ഗൗരവമായ വായന നടക്കുന്നില്ല, പുസ്തകപ്രകാശനത്തിനുള്ള വേദിയായിമാത്രം പുസ്തകമേള ചുരുങ്ങരുത് : എഴുത്തുകാരനും മുതിർന്ന മാധ്യമപ്രവർത്തകനുമായ കെ പി കെ വെങ്ങരയും, കവിയും അദ്ധ്യാപകനുമായ മുരളി മംഗലത്തും

ഷാർജ: കോവിഡ് മൂലം മനുഷ്യന് വംശനാശനം സംഭവിക്കുമോ എന്ന ആശങ്കയിൽ നിന്ന് ഒരു പുനർജ്ജനി കിട്ടിയ പോലെ പല രീതിയിലും മനുഷ്യൻ ആഘോഷിക്കുമ്പോൾ അതിന്റെ ഭാഗമായിതന്നെ ഷാർജ അന്താരാഷ്ട്ര പുസ്തകമേളയും സന്തോഷകരമായ ഒരു ഉത്സവാന്തരീക്ഷം ആണെന്ന് എഴുത്തുകാരനും മുതിർന്ന മാധ്യമപ്രവർത്തകനുമായ കെ പി കെ വെങ്ങര പറഞ്ഞു. ഓണത്തിന് വിഭവസമൃദ്ധമായ സദ്യ എന്ന് പറയുന്നതുപോലെ, വസന്തോത്സവത്തിൽ പൂക്കൾ ചിരിക്കുന്നതുപോലെ ആണ് ഈ പുസ്തകമേളയെ കാണേണ്ടത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എന്നാൽ വായന ഉണ്ടോയെന്ന് ചോദിച്ചാൽ ഗൗരവതരമായ വായന ഇല്ല എന്ന് തന്നെയാണ് അഭിപ്രായം എന്നും വെറും സമൂഹമാധ്യമങ്ങളിലെ പരസ്യങ്ങളിലൂടെയും പുസ്തകത്തിന്റെ പുറം ചട്ടയിൽ പേര് അച്ചടിച്ച് വരുന്നതിൽ അഭിരമിക്കുന്നതും സംശയം ജനിപ്പിക്കുന്നതായും കെ പി കെ വെങ്ങര പറഞ്ഞു, ഷോ കേസിൽ അർത്ഥസമ്പന്നമായ പുസ്തകങ്ങൾ ഒതുങ്ങുമ്പോൾ അതിനിടയിൽ തന്റെ പേര് അച്ചടിച്ച പുസ്‌തവും വച്ച് ആസ്വദിക്കുന്ന രീതിയിലേക്ക് എഴുത്തുമാറിപ്പോയോ എന്നും അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു.

ഷാർജ പുസ്തകോതസവം ആവേശം ഉണ്ടാക്കുന്നത് മലയാളിസമൂഹത്തിൽ തന്നെയാണെന്ന് കവിയും അദ്ധ്യാപകനുമായ മുരളി മംഗലത്ത്. ഇന്ത്യൻ സമൂഹത്തിന്റെ നേർചിത്രമല്ല മറിച്ച്‌, മലയാളവും തമിഴും മാത്രമാണ് അധികം കാണുന്നതെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ പുസ്തകപ്രകാശനത്തിനുള്ള വേദിയായി മാത്രം മേള ചുരുങ്ങുന്നത് എഴുത്തിന് വലിയ അപകടമാണെന്നും ആരോഗ്യകരമായ പ്രവണതയല്ലെന്നും മുരളി മംഗലത്ത് പറഞ്ഞു. പുസ്തക പ്രകാശനം നല്ലതാണ്, എന്നാൽ നല്ല പുസ്തകങ്ങൾ നല്ല രീതിയിൽ വരുന്നത് വളരെ പ്രധാനമാണ്, അത് എത്രത്തോളം നടക്കുന്നുണ്ട് എന്നുള്ള കാര്യത്തെ കുറിച്ച് മലയാളികൾ തന്നെ ചിന്തിക്കേണ്ടതാണ്, പ്രത്യേകിച്ച് പ്രവാസി എഴുത്തുകാർ ചന്തിക്കേണ്ടതാണ്, എഴുതിത്തുടങ്ങുമ്പോൾ തന്നെ ആദ്യത്തെ പുസ്തകം എങ്ങനെയെങ്കിലും പുറത്തിറക്കാനുള്ള വല്ലാത്ത തത്രപ്പാട് വലിയ പ്രശ്നമുണ്ടാക്കുമെന്നും ഉയർച്ചക്ക് പകരം, ഉള്ളിലെ എഴുത്തുകാരൻ മരിച്ചുപോവുമെന്നും അത് മാറ്റിയെടുത്തു എഴുത്തിനെയും വായനയെയെയും കാണണമെന്നും മുരളി മാഷ് പറഞ്ഞു. കുട്ടികളിലേക്ക് ശ്രദ്ധ എത്തുന്നില്ലെന്നും അങ്ങനെ ഒരു മാറ്റം ഉണ്ടായാൽ മാത്രമേ മേള ഗുണപരമായ രീതിയിലേക്ക് മാറുകയുള്ളൂ എന്നും മുരളി മാഷ് കൂട്ടിച്ചേർത്തു.

അബുദാബിയിൽ പൊടിക്കാറ്റ് മുന്നറിയിപ്പ്

അബുദാബിയുടെ ചില ഭാഗങ്ങളിൽ ഇന്ന് ഉച്ചകഴിഞ്ഞ് രാത്രി 8 മണിവരെ പൊടിക്കാറ്റ് മുന്നറിയിപ്പ്. നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി (NCM) ആണ് പൊടിക്കാറ്റ് മുന്നറിയിപ്പ് നൽകിയത്. കാറ്റിന്റെ വേഗത മണിക്കൂറിൽ 40 കിലോമീറ്റർ...

ഇന്ത്യയിൽ നിന്നുള്ള മാമ്പഴങ്ങളുടെ പ്രദർശനം, ‘ഇന്ത്യൻ മാംഗോ മാനിയ’യ്ക്ക് ലുലുവിൽ തുടക്കം

അബുദാബി: ഇന്ത്യയിൽ നിന്നുള്ള വൈവിധ്യമാർന്ന മാമ്പഴങ്ങളുടെയും മാമ്പഴ വിഭവങ്ങളുടെയും വിപുലമായ പ്രദർശനവുമായി 'ഇന്ത്യൻ മാംഗോ മാനിയ'യ്ക്ക് ലുലു ഹൈപ്പർമാർക്കറ്റുകളിൽ തുടക്കമായി. അഗ്രിക്കൾച്ചറൽ പ്രോസസ്ഡ് ഫുഡ് പ്രോഡക്ട് എക്പോർട്ട് ഡെവലെപ്മെൻ്റ് അതോറിറ്റിയുമായി സഹകരിച്ചാണ് ക്യാമ്പെയിൻ. ജിസിസിയിൽ...

പിൻഗാമിയെ തീരുമാനിക്കാനുള്ള അവകാശം ദലൈലാമയ്ക്ക് മാത്രം: ചൈനയ്ക്കെതിരെ ഇന്ത്യ

ദലൈലാമയുടെ പിൻഗാമിയെ തീരുമാനിക്കാനുള്ള അവകാശം ദലൈലാമയിൽ മാത്രമാണെന്ന് കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി കിരൺ റിജിജു പ്രസ്താവനയിൽ പറഞ്ഞു. ദലൈലാമയുടെ പുനർജന്മം ബീജിംഗ് അംഗീകരിക്കണമെന്ന ചൈനയുടെ ആവശ്യത്തിനെതിരെ ഇന്ത്യ വ്യാഴാഴ്ച എതിർപ്പ് പ്രകടിപ്പിച്ചു, ടിബറ്റൻ...

ആദ്യ വന്യജീവി സൗഹൃദ എക്സ്പ്രസ് വേ ആയി ഡൽഹി-മുംബൈ അതിവേഗപാത

ഇന്ത്യയിലെ ആദ്യ വന്യജീവി സൗഹൃദ എക്സ്പ്രസ് വേ ആയി മാറി ഡൽഹി-മുംബൈ അതിവേഗപാത. ഇതോടെ ഇന്ത്യയിൽ ആദ്യമായി ഡൽഹി-മുംബൈ എക്സ്പ്രസ് വേയിൽ ഒരു പ്രത്യേക വന്യജീവി ഇടനാഴി അവതരിപ്പിക്കുകയാണ്. അതിവേഗപാതയുടെ 12 കിലോമീറ്റർ...

കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രി കെട്ടിടം ഇടിഞ്ഞുവീണ് അപകടം; ഒരാൾ മരിച്ചു

കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ കെട്ടിടം ഇടിഞ്ഞുവീണ് അപകടം ഒരാൾ മരിച്ചു. കെട്ടിടത്തിൽ കുടുങ്ങിയ സ്ത്രീയാണ് മരിച്ചത്. കെട്ടിട അവശിഷ്ടങ്ങൾക്കിടയിൽ നിന്നാണ് രക്ഷാപ്രവർത്തകർ സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയത്. അപകടത്തിനു ശേഷം തലയോലപ്പറമ്പ് സ്വദേശി...

അബുദാബിയിൽ പൊടിക്കാറ്റ് മുന്നറിയിപ്പ്

അബുദാബിയുടെ ചില ഭാഗങ്ങളിൽ ഇന്ന് ഉച്ചകഴിഞ്ഞ് രാത്രി 8 മണിവരെ പൊടിക്കാറ്റ് മുന്നറിയിപ്പ്. നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി (NCM) ആണ് പൊടിക്കാറ്റ് മുന്നറിയിപ്പ് നൽകിയത്. കാറ്റിന്റെ വേഗത മണിക്കൂറിൽ 40 കിലോമീറ്റർ...

ഇന്ത്യയിൽ നിന്നുള്ള മാമ്പഴങ്ങളുടെ പ്രദർശനം, ‘ഇന്ത്യൻ മാംഗോ മാനിയ’യ്ക്ക് ലുലുവിൽ തുടക്കം

അബുദാബി: ഇന്ത്യയിൽ നിന്നുള്ള വൈവിധ്യമാർന്ന മാമ്പഴങ്ങളുടെയും മാമ്പഴ വിഭവങ്ങളുടെയും വിപുലമായ പ്രദർശനവുമായി 'ഇന്ത്യൻ മാംഗോ മാനിയ'യ്ക്ക് ലുലു ഹൈപ്പർമാർക്കറ്റുകളിൽ തുടക്കമായി. അഗ്രിക്കൾച്ചറൽ പ്രോസസ്ഡ് ഫുഡ് പ്രോഡക്ട് എക്പോർട്ട് ഡെവലെപ്മെൻ്റ് അതോറിറ്റിയുമായി സഹകരിച്ചാണ് ക്യാമ്പെയിൻ. ജിസിസിയിൽ...

പിൻഗാമിയെ തീരുമാനിക്കാനുള്ള അവകാശം ദലൈലാമയ്ക്ക് മാത്രം: ചൈനയ്ക്കെതിരെ ഇന്ത്യ

ദലൈലാമയുടെ പിൻഗാമിയെ തീരുമാനിക്കാനുള്ള അവകാശം ദലൈലാമയിൽ മാത്രമാണെന്ന് കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി കിരൺ റിജിജു പ്രസ്താവനയിൽ പറഞ്ഞു. ദലൈലാമയുടെ പുനർജന്മം ബീജിംഗ് അംഗീകരിക്കണമെന്ന ചൈനയുടെ ആവശ്യത്തിനെതിരെ ഇന്ത്യ വ്യാഴാഴ്ച എതിർപ്പ് പ്രകടിപ്പിച്ചു, ടിബറ്റൻ...

ആദ്യ വന്യജീവി സൗഹൃദ എക്സ്പ്രസ് വേ ആയി ഡൽഹി-മുംബൈ അതിവേഗപാത

ഇന്ത്യയിലെ ആദ്യ വന്യജീവി സൗഹൃദ എക്സ്പ്രസ് വേ ആയി മാറി ഡൽഹി-മുംബൈ അതിവേഗപാത. ഇതോടെ ഇന്ത്യയിൽ ആദ്യമായി ഡൽഹി-മുംബൈ എക്സ്പ്രസ് വേയിൽ ഒരു പ്രത്യേക വന്യജീവി ഇടനാഴി അവതരിപ്പിക്കുകയാണ്. അതിവേഗപാതയുടെ 12 കിലോമീറ്റർ...

കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രി കെട്ടിടം ഇടിഞ്ഞുവീണ് അപകടം; ഒരാൾ മരിച്ചു

കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ കെട്ടിടം ഇടിഞ്ഞുവീണ് അപകടം ഒരാൾ മരിച്ചു. കെട്ടിടത്തിൽ കുടുങ്ങിയ സ്ത്രീയാണ് മരിച്ചത്. കെട്ടിട അവശിഷ്ടങ്ങൾക്കിടയിൽ നിന്നാണ് രക്ഷാപ്രവർത്തകർ സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയത്. അപകടത്തിനു ശേഷം തലയോലപ്പറമ്പ് സ്വദേശി...

വെളിപ്പെടുത്തലുകൾ നടത്തിയതിൽ ഭയമില്ല, നടപടി നേരിടാനും തയ്യാർ, രോഗികൾ നന്ദി അറിയിച്ചു: ഡോ. ഹാരിസ് ചിറക്കൽ

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളജിലെ ഉപകരണക്ഷാമത്തെക്കുറിച്ചുള്ള വെളിപ്പെടുത്തലുകൾ നടത്തിയതിൽ പ്രതികരണവുമായി ഡോ ഹാരിസ് ചിറയ്ക്കൽ. വെളിപ്പെടുത്തലുകൾ നടത്തിയതിൽ തനിക്ക് ഭയമില്ല എന്ന് യൂറോളജി വിഭാഗം മേധാവി ഡോ. ഹാരിസ് ചിറക്കൽ പറഞ്ഞു. ഈ...

കുട്ടികൾക്ക് സൂംബ പരിശീലനം നൽകാനുള്ള തീരുമാനത്തെ വിമർശിച്ച അധ്യാപകന് സസ്പെൻഷൻ

മലപ്പുറം: ലഹരി വിരുദ്ധ ക്യാപയിന്‍റെ ഭാഗമായി വിദ്യാലയങ്ങളിൽ കുട്ടികൾക്ക് സൂംബ പരിശീലനം നൽകാനുള്ള തീരുമാനത്തെ വിമർശിച്ച മുജാഹിദ് വിസ്ഡം വിഭാഗം നേതാവായ അധ്യാപകന് എതിരെ നടപടി. സർക്കാരിനെതിരെ ഫേസ്ബുക്കിൽ പോസ്റ്റ് ഇട്ട ടികെ...

ഘാനയുടെ പരമോന്നത ദേശീയ ബഹുമതി ‘ഓഫീസർ ഓഫ് ദി ഓർഡർ ഓഫ് ദി സ്റ്റാർ’ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക്

ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഘാനയുടെ ദേശീയ പരമോന്നത ബഹുമതിയായ 'ഓഫീസർ ഓഫ് ദി ഓർഡർ ഓഫ് ദി സ്റ്റാർ ഓഫ് ഘാന' സമ്മാനിച്ചു. പ്രധാനമന്ത്രിയുടെ പശ്ചിമാഫ്രിക്കൻ രാഷ്‌ട്ര സന്ദർശന വേളയില്‍ പ്രസിഡന്റ്...