ജഡായുപാറ ടൂറിസം പദ്ധതി: രാജീവ് അഞ്ചൽ വഞ്ചിച്ചെന്ന പരാതിയുമായി കണ്ണീരോടെ പ്രവാസി നിക്ഷേപകർ വീണ്ടും രംഗത്ത്

കേരള ടൂറിസത്തിന്റെ ആദ്യത്തെ BOT പദ്ധതി ആയ കൊല്ലം ചടയമംഗലം ജഡായുപാറ ടൂറിസം പദ്ധതിയുടെ പ്രവാസികളും സ്വദേശികളും ആയ നിക്ഷേപകരെ പദ്ധതിയുടെ ശില്പിയും കരാറുകാരനുമായ രാജീവ് അഞ്ചൽ കോടികളുടെ സാമ്പത്തികതിരിമറി നടത്തി വഞ്ചിച്ചുവെന്ന് ജഡായുപദ്ധതിയുടെ പ്രവാസി നിക്ഷേപകരുടെ കൂട്ടായ്മ ആയ ജെെഎഡബ്ല്യുഎ (ജഡായുപാറ ടൂറിസം ഇൻവെസ്റ്റേഴ്സ് വെൽഫെയർ അസോസിയേഷൻ) ആരോപിച്ചു. നിക്ഷേപകരുടെ, ഇപ്പോൾ പദ്ധതിയിലുള്ള ആസ്തി മൂല്യമായ 239 കോടി രൂപയേ പറ്റി ഒരക്ഷരം പോലും മിണ്ടാതെ ഏകപക്ഷീയമായും, നിയമവിരുദ്ധമായും, ജഡായു പദ്ധതിയിൽ നിന്നും അവരെ പുറത്താക്കുകയാണുണ്ടായതെന്നും, പദ്ധതിയുടെ നിയന്ത്രണം മുഴുവനായി തട്ടിയെടുത്ത്, വരുമാനമത്രയും രാജീവ് അഞ്ചലും കുടുംബവും മാത്രമായി അനുഭവിച്ചുകൊണ്ടിരിക്കുകയാണെന്നും നിക്ഷേപകർ ദുബൈയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ ആരോപിച്ചു.

ജടായുപാറ

ഏകദേശം 40 കോടിയോളം രൂപ മുതൽ മുടക്കിയ പദ്ധതിയിലേക്ക്, 10 കോടി രൂപ പോലും ചിലവിട്ടിട്ടില്ല എന്നും ഒരു സാധാരണക്കാരന് പോലും കണ്ടെത്താൻ കഴിയുന്ന വിധത്തിൽ ഉള്ള സാമ്പത്തിക തിരിമറികൾ നടത്തിയത് കോടതി നിയോഗിച്ച കമ്മീഷൻ കണ്ടെത്തിയതായും, പദ്ധതി വരുമാനം മുഴുവൻ സ്വകാര്യമായി അനുഭവിച്ചുകൊണ്ടിരുന്ന രാജീവ് അഞ്ചലിനെയും കുടുംബത്തേയും, കൂടുതൽ അഴിമതികൾ നടത്തുന്നതിൽ നിന്നും തടഞ്ഞ് പദ്ധതി വരുമാനത്തിൽ രാജീവ് അഞ്ചലിന് തുടർന്ന് അധികാരമില്ല എന്ന് കൊച്ചി നാഷണൽ കമ്പനി ട്രൈബ്യുണലും ചെന്നൈ എൻസിഎൽഎടി കോടതിയും ഉത്തരവിട്ടിരുന്നു എന്നും എന്നാൽ ഉത്തരവ് നിലനിൽക്കെയാണ് ഗൾഫിൽ വീണ്ടും രാജീവ് അഞ്ചൽ പിരിവ് നടത്തുന്നുവെന്നും നിക്ഷേപകർ ചൂണ്ടിക്കാട്ടി.

കോടതി വിധി വന്ന 07-06-22 മുതൽ 5 മാസങ്ങൾക്കുള്ളിൽ 4.5 കോടി രൂപയോളം അക്കൌണ്ടിൽ വന്നതിൽ നിന്നും മാർച്ച് 2020 മുതൽ ജൂൺ 2022 വരെ 27 മാസങ്ങൾ കൊണ്ട് രാജീവ് അഞ്ചൽ തട്ടിയെടുത്ത തുക ഏകദേശം 20 കോടിക്കടുത്ത് വരുമെന്ന് നിക്ഷേപകർ ആരോപിച്ചു. കോടതി നിയോഗിച്ച കമ്മീഷൻ റിപ്പോർട്ട് പുറത്ത് വന്നിട്ടും രാജീവ് അഞ്ചലിനെതിരെ നടപടി സ്വീകരിക്കുന്നില്ല എന്നും പ്രവാസി നിക്ഷേപകർ ആരോപിച്ചു. പദ്ധതിയിൽ നിന്നുള്ള വരുമാനം എസ്ക്രോ അക്കൗണ്ടിലേക്ക് അടക്കണം എന്ന ട്രിബ്യൂണലിന്റെ വിധിയും പാലിക്കപ്പെടുന്നില്ല. ജഡായുപാറയിൽ ഓൺലൈൻ ടിക്കറ്റിങ്, ഡിജിറ്റൽ സംവിധാനം നിർത്തിവെച്ചിരിക്കുകയാണ്. പണം നേരിട്ട് നൽകുന്നവർക്ക് മാത്രമേ ടിക്കറ്റ് നൽകുന്നുള്ളു. ഇതിലും വൻ അഴിമതിയാണ് നടക്കുന്നതെന്ന് നിക്ഷേപകർ ആരോപിച്ചു. പണം നഷ്ടപ്പെട്ടവരിൽ ഭൂരിഭാഗവും പ്രവാസികളായതിനാൽ നാട്ടിൽ പ്രക്ഷോഭത്തിന് ശ്രമിച്ചവരെ തടയുകയും ഭീഷണിപ്പെടുത്തുകയുമാണെന്നും നിക്ഷേപകർ ഗൾഫിൽ നിന്ന് പദ്ധതി കാണാൻ ടിക്കറ്റെടുത്ത് വന്നാൽ പോലും പൊലീസ് കേസിൽ കുടുക്കുകയാണ് എന്നും ഇവർ പറഞ്ഞു.

150 പ്രവാസികളാണ് പദ്ധതിയിൽ പണം നിക്ഷേപിച്ച് പെരുവഴിയിലായത്. 2020 മാർച്ച് മുതൽ നിക്ഷേപകര്‍ പദ്ധതി പ്രദേശത്ത് കടക്കുന്നത് തടഞ്ഞിരുന്നു. നിക്ഷേപകരായ ഷിജി മാത്യു, ദീപു ഉണ്ണിത്താൻ, അൻസാരി അബ്ദുൽ വഹാബ്, ബാബു വർഗീസ്, രഞ്ജി ചെറിയാൻ, പ്രവിത്ത് വിശ്വനാഥൻ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു

പ്രശ്നങ്ങൾ പരിഹരിച്ചു, താനും പാർട്ടിയും ഒരേ ദിശയിലെന്ന് ശശി തരൂർ

ന്യൂഡൽഹി: രാഹുൽ ​ഗാന്ധി-ശശി തരൂർ കൂടിക്കാഴ്ച അവസാനിച്ചു. പാർ‌ലമെൻ്റിൽ വെച്ചായിരുന്നു ഇരുവരും കൂടിക്കാഴ്ച നടത്തിയത്. പ്രശ്നങ്ങൾ പരിഹരിച്ചുവെന്ന് രാഹുൽ ​ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം ശശി തരൂർ വ്യക്തമാക്കി. കെ സി വേണുഗോപാൽ...

‘പൂച്ച പെറ്റു കിടക്കുന്ന ഖജനാവ്, സർക്കാരിന്റെ ബജറ്റിൽ ജനങ്ങൾ വിശ്വസിക്കരുത് ; ബജറ്റിനെ വിമർശിച്ച് വി.ഡി സതീശൻ

നിയമസഭയിൽ ധനമന്ത്രി കെഎൻ ബാല​ഗോപാൽ അവതരിപ്പിച്ച ബജറ്റിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. വിശ്വാസ്യത തീരെ ഇല്ലാത്ത ബജറ്റ് ആണ് അവതരിപ്പിച്ചത്. ബജറ്റിൽ അനാവശ്യ രാഷ്ട്രീയം കലർത്തിയെന്ന് പ്രതിപക്ഷ നേതാവ്...

അജിത് പവാറിന് വിട; സംസ്കാരം ഔദ്യോഗിക ബഹുമതികളോടെ ബാരാമതിയിൽ

മഹാരാഷ്ട്ര മുൻ ഉപമുഖ്യമന്ത്രിയും എൻ‌സി‌പി മേധാവിയുമായ അജിത് പവാറിനെ വ്യാഴാഴ്ച ബാരാമതിയിൽ പൂർണ്ണ സംസ്ഥാന ബഹുമതികളോടെ സംസ്കരിച്ചു. രാഷ്ട്രീയ നേതാക്കളും കുടുംബാംഗങ്ങളും ആയിരക്കണക്കിന് അനുയായികളും അദ്ദേഹത്തിന് അന്തിമോപചാരം അർപ്പിക്കാൻ ഒത്തുകൂടി. ദേശീയ പതാകയിൽ...

അജിത് പവാറിന്റെ മരണം; വിമാനക്കമ്പനി അധികൃതരെ ചോദ്യം ചെയ്തു

വിമാനാപകടത്തിൽ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എൻസിപി നേതാവുമായ അജിത് പവാർ കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട് അന്വേഷണ സംഘം ദില്ലിയിലെ വിഎസ്ആർ വിമാനക്കമ്പനി അധികൃതരെ ചോദ്യം ചെയ്തു. ദില്ലി മഹിപാൽപൂരിലെ ഓഫീസിലെ ജീവനക്കാരെയാണ് ചോദ്യം ചെയ്തത്. വിഎസ്ആർ...

രണ്ടാം പിണറായി സര്‍ക്കാരിന്‍റെ അവസാനത്തെ ബജറ്റ് അവതരിപ്പിച്ച് ധനമന്ത്രി കെഎൻ ബാലഗോപാൽ

ക്ഷേമപ്രവർത്തനങ്ങൾക്ക് മുൻ‌തൂക്കം നൽകി രണ്ടാം പിണറായി സര്‍ക്കാരിന്‍റെ അവസാനത്തെ ബജറ്റ് ധനമന്ത്രി കെഎൻ ബാലഗോപാൽ അവതരിപ്പിച്ചു. ടി എം തോമസ് ഐസക്കിനും ഉമ്മൻ ചാണ്ടിക്കും ശേഷം കേരള നിയമസഭയിലെ ദൈർഘ്യമേറിയ നാലാമത്തെ ബജറ്റാണ്...

പ്രശ്നങ്ങൾ പരിഹരിച്ചു, താനും പാർട്ടിയും ഒരേ ദിശയിലെന്ന് ശശി തരൂർ

ന്യൂഡൽഹി: രാഹുൽ ​ഗാന്ധി-ശശി തരൂർ കൂടിക്കാഴ്ച അവസാനിച്ചു. പാർ‌ലമെൻ്റിൽ വെച്ചായിരുന്നു ഇരുവരും കൂടിക്കാഴ്ച നടത്തിയത്. പ്രശ്നങ്ങൾ പരിഹരിച്ചുവെന്ന് രാഹുൽ ​ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം ശശി തരൂർ വ്യക്തമാക്കി. കെ സി വേണുഗോപാൽ...

‘പൂച്ച പെറ്റു കിടക്കുന്ന ഖജനാവ്, സർക്കാരിന്റെ ബജറ്റിൽ ജനങ്ങൾ വിശ്വസിക്കരുത് ; ബജറ്റിനെ വിമർശിച്ച് വി.ഡി സതീശൻ

നിയമസഭയിൽ ധനമന്ത്രി കെഎൻ ബാല​ഗോപാൽ അവതരിപ്പിച്ച ബജറ്റിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. വിശ്വാസ്യത തീരെ ഇല്ലാത്ത ബജറ്റ് ആണ് അവതരിപ്പിച്ചത്. ബജറ്റിൽ അനാവശ്യ രാഷ്ട്രീയം കലർത്തിയെന്ന് പ്രതിപക്ഷ നേതാവ്...

അജിത് പവാറിന് വിട; സംസ്കാരം ഔദ്യോഗിക ബഹുമതികളോടെ ബാരാമതിയിൽ

മഹാരാഷ്ട്ര മുൻ ഉപമുഖ്യമന്ത്രിയും എൻ‌സി‌പി മേധാവിയുമായ അജിത് പവാറിനെ വ്യാഴാഴ്ച ബാരാമതിയിൽ പൂർണ്ണ സംസ്ഥാന ബഹുമതികളോടെ സംസ്കരിച്ചു. രാഷ്ട്രീയ നേതാക്കളും കുടുംബാംഗങ്ങളും ആയിരക്കണക്കിന് അനുയായികളും അദ്ദേഹത്തിന് അന്തിമോപചാരം അർപ്പിക്കാൻ ഒത്തുകൂടി. ദേശീയ പതാകയിൽ...

അജിത് പവാറിന്റെ മരണം; വിമാനക്കമ്പനി അധികൃതരെ ചോദ്യം ചെയ്തു

വിമാനാപകടത്തിൽ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എൻസിപി നേതാവുമായ അജിത് പവാർ കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട് അന്വേഷണ സംഘം ദില്ലിയിലെ വിഎസ്ആർ വിമാനക്കമ്പനി അധികൃതരെ ചോദ്യം ചെയ്തു. ദില്ലി മഹിപാൽപൂരിലെ ഓഫീസിലെ ജീവനക്കാരെയാണ് ചോദ്യം ചെയ്തത്. വിഎസ്ആർ...

രണ്ടാം പിണറായി സര്‍ക്കാരിന്‍റെ അവസാനത്തെ ബജറ്റ് അവതരിപ്പിച്ച് ധനമന്ത്രി കെഎൻ ബാലഗോപാൽ

ക്ഷേമപ്രവർത്തനങ്ങൾക്ക് മുൻ‌തൂക്കം നൽകി രണ്ടാം പിണറായി സര്‍ക്കാരിന്‍റെ അവസാനത്തെ ബജറ്റ് ധനമന്ത്രി കെഎൻ ബാലഗോപാൽ അവതരിപ്പിച്ചു. ടി എം തോമസ് ഐസക്കിനും ഉമ്മൻ ചാണ്ടിക്കും ശേഷം കേരള നിയമസഭയിലെ ദൈർഘ്യമേറിയ നാലാമത്തെ ബജറ്റാണ്...

കന്യാസ്ത്രീകൾക്ക് പെൻഷൻ നൽകാൻ കേരള സർക്കാർ തീരുമാനം

കന്യാസ്ത്രീകൾക്ക് സാമൂഹ്യ സുരക്ഷാ പദ്ധതിയുടെ ആനുകൂല്യങ്ങൾ ലഭ്യമാക്കുന്നതിനുള്ള തടസ്സങ്ങൾ നീക്കാൻ പ്രത്യേക പദ്ധതിക്ക് സർക്കാർ അംഗീകാരം നൽകി. മത സ്ഥാപനങ്ങളുടെ നിയന്ത്രണത്തിലുള്ള മന്ദിരങ്ങൾ, മഠങ്ങൾ, കോൺവെന്റുകൾ, ആശ്രമങ്ങൾ, മതവുമായി ബന്ധപ്പെട്ട സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ...

ഇന്ന് പവന് 1,31,160 രൂപ, വില സർവ്വകാല റെക്കോഡിൽ

തിരുവനന്തപുരം: സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് റെക്കോർഡ് വർധനവ്. രിത്രത്തിൽ ആദ്യമായി പവൻ വില 1,31,160 രൂപയിലെത്തി. ഇന്ന് പവന് ഒറ്റയടിക്ക് കൂടിയത് 8640 രൂപയാണ്. ഇതോടെ ഗ്രാമിന് 1080 രൂപ ഉയർന്ന് 16,395...

വി എസ് അച്യുതാനന്ദന്റെ സ്മരണയ്ക്കായി തിരുവനന്തപുരത്ത് ‘വി എസ് സെന്റർ’, ബജറ്റിൽ 20 കോടി രൂപ

മുൻ മുഖ്യമന്ത്രിയും സി.പി.എമ്മിന്റെ സമുന്നത നേതാവുമായ വി.എസ്. അച്യുതാനന്ദന്റെ സ്മരണയ്ക്കായി തിരുവനന്തപുരത്ത് വി.എസ്. സെന്റർ സ്ഥാപിക്കുമെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ ബജറ്റ് പ്രസംഗത്തിൽ പ്രഖ്യാപിച്ചു. ഐതിഹാസികമായ ആ സമരജീവിതം വരുംതലമുറയ്ക്ക് പകർന്നുനൽകാൻ ലക്ഷ്യമിട്ടുള്ള...