ഐ.എസ്.ആര്‍.ഒ ചാരക്കേസ്: സിബി മാത്യൂസിന്‍റെയും R.B ശ്രീകുമാറിന്‍റെയും മുന്‍കൂര്‍ ജാമ്യം റദ്ദാക്കി

ഐഎസ് ആർ ഒ ചാരക്കേസുമായി ബന്ധപ്പെട്ട ഗൂഢാലോചനാ കേസിൽ മുൻ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന സിബി മാത്യൂസിന് തിരിച്ചടി. കേസില്‍ പ്രതികളായ സി.ബി മാത്യൂസ്, ആര്‍.ബി. ശ്രീകുമാര്‍ തുടങ്ങിയവര്‍ക്ക് ഹൈക്കോടതി അനുവദിച്ച മുന്‍കൂര്‍ ജാമ്യം സുപ്രീംകോടതി റദ്ദാക്കി. പ്രതികളുടെ അപേക്ഷ വീണ്ടും പരിഗണിക്കാൻ ഹൈക്കോടതിക്ക് നിർദ്ദേശം നൽകിയ സുപ്രീം കോടതി, നാല് ആഴ്ചയ്ക്ക് അകം ഹർജിയിൽ തീർപ്പാക്കാനും നിർദ്ദേശം നൽകി. ഈ സമയത്ത് അറസ്റ്റ് പാടില്ലെന്നും സുപ്രീം കോടതി നിർദ്ദേശമുണ്ട്

മുന്‍ ഡി.ജി.പി സിബി മാത്യൂസ്, ഇന്റലിജന്‍സ് ബ്യൂറോ മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ആര്‍.ബി.ശ്രീകുമാര്‍, എസ് വിജയന്‍, തമ്പി എസ്. ദുര്‍ഗ്ഗാദത്ത്, പി.എസ്. ജയപ്രകാശ് എന്നിവരുടെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സി.ബി.ഐ നല്‍കിയ ഹര്‍ജിയിലാണ് സുപ്രീംകോടതി ഉത്തരവ്. മുന്‍കൂര്‍ ജാമ്യം അനുവദിക്കുമ്പോള്‍ ചില വസ്തുതകള്‍ കണക്കിലെടുക്കുന്നതില്‍ ഹൈക്കോടതിക്ക് വീഴ്ച പറ്റിയെന്ന് സുപ്രീംകോടതി നേരത്തെ നിരീക്ഷിച്ചിരുന്നു. ഗൂഢാലോചന കേസിലെ പ്രതികള്‍ക്ക് മുന്‍കൂര്‍ ജാമ്യം അനുവദിച്ച ഉത്തരവില്‍ കേസുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ രണ്ട് പതിറ്റാണ്ട് മുമ്പ് നടന്നതാണെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍ ജസ്റ്റിസ് ഡി.കെ. ജയിന്‍ സമിതി നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സി.ബി.ഐ അന്വേഷണം നടത്തിയത് എന്ന വസ്തുത ഹൈക്കോടതി കണക്കിലെടുക്കാത്തത് പിഴവാണെന്നായിരുന്നു ജസ്റ്റിസ് എം.ആര്‍. ഷാ അധ്യക്ഷനായ സുപ്രീംകോടതി ബെഞ്ചിന്റെ നിരീക്ഷണം. ഗൂഢാലോചനയ്ക്ക് പിന്നില്‍ വിദേശശക്തികള്‍ക്ക് പങ്കുണ്ടെന്ന സി.ബി.ഐ.യുടെ ആരോപണവും ഓരോ പ്രതികള്‍ക്ക് എതിരായ കേസിന്റെ വസ്തുതകളും ഹൈക്കോടതി കണക്കിലെടുത്തില്ലെന്നും സുപ്രീംകോടതി നിരീക്ഷിച്ചിരുന്നു.

കേരള മുന്‍ ഡിജിപി സിബി മാത്യൂസ്, ഗുജറാത്ത് മുന്‍ എഡിജിപി ആര്‍ബി ശ്രീകുമാര്‍ എന്നിവരും മറ്റ് മൂന്ന് പേരും കേസിലെ പ്രതികളാണ്. 1994-ല്‍ ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ സ്ഥാപനത്തിലെ (ഐഎസ്ആര്‍ഒ) ശാസ്ത്രജ്ഞനായിരുന്ന നമ്പി നാരായണനെതിരെ ഗൂഢാലോചന നടത്തിയെന്നാണ് കേസ്. സിബിഐയ്ക്ക് വേണ്ടി അഡിഷണൽ സോളിസിറ്റർ ജനറൽ എസ്.വി രാജു ഹാജരായി. ആർ.ബി.ശ്രീകുമാറിന് വേണ്ടി കപിൽ സിബലും സിബി മാത്യുസിന് വേണ്ടി ജോജി സ്കറിയയും പി.എസ്. ജയപ്രകാശിന് വേണ്ടി കാളീശ്വരം രാജ് എന്നിവരും ഹാജരായി

ഐഎസ്ആര്‍ഒ നമ്പി നാരായണൻ കേസ് ഇങ്ങനെ:

മുന്‍ ഇസ്റോ ശാസ്ത്രജ്ഞന്‍ നമ്പി നാരായണനെ 1994-ല്‍ ചാരവൃത്തി ആരോപിച്ച് കള്ളക്കേസില്‍ കുടുക്കുന്നു. ഇന്ത്യയുടെ ബഹിരാകാശ പദ്ധതിയെക്കുറിച്ചുള്ള രഹസ്യരേഖകള്‍ വിദേശരാജ്യങ്ങളിലേക്ക് കൈമാറ്റം നടത്തിയെന്നും ആരോപിച്ചു. നാരായണനെ കൂടാതെ മറ്റ് അഞ്ച് പേര്‍ ചാരവൃത്തിയും റോക്കറ്റ് സാങ്കേതികവിദ്യ വിദേശത്തേക്ക് കൈമാറിയതായും ഉദ്യോഗസ്ഥര്‍ ആരോപിച്ചിരുന്നു. ഇതില്‍ മറ്റൊരു ഇസ്രോ ശാസ്ത്രജ്ഞനും രണ്ട് മാലിദ്വീപ് വനിതകളും ഉള്‍പ്പെടുന്നു. തനിക്കെതിരായ ആരോപണങ്ങള്‍ തെറ്റാണെന്ന് സിബിഐ കണ്ടെത്തുന്നതിന് മുമ്പ് നമ്പി നാരായണന് രണ്ട് മാസത്തോളം ജയിലില്‍ കഴിയേണ്ടിവന്നു. ആദ്യം സംസ്ഥാന പോലീസ് അന്വേഷിച്ച കേസ് പിന്നീട് സി.ബി.ഐക്ക് കൈമാറുകയായിരുന്നു. ഈ അന്വേഷണത്തിലാണ് നമ്പി നാരായണന്‍ കുറ്റക്കാരനല്ലെന്ന് കണ്ടെത്തിയത്.

തിരഞ്ഞെടുപ്പിന് തൊട്ടുമുൻപുള്ള സൗജന്യ വാഗ്ദാനങ്ങൾ എന്ത് സംസ്കാരമാണ് വളർത്തുന്നത്?: സംസ്ഥാനങ്ങൾക്ക് സുപ്രീം കോടതിയുടെ താക്കീത്

തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള സൗജന്യ വിതരണ സംസ്കാരത്തെ സുപ്രീം കോടതി രൂക്ഷമായി വിമർശിച്ചു. സംസ്ഥാനങ്ങൾ പ്രഖ്യാപിക്കുന്ന "ഉത്തരവാദിത്തമില്ലാത്ത" സൗജന്യ വാഗ്ദാനങ്ങൾ പൊതുഖജനാവിനെ വലിയ സാമ്പത്തിക പ്രതിസന്ധിയിലാക്കുന്നുവെന്ന് സുപ്രീം കോടതി വിലയിരുത്തി. വൈദ്യുതി സബ്‌സിഡിയുമായി ബന്ധപ്പെട്ട...

തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തോട് വിടപറയുന്നു, മത്സരിക്കാൻ ഇല്ലെന്ന് കോൺഗ്രസ്സ് നേതാവ് കെ. ബാബു

തൃപ്പൂണിത്തുറ നിയമസഭാ മണ്ഡലത്തിൽ ദീർഘകാലം കോൺഗ്രസിന്റെ കരുത്തായിരുന്ന മുതിർന്ന നേതാവ് കെ. ബാബു ഇത്തവണ മത്സരരംഗത്തുണ്ടാകില്ലെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചു. താൻ മത്സരിക്കുന്നില്ലെങ്കിലും തൃപ്പൂണിത്തുറ മണ്ഡലം യുഡിഎഫ് നിലനിർത്തുമെന്നും മികച്ച സ്ഥാനാർഥിയെ പാർട്ടി നേതൃത്വം...

റമദാൻ; 1,440 തടവുകാരെ മോചിപ്പിക്കാൻ ഉത്തരവിട്ട് യുഎഇ പ്രസിഡന്റ്; അജ്‌മാൻ, റാസൽഖൈമ, ഫുജൈറ എന്നിവിടങ്ങളിൽ നിന്ന് 666 തടവുകാർക്ക് മോചനം

പുണ്യമാസത്തോടനുബന്ധിച്ച് 1,440 തടവുകാരെ ജയിൽ മോചിതരാക്കാൻ യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ഉത്തരവിട്ടു. വിവിധ കേസുകളിൽ ശിക്ഷിക്കപ്പെട്ടവരായ ഇവർക്ക് ശിക്ഷകൾ നടപ്പിലാക്കുന്നതിലൂടെ അവർക്കുണ്ടായ സാമ്പത്തിക ബാധ്യതകൾ വഹിക്കുമെന്നും...

ശബരിമല സ്വർണ്ണക്കൊള്ള; അന്വേഷണം ശക്തമാക്കി എസ് ഐ ടി, തിരുവിതാംകൂർ ദേവസ്വം ബോർഡിനെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി

ശബരിമല ശ്രീകോവിലിലെ സ്വർണ്ണപ്പാളികൾ മോഷ്ടിക്കപ്പെട്ടതുമായി ബന്ധപ്പെട്ട കേസിൽ അന്വേഷണം ശക്തമാക്കി പ്രത്യേക അന്വേഷണ സംഘം. കേസിന്റെ പുരോഗതി റിപ്പോർട്ട് എസ്.ഐ.ടി ഇന്ന് ഹൈക്കോടതിയിൽ സമർപ്പിച്ചു. ശബരിമലയിലെ വഴിപാടുകളിൽ നടക്കുന്ന ക്രമക്കേടുകളിൽ തിരുവിതാംകൂർ ദേവസ്വം...

കെടിഡിസി ചെയർമാൻ സ്ഥാനം രാജിവെച്ച് പി കെ ശശി

സിപിഐഎമ്മുമായിഅഭിപ്രായഭിന്നതകൾ നിലനിൽക്കുന്നതിനിടെ കെടിഡിസി ചെയർമാൻ സ്ഥാനം രാജിവെച്ച് പി കെ ശശി. കാലാവധി തീരാനായി 2 മാസം മാത്രം ബാക്കി നിൽക്കെയാണ് പി കെ ശശി ചെയർമാൻ സ്ഥാനം രാജിവെക്കുന്നത്. കെടിഡിസിയുടെ മാനേജിങ്...

തിരഞ്ഞെടുപ്പിന് തൊട്ടുമുൻപുള്ള സൗജന്യ വാഗ്ദാനങ്ങൾ എന്ത് സംസ്കാരമാണ് വളർത്തുന്നത്?: സംസ്ഥാനങ്ങൾക്ക് സുപ്രീം കോടതിയുടെ താക്കീത്

തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള സൗജന്യ വിതരണ സംസ്കാരത്തെ സുപ്രീം കോടതി രൂക്ഷമായി വിമർശിച്ചു. സംസ്ഥാനങ്ങൾ പ്രഖ്യാപിക്കുന്ന "ഉത്തരവാദിത്തമില്ലാത്ത" സൗജന്യ വാഗ്ദാനങ്ങൾ പൊതുഖജനാവിനെ വലിയ സാമ്പത്തിക പ്രതിസന്ധിയിലാക്കുന്നുവെന്ന് സുപ്രീം കോടതി വിലയിരുത്തി. വൈദ്യുതി സബ്‌സിഡിയുമായി ബന്ധപ്പെട്ട...

തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തോട് വിടപറയുന്നു, മത്സരിക്കാൻ ഇല്ലെന്ന് കോൺഗ്രസ്സ് നേതാവ് കെ. ബാബു

തൃപ്പൂണിത്തുറ നിയമസഭാ മണ്ഡലത്തിൽ ദീർഘകാലം കോൺഗ്രസിന്റെ കരുത്തായിരുന്ന മുതിർന്ന നേതാവ് കെ. ബാബു ഇത്തവണ മത്സരരംഗത്തുണ്ടാകില്ലെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചു. താൻ മത്സരിക്കുന്നില്ലെങ്കിലും തൃപ്പൂണിത്തുറ മണ്ഡലം യുഡിഎഫ് നിലനിർത്തുമെന്നും മികച്ച സ്ഥാനാർഥിയെ പാർട്ടി നേതൃത്വം...

റമദാൻ; 1,440 തടവുകാരെ മോചിപ്പിക്കാൻ ഉത്തരവിട്ട് യുഎഇ പ്രസിഡന്റ്; അജ്‌മാൻ, റാസൽഖൈമ, ഫുജൈറ എന്നിവിടങ്ങളിൽ നിന്ന് 666 തടവുകാർക്ക് മോചനം

പുണ്യമാസത്തോടനുബന്ധിച്ച് 1,440 തടവുകാരെ ജയിൽ മോചിതരാക്കാൻ യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ഉത്തരവിട്ടു. വിവിധ കേസുകളിൽ ശിക്ഷിക്കപ്പെട്ടവരായ ഇവർക്ക് ശിക്ഷകൾ നടപ്പിലാക്കുന്നതിലൂടെ അവർക്കുണ്ടായ സാമ്പത്തിക ബാധ്യതകൾ വഹിക്കുമെന്നും...

ശബരിമല സ്വർണ്ണക്കൊള്ള; അന്വേഷണം ശക്തമാക്കി എസ് ഐ ടി, തിരുവിതാംകൂർ ദേവസ്വം ബോർഡിനെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി

ശബരിമല ശ്രീകോവിലിലെ സ്വർണ്ണപ്പാളികൾ മോഷ്ടിക്കപ്പെട്ടതുമായി ബന്ധപ്പെട്ട കേസിൽ അന്വേഷണം ശക്തമാക്കി പ്രത്യേക അന്വേഷണ സംഘം. കേസിന്റെ പുരോഗതി റിപ്പോർട്ട് എസ്.ഐ.ടി ഇന്ന് ഹൈക്കോടതിയിൽ സമർപ്പിച്ചു. ശബരിമലയിലെ വഴിപാടുകളിൽ നടക്കുന്ന ക്രമക്കേടുകളിൽ തിരുവിതാംകൂർ ദേവസ്വം...

കെടിഡിസി ചെയർമാൻ സ്ഥാനം രാജിവെച്ച് പി കെ ശശി

സിപിഐഎമ്മുമായിഅഭിപ്രായഭിന്നതകൾ നിലനിൽക്കുന്നതിനിടെ കെടിഡിസി ചെയർമാൻ സ്ഥാനം രാജിവെച്ച് പി കെ ശശി. കാലാവധി തീരാനായി 2 മാസം മാത്രം ബാക്കി നിൽക്കെയാണ് പി കെ ശശി ചെയർമാൻ സ്ഥാനം രാജിവെക്കുന്നത്. കെടിഡിസിയുടെ മാനേജിങ്...

ശബരിമല തീർത്ഥാടകരെ രാത്രിയിൽ റോഡില്‍ ഇറക്കിവിട്ടു, കെഎസ് ആർടിസി ഡ്രൈവറെ പിരിച്ചുവിട്ടു

പത്തനംതിട്ട: ശബരിമല തീര്‍ത്ഥാടകരെ രാത്രി റോഡില്‍ ഇറക്കിവിട്ടെന്ന പരാതിയില്‍ കെ.എസ്.ആർ.ടി.സി ജീവനക്കാർക്കെതിരെ നടപടി. കെ.എസ്.ആർ.ടി.സി. ബസിലെ ഡ്രൈവറെ പിരിച്ചുവിട്ടു. പൂവാർ ഡിപ്പോയിലെ താൽക്കാലിക ഡ്രൈവർ എൻ. സജികുമാറിനെയാണ് ജോലിയിൽ നിന്ന് പിരിച്ചുവിട്ടത്. പൂവാര്‍...

സിപിഎം സൈബർ ടീമില്‍ ഭിന്നത; എം വി നികേഷ് കുമാറിന്റെ ഏകപക്ഷീയ രീതികൾ, മാധ്യമപ്രവര്‍ത്തകര്‍ സൈബര്‍ ടീം വിട്ടു

തിരുവനന്തപുരം: സിപിഎം സൈബർ ടീമിൽ ഭിന്നത. നികേഷ്കുമാറിന്‍റെ രീതികളില്‍ ഇവര്‍ക്ക് കടുത്ത വിയോജിപ്പുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്. മുതിർന്ന മാധ്യമ പ്രവർത്തകരായ കെ വി സുധാകരൻ, കെ മോഹൻദാസ്, ഇ എസ് സുഭാഷ് എന്നിവര്‍ സൈബര്‍...

ഇറാനുമായി ചർച്ചകൾക്ക് മുൻഗണന; സൈനിക നടപടികൾ തള്ളിക്കളയാനാവില്ലെന്നും റിപ്പോർട്ട്

ഇറാനുമായുള്ള തർക്കങ്ങളിൽ മിസൈലുകളേക്കാൾ ചർച്ചകൾക്കാണ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുൻഗണന നൽകുന്നതെന്ന് വൈറ്റ് ഹൗസ് ബുധനാഴ്ച വ്യക്തമാക്കി. എന്നാൽ ആവശ്യമെങ്കിൽ സൈനിക നടപടി സ്വീകരിക്കാനുള്ള സാധ്യതകൾ ഇപ്പോഴും നിലനിൽക്കുന്നുണ്ടെന്നും അമേരിക്ക മുന്നറിയിപ്പ് നൽകി....