ടി20 ലോകകപ്പിലെ ഗ്രൂപ്പ് ഘട്ട മത്സരങ്ങൾ അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോൾ ഇംഗ്ലണ്ടിനും പാക്കിസ്ഥാനും നെഞ്ചിടിപ്പ് കൂടുകയാണ്. ഇന്ത്യക്കെതിരായ തോൽവിയോടെ ഗ്രൂപ്പ് എയിൽ മൂന്നാം സ്ഥാനത്താണ് പാക്കിസ്ഥാൻ. മൂന്ന് കളിയിൽ നിന്ന് രണ്ട് ജയവും ഒരു തോൽവിയുമായി നാല് പോയിന്റാണ് പാക്കിസ്ഥാനുള്ളത്.
സിംബാബ് വെയോടേറ്റ തോൽവിയാണ് ഓസ്ട്രേലിയയെ പ്രതിസന്ധിയിലാക്കുന്നത്. ഗ്രൂപ്പ് ബിയിൽ മൂന്നാം സ്ഥാനത്താണ് ഇപ്പോൾ ഓസ്ട്രേലിയ. രണ്ട് മത്സരമാണ് ഓസ്ട്രേലിയ ഇതുവരെ കളിച്ചത്. അതിൽ ഒരു ജയവും ഒരു തോൽവിയുമായി രണ്ട് പോയിന്റാണ് ഉള്ളത്. ഇന്ന് ശ്രീലങ്കക്കെതിരെ ഓസ്ട്രേലിയ കളിക്കാനിറങ്ങുന്നുണ്ട്. ഇതിൽ ഓസ്ട്രേലിയ ജയിച്ചാൽ ഗ്രൂപ്പ് ബിയിലെ മൂന്ന് ടീമുകൾക്ക് നാല് പോയിന്റ് ആവും. ഇന്ന് ശ്രീലങ്കയോട് തോറ്റാൽ ഓസ്ട്രേലിയ സൂപ്പർ 8 കാണാതെ പുറത്താവും. നാളെ സിംബാബ് വെ അയർലൻഡിനെ തോൽപ്പിച്ചാൽ സിംബാബ് വെയ്ക്ക് ആറ് പോയിന്റാവും. അങ്ങനെ വന്നാൽ ശ്രീലങ്കയും സിംബാബ് വെയും സൂപ്പർ എട്ടിലേക്ക് എത്തും.
പാക്കിസ്ഥാനേക്കാൾ നെറ്റ്റൺറേറ്റ് മികച്ചത് നിലവിൽ യുഎസ്എയുടേതാണ്. യുഎസ്എ നാല് ഗ്രൂപ്പ് മത്സരങ്ങളും പൂർത്തിയാക്കി നാല് പോയിന്റോടെ രണ്ടാം സ്ഥാനത്ത് നിൽക്കുന്നു. നമീബിയക്കെതിരെയാണ് പാക്കിസ്ഥാന്റെ അവസാന ഗ്രൂപ്പ് ഘട്ട മത്സരം. കളിച്ച മൂന്ന് മത്സരവും തോറ്റ് നിൽക്കുന്ന നമീബിയ പാക്കിസ്ഥാന് വലിയ വെല്ലുവിളി ഉയർത്തുന്നില്ല എന്നതും ആശ്വാസമാണ്.
ഇതോടെ പാക്കിസ്ഥാൻ, ഓസ്ട്രേലിയ, ഇംഗ്ലണ്ട് എന്നീ വമ്പന്മാരുടെ സൂപ്പർ 8 പ്രവേശനത്തിന് മേൽ ആശങ്കയുടെ കരിനിഴൽ വീഴുകയാണ്. ഗ്രൂപ്പ് സിയിൽ നിന്ന് മൂന്ന് കളിയും ജയിച്ച് വെസ്റ്റ് ഇൻഡീസ് സൂപ്പർ എട്ട് യോഗ്യത നേടി. പോയിന്റ് പട്ടികയിൽ നാല് പോയിന്റോടെ രണ്ടാമതാണ് ഇംഗ്ലണ്ട്. മൂന്ന് മത്സരത്തിൽ ഇംഗ്ലണ്ട് രണ്ട് കളിയിൽ ജയിച്ചപ്പോൾ ഒരു മത്സരത്തിൽ തോൽവിയിലേക്ക് വീണു. വെസ്റ്റ് ഇൻഡീസ് ആണ് ഇംഗ്ലണ്ടിനെ തോൽപ്പിച്ചത്. അടുത്ത മത്സരത്തിൽ ഇറ്റലിക്കെതിരെ ജയിച്ചാൽ ഇംഗ്ലണ്ടിന് സൂപ്പർ എട്ടിലേക്ക് കടക്കാം.

