള സിന്ധ് പ്രവിശ്യ 1947-ലെ വിഭജനത്തിനുശേഷമാണ്...

കാസർഗോഡ് ഹനാൻഷായുടെ സംഗീത പരിപാടിക്കിടെ തിരക്കിൽ പെട്ട് 20 പേര്‍ ആശുപത്രിയിൽ

കാസർഗോഡ്: ഗായകൻ ഹനാൻഷായുടെ സംഗീത പരിപാടിക്കിടെയുണ്ടായ വൻ തിക്കിലും തിരക്കിലും പെട്ട് 20 പേർക്ക് പരിക്ക്. ഇവരെ ആശുപത്രിയിലേക്ക് മാറ്റി. യുവജന കൂട്ടായ്‌മയായ 'ഫ്രീ' യുടെ നേതൃത്വത്തിൽ നുള്ളിപ്പാടിയിൽ നടത്തിയ ഗാനമേളക്കിടയിലാണ് ശ്വാസം...

യുക്രെയ്ൻ നേതൃത്വം നന്ദിയില്ലാത്തവരെന്ന് ട്രംപ്; സമാധാന പദ്ധതിയിൽ ജനീവയിൽ നിർണ്ണായക ചർച്ചകൾ

യുക്രെയ്ൻ നേതൃത്വം അമേരിക്കൻ സഹായങ്ങൾക്ക് "ഒരു നന്ദിയും" കാണിക്കുന്നില്ലെന്ന് യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് വിമർശനം കടുപ്പിച്ചു. യുഎസ്, യുക്രെയ്ൻ, യൂറോപ്യൻ ഉദ്യോഗസ്ഥർ സംഘർഷം അവസാനിപ്പിക്കുന്നതിനുള്ള അമേരിക്കൻ കരട് പദ്ധതി ചർച്ച ചെയ്യാൻ...

ഷെയ്ഖ് ഹസീനയെ വിട്ടുകിട്ടാൻ ഇന്ത്യയ്ക്ക് ഔദ്യോഗികമായി കത്തയച്ച് ബംഗ്ലാദേശ്

മുൻ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് ബംഗ്ലാദേശിലെ മുഹമ്മദ് യൂനുസ് നേതൃത്വം നൽകുന്ന ഇടക്കാല സർക്കാർ ഇന്ത്യയ്ക്ക് ഔദ്യോഗിക കത്ത് അയച്ചു. രാജ്യത്തെ ഇൻ്റർനാഷണൽ ക്രൈംസ് ട്രൈബ്യൂണൽ (ഐ.സി.ടി.-ബി.ഡി.) ഹസീനയ്ക്ക്...