രാഹുൽ മാങ്കൂട്ടത്തലിനെ കോടതിയിൽ എത്തിച്ചു, അറസ്റ്റ് ചെയ്തത് പുലർച്ചെ വീട്ടിലെത്തി

സെക്രട്ടറിയേറ്റ് മാർച്ചുമായി ബന്ധപ്പെട്ട അക്രമ കേസിൽ അറസ്റ്റിലായ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിനെ കോടതിയിലെത്തിച്ചു. തിരുവനന്തപുരത്തെ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് രാഹുലിനെ ഹാജരാക്കിയത്. ആടൂരിലെ വീട്ടിൽ നിന്ന് പുലർച്ചെയാണ് രാഹുലിനെ അറസ്റ്റ് ചെയ്തത്. രാവിലെ പത്തോടെ രാഹുലിനെ കൻറോൺമെൻറ് സ്റ്റേഷനിലെത്തിച്ചു. സ്റ്റേഷനിൽനിന്ന് വൈദ്യ പരിശോധനക്കായി ഫോർട്ട് ആശുപത്രിയിലേക്ക് കൊണ്ടുപോയിരുന്നു. സ്റ്റേഷനിൽ വച്ച് മാധ്യമങ്ങളോട് സംസാരിക്കുന്നത് പൊലീസ് തടഞ്ഞു. ഫോഴ്സ് ഉപയോഗിച്ചാൽ കുറെ ഉപയോഗിക്കേണ്ടിവരുമെന്നും ഇതുവരെ താൻ സഹകരിച്ചുവെന്നും രാഹുൽ പലതവണ പറഞ്ഞിട്ടും എസ്ഐ ബലം പ്രയോഗിച്ച് ജീപ്പിലേക്ക് കയറ്റുകയായിരുന്നു. എസ്ഐയും രാഹുലും തമ്മിൽ വാക്കേറ്റമുണ്ടായി. മാർച്ചിലെ അക്രമങ്ങളുമായി ബന്ധപ്പെട്ട് നേരത്തെ 24 യൂത്ത് കോൺ​ഗ്രസ് പ്രവർത്തകർ അറസ്റ്റിലായിരുന്നു.

വൈദ്യപരിശോധനയ്ക്കായി ഫോർട്ട് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും അവിടെയും പ്രതിഷേധമുണ്ടായി. പ്രവർത്തകർ പൊലീസ് വാഹനം തടഞ്ഞ് പ്രതിഷേധിച്ചതോടെയാണ് സംഘർഷമുണ്ടായത്. പൊലീസ് ഇടപെട്ട് പ്രവർത്തകരെ മാറ്റിയാണ് രാഹുൽ മാങ്കൂട്ടത്തിലിനെ കോടതിയിലേക്ക് കൊണ്ടുപോയത്. അതേസമയം, രാഹുൽ മാങ്കൂട്ടത്തിലിൻറെ അറസ്റ്റിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. സർക്കാരിനും പൊലീസിനുമെതിരെ രൂക്ഷ വിമർശനവുമായി നേതാക്കൾ രംഗത്തെത്തി.

കഴിഞ്ഞ ഡിസംബർ 20 നായിരുന്നു വിവാദമായ സെക്രട്ടറിയേറ്റ് മാർച്ച് അരങ്ങേറിയത്. നവകേരളസദസിനു നേരെനടന്ന പ്രതിഷേധങ്ങളെ പൊലീസും സിപിഎമ്മും കായികമായി നേരിടുന്നു എന്നാരോപിച്ചാണ് യൂത്ത് കോൺഗ്രസിൻ്റെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റ് മാർച്ച് നടത്തിയത്. ഇത് സംഘർഷത്തിൽ കലാശിക്കുകയായിരുന്നു. ഇതേത്തുടർന്ന് രജിസ്റ്റർ ചെയ്ത കേസിൽ പ്രതിപക്ഷ നേതാവ് വിഡി സതീശനാണ് ഒന്നാം പ്രതി. കേസിൽ എംഎൽഎമാരായ ഷാഫി പറമ്പിൽ, എം വിൻസെൻ്റെ എന്നിവർ രണ്ടും മൂന്നും പ്രതികളാണ്. രാഹുൽ മാങ്കൂട്ടത്തിൽ നാലാം പ്രതിയാണ്. കൻ്റോൺമെൻ്റ് പൊലീസാണ് രാഹുലിനെ അറസ്റ്റ് ചെയ്തത്. പത്തനംതിട്ടയിലെ വീട്ടിൽ അതിരാവിലെ എത്തിയ പൊലീസ് രാഹുലിൻ്റെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. യൂത്ത് കോൺ​ഗ്രസിൻ്റെ സെക്രട്ടേറിയറ്റ് മാർച്ചുമായി ബന്ധപ്പെട്ടാണ് അറസ്റ്റെന്നാണ് വിവരം. മാർച്ചിലെ അക്രമങ്ങളുമായി ബന്ധപ്പെട്ട് നേരത്തെ 24 യൂത്ത് കോൺ​ഗ്രസ് പ്രവർത്തകർ അറസ്റ്റിലായിരുന്നു.

പൊലീസ് അനുമതിയില്ലാതെ ജാഥ നടത്തിയെന്നും പൊതുമുതൽ നശിപ്പിച്ചെന്നുമാണ് രാഹുൽ മാങ്കൂട്ടത്തിനെതിരെ ചുമത്തിയിരിക്കുന്ന കേസുകൾ. സംഘംചേർന്ന് അക്രമം, പൊതുമുതൽ നശിപ്പിക്കൽ, കൃത്യനിർവഹണം തടസ്സപ്പെടുത്തൽ, ഉദ്യോഗസ്ഥരെ ആക്രമിക്കൽ തുടങ്ങിയ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വിവിധ വകുപ്പുകളാണ് രാഹുലിനെതിരെ ചുമത്തിയിരിക്കുന്നത്. ഈ വകുപ്പുകൾക്കുപുറമേ പൊലീസ് ആക്ടിലെ വകുപ്പുകളും ഉൾപ്പെടുത്തിയാണ് കേസെടുത്തിരിക്കുന്നതെന്നാണ് വിവരം.

രാഹുലിന്റെ അറസ്റ്റിന് പിന്നാലെ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ രം​ഗത്തെത്തി. കേസിലെ ഒന്നാം പ്രതിയായ തന്നെ അറസ്റ്റ് ചെയ്യൂവെന്നും സതീശൻ പറഞ്ഞു. പോലീസിനെ ഉപയോ​ഗിച്ച് ഭരണകൂട ഭീകരത നടപ്പാക്കുന്നു. രാഹുൽ ഒളിവിൽ പോയ ആളുമല്ല. കോൺ​ഗ്രസിനെ ഭയപ്പെടുത്താമെന്ന് പിണറായി സർക്കാർ കരുതേണ്ട. പിണറായിയുടേത് ഇരട്ട നീതിയാണെന്നും അ​ദ്ദേഹം പറഞ്ഞു. രാഹുൽ മാങ്കുട്ടത്തിൻ്റെ അറസ്റ്റിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. പ്രതിഷേധം വ്യാപിപ്പിക്കാൻ യൂത്ത് കോൺഗ്രസ്‌ തീരുമാനിച്ചു. ഇന്ന് രാവിലെ രാവിലെ 11 മണിക്ക് എല്ലാ ജില്ലാ കേന്ദ്രങ്ങളിലും പ്രതിഷേധ മാർച്ച്‌ നടത്തും. ഇതിനിടെ ചവറ പൊലീസ് സ്റ്റേഷൻ യൂത്ത് കോൺഗ്രസ് പ്രവർത്തകർ ഉപരോധിച്ചു. കെപിസിസി അധ്യക്ഷൻ കെ സുധാകരൻ, രമേശ് ചെന്നിത്തല, കെസി വേണുഗോപാൽ, ബെന്നി ബെഹ്നാൻ, ഷാഫി പറമ്പിൽ എഎൽഎ, പികെ കുഞ്ഞാലിക്കുട്ടി, യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡൻറ് അഡ്വ. അബിൻ വർക്കി തുടങ്ങിയവർ പൊലീസിനെതിരെയും സർക്കാരിനെതിരെയും രൂക്ഷ വിമർശനമാണ് നടത്തിയത്. കേരളത്തിലെ പൊലീസ് രാജിൻറെ ഉദാഹരണമെന്ന് കെസി വേണുഗോപാൽ ആരോപിച്ചു.

കാഴ്ച പരിമിതരുടെ പ്രഥമ വനിതാ ടി20 ലോകകപ്പ് കിരീടം ഇന്ത്യക്ക്

കാഴ്ച പരിമിതരുടെ പ്രഥമ വനിതാ ടി20 ലോകകപ്പ് കിരീടം ഇന്ത്യക്ക്. കൊളംബോയെൽ നടന്ന ഫൈനലിൽ നേപ്പാളിനെ ഏഴ് വിക്കറ്റിന് പരാജയപ്പെടുത്തിയാണ് ഇന്ത്യ ചരിത്ര നേട്ടം സ്വന്തമാക്കിയത്. ടൂർണമെന്റിലുടനീളം അപരാജിതരായാണ് ഇന്ത്യ കരീടനേട്ടത്തിലേക്കെത്തിയത്.ടോസ് നേടി...

അയോധ്യ രാമക്ഷേത്രത്തിൽ നാളെ ധ്വജാരോഹണം, പ്രധാനമന്ത്രി മോദി പങ്കെടുക്കും

രാമജന്മഭൂമിയിലെ അയോധ്യാ രാമക്ഷേത്രത്തിൽ നാളെ (ചൊവ്വ) ധ്വജാരോഹണ ചടങ്ങ് നടക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി ചടങ്ങിൽ പങ്കെടുത്ത് ധ്വജാരോഹണം നിർവ്വഹിക്കും. ആർ.എസ്.എസ്. മേധാവി മോഹൻ ഭാഗവത് അടക്കമുള്ള പ്രമുഖ നേതാക്കളും ഈ ചരിത്ര...

ജസ്റ്റിസ് സൂര്യ കാന്ത് 53-ാമത് ചീഫ് ജസ്റ്റിസായി സത്യപ്രതിജ്ഞ ചെയ്തു; 2027 വരെ പദവിയിൽ തുടരും

ജസ്റ്റിസ് സൂര്യ കാന്ത് ഇന്ത്യയുടെ 53-ാമത് ചീഫ് ജസ്റ്റിസായി (സി.ജെ.ഐ.) സ്ഥാനമേറ്റു. രാഷ്ട്രപതി ഭവനിൽ നടന്ന ചടങ്ങിൽ രാഷ്ട്രപതി ദ്രൗപതി മുർമു ജസ്റ്റിസ് കാന്തിന് സത്യവാചകം ചൊല്ലിക്കൊടുത്തു. ജസ്റ്റിസ് ബി ആർ ഗവായിയുടെ...

ഭീകരതയെക്കുറിച്ചുള്ള ഇരട്ടത്താപ്പ് വിലപ്പോവില്ല, ജി-20യിൽ തീവ്രവാദത്തിനെതിരെ തുറന്നടിച്ച് പ്രധാനമന്ത്രി

ജി20 ഉച്ചകോടിക്ക് മുന്നോടിയായി നടന്ന ഇന്ത്യ-ബ്രസീൽ-ദക്ഷിണാഫ്രിക്ക നേതാക്കളുടെ യോഗത്തിൽ, പ്രധാനമന്ത്രി നരേന്ദ്ര മോദി തീവ്രവാദ ഭീഷണിക്കെതിരെ ശക്തമായ പ്രസ്താവന നടത്തി. തീവ്രവാദത്തിനെതിരായ പോരാട്ടത്തിൽ ഇരട്ടത്താപ്പിന് ഒരിടവുമില്ലെന്നും, ഈ ഗുരുതരമായ വെല്ലുവിളിയെ നേരിടാൻ മൂന്ന്...

“സിന്ധ് വീണ്ടും ഇന്ത്യയുടെ ഭാഗമായേക്കാം, അതിർത്തികൾ മാറാം”: പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്

സിന്ധ് മേഖല ഇന്ന് ഇന്ത്യയോടൊപ്പമില്ലെങ്കിലും സാംസ്കാരിക ബന്ധങ്ങളുടെ കാര്യത്തിൽ അത് എല്ലായ്പ്പോഴും ഇന്ത്യയുടെ ഭാഗമായിരിക്കുമെന്നും വീണ്ടും ഇന്ത്യയുടെ ഭാഗമായേക്കാമെന്നും പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്. സിന്ധു നദിക്കടുത്തുള്ള സിന്ധ് പ്രവിശ്യ 1947-ലെ വിഭജനത്തിനുശേഷമാണ്...

കാഴ്ച പരിമിതരുടെ പ്രഥമ വനിതാ ടി20 ലോകകപ്പ് കിരീടം ഇന്ത്യക്ക്

കാഴ്ച പരിമിതരുടെ പ്രഥമ വനിതാ ടി20 ലോകകപ്പ് കിരീടം ഇന്ത്യക്ക്. കൊളംബോയെൽ നടന്ന ഫൈനലിൽ നേപ്പാളിനെ ഏഴ് വിക്കറ്റിന് പരാജയപ്പെടുത്തിയാണ് ഇന്ത്യ ചരിത്ര നേട്ടം സ്വന്തമാക്കിയത്. ടൂർണമെന്റിലുടനീളം അപരാജിതരായാണ് ഇന്ത്യ കരീടനേട്ടത്തിലേക്കെത്തിയത്.ടോസ് നേടി...

അയോധ്യ രാമക്ഷേത്രത്തിൽ നാളെ ധ്വജാരോഹണം, പ്രധാനമന്ത്രി മോദി പങ്കെടുക്കും

രാമജന്മഭൂമിയിലെ അയോധ്യാ രാമക്ഷേത്രത്തിൽ നാളെ (ചൊവ്വ) ധ്വജാരോഹണ ചടങ്ങ് നടക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി ചടങ്ങിൽ പങ്കെടുത്ത് ധ്വജാരോഹണം നിർവ്വഹിക്കും. ആർ.എസ്.എസ്. മേധാവി മോഹൻ ഭാഗവത് അടക്കമുള്ള പ്രമുഖ നേതാക്കളും ഈ ചരിത്ര...

ജസ്റ്റിസ് സൂര്യ കാന്ത് 53-ാമത് ചീഫ് ജസ്റ്റിസായി സത്യപ്രതിജ്ഞ ചെയ്തു; 2027 വരെ പദവിയിൽ തുടരും

ജസ്റ്റിസ് സൂര്യ കാന്ത് ഇന്ത്യയുടെ 53-ാമത് ചീഫ് ജസ്റ്റിസായി (സി.ജെ.ഐ.) സ്ഥാനമേറ്റു. രാഷ്ട്രപതി ഭവനിൽ നടന്ന ചടങ്ങിൽ രാഷ്ട്രപതി ദ്രൗപതി മുർമു ജസ്റ്റിസ് കാന്തിന് സത്യവാചകം ചൊല്ലിക്കൊടുത്തു. ജസ്റ്റിസ് ബി ആർ ഗവായിയുടെ...

ഭീകരതയെക്കുറിച്ചുള്ള ഇരട്ടത്താപ്പ് വിലപ്പോവില്ല, ജി-20യിൽ തീവ്രവാദത്തിനെതിരെ തുറന്നടിച്ച് പ്രധാനമന്ത്രി

ജി20 ഉച്ചകോടിക്ക് മുന്നോടിയായി നടന്ന ഇന്ത്യ-ബ്രസീൽ-ദക്ഷിണാഫ്രിക്ക നേതാക്കളുടെ യോഗത്തിൽ, പ്രധാനമന്ത്രി നരേന്ദ്ര മോദി തീവ്രവാദ ഭീഷണിക്കെതിരെ ശക്തമായ പ്രസ്താവന നടത്തി. തീവ്രവാദത്തിനെതിരായ പോരാട്ടത്തിൽ ഇരട്ടത്താപ്പിന് ഒരിടവുമില്ലെന്നും, ഈ ഗുരുതരമായ വെല്ലുവിളിയെ നേരിടാൻ മൂന്ന്...

“സിന്ധ് വീണ്ടും ഇന്ത്യയുടെ ഭാഗമായേക്കാം, അതിർത്തികൾ മാറാം”: പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്

സിന്ധ് മേഖല ഇന്ന് ഇന്ത്യയോടൊപ്പമില്ലെങ്കിലും സാംസ്കാരിക ബന്ധങ്ങളുടെ കാര്യത്തിൽ അത് എല്ലായ്പ്പോഴും ഇന്ത്യയുടെ ഭാഗമായിരിക്കുമെന്നും വീണ്ടും ഇന്ത്യയുടെ ഭാഗമായേക്കാമെന്നും പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്. സിന്ധു നദിക്കടുത്തുള്ള സിന്ധ് പ്രവിശ്യ 1947-ലെ വിഭജനത്തിനുശേഷമാണ്...

കാസർഗോഡ് ഹനാൻഷായുടെ സംഗീത പരിപാടിക്കിടെ തിരക്കിൽ പെട്ട് 20 പേര്‍ ആശുപത്രിയിൽ

കാസർഗോഡ്: ഗായകൻ ഹനാൻഷായുടെ സംഗീത പരിപാടിക്കിടെയുണ്ടായ വൻ തിക്കിലും തിരക്കിലും പെട്ട് 20 പേർക്ക് പരിക്ക്. ഇവരെ ആശുപത്രിയിലേക്ക് മാറ്റി. യുവജന കൂട്ടായ്‌മയായ 'ഫ്രീ' യുടെ നേതൃത്വത്തിൽ നുള്ളിപ്പാടിയിൽ നടത്തിയ ഗാനമേളക്കിടയിലാണ് ശ്വാസം...

യുക്രെയ്ൻ നേതൃത്വം നന്ദിയില്ലാത്തവരെന്ന് ട്രംപ്; സമാധാന പദ്ധതിയിൽ ജനീവയിൽ നിർണ്ണായക ചർച്ചകൾ

യുക്രെയ്ൻ നേതൃത്വം അമേരിക്കൻ സഹായങ്ങൾക്ക് "ഒരു നന്ദിയും" കാണിക്കുന്നില്ലെന്ന് യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് വിമർശനം കടുപ്പിച്ചു. യുഎസ്, യുക്രെയ്ൻ, യൂറോപ്യൻ ഉദ്യോഗസ്ഥർ സംഘർഷം അവസാനിപ്പിക്കുന്നതിനുള്ള അമേരിക്കൻ കരട് പദ്ധതി ചർച്ച ചെയ്യാൻ...

ഷെയ്ഖ് ഹസീനയെ വിട്ടുകിട്ടാൻ ഇന്ത്യയ്ക്ക് ഔദ്യോഗികമായി കത്തയച്ച് ബംഗ്ലാദേശ്

മുൻ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് ബംഗ്ലാദേശിലെ മുഹമ്മദ് യൂനുസ് നേതൃത്വം നൽകുന്ന ഇടക്കാല സർക്കാർ ഇന്ത്യയ്ക്ക് ഔദ്യോഗിക കത്ത് അയച്ചു. രാജ്യത്തെ ഇൻ്റർനാഷണൽ ക്രൈംസ് ട്രൈബ്യൂണൽ (ഐ.സി.ടി.-ബി.ഡി.) ഹസീനയ്ക്ക്...