പത്മരാജന് ഓർമപ്പൂക്കൾ.. തികഞ്ഞ കഥാകാരൻ ജീവിതത്തോട് യാത്ര പറഞ്ഞ് പോയിട്ട് ഇന്നേക്ക് 32 വർഷം

അനശ്വരതയുടെ മാസ്മരികതയിൽ അനുവാചകരെ കോരിത്തരിപ്പിച്ച പത്മരാജൻ എന്ന കഥാകാരനെ മറക്കുവാൻ ആർക്കും സാധിക്കില്ല. പ്രണയാക്ഷരങ്ങൾ കൊണ്ട് മനുഷ്യമനസ്സിനെ കെട്ടിയിടാൻ പത്മരാജന്റെ പോലെ കഴിവ് മറ്റാർക്കും ഉണ്ടായിരുന്നില്ല. മനുഷ്യ മനസ്സിന്റെ ആഴങ്ങളിലേക്ക് ഇറങ്ങി ചെല്ലാനും ആ മനസ്സിന്റെ സങ്കല്പത്തിനനുസരിച്ച് നൃത്തം ചവിട്ടാനും ഒടുവിൽ ആടിത്തളർന്നു മയങ്ങുമ്പോൾ ചുണ്ടിന്റെ കോണിൽ ഒരു പുഞ്ചിരി മായാതെ അവശേഷിപ്പിക്കാനും പത്മരാജനെ കഴിഞ്ഞിട്ടുള്ളൂ. ഓരോ ചുവടിലും തെളിഞ്ഞു കാണാമായിരുന്നു അദ്ദേഹം ഒളിപ്പിച്ചുവെച്ച നിഗൂഢത. അതിന്റെ മാസ്മരികതയിൽ വീഴാത്ത ഒരു മലയാളി പോലും ഉണ്ടാകില്ല. അദ്ദേഹം കോറിയിട്ട കഥാപാത്രങ്ങളെല്ലാം തെളിഞ്ഞ ചിത്രമായി മലയാളികളുടെ മനസ്സിൽ നിറഞ്ഞുനിൽക്കുന്നതിന് കാരണവും അതിന്റെ ലാളിത്യം തന്നെ. പ്രണയവും വിരഹവും ഇഴചേർന്ന ബന്ധനത്തിൽ നിന്ന് മലയാളിക്ക് മോചനമില്ല. പത്മരാജന്റെ കഥകളിൽ എപ്പോഴും നിഗൂഢത നിഴലിച്ചിരുന്നു. ആണ്ടാണ്ട് അതിനുള്ളിലേക്ക് ഇറങ്ങിപ്പോകാൻ തോന്നുന്ന തരം ഒരു നിഗൂഢത.

പ്രണയത്തിന്റെ മാസ്മരികത ഒളിപ്പിച്ചുവച്ച ക്ളാരയെയും, പ്രണയം വാരി വിതറിയ സോളമനേയും സോഫിയയെയും, ദേവലോകത്തു നിന്നും പ്രണയത്തേരിൽ ഇറങ്ങിവന്ന ഗന്ധർവ്വനും മലയാളിയെ എവിടെയാണോ കൊണ്ട് നിർത്തിയത് അവിടെ നിന്നും ഇതുവരെ തിരിച്ചുവരാൻ മലയാളിക്ക് കഴിഞ്ഞിട്ടില്ല.

ആലപ്പുഴയിൽ ജനിച്ച പത്മരാജൻ സ്കൂൾ വിദ്യാഭ്യാസത്തിനുശേഷം കോളേജ് വിദ്യാഭ്യാസത്തിനായി തിരുവനന്തപുരത്തേക്ക് ചേക്കേറുകയായിരുന്നു. കോളേജിൽ പഠിക്കുന്ന സമയത്താണ് കഥകളുടെ കൈപിടിച്ച് ആ കഥാകാരൻ യാത്ര തുടങ്ങിയത്. പിന്നീട് അങ്ങോട്ട് കഥകളിൽ നിന്നും ചലച്ചിത്രത്തിലേക്കും അവിടെനിന്ന് തന്റെ ഭാവന കഥാപാത്രങ്ങളിലേക്ക് പകർന്നു നൽകിയ കഥാകാരനെയാണ് പിന്നീട് കാണാനായത്. പ്രണയം, വിരഹം,സ്നേഹബന്ധം, സങ്കടം,സന്തോഷം, നിഗൂഢത,അതിഭാവുകത്വം ഇതെല്ലാം ഇഴ ചേർത്ത് കൊരുത്തെടുത്തതായിരുന്നു നാം കണ്ട പത്മരാജന്റെ കഥാപാത്രങ്ങൾ. തന്റെ തട്ടകമായി എന്നും പത്മരാജൻ പ്രിയമോടെ തിരഞ്ഞെടുത്തത് തിരക്കഥാ രചനയായിരുന്നു. ‘പ്രയാണ’ മായിരുന്നു പത്മരാജന്റെ ആദ്യ തിരക്കഥ. പ്രയാണത്തിൽ തുടങ്ങി 36 ഓളം തിരക്കഥകൾ അദ്ദേഹം രചിച്ചു. പ്രകൃതിയെ ഒരുപാട് സ്നേഹിച്ച ആ കലാകാരന്റെ രചനകളിലെ നിറസാന്നിധ്യമായിരുന്നു. എപ്പോഴും മഴയും പ്രകൃതിയും, ഒരുപിടി ഓർമ്മകളും അതിലേറെ എന്നും മനസ്സിലിട്ടു താലോലിക്കാവുന്ന ഒരുപിടി കഥാപാത്രങ്ങളും നമുക്ക് സമ്മാനിച്ചിട്ട് 1991 ജനുവരി 24ആം തീയതി 46-മത്തെ വയസ്സിൽ ആ നല്ല കഥാകാരൻ ഒരു യാത്ര പോലും പറയാതെ ജീവിതത്തിൽ നിന്നും ഇറങ്ങിപ്പോയി. ആ ഓർമ്മകൾക്ക് മുമ്പിൽ ഒരു പിടി ഓർമ്മ പൂക്കൾ.

ഇന്നും അതിശക്തമായ മഴ; രണ്ട് ജില്ലകളിൽ റെഡ് അലർട്ട്

കേരളത്തിൽ ഇന്ന് അതിതീവ്ര മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇതിൻ്റെ ഭാഗമായി രണ്ട് ജില്ലകളിൽ റെഡ് അലർട്ടും 11 ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചു.കള്ളക്കടൽ പ്രതിഭാസത്തിൻ്റെ ഭാഗമായി സംസ്ഥാനത്തിൻ്റെ വിവിധ തീരപ്രദേശങ്ങളിലും...

സ്ഥാനാർത്ഥി പ്രഖ്യാപനം നീട്ടി, ഒരു പകൽ കൂടി കാത്തിരിക്കും: പിവി അൻവർ

നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ തൃണമൂല്‍ കോണ്‍ഗ്രസിനെ യുഡിഎഫ് ഘടകക്ഷിയാക്കിയില്ലെങ്കിൽ സ്ഥാനാർത്ഥിത്വം പ്രഖ്യാപിക്കുന്നത് വൈകിപ്പിച്ച് പിവി അൻവർ. നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ തൃണമൂല്‍ കോണ്‍ഗ്രസിനെ യുഡിഎഫ് ഘടകക്ഷിയാക്കിയില്ലെങ്കിൽ സ്ഥാനാർത്ഥിത്വം പ്രഖ്യാപിക്കുമെന്നത് വെെകിപ്പിച്ച് പിവി അൻവർ. "യുഡിഎഫ് തീരുമാനത്തിനായി...

നിലമ്പൂരിൽ എം സ്വരാജ് എൽഎഡിഎഫ് സ്ഥാനാർത്ഥി

നിലമ്പൂർ നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ എം.സ്വരാജ് എൽഡിഎഫ് സ്ഥാനാർത്ഥി. സിപിഎം സംസ്ഥാന സെക്രട്ടറി എംവി ​ഗോവിന്ദനാണ് സ്ഥാനാർത്ഥി പ്രഖ്യാപനം നടത്തിയത്. തെരെഞ്ഞെടുപ്പ് തീയ്യതി പുറത്തുവന്ന ഉടൻ തന്നെ യു.ഡി.എഫ് സ്ഥാനാർത്ഥിയായി ആര്യാടൻ ഷൌക്കത്തിനെ പ്രഖ്യാപിച്ചിരുന്നു. രാഷ്ട്രീയ...

കൈക്കൂലി കേസിൽ ഇഡി ഡെപ്യൂട്ടി ഡയറക്ടറെ സിബിഐ അറസ്റ്റ് ചെയ്തു

കൈക്കൂലി വാങ്ങിയതിന് ഒഡീഷയിലെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിലെ ഡെപ്യൂട്ടി ഡയറക്ടറെ സിബിഐ അറസ്റ്റ് ചെയ്തു. ബിസിനസുകാരനിൽ നിന്ന് 20 ലക്ഷം രൂപ കൈക്കൂലി വാങ്ങിയതിന് ആണ് ഒഡീഷയിലെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിലെ ഡെപ്യൂട്ടി ഡയറക്ടറെ സിബിഐ...

ഓപ്പറേഷൻ സിന്ദൂർ; കൊളംബിയയുടെ പ്രതികരണത്തിൽ അതൃപ്തി പ്രകടിപ്പിച്ച് ശശി തരൂർ

ഇന്ത്യയുടെ ഓപ്പറേഷൻ സിന്ദൂരിൽ പാകിസ്ഥാനിൽ കൊല്ലപ്പെട്ടവർക്ക് കൊളംബിയൻ സർക്കാർ അനുശോചനം അറിയിച്ചതിൽ നിരാശ പ്രകടിപ്പിച്ച് കോൺഗ്രസ് എംപി ശശി തരൂർ. തീവ്രവാദികൾക്കും അവരുടെ രാജ്യത്തെ പ്രതിരോധിക്കുന്നവർക്കും ഇടയിൽ ഒരു ധാർമ്മിക തുല്യതയും ഇല്ലെന്ന്...

ഇന്നും അതിശക്തമായ മഴ; രണ്ട് ജില്ലകളിൽ റെഡ് അലർട്ട്

കേരളത്തിൽ ഇന്ന് അതിതീവ്ര മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇതിൻ്റെ ഭാഗമായി രണ്ട് ജില്ലകളിൽ റെഡ് അലർട്ടും 11 ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചു.കള്ളക്കടൽ പ്രതിഭാസത്തിൻ്റെ ഭാഗമായി സംസ്ഥാനത്തിൻ്റെ വിവിധ തീരപ്രദേശങ്ങളിലും...

സ്ഥാനാർത്ഥി പ്രഖ്യാപനം നീട്ടി, ഒരു പകൽ കൂടി കാത്തിരിക്കും: പിവി അൻവർ

നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ തൃണമൂല്‍ കോണ്‍ഗ്രസിനെ യുഡിഎഫ് ഘടകക്ഷിയാക്കിയില്ലെങ്കിൽ സ്ഥാനാർത്ഥിത്വം പ്രഖ്യാപിക്കുന്നത് വൈകിപ്പിച്ച് പിവി അൻവർ. നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ തൃണമൂല്‍ കോണ്‍ഗ്രസിനെ യുഡിഎഫ് ഘടകക്ഷിയാക്കിയില്ലെങ്കിൽ സ്ഥാനാർത്ഥിത്വം പ്രഖ്യാപിക്കുമെന്നത് വെെകിപ്പിച്ച് പിവി അൻവർ. "യുഡിഎഫ് തീരുമാനത്തിനായി...

നിലമ്പൂരിൽ എം സ്വരാജ് എൽഎഡിഎഫ് സ്ഥാനാർത്ഥി

നിലമ്പൂർ നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ എം.സ്വരാജ് എൽഡിഎഫ് സ്ഥാനാർത്ഥി. സിപിഎം സംസ്ഥാന സെക്രട്ടറി എംവി ​ഗോവിന്ദനാണ് സ്ഥാനാർത്ഥി പ്രഖ്യാപനം നടത്തിയത്. തെരെഞ്ഞെടുപ്പ് തീയ്യതി പുറത്തുവന്ന ഉടൻ തന്നെ യു.ഡി.എഫ് സ്ഥാനാർത്ഥിയായി ആര്യാടൻ ഷൌക്കത്തിനെ പ്രഖ്യാപിച്ചിരുന്നു. രാഷ്ട്രീയ...

കൈക്കൂലി കേസിൽ ഇഡി ഡെപ്യൂട്ടി ഡയറക്ടറെ സിബിഐ അറസ്റ്റ് ചെയ്തു

കൈക്കൂലി വാങ്ങിയതിന് ഒഡീഷയിലെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിലെ ഡെപ്യൂട്ടി ഡയറക്ടറെ സിബിഐ അറസ്റ്റ് ചെയ്തു. ബിസിനസുകാരനിൽ നിന്ന് 20 ലക്ഷം രൂപ കൈക്കൂലി വാങ്ങിയതിന് ആണ് ഒഡീഷയിലെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിലെ ഡെപ്യൂട്ടി ഡയറക്ടറെ സിബിഐ...

ഓപ്പറേഷൻ സിന്ദൂർ; കൊളംബിയയുടെ പ്രതികരണത്തിൽ അതൃപ്തി പ്രകടിപ്പിച്ച് ശശി തരൂർ

ഇന്ത്യയുടെ ഓപ്പറേഷൻ സിന്ദൂരിൽ പാകിസ്ഥാനിൽ കൊല്ലപ്പെട്ടവർക്ക് കൊളംബിയൻ സർക്കാർ അനുശോചനം അറിയിച്ചതിൽ നിരാശ പ്രകടിപ്പിച്ച് കോൺഗ്രസ് എംപി ശശി തരൂർ. തീവ്രവാദികൾക്കും അവരുടെ രാജ്യത്തെ പ്രതിരോധിക്കുന്നവർക്കും ഇടയിൽ ഒരു ധാർമ്മിക തുല്യതയും ഇല്ലെന്ന്...

ചരക്കുകപ്പൽ അപകടത്തിൽപ്പെട്ട സംഭവത്തിൽ ആശങ്ക വേണ്ടെന്ന് കേരള സമുദ്ര മത്സ്യപഠന സർവകലാശാല

കൊച്ചി തീരത്തിന് സമീപം അറബിക്കടലിൽ ചരക്കുകപ്പൽ അപകടത്തിൽപ്പെട്ട സംഭവത്തിൽ ആശങ്ക വേണ്ടെന്ന് കുഫോസ് പ്രൊഫസര്‍ ചെയര്‍ ഡോ. വിഎൻ സഞ്ജീവൻ. 365 ടണ്‍ ചരക്ക് മാത്രമാണ് മുങ്ങിയ കപ്പലിലുള്ളത്. സംഭവത്തിന് പിന്നാലെ തന്നെ...

പുതിയ വിദ്യാർത്ഥി വിസ അഭിമുഖങ്ങൾ താൽക്കാലികമായി നിർത്തി ഡൊണാൾഡ് ട്രംപ് ഭരണകൂടം

ലോകമെമ്പാടുമുള്ള യുഎസ് കോൺസുലേറ്റുകളോട് പുതിയ വിദ്യാർത്ഥി വിസ അഭിമുഖങ്ങൾ താൽക്കാലികമായി നിർത്താൻ ഡൊണാൾഡ് ട്രംപ് ഭരണകൂടം ഉത്തരവിട്ടിട്ടുണ്ടെന്ന് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ ഒപ്പിട്ട രേഖകളെ ഉദ്ധരിച്ച് പൊളിറ്റിക്കോ റിപ്പോർട്ട് ചെയ്തു. F,...

പണമിടപാട് വിവാദം; ജസ്റ്റിസ് യശ്വന്ത് വർമ്മ ഇംപീച്ച്മെൻ്റ് നേരിട്ടേക്കും

ഡൽഹിയിലെ ഔദ്യോഗിക വസതിയിൽ കണക്കിൽപ്പെടാത്ത പണം കൈവശം വച്ചതിന് സുപ്രീം കോടതി നിയോഗിച്ച ആഭ്യന്തര കമ്മിറ്റി ജഡ്ജി യശ്വന്ത് വർമ്മ കുറ്റക്കാരനാണെന്ന് കണ്ടെത്തിയിരുന്നു. ഇപ്പോൾ അലഹബാദ് ഹൈക്കോടതി ജഡ്ജി യശ്വന്ത് വർമ്മയ്‌ക്കെതിരെ ഇംപീച്ച്‌മെന്റ്...