അഭ്രപാളികളിൽ പകരം വയ്ക്കാനില്ലാത്ത നിത്യഹരിത നായകൻ വിടവാങ്ങിയിട്ട് 34 വർഷം

തിരുവനന്തപുരം: മലയാളത്തിലെ നിത്യഹരിത നായകനായ പ്രേം നസീർ വിട വാങ്ങിയിട്ട് 34 വർഷം. എക്കാലത്തും എല്ലാവർക്കും ഒരത്ഭുതമായിരുന്നു പ്രേം നസീർ. ഒരിക്കൽ സിനിമാലോകം പോലും അദ്ദേഹത്തെ പ്രദക്ഷിണം വച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു.1955 മുതൽ 88 വരെയായിരുന്നു സിനിമ ലോകത്തിൽ പകരം വയ്ക്കാനില്ലാത്ത അമരക്കാരനായി നസീർ അരങ്ങ് വാണത് .

അഭിനയിച്ചു തീർത്തത് 725 ഓളം സിനിമകൾ. അതിൽ 700 എണ്ണത്തിലും നായകൻ. ഒരു പതിറ്റാണ്ടോളം തന്റെ സിനിമകളിലൂടെ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകലക്ഷങ്ങളെ കോരിത്തരിപ്പിക്കുകയും ആവേശഭരിതരാക്കുകയും ചെയ്തു അദ്ദേഹം. നാടകനടനായി അരങ്ങിന്റെ മുഴുവൻ കയ്യടി നേടി കൊണ്ടാണ് അദ്ദേഹം തിരശ്ശീലയ്ക്ക് മുമ്പിൽ എത്തുന്നത്. 1952 ൽ പുറത്തിറങ്ങിയ മരുമകൾ എന്ന സിനിമയിലൂടെ അദ്ദേഹം ലോകത്തിന് മുന്നിൽ എത്തി. സിനിമയിലെ ഔദ്യോഗിക ജീവിതം അവിടെ തുടങ്ങുകയായി. കണ്ണടച്ച് തുറക്കുന്ന വേഗതയിൽ സിനിമാലോകം കണ്ട ഏറ്റവും നല്ല നായകനായി പ്രേം നസീർ ഉയരുകയായിരുന്നു. ഈ ഒരു കാലഘട്ടത്തിൽ സിനിമ ആസ്വാദക മനസുകളിൽ പ്രണയനായകനായി അദ്ദേഹം പൂത്തുലഞ്ഞു നിന്നു.

മലയാളത്തിൽ മാത്രമല്ല മറ്റു ഇതര ഭാഷകളായ കന്നട, തെലുങ്ക്, തമിഴ് തുടങ്ങിയവയിലും തന്റേതായ സ്ഥാനം ഉറപ്പിക്കാൻ നസീറിന് സാധിച്ചു. നായക കഥാപാത്രങ്ങളിൽ നിന്നും തികച്ചും വ്യത്യസ്തമായ മറ്റു കഥാപാത്രങ്ങളിലേക്ക് കൂടി പരകായപ്രവേശം നടത്താൻ ആഗ്രഹിച്ച അദ്ദേഹം 85 നു ശേഷം അഭിനയ പ്രാധാന്യമുള്ള മറ്റു കഥാപാത്രങ്ങളെ കൂടി സ്വീകരിച്ചു. അഭിനേതാവ് എന്നതിനപ്പുറത്തേക്ക് ഒരു സംവിധായകൻ എന്ന നിലയിലേക്ക് മാറാൻ ആഗ്രഹിച്ചിരിക്കുമ്പോഴാണ് അദ്ദേഹം നിനച്ചിരിക്കാതെ മറ്റൊരു ലോകത്തിലേക്ക് യാത്രയാകുന്നത്. അല്ലായിരുന്നുവെങ്കിൽ നസീർ എന്ന സംവിധായകനിലൂടെ അദ്ദേഹത്തിന്റെ മനസ്സിലുള്ള സിനിമാ സങ്കല്പങ്ങൾ കൂടി ലോകത്തിന് മനസ്സിലാകുമായിരുന്നു. അതുല്യനായ ആ പ്രതിഭയുടെ ലോകത്തിന് പകരം വയ്ക്കാൻ കഴിയാത്ത അഭിനയ മികവിന് തന്നെയാണ് രാജ്യം അദ്ദേഹത്തിന് പത്മഭൂഷൻ പത്മശ്രീ തുടങ്ങിയ പുരസ്കാരങ്ങൾ നൽകി ആദരിച്ചത്. മൺമറഞ്ഞു പോയെങ്കിലും കാലങ്ങൾക്കിപ്പുറവും തലമുറ വ്യത്യാസമില്ലാതെ പ്രേക്ഷകർ എന്നും അദ്ദേഹത്തെ നെഞ്ചിലേറ്റി നടക്കുന്നു. ഇന്നും കലാസ്വാദകർ അദ്ദേഹത്തെ സ്നേഹിക്കുകയും ആരാധികയും ചെയ്യുന്നു എന്നുള്ളത് ആ വ്യക്തിത്വത്തിന്റെ ആത്മാർപ്പണത്തിന്റെ ഫലം തന്നെയാണ്.

നിയമസഭാ തെരെഞ്ഞെടുപ്പ്; തമിഴ്നാട്ടിൽ 82%, ബംഗാളിൽ 90% കടന്ന് പോളിങ്

പശ്ചിമ ബംഗാളിലും തമിഴ്‌നാട്ടിലും ജനവിധി എഴുതി. തമിഴ്‌നാട്ടിലും പശ്ചിമ ബംഗാളിലും ഇന്ന് നടന്ന വോട്ടെടുപ്പിൽ കനത്ത പോളിങ്. രണ്ടു സംസ്ഥാനങ്ങളിലും രാവിലെ തന്നെ പല ബൂത്തുകളിലും നല്ല തിരക്ക് അനുഭവപ്പെട്ടിരുന്നു. ഉച്ചകഴിഞ്ഞും ഉയർന്ന...

ഹണി എം വർഗീസിന് സ്ഥാനക്കയറ്റം നൽകരുതെന്ന് ആവശ്യപ്പെട്ട് അതിജീവിത

കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ വിചാരണാ കോടതി ജഡ്ജിയായിരുന്ന ഹണി എം. വർഗീസിന് സ്ഥാനക്കയറ്റം നൽകരുത് എന്നാവശ്യപ്പെട്ട് നിവേദനം നൽകി അതിജീവിത. രാഷ്ട്രപതി, സുപ്രീംകോടതി ചീഫ് ജസ്റ്റിസ്, ഹൈക്കോടതി ചീഫ് ജസ്റ്റിസ് എന്നിവർക്ക്...

തമിഴ്‌നാട് വിധിയെഴുതുന്നു, ഉച്ചവരെ 56.81 ശതമാനം പോളിംഗ്

തമിഴ്നാട്ടിൽ 234 അംഗ നിയമസഭാംഗങ്ങളെ തെരഞ്ഞെടുക്കുന്ന വോട്ടിംഗ് പുരോഗമിക്കുകയാണ്. ഉച്ചവരെ 56.81 ശതമാനം പോളിംഗ് നടന്നതായാണ് കണക്കുകൾ. രാവിലെ 7 മണി മുതൽ സംസ്ഥാനത്തെ 234 മണ്ഡലങ്ങളിലും വോട്ടെടുപ്പ് നടക്കുന്നു. കൊളത്തൂർ, എടപ്പാടി,...

ബംഗാളിൽ ആദ്യഘട്ട വോട്ടെടുപ്പ് തുടരുന്നു, ഉച്ചവരെ കനത്ത പോളിങ്

പശ്ചിമ ബംഗാളിൽ വോട്ടെടുപ്പ് തുടരുന്നു. ഉച്ചവരെ 60ശതമാനത്തിലധികം പോളിങ് ആണ് നാടകരേഖപ്പെടുത്തിയത്. 152 മണ്ഢലങ്ങളിലും കനത്ത പോളിങ് ആണ് രേഖപ്പെടുത്തുന്നത്. നിയമസഭാ തിരഞ്ഞെടുപ്പിനുള്ള വോട്ടെടുപ്പ് രാവിലെ 7 മണിക്ക് ആരംഭിച്ചപ്പോൾ മുതൽ നല്ല...

കേരളത്തിൽ ചൂട് കനക്കുന്നു; പാലക്കാട്, കൊല്ലം, തൃശ്ശൂർ ജില്ലകളില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്

സംസ്ഥാനത്ത് ചൂട് കണക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. പാലക്കാട്, കൊല്ലം, തൃശ്ശൂർ ജില്ലകളിലാണ് നിലവിൽ ഉഷ്ണതരംഗ മുന്നറിയിപ്പ് ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടുള്ളത്. അന്തരീക്ഷ താപനില 40 ഡിഗ്രി സെൽഷ്യസിന് മുകളിൽ ഉയരുകയും സാധാരണ താപനിലയെക്കാൾ...

നിയമസഭാ തെരെഞ്ഞെടുപ്പ്; തമിഴ്നാട്ടിൽ 82%, ബംഗാളിൽ 90% കടന്ന് പോളിങ്

പശ്ചിമ ബംഗാളിലും തമിഴ്‌നാട്ടിലും ജനവിധി എഴുതി. തമിഴ്‌നാട്ടിലും പശ്ചിമ ബംഗാളിലും ഇന്ന് നടന്ന വോട്ടെടുപ്പിൽ കനത്ത പോളിങ്. രണ്ടു സംസ്ഥാനങ്ങളിലും രാവിലെ തന്നെ പല ബൂത്തുകളിലും നല്ല തിരക്ക് അനുഭവപ്പെട്ടിരുന്നു. ഉച്ചകഴിഞ്ഞും ഉയർന്ന...

ഹണി എം വർഗീസിന് സ്ഥാനക്കയറ്റം നൽകരുതെന്ന് ആവശ്യപ്പെട്ട് അതിജീവിത

കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ വിചാരണാ കോടതി ജഡ്ജിയായിരുന്ന ഹണി എം. വർഗീസിന് സ്ഥാനക്കയറ്റം നൽകരുത് എന്നാവശ്യപ്പെട്ട് നിവേദനം നൽകി അതിജീവിത. രാഷ്ട്രപതി, സുപ്രീംകോടതി ചീഫ് ജസ്റ്റിസ്, ഹൈക്കോടതി ചീഫ് ജസ്റ്റിസ് എന്നിവർക്ക്...

തമിഴ്‌നാട് വിധിയെഴുതുന്നു, ഉച്ചവരെ 56.81 ശതമാനം പോളിംഗ്

തമിഴ്നാട്ടിൽ 234 അംഗ നിയമസഭാംഗങ്ങളെ തെരഞ്ഞെടുക്കുന്ന വോട്ടിംഗ് പുരോഗമിക്കുകയാണ്. ഉച്ചവരെ 56.81 ശതമാനം പോളിംഗ് നടന്നതായാണ് കണക്കുകൾ. രാവിലെ 7 മണി മുതൽ സംസ്ഥാനത്തെ 234 മണ്ഡലങ്ങളിലും വോട്ടെടുപ്പ് നടക്കുന്നു. കൊളത്തൂർ, എടപ്പാടി,...

ബംഗാളിൽ ആദ്യഘട്ട വോട്ടെടുപ്പ് തുടരുന്നു, ഉച്ചവരെ കനത്ത പോളിങ്

പശ്ചിമ ബംഗാളിൽ വോട്ടെടുപ്പ് തുടരുന്നു. ഉച്ചവരെ 60ശതമാനത്തിലധികം പോളിങ് ആണ് നാടകരേഖപ്പെടുത്തിയത്. 152 മണ്ഢലങ്ങളിലും കനത്ത പോളിങ് ആണ് രേഖപ്പെടുത്തുന്നത്. നിയമസഭാ തിരഞ്ഞെടുപ്പിനുള്ള വോട്ടെടുപ്പ് രാവിലെ 7 മണിക്ക് ആരംഭിച്ചപ്പോൾ മുതൽ നല്ല...

കേരളത്തിൽ ചൂട് കനക്കുന്നു; പാലക്കാട്, കൊല്ലം, തൃശ്ശൂർ ജില്ലകളില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്

സംസ്ഥാനത്ത് ചൂട് കണക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. പാലക്കാട്, കൊല്ലം, തൃശ്ശൂർ ജില്ലകളിലാണ് നിലവിൽ ഉഷ്ണതരംഗ മുന്നറിയിപ്പ് ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടുള്ളത്. അന്തരീക്ഷ താപനില 40 ഡിഗ്രി സെൽഷ്യസിന് മുകളിൽ ഉയരുകയും സാധാരണ താപനിലയെക്കാൾ...

പാമ്പ് കടിയേറ്റ് ഉറങ്ങിക്കിടന്ന എട്ട് വയസുകാരന്‍ മരിച്ചു

തിരുവനന്തപുരം ചിറയിന്‍കീഴില്‍ പാമ്പ് കടിയേറ്റ് ഉറങ്ങിക്കിടന്ന എട്ട് വയസുകാരന്‍ മരിച്ചു. ചിറയിന്‍കീഴ് സ്വദേശികളായ ദിലീപ്-അനു ദമ്പതികളുടെ മകനായ ദിക്ഷല്‍ ആണ് മരിച്ചത്. കാലില്‍ രക്തം പൊടിയുകയും ശരീരം നീലനിറം ആകുകയും ചെയ്തതോടെയാണ് വീട്ടുകാര്‍...

പാറമേക്കാവിനെതിരായ നടപടിയില്‍ നിന്നും പാലക്കാട് കളക്ടറും കമ്മീഷണറും പിന്മാറണം: പാറമേക്കാവ് ദേവസ്വം

പാറമേക്കാവ് വെടിക്കെട്ട് ലൈസൻസിക്കെതിരെ കേസെടുത്ത നടപടിക്കെതിരെ പാറമേക്കാവ് ദേവസ്വം സെക്രട്ടറി ജി രാജേഷ്. കേസെടുത്തത് പൂരം തകർക്കാനുള്ള നീക്കമാണെന്ന് സംശയിക്കുന്നുവെന്ന് പാറമേക്കാവ് ദേവസ്വം സെക്രട്ടറി ജി രാജേഷ് ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. പെസോ...

ടിം കുക്ക് പടിയിറങ്ങുന്നു, ജോൺ ടെർനസ് പുതിയ ആപ്പിൾ സിഇഒ

15 വർഷത്തെ സേവനത്തിന് ശേഷം ആപ്പിളിന്റെ സിഇഒ സ്ഥാനത്ത് നിന്ന് ടിം കുക്ക് പടിയിറങ്ങുന്നു. എന്നാൽ കുക്ക് എക്സിക്യൂട്ടീവ് ചെയർമാനായി തുടരും. കുക്ക് ഔദ്യോഗികമായി സ്ഥാനമൊഴിഞ്ഞാൽ ജോൺ ടെർനസ് ആപ്പിളിന്റെ പുതിയ സിഇഒ...