ചിരിക്കുന്ന ഓർമ്മകളിൽ കൽപ്പന, അരങ്ങൊഴിഞ്ഞുപോയിട്ട് ഏഴുവർഷം

മലയാള സിനിമയിൽ ഒരാളും മറക്കാൻ ഇടയില്ലാത്ത മുഖമാണ് കൽപ്പനയുടെത്. തന്റേതായ അഭിനയ സിദ്ധികൊണ്ട് പ്രേക്ഷകരുടെ മനസ്സിൽ ഫലിതരാജ്ഞിയായി കിരീടം ചൂടുമ്പോഴും ഉള്ളിന്റെ ഉള്ളിൽ വേദനിച്ച ഒരു മികച്ച അഭിനേത്രിയായിരുന്നു കൽപ്പന. അഭിനയിച്ച ഓരോ സിനിമയിലും കയ്യൊപ്പ് പതിപ്പിച്ച് കൊണ്ടാണ് കൽപ്പന മുന്നോട്ടുപോയത്.

ബാലതാരമായിട്ടായിരുന്നു കൽപ്പനയുടെ സിനിമാലോകത്തേക്കുള്ള അരങ്ങേറ്റം. അവിടെനിന്നും തമിഴകത്തേക്ക്. വളരെ ചുരുങ്ങിയ നാൾകൊണ്ട് തെന്നിന്ത്യൻ മനസ്സിൽ തന്റേതായ ഒരിടം നേടിയെടുക്കാൻ കൽപ്പനയ്ക്കായി. തെന്നിന്ത്യൻ സിനിമാലോകത്തെ തിരക്കിനിടയിലും മലയാളത്തെ മറക്കാൻ കല്പനയ്ക്കായില്ല. കൺമുനയാൽ ചാലിച്ചെടുത്ത ഫലിതത്താൽ അനുവാചകരെ എപ്പോഴും പൊട്ടിച്ചിരിപ്പിച്ചിട്ടേ ഉള്ളൂ ആ കലാകാരി. അതുപോലെയൊന്ന് നോക്കാൻ അതുപോലെയൊന്ന് ചിരിക്കാൻ പകരം ഇന്ന് ആരുമില്ല. കൽപ്പനയ്ക്ക് പകരം കൽപ്പന മാത്രം.

സഹതാരമായിട്ടായിരുന്നു കല്പന മലയാളസിനിമാ ലോകത്തിലേക്ക് കടന്നതെങ്കിലും സ്വതസിദ്ധമായ അഭിനയശൈലികൊണ്ട് മലയാളികളെ തന്നിലേക്ക് വലിച്ചടുപ്പിക്കാൻ കൽപ്പനയ്ക്കായി. തന്റെ മേഖല ഹാസ്യമാണെന്ന് തിരിച്ചറിഞ്ഞതോടെ അതിൽതന്നെ ജീവിക്കാൻ കൽപ്പന തയ്യാറാവുകയായിരുന്നു. ഒരു അഭിനേത്രി എന്ന നിലയിൽ അതിനപ്പുറത്തേക്കുള്ള തന്റെ മോഹങ്ങളെയും സ്വപ്നങ്ങളെയും ആരും കാണാതെ മനസ്സിന്റെ കോണിൽ ഒളിപ്പിച്ച് എല്ലാവർക്കും മുന്നിൽ ചിരിച്ചുനിന്ന് ആടിത്തകർത്തു തന്റെ വേഷങ്ങൾ എല്ലാം.. അതിൽ കൽപ്പന വിജയിച്ചു എന്ന് നിസ്സംശയം പറയാം, അതുകൊണ്ടാണല്ലോ ഹാസ്യരാജ്ഞി എന്ന പേര് കൽപ്പനയ്ക്ക് മാത്രമായി ലോകം നിസ്സംശയം ചാർത്തിക്കൊടുത്തത്. മറ്റുള്ളവരെ പൊട്ടിച്ചിരിപ്പിച്ച് കയ്യടികൾ വാങ്ങിക്കൂട്ടുമ്പോഴും ഉള്ളിൽ കരഞ്ഞ കൽപ്പനയെ ആരെങ്കിലും അറിഞ്ഞിരുന്നോ? അറിയില്ല….ഒരു ഹാസ്യ നടിയായി ഒതുങ്ങിപ്പോയതിൽ വിഷമമുണ്ടോ എന്ന് ഒരിക്കൽ നടി മല്ലികാ സുകുമാരൻ കൽപ്പനയോട് ചോദിച്ചിരുന്നു. അതിനു മറുപടിയായി കൽപ്പന പറഞ്ഞ ഒരു കാര്യമുണ്ട്. ‘ വിഷമമുണ്ട്, സർക്കസിലെ കോമാളിയുടെ അവസ്ഥയാണ്’… എത്രപേർക്ക് മനസ്സിലായിട്ടുണ്ട് ആ കൽപ്പനയെ… പൊട്ടിച്ചിരിപ്പിച്ച് കയ്യടികൾ ഏറ്റുവാങ്ങിയ, ഇപ്രകാരം തുറന്നു പറഞ്ഞ കല്പനയെ. എന്നാൽ കൽപ്പന ആരോടും പരാതി പറഞ്ഞില്ല, വിധി എന്ന രണ്ട് അക്ഷരത്തിൽ കൽപ്പന തന്റെ ഉള്ളിലുള്ളതൊക്കെയും തളച്ചിട്ടു. കഴിവുള്ള നടിയാണ് കൽപ്പന എന്നാൽ ഹാസ്യകഥാപാത്രങ്ങൾ മാത്രമായിരുന്നു പിന്നീട് അങ്ങോട്ടും കല്പനയെ തേടിയെത്തിയത്. ഹാസ്യ കഥാപാത്രങ്ങൾ മാത്രം ചെയ്യുന്നത് കൊണ്ട് വിഷമം തോന്നുന്നില്ലേ എന്ന് പലരും കൽപ്പനയോട് ചോദിച്ചു. അതിനെയും പലപ്പോഴും കല്പന ഫലിതം കൊണ്ട് നേരിട്ടു. അന്ന് ചിരിക്കുമ്പോഴും കൺകോണിൽ ഊറി കൂടിയ ഒരു നീർമണി ആരും അത്ര ഗൗനിച്ചില്ല.

2015 ഓടെ അന്നുവരെ കണ്ടിരുന്ന കല്പനയിൽ നിന്നും തികച്ചും വ്യത്യസ്തമായ ഒരു കഥാപാത്രവുമായാണ് കൽപ്പന നമ്മുടെ മുന്നിൽ എത്തിയത് ചാർലി എന്ന ചിത്രത്തിലൂടെ. ഹാസ്യറാണിയായ കൽപ്പനയെ ആയിരുന്നില്ല നമ്മൾ അവിടെ കണ്ടത്, അത്ഭുതത്തോടെ അതിലേറെ ആദരവോടെ നോക്കിയിരിക്കാൻ തോന്നുന്ന ഒരു കൽപ്പനയെയായിരുന്നു അവിടെ കണ്ടത്. പ്രതിഭ ആ വാക്കിന്റെ അർത്ഥം എന്തെന്ന് കലാ പ്രേമികൾ അറിഞ്ഞു, കൽപ്പന അത് തെളിയിച്ചു. അഭിനയിച്ചു തുടങ്ങിയ നാൾ മുതൽ സഹ നടിയായും ഹാസ്യ നടിയായും മാത്രം അറിയപ്പെട്ടിരുന്ന കൽപ്പന ഒരു ‘നടി’യായി മാറിയത് എല്ലാവരുടെയും കണ്ണിൽ നനവ്പടർത്തികൊണ്ടായിരുന്നു . മാർട്ടിൻ പ്രക്കാട്ട് ഒരുക്കിയ ചാർലി തന്നെയായിരുന്നു കൽപ്പനയുടെ ഒടുവിലത്തെ ചിത്രവും. തന്റെ ഉള്ളിൽ സൂക്ഷിച്ചുവച്ച അഭിനയത്തിന്റെ അടങ്ങാത്ത മോഹങ്ങളും തന്റെതായ സ്വത്വവും ആ ഒരൊറ്റ സിനിമയിലൂടെ മുന്നിൽ എത്തിച്ച് ആ അതുല്യപ്രതിഭ ഈ ലോകം വിട്ടു പോയി. അർപ്പിക്കാം ഒരു ആശ്രുകണം ആ അഭിനയ രാജ്ഞിയ്ക്കായി.

അബുദാബിയിൽ പൊടിക്കാറ്റ് മുന്നറിയിപ്പ്

അബുദാബിയുടെ ചില ഭാഗങ്ങളിൽ ഇന്ന് ഉച്ചകഴിഞ്ഞ് രാത്രി 8 മണിവരെ പൊടിക്കാറ്റ് മുന്നറിയിപ്പ്. നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി (NCM) ആണ് പൊടിക്കാറ്റ് മുന്നറിയിപ്പ് നൽകിയത്. കാറ്റിന്റെ വേഗത മണിക്കൂറിൽ 40 കിലോമീറ്റർ...

ഇന്ത്യയിൽ നിന്നുള്ള മാമ്പഴങ്ങളുടെ പ്രദർശനം, ‘ഇന്ത്യൻ മാംഗോ മാനിയ’യ്ക്ക് ലുലുവിൽ തുടക്കം

അബുദാബി: ഇന്ത്യയിൽ നിന്നുള്ള വൈവിധ്യമാർന്ന മാമ്പഴങ്ങളുടെയും മാമ്പഴ വിഭവങ്ങളുടെയും വിപുലമായ പ്രദർശനവുമായി 'ഇന്ത്യൻ മാംഗോ മാനിയ'യ്ക്ക് ലുലു ഹൈപ്പർമാർക്കറ്റുകളിൽ തുടക്കമായി. അഗ്രിക്കൾച്ചറൽ പ്രോസസ്ഡ് ഫുഡ് പ്രോഡക്ട് എക്പോർട്ട് ഡെവലെപ്മെൻ്റ് അതോറിറ്റിയുമായി സഹകരിച്ചാണ് ക്യാമ്പെയിൻ. ജിസിസിയിൽ...

പിൻഗാമിയെ തീരുമാനിക്കാനുള്ള അവകാശം ദലൈലാമയ്ക്ക് മാത്രം: ചൈനയ്ക്കെതിരെ ഇന്ത്യ

ദലൈലാമയുടെ പിൻഗാമിയെ തീരുമാനിക്കാനുള്ള അവകാശം ദലൈലാമയിൽ മാത്രമാണെന്ന് കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി കിരൺ റിജിജു പ്രസ്താവനയിൽ പറഞ്ഞു. ദലൈലാമയുടെ പുനർജന്മം ബീജിംഗ് അംഗീകരിക്കണമെന്ന ചൈനയുടെ ആവശ്യത്തിനെതിരെ ഇന്ത്യ വ്യാഴാഴ്ച എതിർപ്പ് പ്രകടിപ്പിച്ചു, ടിബറ്റൻ...

ആദ്യ വന്യജീവി സൗഹൃദ എക്സ്പ്രസ് വേ ആയി ഡൽഹി-മുംബൈ അതിവേഗപാത

ഇന്ത്യയിലെ ആദ്യ വന്യജീവി സൗഹൃദ എക്സ്പ്രസ് വേ ആയി മാറി ഡൽഹി-മുംബൈ അതിവേഗപാത. ഇതോടെ ഇന്ത്യയിൽ ആദ്യമായി ഡൽഹി-മുംബൈ എക്സ്പ്രസ് വേയിൽ ഒരു പ്രത്യേക വന്യജീവി ഇടനാഴി അവതരിപ്പിക്കുകയാണ്. അതിവേഗപാതയുടെ 12 കിലോമീറ്റർ...

കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രി കെട്ടിടം ഇടിഞ്ഞുവീണ് അപകടം; ഒരാൾ മരിച്ചു

കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ കെട്ടിടം ഇടിഞ്ഞുവീണ് അപകടം ഒരാൾ മരിച്ചു. കെട്ടിടത്തിൽ കുടുങ്ങിയ സ്ത്രീയാണ് മരിച്ചത്. കെട്ടിട അവശിഷ്ടങ്ങൾക്കിടയിൽ നിന്നാണ് രക്ഷാപ്രവർത്തകർ സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയത്. അപകടത്തിനു ശേഷം തലയോലപ്പറമ്പ് സ്വദേശി...

അബുദാബിയിൽ പൊടിക്കാറ്റ് മുന്നറിയിപ്പ്

അബുദാബിയുടെ ചില ഭാഗങ്ങളിൽ ഇന്ന് ഉച്ചകഴിഞ്ഞ് രാത്രി 8 മണിവരെ പൊടിക്കാറ്റ് മുന്നറിയിപ്പ്. നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി (NCM) ആണ് പൊടിക്കാറ്റ് മുന്നറിയിപ്പ് നൽകിയത്. കാറ്റിന്റെ വേഗത മണിക്കൂറിൽ 40 കിലോമീറ്റർ...

ഇന്ത്യയിൽ നിന്നുള്ള മാമ്പഴങ്ങളുടെ പ്രദർശനം, ‘ഇന്ത്യൻ മാംഗോ മാനിയ’യ്ക്ക് ലുലുവിൽ തുടക്കം

അബുദാബി: ഇന്ത്യയിൽ നിന്നുള്ള വൈവിധ്യമാർന്ന മാമ്പഴങ്ങളുടെയും മാമ്പഴ വിഭവങ്ങളുടെയും വിപുലമായ പ്രദർശനവുമായി 'ഇന്ത്യൻ മാംഗോ മാനിയ'യ്ക്ക് ലുലു ഹൈപ്പർമാർക്കറ്റുകളിൽ തുടക്കമായി. അഗ്രിക്കൾച്ചറൽ പ്രോസസ്ഡ് ഫുഡ് പ്രോഡക്ട് എക്പോർട്ട് ഡെവലെപ്മെൻ്റ് അതോറിറ്റിയുമായി സഹകരിച്ചാണ് ക്യാമ്പെയിൻ. ജിസിസിയിൽ...

പിൻഗാമിയെ തീരുമാനിക്കാനുള്ള അവകാശം ദലൈലാമയ്ക്ക് മാത്രം: ചൈനയ്ക്കെതിരെ ഇന്ത്യ

ദലൈലാമയുടെ പിൻഗാമിയെ തീരുമാനിക്കാനുള്ള അവകാശം ദലൈലാമയിൽ മാത്രമാണെന്ന് കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി കിരൺ റിജിജു പ്രസ്താവനയിൽ പറഞ്ഞു. ദലൈലാമയുടെ പുനർജന്മം ബീജിംഗ് അംഗീകരിക്കണമെന്ന ചൈനയുടെ ആവശ്യത്തിനെതിരെ ഇന്ത്യ വ്യാഴാഴ്ച എതിർപ്പ് പ്രകടിപ്പിച്ചു, ടിബറ്റൻ...

ആദ്യ വന്യജീവി സൗഹൃദ എക്സ്പ്രസ് വേ ആയി ഡൽഹി-മുംബൈ അതിവേഗപാത

ഇന്ത്യയിലെ ആദ്യ വന്യജീവി സൗഹൃദ എക്സ്പ്രസ് വേ ആയി മാറി ഡൽഹി-മുംബൈ അതിവേഗപാത. ഇതോടെ ഇന്ത്യയിൽ ആദ്യമായി ഡൽഹി-മുംബൈ എക്സ്പ്രസ് വേയിൽ ഒരു പ്രത്യേക വന്യജീവി ഇടനാഴി അവതരിപ്പിക്കുകയാണ്. അതിവേഗപാതയുടെ 12 കിലോമീറ്റർ...

കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രി കെട്ടിടം ഇടിഞ്ഞുവീണ് അപകടം; ഒരാൾ മരിച്ചു

കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ കെട്ടിടം ഇടിഞ്ഞുവീണ് അപകടം ഒരാൾ മരിച്ചു. കെട്ടിടത്തിൽ കുടുങ്ങിയ സ്ത്രീയാണ് മരിച്ചത്. കെട്ടിട അവശിഷ്ടങ്ങൾക്കിടയിൽ നിന്നാണ് രക്ഷാപ്രവർത്തകർ സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയത്. അപകടത്തിനു ശേഷം തലയോലപ്പറമ്പ് സ്വദേശി...

വെളിപ്പെടുത്തലുകൾ നടത്തിയതിൽ ഭയമില്ല, നടപടി നേരിടാനും തയ്യാർ, രോഗികൾ നന്ദി അറിയിച്ചു: ഡോ. ഹാരിസ് ചിറക്കൽ

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളജിലെ ഉപകരണക്ഷാമത്തെക്കുറിച്ചുള്ള വെളിപ്പെടുത്തലുകൾ നടത്തിയതിൽ പ്രതികരണവുമായി ഡോ ഹാരിസ് ചിറയ്ക്കൽ. വെളിപ്പെടുത്തലുകൾ നടത്തിയതിൽ തനിക്ക് ഭയമില്ല എന്ന് യൂറോളജി വിഭാഗം മേധാവി ഡോ. ഹാരിസ് ചിറക്കൽ പറഞ്ഞു. ഈ...

കുട്ടികൾക്ക് സൂംബ പരിശീലനം നൽകാനുള്ള തീരുമാനത്തെ വിമർശിച്ച അധ്യാപകന് സസ്പെൻഷൻ

മലപ്പുറം: ലഹരി വിരുദ്ധ ക്യാപയിന്‍റെ ഭാഗമായി വിദ്യാലയങ്ങളിൽ കുട്ടികൾക്ക് സൂംബ പരിശീലനം നൽകാനുള്ള തീരുമാനത്തെ വിമർശിച്ച മുജാഹിദ് വിസ്ഡം വിഭാഗം നേതാവായ അധ്യാപകന് എതിരെ നടപടി. സർക്കാരിനെതിരെ ഫേസ്ബുക്കിൽ പോസ്റ്റ് ഇട്ട ടികെ...

ഘാനയുടെ പരമോന്നത ദേശീയ ബഹുമതി ‘ഓഫീസർ ഓഫ് ദി ഓർഡർ ഓഫ് ദി സ്റ്റാർ’ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക്

ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഘാനയുടെ ദേശീയ പരമോന്നത ബഹുമതിയായ 'ഓഫീസർ ഓഫ് ദി ഓർഡർ ഓഫ് ദി സ്റ്റാർ ഓഫ് ഘാന' സമ്മാനിച്ചു. പ്രധാനമന്ത്രിയുടെ പശ്ചിമാഫ്രിക്കൻ രാഷ്‌ട്ര സന്ദർശന വേളയില്‍ പ്രസിഡന്റ്...