ഡൽഹിയിൽ കൊല്ലപ്പെട്ട അഞ്ജലിയുടെ മരണത്തിൽ ദുരൂഹതയേറുന്നു: സുഹൃത്ത് പറഞ്ഞത് കളവെന്ന് പോലീസ്

ന്യൂഡൽഹി : കാറിടിപിച്ച് യുവതിയെ വലിച്ചിഴച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ ദുരൂഹതയേറുന്നു . അപകട സമയത്ത് അഞ്ജലിയുടെ കൂടെയുണ്ടായിരുന്നു എന്ന് അവകാശപ്പെട്ട സുഹൃത്തിന്റെ മൊഴിയിലെ വൈരുദ്ധ്യങ്ങളാണ് കേസിൽ ദുരൂഹത വർദ്ധിപ്പിക്കുന്നത്. അഞ്ജലിയുടെ സുഹൃത്ത് ധ്വനി കഴിഞ്ഞദിവസം അപകടം നടക്കുന്ന സമയത്ത് തങ്ങൾ ഒരുമിച്ചായിരുന്നു എന്നും അപകടത്തിന് താൻ ദൃക്സാക്ഷിയാണ് എന്നും വെളിപ്പെടുത്തി രംഗത്ത് വന്നിരുന്നു. ന്യൂ ഇയർ പാർട്ടിക്ക് പോയി മടങ്ങിവരുമ്പോഴാണ് താനും അഞ്ജലിയും സഞ്ചരിച്ച സ്കൂട്ടറിൽ കാർ ഇടിച്ചതെന്നും ഇടിയുടെ ആഘാതത്തിൽ താൻ ഒരു വശത്തേക്ക് മറിഞ്ഞുവീണു എന്നും അഞ്ജലി കാറിനടിയിൽപെടുകയായിരുന്നു എന്നും നിധി പറഞ്ഞിരുന്നു. അഞ്ജലി കാറിന് അടിയിൽ പെട്ടത് കാറിനുള്ളിലെ യുവാക്കൾ അറിഞ്ഞിരുന്നുവെന്നും എന്നിട്ടും മനഃപൂർവം കാർ മുന്നോട്ട് എടുക്കുകയായിരുന്നു എന്നും നിധി വെളിപ്പെടുത്തി. നിധി പേടിച്ച് തിരികെ വീട്ടിലേക്ക് പോയതായും ഭയം കാരണം ആരോടും ഒന്നും പറഞ്ഞില്ല എന്നും മാധ്യമങ്ങളോട് വെളിപ്പെടുത്തിയിരുന്നു. അഞ്ജലി മദ്യപിച്ചിരുന്നതായും സ്കൂട്ടറിൽ സഞ്ചരിക്കാൻ തന്നെ നിർബന്ധിച്ചു എന്നും അവർ മാധ്യമങ്ങളോട് പറഞ്ഞു .
എന്നാൽ അഞ്ജലിക്കൊപ്പം ഉണ്ടായിരുന്ന നിധിയും മദ്യപിച്ചിട്ടുണ്ടായിരുന്നതായി പോലീസ് പറഞ്ഞു.

രാത്രി 1. 32ന് നിധിയെ അഞ്ജലി വീട്ടിൽ കൊണ്ടാക്കിയതായാണ് പോലീസിനെ കണ്ടെത്തൽ. ഇതിന്റെ സിസിടിവി ദൃശ്യങ്ങളും പോലീസ് കണ്ടെടുത്തിട്ടുണ്ട്. ഹോട്ടലിൽ നിന്നും പുറത്തിറങ്ങിയതിന് പിന്നാലെ അഞ്ജലിയും നിധിയും തമ്മിൽ വാക്കു തർക്കം ഉണ്ടായതായി സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്. ആര് സ്കൂട്ടർ ഓടിക്കും എന്നതിനെ ചൊല്ലിയായിരുന്നു തർക്കം. തുടർന്ന് നിധി ആദ്യം സ്കൂട്ടർ ഓടിച്ചതായും അല്പസമയത്തിനു ശേഷം അഞ്ജലിക്ക് കൈമാറിയതായും കണ്ടെത്തിയിട്ടുണ്ട്.

അതേസമയം അഞ്ജലി മദ്യപിച്ചിരുന്നു എന്ന നിധിയുടെ ആരോപണത്തെ അഞ്ജലിയുടെ വീട്ടുകാർ നിഷേധിച്ചു രംഗത്ത് വന്നിരിക്കുകയാണ്. ഒരിക്കൽപോലും അഞ്ജലിയെ മദ്യപിച്ച് കണ്ടിട്ടില്ല എന്നാണ്അമ്മ പറയുന്നത്. ഡൽഹി പോലീസിന്റെ അന്വേഷണം തൃപ്തികരമാണ് എന്നും പറഞ്ഞു. അഞ്ജലി മദ്യപിച്ചിരുന്നു എന്ന വാർത്ത അടിസ്ഥാനരഹിതമാണെന്ന് മറ്റു കുടുംബാംഗങ്ങളും വ്യക്തമാക്കി. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ മദ്യത്തിന്റെ സാന്നിധ്യമുണ്ടായിരുന്നു എന്ന് ഒരിടത്ത് പോലും പറഞ്ഞിട്ടില്ല എന്നും പറഞ്ഞു. വിശദമായ അന്വേഷണം കേസിൽ നടത്തണമെന്നും അവർ ആവശ്യപ്പെട്ടു.

വൈഭവ് സൂര്യവംശി ഇന്ത്യൻ സീനിയര്‍ ക്രിക്കറ്റ് ടീമിലേക്ക്

ജൂണില്‍ നടക്കാനിരിക്കുന്ന ഇന്ത്യൻ ടീമിന്‍റെ അയർലൻഡ് പര്യടനത്തിൽ അയർലൻഡിനെതിരെയുള്ള ടി-20 പരമ്പരയ്ക്കുള്ള താരങ്ങളുടെ ചുരുക്കപ്പട്ടികയിൽ സെലക്ഷൻ കമ്മിറ്റി വൈഭവിനെ ഉൾപ്പെടുത്തിയതായാണ് റിപ്പോർട്ടുകൾ പുറത്തുവരുന്നത്. ജൂണിൽ നടക്കുന്ന അയർലൻഡ് പര്യടനത്തിൽ ഇന്ത്യയുടെ രണ്ടാം നിര...

ഐ സി സി ‘പ്ലെയർ ഓഫ് ദ് മന്ത്’ പുരസ്കാരം സഞ്ജു സാംസണ്

2026 മാർച്ച് മാസത്തെ അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിന്റെ (ഐ.സിസി) മികച്ച താരത്തിനുളള പുരസ്കാരം സ്വന്തമാക്കി സഞ്ജു സാംസൺ. ഈ പുരസ്കാരം നേടുന്ന ആദ്യ മലയാളികൂടിയാണ് സഞ്ജു. ഇന്ത്യയുടെ ട്വ20 ലോകകപ്പ് (2026) വിജയത്തിൽ...

ബിഡിഎസ് വിദ്യാർഥി നിതിൻ രാജിന്റെ മരണം; പ്രതിയായ അധ്യാപകൻ ഡോ. എം കെ റാമിനെ പുറത്താക്കും

കണ്ണൂർ അഞ്ചരക്കണ്ടി ദന്തൽ കോളജിലെ ബിഡിഎസ് വിദ്യാർഥി നിതിൻ രാജിന്റെ മരണത്തിൽ ആരോപണവിധേയനായ അധ്യാപകൻ ഡോ. എം.കെ റാമിനെ കോളജിൽ നിന്ന് പുറത്താക്കും. ഡോക്ടർ റാമിനെതിരെ ഗുരുതര വെളിപ്പെടുത്തലുകളുമായി ഇന്നും വിദ്യാർഥികൾ രംഗത്തെത്തിയതോടെ...

ചരിത്രത്തിൽ ആദ്യമായി ബിഹാറിൽ ബി ജെ പി മുഖ്യമന്ത്രിയായി സമ്രാട്ട് ചൗധരി

നിതിഷിന്‍റെ പിൻഗാമിയായി ബി ജെ പി നേതാവ് സാമ്രാട്ട് ചൗധരി ബിഹാർ മുഖ്യമന്ത്രിയാകും. നാളെ സത്യപ്രതിഞ്ജ ചെയ്ത് അദ്ദേഹം അധികാരമേൽക്കുമെന്നും ബി ജെ പി അറിയിച്ചു. ബി ജെ പിയുടെ സംസ്ഥാനത്തെ ശക്തമായ...

ബിഹാർ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് നിതീഷ് കുമാർ രാജിവെച്ചു

ബിഹാറിൽ നിതീഷ് കുമാർ യുഗത്തിന് അന്ത്യമായി. രാജ്യസഭാംഗമായി തെരഞ്ഞെടുക്കപ്പെട്ട നിതീഷ് ഇന്ന് ഉച്ചയോടെ ലോക്ഭവനിലെത്തി ഗവർണറെ കണ്ട് മുഖ്യമന്ത്രി സ്ഥാനം രാജിവച്ചു. രാജിക്കത്ത് ഗവർണർക്ക് കൈമാറി. നിരവധി നല്ല കാര്യങ്ങൾ ബിഹാറിന് വേണ്ടി...

വൈഭവ് സൂര്യവംശി ഇന്ത്യൻ സീനിയര്‍ ക്രിക്കറ്റ് ടീമിലേക്ക്

ജൂണില്‍ നടക്കാനിരിക്കുന്ന ഇന്ത്യൻ ടീമിന്‍റെ അയർലൻഡ് പര്യടനത്തിൽ അയർലൻഡിനെതിരെയുള്ള ടി-20 പരമ്പരയ്ക്കുള്ള താരങ്ങളുടെ ചുരുക്കപ്പട്ടികയിൽ സെലക്ഷൻ കമ്മിറ്റി വൈഭവിനെ ഉൾപ്പെടുത്തിയതായാണ് റിപ്പോർട്ടുകൾ പുറത്തുവരുന്നത്. ജൂണിൽ നടക്കുന്ന അയർലൻഡ് പര്യടനത്തിൽ ഇന്ത്യയുടെ രണ്ടാം നിര...

ഐ സി സി ‘പ്ലെയർ ഓഫ് ദ് മന്ത്’ പുരസ്കാരം സഞ്ജു സാംസണ്

2026 മാർച്ച് മാസത്തെ അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിന്റെ (ഐ.സിസി) മികച്ച താരത്തിനുളള പുരസ്കാരം സ്വന്തമാക്കി സഞ്ജു സാംസൺ. ഈ പുരസ്കാരം നേടുന്ന ആദ്യ മലയാളികൂടിയാണ് സഞ്ജു. ഇന്ത്യയുടെ ട്വ20 ലോകകപ്പ് (2026) വിജയത്തിൽ...

ബിഡിഎസ് വിദ്യാർഥി നിതിൻ രാജിന്റെ മരണം; പ്രതിയായ അധ്യാപകൻ ഡോ. എം കെ റാമിനെ പുറത്താക്കും

കണ്ണൂർ അഞ്ചരക്കണ്ടി ദന്തൽ കോളജിലെ ബിഡിഎസ് വിദ്യാർഥി നിതിൻ രാജിന്റെ മരണത്തിൽ ആരോപണവിധേയനായ അധ്യാപകൻ ഡോ. എം.കെ റാമിനെ കോളജിൽ നിന്ന് പുറത്താക്കും. ഡോക്ടർ റാമിനെതിരെ ഗുരുതര വെളിപ്പെടുത്തലുകളുമായി ഇന്നും വിദ്യാർഥികൾ രംഗത്തെത്തിയതോടെ...

ചരിത്രത്തിൽ ആദ്യമായി ബിഹാറിൽ ബി ജെ പി മുഖ്യമന്ത്രിയായി സമ്രാട്ട് ചൗധരി

നിതിഷിന്‍റെ പിൻഗാമിയായി ബി ജെ പി നേതാവ് സാമ്രാട്ട് ചൗധരി ബിഹാർ മുഖ്യമന്ത്രിയാകും. നാളെ സത്യപ്രതിഞ്ജ ചെയ്ത് അദ്ദേഹം അധികാരമേൽക്കുമെന്നും ബി ജെ പി അറിയിച്ചു. ബി ജെ പിയുടെ സംസ്ഥാനത്തെ ശക്തമായ...

ബിഹാർ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് നിതീഷ് കുമാർ രാജിവെച്ചു

ബിഹാറിൽ നിതീഷ് കുമാർ യുഗത്തിന് അന്ത്യമായി. രാജ്യസഭാംഗമായി തെരഞ്ഞെടുക്കപ്പെട്ട നിതീഷ് ഇന്ന് ഉച്ചയോടെ ലോക്ഭവനിലെത്തി ഗവർണറെ കണ്ട് മുഖ്യമന്ത്രി സ്ഥാനം രാജിവച്ചു. രാജിക്കത്ത് ഗവർണർക്ക് കൈമാറി. നിരവധി നല്ല കാര്യങ്ങൾ ബിഹാറിന് വേണ്ടി...

നടി തൃഷയുടെ വസതിക്ക് വീണ്ടും ബോംബ് ഭീഷണി, സന്ദേശം വ്യാജമെന്ന് പൊലീസ്

തമിഴ് നടി തൃഷ കൃഷ്ണന്റെ ചെന്നൈ തേനാംപേട്ടിലെ വസതിക്ക് ബോംബ് ഭീഷണി. ചെന്നൈ സിറ്റി കൺട്രോൾ റൂമിലേക്ക് ഇമെയിൽ വഴിയാണ് ഭീഷണി സന്ദേശം എത്തിയത്. തൃഷയുടെ വീട്ടിൽ സ്ഫോടകവസ്തുക്കൾ സ്ഥാപിച്ചിട്ടുണ്ടെന്നായിരുന്നു സന്ദേശം. ഭീഷണി...

യു എസ്-ഇറാന്‍ രണ്ടാംഘട്ട ചര്‍ച്ച ഉടനെന്ന് റിപ്പോർട്ട്

വാഷിങ്ടണ്‍: യു.എസിന്റെ ഇറാന്‍ ഉപരോധം തുടങ്ങിയതിന് പിന്നാലെ ഇരുരാജ്യങ്ങളും തമ്മില്‍ രണ്ടാംവട്ട ചര്‍ച്ചകള്‍ക്കുള്ള നീക്കം നടക്കുന്നു. വ്യാഴാഴ്ച ഇരു രാജ്യങ്ങളും തമ്മില്‍ രണ്ടാംവട്ട ചര്‍ച്ച നടക്കുമെന്നാണ് അസോസിയേറ്റ് പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇസ്ലാമാബാദില്‍...

40 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാം, 12 ജില്ലകളിൽ മഞ്ഞ അലർട്ട്

തിരുവനന്തപുരം: കേരളത്തിലെ 40 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് മുതൽ ഏപ്രിൽ 18 വരെ പാലക്കാട് ജില്ലയിൽ ഉയർന്ന താപനില 40 ഡിഗ്രി സെൽഷ്യസ്...