അഭ്രപാളികളിൽ പകരം വയ്ക്കാനില്ലാത്ത നിത്യഹരിത നായകൻ വിടവാങ്ങിയിട്ട് 34 വർഷം

തിരുവനന്തപുരം: മലയാളത്തിലെ നിത്യഹരിത നായകനായ പ്രേം നസീർ വിട വാങ്ങിയിട്ട് 34 വർഷം. എക്കാലത്തും എല്ലാവർക്കും ഒരത്ഭുതമായിരുന്നു പ്രേം നസീർ. ഒരിക്കൽ സിനിമാലോകം പോലും അദ്ദേഹത്തെ പ്രദക്ഷിണം വച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു.1955 മുതൽ 88 വരെയായിരുന്നു സിനിമ ലോകത്തിൽ പകരം വയ്ക്കാനില്ലാത്ത അമരക്കാരനായി നസീർ അരങ്ങ് വാണത് .

അഭിനയിച്ചു തീർത്തത് 725 ഓളം സിനിമകൾ. അതിൽ 700 എണ്ണത്തിലും നായകൻ. ഒരു പതിറ്റാണ്ടോളം തന്റെ സിനിമകളിലൂടെ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകലക്ഷങ്ങളെ കോരിത്തരിപ്പിക്കുകയും ആവേശഭരിതരാക്കുകയും ചെയ്തു അദ്ദേഹം. നാടകനടനായി അരങ്ങിന്റെ മുഴുവൻ കയ്യടി നേടി കൊണ്ടാണ് അദ്ദേഹം തിരശ്ശീലയ്ക്ക് മുമ്പിൽ എത്തുന്നത്. 1952 ൽ പുറത്തിറങ്ങിയ മരുമകൾ എന്ന സിനിമയിലൂടെ അദ്ദേഹം ലോകത്തിന് മുന്നിൽ എത്തി. സിനിമയിലെ ഔദ്യോഗിക ജീവിതം അവിടെ തുടങ്ങുകയായി. കണ്ണടച്ച് തുറക്കുന്ന വേഗതയിൽ സിനിമാലോകം കണ്ട ഏറ്റവും നല്ല നായകനായി പ്രേം നസീർ ഉയരുകയായിരുന്നു. ഈ ഒരു കാലഘട്ടത്തിൽ സിനിമ ആസ്വാദക മനസുകളിൽ പ്രണയനായകനായി അദ്ദേഹം പൂത്തുലഞ്ഞു നിന്നു.

മലയാളത്തിൽ മാത്രമല്ല മറ്റു ഇതര ഭാഷകളായ കന്നട, തെലുങ്ക്, തമിഴ് തുടങ്ങിയവയിലും തന്റേതായ സ്ഥാനം ഉറപ്പിക്കാൻ നസീറിന് സാധിച്ചു. നായക കഥാപാത്രങ്ങളിൽ നിന്നും തികച്ചും വ്യത്യസ്തമായ മറ്റു കഥാപാത്രങ്ങളിലേക്ക് കൂടി പരകായപ്രവേശം നടത്താൻ ആഗ്രഹിച്ച അദ്ദേഹം 85 നു ശേഷം അഭിനയ പ്രാധാന്യമുള്ള മറ്റു കഥാപാത്രങ്ങളെ കൂടി സ്വീകരിച്ചു. അഭിനേതാവ് എന്നതിനപ്പുറത്തേക്ക് ഒരു സംവിധായകൻ എന്ന നിലയിലേക്ക് മാറാൻ ആഗ്രഹിച്ചിരിക്കുമ്പോഴാണ് അദ്ദേഹം നിനച്ചിരിക്കാതെ മറ്റൊരു ലോകത്തിലേക്ക് യാത്രയാകുന്നത്. അല്ലായിരുന്നുവെങ്കിൽ നസീർ എന്ന സംവിധായകനിലൂടെ അദ്ദേഹത്തിന്റെ മനസ്സിലുള്ള സിനിമാ സങ്കല്പങ്ങൾ കൂടി ലോകത്തിന് മനസ്സിലാകുമായിരുന്നു. അതുല്യനായ ആ പ്രതിഭയുടെ ലോകത്തിന് പകരം വയ്ക്കാൻ കഴിയാത്ത അഭിനയ മികവിന് തന്നെയാണ് രാജ്യം അദ്ദേഹത്തിന് പത്മഭൂഷൻ പത്മശ്രീ തുടങ്ങിയ പുരസ്കാരങ്ങൾ നൽകി ആദരിച്ചത്. മൺമറഞ്ഞു പോയെങ്കിലും കാലങ്ങൾക്കിപ്പുറവും തലമുറ വ്യത്യാസമില്ലാതെ പ്രേക്ഷകർ എന്നും അദ്ദേഹത്തെ നെഞ്ചിലേറ്റി നടക്കുന്നു. ഇന്നും കലാസ്വാദകർ അദ്ദേഹത്തെ സ്നേഹിക്കുകയും ആരാധികയും ചെയ്യുന്നു എന്നുള്ളത് ആ വ്യക്തിത്വത്തിന്റെ ആത്മാർപ്പണത്തിന്റെ ഫലം തന്നെയാണ്.

പുതുവത്സരാഘോഷ പരിപാടി ‘സൗത്ത് കാര്‍ണിവല്‍’ നാളെ ദുബായിൽ

ദുബായ്: പുതുവത്സരാഘോഷ പരിപാടി 'സൗത്ത് കാര്‍ണിവല്‍ ദുബായ് 2025' നാളെ നടക്കും. ദുബായ് സിലിക്കണ്‍ ഒയാസിസിലെ റാഡിസണ്‍ റെഡ് ഹോട്ടലില്‍ വൈകീട്ട് നാല് മണി മുതല്‍ ആണ് ജാസി ഗിഫ്റ്റ്, ഡാബ്‌സി ഉൾപ്പെടെയുള്ള...

ബംഗ്ലാദേശ് ആദ്യ വനിതാ പ്രധാനമന്ത്രി ബീഗം ഖാലിദ സിയ അന്തരിച്ചു

ബംഗ്ലാദേശിന്റെ ചരിത്രത്തിലെ ആദ്യ വനിതാ പ്രധാനമന്ത്രിയും ബിഎൻപി അധ്യക്ഷയുമായ ബീഗം ഖാലിദ സിയ (80) അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ദീർഘനാളായി ചികിത്സയിലായിരുന്നു. ലിവർ സിറോസിസ്, സന്ധിവേദന, പ്രമേഹം, ഹൃദയസംബന്ധമായ അസുഖങ്ങൾ എന്നിവ അവരെ...

എബിവിപി പ്രവർത്തകൻ വിശാൽ വധക്കേസ്; മുഴുവൻ പ്രതികളേയും വെറുതെവിട്ടു

ആലപ്പുഴ ചെങ്ങന്നൂരിലെ എബിവിപി പ്രവർത്തകനായിരുന്ന വിശാൽ വധക്കേസിൽ എല്ലാ പ്രതികളെയും വെറുതേ വിട്ട് കോടതി. മാവേലിക്കര അഡീഷണൽ സെഷൻസ് കോടതിയാണ് 19 പേരെയും വെറുതെ വിട്ടുകൊണ്ട് വിധി പ്രസ്താവിച്ചത്. ക്യാമ്പസ് ഫ്രണ്ട് പ്രവർത്തകരായിരുന്നു...

മനസിന്റെയും ഹൃദയത്തിന്റെയും ശരീരത്തിന്റെയും കേന്ദ്രമാണ് ശിവഗിരി; തീർത്ഥാടന സമ്മേളനം ഉദ്ഘാടനം ചെയ്ത് ഉപരാഷ്ട്രപതി

ഒരു ജാതി, ഒരു മതം, ഒരു ദൈവം എന്നത് മഹത്തായ മുദ്രാവാക്യമെന്ന് ഉപരാഷ്ട്രപതി സി പി രാധാകൃഷ്ണൻ. ഭാവിയിലേക്ക് നമ്മളെ നയിക്കാൻ ശ്രീനാരായണ ഗുരുദേവൻ മുന്നിൽ നിന്നുവെന്നും ഉപരാഷ്ട്രപതി പറഞ്ഞു. 93-ആം ശിവഗിരി...

ശബരിമല സ്വർണ്ണകൊള്ള; മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെ എസ് ഐ ടി ചോദ്യം ചെയ്തു

ശബരിമല സ്വർണ്ണപ്പാളി കേസിൽ മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെ പ്രത്യേക അന്വേഷണസംഘം ചോദ്യം ചെയ്തു. മുൻ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് പി എസ് പ്രശാന്തിനെയും പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തു....

പുതുവത്സരാഘോഷ പരിപാടി ‘സൗത്ത് കാര്‍ണിവല്‍’ നാളെ ദുബായിൽ

ദുബായ്: പുതുവത്സരാഘോഷ പരിപാടി 'സൗത്ത് കാര്‍ണിവല്‍ ദുബായ് 2025' നാളെ നടക്കും. ദുബായ് സിലിക്കണ്‍ ഒയാസിസിലെ റാഡിസണ്‍ റെഡ് ഹോട്ടലില്‍ വൈകീട്ട് നാല് മണി മുതല്‍ ആണ് ജാസി ഗിഫ്റ്റ്, ഡാബ്‌സി ഉൾപ്പെടെയുള്ള...

ബംഗ്ലാദേശ് ആദ്യ വനിതാ പ്രധാനമന്ത്രി ബീഗം ഖാലിദ സിയ അന്തരിച്ചു

ബംഗ്ലാദേശിന്റെ ചരിത്രത്തിലെ ആദ്യ വനിതാ പ്രധാനമന്ത്രിയും ബിഎൻപി അധ്യക്ഷയുമായ ബീഗം ഖാലിദ സിയ (80) അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ദീർഘനാളായി ചികിത്സയിലായിരുന്നു. ലിവർ സിറോസിസ്, സന്ധിവേദന, പ്രമേഹം, ഹൃദയസംബന്ധമായ അസുഖങ്ങൾ എന്നിവ അവരെ...

എബിവിപി പ്രവർത്തകൻ വിശാൽ വധക്കേസ്; മുഴുവൻ പ്രതികളേയും വെറുതെവിട്ടു

ആലപ്പുഴ ചെങ്ങന്നൂരിലെ എബിവിപി പ്രവർത്തകനായിരുന്ന വിശാൽ വധക്കേസിൽ എല്ലാ പ്രതികളെയും വെറുതേ വിട്ട് കോടതി. മാവേലിക്കര അഡീഷണൽ സെഷൻസ് കോടതിയാണ് 19 പേരെയും വെറുതെ വിട്ടുകൊണ്ട് വിധി പ്രസ്താവിച്ചത്. ക്യാമ്പസ് ഫ്രണ്ട് പ്രവർത്തകരായിരുന്നു...

മനസിന്റെയും ഹൃദയത്തിന്റെയും ശരീരത്തിന്റെയും കേന്ദ്രമാണ് ശിവഗിരി; തീർത്ഥാടന സമ്മേളനം ഉദ്ഘാടനം ചെയ്ത് ഉപരാഷ്ട്രപതി

ഒരു ജാതി, ഒരു മതം, ഒരു ദൈവം എന്നത് മഹത്തായ മുദ്രാവാക്യമെന്ന് ഉപരാഷ്ട്രപതി സി പി രാധാകൃഷ്ണൻ. ഭാവിയിലേക്ക് നമ്മളെ നയിക്കാൻ ശ്രീനാരായണ ഗുരുദേവൻ മുന്നിൽ നിന്നുവെന്നും ഉപരാഷ്ട്രപതി പറഞ്ഞു. 93-ആം ശിവഗിരി...

ശബരിമല സ്വർണ്ണകൊള്ള; മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെ എസ് ഐ ടി ചോദ്യം ചെയ്തു

ശബരിമല സ്വർണ്ണപ്പാളി കേസിൽ മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെ പ്രത്യേക അന്വേഷണസംഘം ചോദ്യം ചെയ്തു. മുൻ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് പി എസ് പ്രശാന്തിനെയും പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തു....

ശബരിമല സ്വർണക്കൊള്ള; ദേവസ്വം ബോർഡ് മുൻ അംഗം എന്‍ വിജയകുമാര്‍ അറസ്റ്റില്‍

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ അംഗം എന്‍ വിജയകുമാര്‍ അറസ്റ്റില്‍. അറസ്റ്റിലായ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ പത്മകുമാറിന്റെ ഭരണസമിതിയിലെ അംഗമാണ് വിജയകുമാര്‍. കൂട്ടുത്തരവാദിത്തമാണെന്ന പത്മകുമാറിന്റെ മൊഴി സാധൂകരിക്കുന്ന...

“ശാസ്തമംഗലത്തെ ഓഫീസ് ശബരിനാഥന്‍റെ സൗകര്യത്തിനല്ല ജനങ്ങളുടെ സൗകര്യത്തിന്” – ശബരിനാഥന് മറുപടിയുമായി വി കെ പ്രശാന്ത്

എം.എൽ.എ ഹോസ്റ്റലിൽ മുറിയുണ്ടായിരിക്കെ ശാസ്തമംഗലത്ത് എന്തിനാണ് ഓഫീസ് എന്ന ശബരിനാഥന്റെ ചോദ്യത്തിന് കടുത്ത ഭാഷയിൽ മറുപടിയുമായി വി.കെ. പ്രശാന്ത് എം.എൽ.എ. ശാസ്തമംഗലത്തെ ഓഫീസ് പ്രവർത്തിക്കുന്നത് ശബരിനാഥന്റെ സൗകര്യത്തിനല്ലെന്നും മണ്ഡലത്തിലെ സാധാരണക്കാരായ ജനങ്ങളുടെ സൗകര്യത്തിനാണെന്നും...

“എംഎൽഎ ഹോസ്റ്റലിൽ രണ്ട് മുറികളുണ്ട്, എന്തിന് ശാസ്തമംഗലത്തെ ഓഫീസ്?” പ്രശാന്തിനെതിരെ ശബരിനാഥൻ

വട്ടിയൂർക്കാവ് എംഎൽഎ വി.കെ. പ്രശാന്തിന്റെ ഓഫീസ് കെട്ടിടത്തെച്ചൊല്ലിയുള്ള തർക്കത്തിൽ മുൻ ഡി.ജി.പി ആർ. ശ്രീലേഖയെ പിന്തുണച്ച് കോൺഗ്രസ് കൗൺസിലർ കെ. ശബരിനാഥൻ. എം.എൽ.എ ഹോസ്റ്റലിലെ നിള ബ്ലോക്കിൽ 31, 32 എന്നീ നമ്പറുകളിലുള്ള...