അഭ്രപാളികളിൽ പകരം വയ്ക്കാനില്ലാത്ത നിത്യഹരിത നായകൻ വിടവാങ്ങിയിട്ട് 34 വർഷം

തിരുവനന്തപുരം: മലയാളത്തിലെ നിത്യഹരിത നായകനായ പ്രേം നസീർ വിട വാങ്ങിയിട്ട് 34 വർഷം. എക്കാലത്തും എല്ലാവർക്കും ഒരത്ഭുതമായിരുന്നു പ്രേം നസീർ. ഒരിക്കൽ സിനിമാലോകം പോലും അദ്ദേഹത്തെ പ്രദക്ഷിണം വച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു.1955 മുതൽ 88 വരെയായിരുന്നു സിനിമ ലോകത്തിൽ പകരം വയ്ക്കാനില്ലാത്ത അമരക്കാരനായി നസീർ അരങ്ങ് വാണത് .

അഭിനയിച്ചു തീർത്തത് 725 ഓളം സിനിമകൾ. അതിൽ 700 എണ്ണത്തിലും നായകൻ. ഒരു പതിറ്റാണ്ടോളം തന്റെ സിനിമകളിലൂടെ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകലക്ഷങ്ങളെ കോരിത്തരിപ്പിക്കുകയും ആവേശഭരിതരാക്കുകയും ചെയ്തു അദ്ദേഹം. നാടകനടനായി അരങ്ങിന്റെ മുഴുവൻ കയ്യടി നേടി കൊണ്ടാണ് അദ്ദേഹം തിരശ്ശീലയ്ക്ക് മുമ്പിൽ എത്തുന്നത്. 1952 ൽ പുറത്തിറങ്ങിയ മരുമകൾ എന്ന സിനിമയിലൂടെ അദ്ദേഹം ലോകത്തിന് മുന്നിൽ എത്തി. സിനിമയിലെ ഔദ്യോഗിക ജീവിതം അവിടെ തുടങ്ങുകയായി. കണ്ണടച്ച് തുറക്കുന്ന വേഗതയിൽ സിനിമാലോകം കണ്ട ഏറ്റവും നല്ല നായകനായി പ്രേം നസീർ ഉയരുകയായിരുന്നു. ഈ ഒരു കാലഘട്ടത്തിൽ സിനിമ ആസ്വാദക മനസുകളിൽ പ്രണയനായകനായി അദ്ദേഹം പൂത്തുലഞ്ഞു നിന്നു.

മലയാളത്തിൽ മാത്രമല്ല മറ്റു ഇതര ഭാഷകളായ കന്നട, തെലുങ്ക്, തമിഴ് തുടങ്ങിയവയിലും തന്റേതായ സ്ഥാനം ഉറപ്പിക്കാൻ നസീറിന് സാധിച്ചു. നായക കഥാപാത്രങ്ങളിൽ നിന്നും തികച്ചും വ്യത്യസ്തമായ മറ്റു കഥാപാത്രങ്ങളിലേക്ക് കൂടി പരകായപ്രവേശം നടത്താൻ ആഗ്രഹിച്ച അദ്ദേഹം 85 നു ശേഷം അഭിനയ പ്രാധാന്യമുള്ള മറ്റു കഥാപാത്രങ്ങളെ കൂടി സ്വീകരിച്ചു. അഭിനേതാവ് എന്നതിനപ്പുറത്തേക്ക് ഒരു സംവിധായകൻ എന്ന നിലയിലേക്ക് മാറാൻ ആഗ്രഹിച്ചിരിക്കുമ്പോഴാണ് അദ്ദേഹം നിനച്ചിരിക്കാതെ മറ്റൊരു ലോകത്തിലേക്ക് യാത്രയാകുന്നത്. അല്ലായിരുന്നുവെങ്കിൽ നസീർ എന്ന സംവിധായകനിലൂടെ അദ്ദേഹത്തിന്റെ മനസ്സിലുള്ള സിനിമാ സങ്കല്പങ്ങൾ കൂടി ലോകത്തിന് മനസ്സിലാകുമായിരുന്നു. അതുല്യനായ ആ പ്രതിഭയുടെ ലോകത്തിന് പകരം വയ്ക്കാൻ കഴിയാത്ത അഭിനയ മികവിന് തന്നെയാണ് രാജ്യം അദ്ദേഹത്തിന് പത്മഭൂഷൻ പത്മശ്രീ തുടങ്ങിയ പുരസ്കാരങ്ങൾ നൽകി ആദരിച്ചത്. മൺമറഞ്ഞു പോയെങ്കിലും കാലങ്ങൾക്കിപ്പുറവും തലമുറ വ്യത്യാസമില്ലാതെ പ്രേക്ഷകർ എന്നും അദ്ദേഹത്തെ നെഞ്ചിലേറ്റി നടക്കുന്നു. ഇന്നും കലാസ്വാദകർ അദ്ദേഹത്തെ സ്നേഹിക്കുകയും ആരാധികയും ചെയ്യുന്നു എന്നുള്ളത് ആ വ്യക്തിത്വത്തിന്റെ ആത്മാർപ്പണത്തിന്റെ ഫലം തന്നെയാണ്.

രാഹുൽ മാങ്കൂട്ടത്തിലിനെ കോൺഗ്രസിൽ നിന്ന് പുറത്താക്കി

ലൈംഗിക പീഡന പരാതിക്കേസിൽ പാലക്കാട് എം എൽ എ രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കോടതി തള്ളിയതോടെ കോൺഗ്രസ് പാർട്ടിയും രാഹുലിനെ കൈവിട്ടു. രാഹുലിനെ കോൺഗ്രസ്സ് പാർട്ടിയിൽ നിന്ന് പുറത്താക്കിയതായി കെപിസിസി അദ്ധ്യക്ഷൻ സണ്ണി...

ലൈംഗികപീഡന പരാതി; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യാപേക്ഷ തള്ളി കോടതി

ബലാത്സംഗ കേസിൽ പ്രതിയായ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിന് ജാമ്യമില്ല. രാഹുൽ മാങ്കൂട്ടത്തിലിന്‍റെ മുൻകൂര്‍ ജാമ്യാപേക്ഷ തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതി തള്ളി. ഇന്ന് ഉച്ചക്ക് 2.25 നാണ് നിർണ്ണായക വിധി വന്നത്....

ശബരിമല സ്വർണക്കൊള്ള; രണ്ടു പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി

ശബരിമല സ്വർണക്കൊള്ള കേസിലെ ആറാം പ്രതിയായ മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ശ്രീകുമാറിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി സിംഗിൾ ബെഞ്ച് തള്ളി. സ്വർണപ്പാളികൾ അറ്റകുറ്റപ്പണികൾക്കായി ഉണ്ണികൃഷ്ണൻ പോറ്റിയ്ക്ക് കൈമാറാൻ 2019ൽ ഉത്തരവിറക്കിയിരുന്നു. ഇതുമായി ബന്ധപ്പെട്ട...

ഷാഫിക്കെതിരെ പറഞ്ഞു, പിന്നാലെ ഷഹനാസിനെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽനിന്ന് പുറത്താക്കി, പിന്നീട് തിരിച്ചെടുത്തു

കോഴിക്കോട്: ലൈംഗികപീഡന കേസിൽ രാഹുൽ മാങ്കൂട്ടത്തിനെതിരെ പരാതി ഉയർന്നതോടെ, ഷാഫിക്കെതിരെയും വിമർശനം ഉന്നയിച്ചതിനെ തുടർന്ന് കെപിസിസി സംസ്‌കാര സാഹിതിയുടെ കോഴിക്കോട്ടെ ഔദ്യോഗിക വാട്‌സ്ആപ്പ് ഗ്രൂപ്പിൽ നിന്ന് എം എ ഷഹനാസിനെ പുറത്താക്കി. സംസ്‌കാര...

ഫ്ലാറ്റിൽ നിന്ന് ചാടുമെന്ന് ഭീഷണിപ്പെടുത്തി ഗുളിക കഴിപ്പിച്ചു, രാഹുലിനെതിരെ നിർണ്ണായക മൊഴി

ലൈംഗിക പീഡനക്കേസിൽ ഒളിവിലിരിക്കുന്ന രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എക്കെതിരെ നിർണ്ണായക വെളിപ്പെടുത്തലുകളുമായി പ്രോസിക്യൂഷൻ കോടതിയിൽ. യുവതിയുടെ ഫ്ലാറ്റിൽ എത്തി രാഹുൽ ആത്മഹത്യാ ഭീഷണി മുഴക്കിയെന്നും, ഗർഭഛിദ്രത്തിനുള്ള ഗുളിക കഴിക്കാൻ നിർബന്ധിച്ചെന്നും പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചു. രാഹുലിന്റെ...

രാഹുൽ മാങ്കൂട്ടത്തിലിനെ കോൺഗ്രസിൽ നിന്ന് പുറത്താക്കി

ലൈംഗിക പീഡന പരാതിക്കേസിൽ പാലക്കാട് എം എൽ എ രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കോടതി തള്ളിയതോടെ കോൺഗ്രസ് പാർട്ടിയും രാഹുലിനെ കൈവിട്ടു. രാഹുലിനെ കോൺഗ്രസ്സ് പാർട്ടിയിൽ നിന്ന് പുറത്താക്കിയതായി കെപിസിസി അദ്ധ്യക്ഷൻ സണ്ണി...

ലൈംഗികപീഡന പരാതി; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യാപേക്ഷ തള്ളി കോടതി

ബലാത്സംഗ കേസിൽ പ്രതിയായ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിന് ജാമ്യമില്ല. രാഹുൽ മാങ്കൂട്ടത്തിലിന്‍റെ മുൻകൂര്‍ ജാമ്യാപേക്ഷ തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതി തള്ളി. ഇന്ന് ഉച്ചക്ക് 2.25 നാണ് നിർണ്ണായക വിധി വന്നത്....

ശബരിമല സ്വർണക്കൊള്ള; രണ്ടു പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി

ശബരിമല സ്വർണക്കൊള്ള കേസിലെ ആറാം പ്രതിയായ മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ശ്രീകുമാറിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി സിംഗിൾ ബെഞ്ച് തള്ളി. സ്വർണപ്പാളികൾ അറ്റകുറ്റപ്പണികൾക്കായി ഉണ്ണികൃഷ്ണൻ പോറ്റിയ്ക്ക് കൈമാറാൻ 2019ൽ ഉത്തരവിറക്കിയിരുന്നു. ഇതുമായി ബന്ധപ്പെട്ട...

ഷാഫിക്കെതിരെ പറഞ്ഞു, പിന്നാലെ ഷഹനാസിനെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽനിന്ന് പുറത്താക്കി, പിന്നീട് തിരിച്ചെടുത്തു

കോഴിക്കോട്: ലൈംഗികപീഡന കേസിൽ രാഹുൽ മാങ്കൂട്ടത്തിനെതിരെ പരാതി ഉയർന്നതോടെ, ഷാഫിക്കെതിരെയും വിമർശനം ഉന്നയിച്ചതിനെ തുടർന്ന് കെപിസിസി സംസ്‌കാര സാഹിതിയുടെ കോഴിക്കോട്ടെ ഔദ്യോഗിക വാട്‌സ്ആപ്പ് ഗ്രൂപ്പിൽ നിന്ന് എം എ ഷഹനാസിനെ പുറത്താക്കി. സംസ്‌കാര...

ഫ്ലാറ്റിൽ നിന്ന് ചാടുമെന്ന് ഭീഷണിപ്പെടുത്തി ഗുളിക കഴിപ്പിച്ചു, രാഹുലിനെതിരെ നിർണ്ണായക മൊഴി

ലൈംഗിക പീഡനക്കേസിൽ ഒളിവിലിരിക്കുന്ന രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എക്കെതിരെ നിർണ്ണായക വെളിപ്പെടുത്തലുകളുമായി പ്രോസിക്യൂഷൻ കോടതിയിൽ. യുവതിയുടെ ഫ്ലാറ്റിൽ എത്തി രാഹുൽ ആത്മഹത്യാ ഭീഷണി മുഴക്കിയെന്നും, ഗർഭഛിദ്രത്തിനുള്ള ഗുളിക കഴിക്കാൻ നിർബന്ധിച്ചെന്നും പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചു. രാഹുലിന്റെ...

ശബരിമല സ്വര്‍ണ കൊള്ള; കട്ടിളപ്പാളിക്ക് പിന്നാലെ ദ്വാരപാലക ശിൽപ്പപാളി കേസിലും പ്രതി, എ പത്മകുമാര്‍ വീണ്ടും റിമാന്‍ഡില്‍

ശബരിമല സ്വര്‍ണ കൊള്ളയിൽ മുൻ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് എ പത്മകുമാറിനെ വീണ്ടും പ്രതി ചേര്‍ത്തു. ശബരിമലയിലെ ദ്വാരപാലക ശിൽപ്പ പാളി കേസിലാണ് സിപിഎം നേതാവ് കൂടിയായ എ പത്മകുമാറിനെ എസ്ഐടി...

നവംബറിൽ 1,232 ഇൻഡിഗോ വിമാന സർവീസുകൾ റദ്ദാക്കി; ഇൻഡിഗോയെ വിളിച്ചുവരുത്തി ഡി.ജി.സി.എ

നവംബർ മാസത്തിൽ ഇൻഡിഗോ എയർലൈൻസിന്റെ 1,232 വിമാന സർവീസുകൾ റദ്ദാക്കുകയും സമയബന്ധിതമായി പറന്നുയരുന്നതിൽ വീഴ്ച വരുത്തുകയും ചെയ്തതിനെ തുടർന്ന് വ്യോമയാന റെഗുലേറ്ററായ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡി.ജി.സി.എ.) എയർലൈൻസിന്റെ പ്രവർത്തനത്തെക്കുറിച്ച്...

രാഹുൽ മാങ്കൂട്ടത്തിലിന്റെ മുൻ‌കൂർ ജാമ്യാപേക്ഷയിൽ വിധി നാളെ

യുവതിയുടെ ലൈംഗിക പീഡന പരാതിയിൽ ഒളിവിൽ കഴിയുന്ന പാലക്കാട് എം.എൽ.എ. രാഹുൽ മാങ്കൂട്ടത്തിലിന്റെ മുൻ‌കൂർ ജാമ്യാപേക്ഷയിൽ വിധിപറയൽ വ്യാഴാഴ്ചത്തേക്ക് മാറ്റി. തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതിയിൽ വാദം പൂർത്തിയായി. നീണ്ട വാദപ്രതിവാദങ്ങൾക്ക് ശേഷം...