അഭ്രപാളികളിൽ പകരം വയ്ക്കാനില്ലാത്ത നിത്യഹരിത നായകൻ വിടവാങ്ങിയിട്ട് 34 വർഷം

തിരുവനന്തപുരം: മലയാളത്തിലെ നിത്യഹരിത നായകനായ പ്രേം നസീർ വിട വാങ്ങിയിട്ട് 34 വർഷം. എക്കാലത്തും എല്ലാവർക്കും ഒരത്ഭുതമായിരുന്നു പ്രേം നസീർ. ഒരിക്കൽ സിനിമാലോകം പോലും അദ്ദേഹത്തെ പ്രദക്ഷിണം വച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു.1955 മുതൽ 88 വരെയായിരുന്നു സിനിമ ലോകത്തിൽ പകരം വയ്ക്കാനില്ലാത്ത അമരക്കാരനായി നസീർ അരങ്ങ് വാണത് .

അഭിനയിച്ചു തീർത്തത് 725 ഓളം സിനിമകൾ. അതിൽ 700 എണ്ണത്തിലും നായകൻ. ഒരു പതിറ്റാണ്ടോളം തന്റെ സിനിമകളിലൂടെ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകലക്ഷങ്ങളെ കോരിത്തരിപ്പിക്കുകയും ആവേശഭരിതരാക്കുകയും ചെയ്തു അദ്ദേഹം. നാടകനടനായി അരങ്ങിന്റെ മുഴുവൻ കയ്യടി നേടി കൊണ്ടാണ് അദ്ദേഹം തിരശ്ശീലയ്ക്ക് മുമ്പിൽ എത്തുന്നത്. 1952 ൽ പുറത്തിറങ്ങിയ മരുമകൾ എന്ന സിനിമയിലൂടെ അദ്ദേഹം ലോകത്തിന് മുന്നിൽ എത്തി. സിനിമയിലെ ഔദ്യോഗിക ജീവിതം അവിടെ തുടങ്ങുകയായി. കണ്ണടച്ച് തുറക്കുന്ന വേഗതയിൽ സിനിമാലോകം കണ്ട ഏറ്റവും നല്ല നായകനായി പ്രേം നസീർ ഉയരുകയായിരുന്നു. ഈ ഒരു കാലഘട്ടത്തിൽ സിനിമ ആസ്വാദക മനസുകളിൽ പ്രണയനായകനായി അദ്ദേഹം പൂത്തുലഞ്ഞു നിന്നു.

മലയാളത്തിൽ മാത്രമല്ല മറ്റു ഇതര ഭാഷകളായ കന്നട, തെലുങ്ക്, തമിഴ് തുടങ്ങിയവയിലും തന്റേതായ സ്ഥാനം ഉറപ്പിക്കാൻ നസീറിന് സാധിച്ചു. നായക കഥാപാത്രങ്ങളിൽ നിന്നും തികച്ചും വ്യത്യസ്തമായ മറ്റു കഥാപാത്രങ്ങളിലേക്ക് കൂടി പരകായപ്രവേശം നടത്താൻ ആഗ്രഹിച്ച അദ്ദേഹം 85 നു ശേഷം അഭിനയ പ്രാധാന്യമുള്ള മറ്റു കഥാപാത്രങ്ങളെ കൂടി സ്വീകരിച്ചു. അഭിനേതാവ് എന്നതിനപ്പുറത്തേക്ക് ഒരു സംവിധായകൻ എന്ന നിലയിലേക്ക് മാറാൻ ആഗ്രഹിച്ചിരിക്കുമ്പോഴാണ് അദ്ദേഹം നിനച്ചിരിക്കാതെ മറ്റൊരു ലോകത്തിലേക്ക് യാത്രയാകുന്നത്. അല്ലായിരുന്നുവെങ്കിൽ നസീർ എന്ന സംവിധായകനിലൂടെ അദ്ദേഹത്തിന്റെ മനസ്സിലുള്ള സിനിമാ സങ്കല്പങ്ങൾ കൂടി ലോകത്തിന് മനസ്സിലാകുമായിരുന്നു. അതുല്യനായ ആ പ്രതിഭയുടെ ലോകത്തിന് പകരം വയ്ക്കാൻ കഴിയാത്ത അഭിനയ മികവിന് തന്നെയാണ് രാജ്യം അദ്ദേഹത്തിന് പത്മഭൂഷൻ പത്മശ്രീ തുടങ്ങിയ പുരസ്കാരങ്ങൾ നൽകി ആദരിച്ചത്. മൺമറഞ്ഞു പോയെങ്കിലും കാലങ്ങൾക്കിപ്പുറവും തലമുറ വ്യത്യാസമില്ലാതെ പ്രേക്ഷകർ എന്നും അദ്ദേഹത്തെ നെഞ്ചിലേറ്റി നടക്കുന്നു. ഇന്നും കലാസ്വാദകർ അദ്ദേഹത്തെ സ്നേഹിക്കുകയും ആരാധികയും ചെയ്യുന്നു എന്നുള്ളത് ആ വ്യക്തിത്വത്തിന്റെ ആത്മാർപ്പണത്തിന്റെ ഫലം തന്നെയാണ്.

കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് പ്രഖ്യാപനം മാറ്റി വെച്ചു

ഡൽഹി: കേന്ദ്ര സാംസ്കാരിക മന്ത്രാലയത്തിൻ്റെ നിർദേശ പ്രകാരം കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് പ്രഖ്യാപനം മാറ്റി വെച്ചു. ഇന്ന് പ്രഖ്യാപിക്കാനിരിക്കെയാണ് കാരണം വ്യക്തമാക്കാതെ പുരസ്കാര പ്രഖ്യാപനെ നീട്ടിവെച്ചത്. ഇന്ന് വൈകുന്നേരം മൂന്നു മണിക്ക്...

ഡൽഹി സ്ഫോടനം; മറ്റൊരു പ്രധാന പ്രതി കൂടി പിടിയിൽ

ഡൽഹിയിലെ ചെങ്കോട്ടയ്ക്ക് സമീപമുള്ള ബോംബ് സ്ഫോടനത്തിൽ മറ്റൊരു പ്രധാന പ്രതിയായ യാസിർ അഹമ്മദ് ദാറിനെ എൻഐഎ അറസ്റ്റ് ചെയ്തു. ഗൂഢാലോചനയിൽ അയാൾ സജീവമായി പങ്കെടുത്തതായും ചാവേർ ആക്രമണം നടത്താൻ പദ്ധതിയിട്ടിരുന്നതായും അന്വേഷണത്തിൽ വ്യക്തമായി....

ഓർഡർ ഓഫ് ഒമാൻ പുരസ്‌കാരം ഏറ്റുവാങ്ങി പ്രധാനമന്ത്രി നരേന്ദ്രമോദി

ന്യൂഡൽഹി: പരമോന്നത സിവിലിയൻ ബഹുമതിയായ ഓർഡർ ഓഫ് ഒമാൻ പുരസ്‌കാരം ഏറ്റുവാങ്ങി പ്രധാനമന്ത്രി നരേന്ദ്രമോദി. ത്രിരാഷ്‌ട്ര സന്ദർശനത്തിന്റെ ഭാ​ഗമായി ഒമാനിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഒമാൻ സുൽത്താൻ ഹൈതം ബിൻ താരിക് പുരസ്കാരം സമ്മാനിച്ചു....

പാലക്കാട് റോഡരികിൽ നിർത്തിയിട്ടിരുന്ന കാറിന് തീപിടിച്ചു, ഒരാൾ മരിച്ചു

പാലക്കാട് ധോണിയിൽ റോഡരികിൽ നിർത്തിയിട്ടിരുന്ന കാറിന് തീപിടിച്ചു, ഒരാൾ മരിച്ചു. പാലക്കാട് ധോണി മുണ്ടൂർ റോഡിൽ അരിമണി എസ്റ്റേറ്റിൽ വൈകിട്ട് നാലു മണിയോടെ അപകടമുണ്ടായത്. മുണ്ടൂർ വേലിക്കാട് സ്വദേശിയുടേതാണ് കാർ. ഇതുവഴി കടന്നുപോയ...

ഇന്ത്യ–ഒമാൻ, നാല് സുപ്രധാന കരാറുകളിൽ ഒപ്പുവെച്ചു

പശ്ചിമേഷ്യൻ സന്ദർശനത്തിന്റെ ഭാഗമായി ഒമാനിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഒമാൻ ഭരണാധികാരികളും തമ്മിൽ നടത്തിയ കൂടിക്കാഴ്ചയിൽ നാല് നിർണ്ണായക ധാരണാപത്രങ്ങളിൽ ഒപ്പുവെച്ചു. ദീർഘകാലമായുള്ള ഇന്ത്യ-ഒമാൻ സൗഹൃദം കൂടുതൽ ഉയരങ്ങളിലെത്തിക്കുന്നതാണ് പുതിയ നീക്കങ്ങൾ. സമുദ്ര...

കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് പ്രഖ്യാപനം മാറ്റി വെച്ചു

ഡൽഹി: കേന്ദ്ര സാംസ്കാരിക മന്ത്രാലയത്തിൻ്റെ നിർദേശ പ്രകാരം കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് പ്രഖ്യാപനം മാറ്റി വെച്ചു. ഇന്ന് പ്രഖ്യാപിക്കാനിരിക്കെയാണ് കാരണം വ്യക്തമാക്കാതെ പുരസ്കാര പ്രഖ്യാപനെ നീട്ടിവെച്ചത്. ഇന്ന് വൈകുന്നേരം മൂന്നു മണിക്ക്...

ഡൽഹി സ്ഫോടനം; മറ്റൊരു പ്രധാന പ്രതി കൂടി പിടിയിൽ

ഡൽഹിയിലെ ചെങ്കോട്ടയ്ക്ക് സമീപമുള്ള ബോംബ് സ്ഫോടനത്തിൽ മറ്റൊരു പ്രധാന പ്രതിയായ യാസിർ അഹമ്മദ് ദാറിനെ എൻഐഎ അറസ്റ്റ് ചെയ്തു. ഗൂഢാലോചനയിൽ അയാൾ സജീവമായി പങ്കെടുത്തതായും ചാവേർ ആക്രമണം നടത്താൻ പദ്ധതിയിട്ടിരുന്നതായും അന്വേഷണത്തിൽ വ്യക്തമായി....

ഓർഡർ ഓഫ് ഒമാൻ പുരസ്‌കാരം ഏറ്റുവാങ്ങി പ്രധാനമന്ത്രി നരേന്ദ്രമോദി

ന്യൂഡൽഹി: പരമോന്നത സിവിലിയൻ ബഹുമതിയായ ഓർഡർ ഓഫ് ഒമാൻ പുരസ്‌കാരം ഏറ്റുവാങ്ങി പ്രധാനമന്ത്രി നരേന്ദ്രമോദി. ത്രിരാഷ്‌ട്ര സന്ദർശനത്തിന്റെ ഭാ​ഗമായി ഒമാനിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഒമാൻ സുൽത്താൻ ഹൈതം ബിൻ താരിക് പുരസ്കാരം സമ്മാനിച്ചു....

പാലക്കാട് റോഡരികിൽ നിർത്തിയിട്ടിരുന്ന കാറിന് തീപിടിച്ചു, ഒരാൾ മരിച്ചു

പാലക്കാട് ധോണിയിൽ റോഡരികിൽ നിർത്തിയിട്ടിരുന്ന കാറിന് തീപിടിച്ചു, ഒരാൾ മരിച്ചു. പാലക്കാട് ധോണി മുണ്ടൂർ റോഡിൽ അരിമണി എസ്റ്റേറ്റിൽ വൈകിട്ട് നാലു മണിയോടെ അപകടമുണ്ടായത്. മുണ്ടൂർ വേലിക്കാട് സ്വദേശിയുടേതാണ് കാർ. ഇതുവഴി കടന്നുപോയ...

ഇന്ത്യ–ഒമാൻ, നാല് സുപ്രധാന കരാറുകളിൽ ഒപ്പുവെച്ചു

പശ്ചിമേഷ്യൻ സന്ദർശനത്തിന്റെ ഭാഗമായി ഒമാനിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഒമാൻ ഭരണാധികാരികളും തമ്മിൽ നടത്തിയ കൂടിക്കാഴ്ചയിൽ നാല് നിർണ്ണായക ധാരണാപത്രങ്ങളിൽ ഒപ്പുവെച്ചു. ദീർഘകാലമായുള്ള ഇന്ത്യ-ഒമാൻ സൗഹൃദം കൂടുതൽ ഉയരങ്ങളിലെത്തിക്കുന്നതാണ് പുതിയ നീക്കങ്ങൾ. സമുദ്ര...

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്യുന്നതിലെ വിലക്ക് നീട്ടി ഹൈക്കോടതി

കൊച്ചി: ഒന്നാമത്തെ ബലാത്സം​ഗ കേസിൽ രാഹുൽ മാങ്കൂട്ടത്തിലിൻ്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ക്രിസ്തുമസ് അവധിക്ക് ശേഷം പരിഗണിക്കും. രാഹുൽ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്യുന്നതിലുള്ള വിലക്ക് ഹൈക്കോടതി ജനുവരി ഏഴ് വരെ നീട്ടി. മുൻകൂർ...

ശബരിമല സ്വര്‍ണക്കൊളള കേസ്; എസ് ജയശ്രീയുടെ അറസ്റ്റ് സുപ്രീംകോടതി തടഞ്ഞു

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊളള കേസില്‍ മുന്‍ ദേവസ്വം സെക്രട്ടറി എസ് ജയശ്രീയുടെ അറസ്റ്റ് സുപ്രീംകോടതി തടഞ്ഞു. മുന്‍കൂര്‍ ജാമ്യാപേക്ഷയിലാണ് സുപ്രീംകോടതിയുടെ നടപടി. ജനുവരി എട്ടിനും ഒന്‍പതിനും അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകണമെന്ന് എസ്...

വാളയാർ ചെക്പോസ്റ്റിൽ വൻ സ്വർണ വേട്ട, എട്ട് കോടി വിലമതിക്കുന്ന സ്വർണാഭരണങ്ങളുമായി രണ്ട് പേർ പിടിയിൽ

വാളയാർ: വാളയാർ ചെക്പോസ്റ്റിൽ വൻ സ്വർണ വേട്ട. ഇന്ന് രാവിലെ വാളയാർ എക്‌സൈസ് ചെക്‌പോസ്റ്റില്‍ എക്‌സൈസ് സ്‌ക്വാഡ് നടത്തിയ വാഹന പരിശോധനയ്‌ക്കിടെയാണ് രേഖകളില്ലാതെ കടത്തിക്കൊണ്ടുവന്ന എട്ട് കോടിയോളം രൂപ വിലമതിക്കുന്ന സ്വർണാഭരണങ്ങൾ പിടികൂടിയത്....